സഞ്ജു സാംസണെതിരെ രൂക്ഷ വിമർശനവുമായി കെ സി എ അധ്യക്ഷൻ ജയേഷ് ജോർജ്. സഞ്ജുവിനെ വിജയ് ഹസാരെ ട്രോഫിക്കുള്ള കേരള ടീമിൽ ഉൾപ്പെടുത്താതിരുന്നതിനാലാണ്
ചാമ്പ്യൻസ് ട്രോഫിക്കുള്ള ഇന്ത്യൻ ടീമിൽ സഞ്ജുവിന് ഇടം ലഭിക്കാതെ പോയതെന്ന ആരോപണം X ൽ പങ്ക് വച്ച് തിരുവനന്തപുരം എം പി ശശി തരൂർ രംഗത്തെത്തിയിരുന്നു. ഈ പശ്ചാത്തലത്തിലാണ് കെസിഎ അധ്യക്ഷന്റെ പ്രതികരണം.
വിജയ് ഹസാരെ ട്രോഫിക്ക് മുന്നോടിയായി വയനാട്ടിൽ നടന്ന ക്യാംപിലേക്ക് സഞ്ജുവിനെ ക്ഷണിച്ചിരുന്നെന്നും എന്നാൽ പ്രത്യേക കാരണമൊന്നും ബോധിപ്പിക്കാതെ താനുണ്ടാകില്ല എന്ന് മാത്രമായിരുന്നു താരത്തിന്റെ പ്രതികരണം. സഞ്ജുവിന്റെ തന്നിഷ്ടത്തിനു വന്ന് കളിക്കാവുന്ന ഇടമല്ല കേരള ക്രിക്കറ്റെന്നും ജയേഷ് കൂട്ടിച്ചേർത്തു. സഞ്ജുവിനെതിരെ അച്ചടക്കലംഘന ആരോപണം ഇതാദ്യമായല്ല എന്നും ഇതിന് മുൻപ് കർണാടകയ്ക്ക് എതിരായ രഞ്ജി ട്രോഫി മത്സരശേഷം മെഡിക്കൽ എമർജൻസി എന്ന് പറഞ്ഞ് കൂടുതൽ വിശദീകരണമൊന്നും നൽകാതെ ടീം വിട്ടിരുന്നെന്നും എന്നാൽ അന്ന് കൂടുതൽ അച്ചടക്ക നടപടി എടുക്കാതിരുന്നത് സഞ്ജുവിന്റെ ഭാവിയെ ഓർത്താണെന്നും ജയേഷ് പ്രതികരിച്ചു .