ഫെബ്രുവരി 1 മുതൽ യു. എസ്. പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് കനേഡിയൻ ഉൽപന്നങ്ങൾക്ക് 25% തീരുവ ചുമത്തുന്ന പക്ഷം കാനഡ ശക്തമായ പ്രതികാര നടപടികൾ സ്വീകരിക്കുമെന്ന് പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ ചൊവ്വാഴ്ച പ്രസ്താവിച്ചു. കാനഡ സത്വരവും ഉചിതവുമായ രീതിയിൽ പ്രതികരിക്കുമെന്ന് അദ്ദേഹം ഉറപ്പുനൽകി. എന്നാൽ, ട്രംപിനെ പുനർവിചിന്തനത്തിന്
പ്രേരിപ്പിക്കാനുതകുന്ന എല്ലാ നടപടികളും സ്വീകരിക്കാൻ കാനഡ തയ്യാറുമാണെന്ന് അദ്ദേഹം പറഞ്ഞു.
തീരുവ നടപടികളുമായി അമേരിക്ക മുന്നോട്ട് മുന്നോട്ട് പോകുകയാണെങ്കിൽ അമേരിക്കൻ ഉൽപന്നങ്ങൾക്ക് സമാനമായ രീതിയിൽ തീരുവകൾ ചുമത്താൻ നിർദേശിച്ചതായും ട്രൂഡോ പറഞ്ഞു. ഇതു വഴി 100 കോടിയിലധികം ഡോളറിന്റെ യുഎസ് ഇറക്കുമതികൾക്ക് ബാധകമായ തരത്തിൽ തീരുവകൾ ചുമത്താനാണ് അദ്ദേഹത്തിന്റെ നിർദ്ദേശം.
കാനഡ-യുഎസ് വ്യാപാര ബന്ധങ്ങളിൽ അലയൊലികൾ നിറഞ്ഞ ഒരു ദിവസത്തിന് ശേഷമാണ് ട്രൂഡോയുടെ ഈ പരാമർശങ്ങൾ.
എന്നാൽ ട്രംപ് അധികാരമേറ്റ ശേഷം കാനഡയ്ക്കെതിരെ തീരുവ ഏർപ്പെടുത്താൻ പ്രാരംഭ നടപടികൾ ഒന്നും ഇതുവരെ സ്വീകരിച്ചിട്ടില്ല. അതേ സമയം 25% തീരുവ ചുമത്തുന്ന കാര്യം രണ്ട് ആഴ്ചയ്ക്കുള്ളിൽ സ്വീകരിക്കുമെന്ന തരത്തിൽ അദ്ദേഹം സൂചന നൽകിയിരുന്നു. കൂടാതെ, കാനഡയിലും മറ്റ് രാജ്യങ്ങളിലും നിന്നുമുള്ള അനധികൃത കുടിയേറ്റവും ഫെന്റനിൽ ഒഴുക്കും പരിശോധിക്കാൻ നർദേശിക്കുന്ന ഒരു പുതിയ “അമേരിക്ക ഫസ്റ്റ്” വ്യാപാര നയവും ട്രംപ് പ്രഖ്യാപിക്കുകയുണ്ടായി. ഈ നയം “അടിയന്തിര” പ്രശ്നപരിഹാരത്തിനുള്ള വ്യാപാര നടപടികൾ
ഏപ്രിൽ 1-നകം നിർദേശിക്കാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥരോട് ശുപാർശ ചെയ്യുന്നു.
മോണ്ടിബെല്ലോയിൽ പ്രത്യേക മന്ത്രിസഭാ യോഗത്തിൽ സംസാരിച്ച ട്രൂഡോ, ട്രംപിന്റെ നിലപാട് മാറ്റം അവഗണിച്ച്, 25% തീരുവ കാനഡയുടെ ജിഡിപിയിൽ കാര്യമായ ആഘാതം ഉണ്ടാക്കുമെന്നതിനാൽ കാനഡ അതിനെതിരെ ശക്തമായ പ്രതികാര നടപടികൾക്ക് സജ്ജമാണെന്ന് പ്രഖ്യാപിച്ചു.