2025 ജനുവരി 26-നു റിപ്പബ്ലിക് ദിനത്തിന് തലേന്ന് പ്രഖ്യാപിച്ച പത്മശ്രീ പുരസ്കാരത്തിന് അർഹരായവരിൽ ഇന്ത്യൻ ഫുട്ബോളിന്റെ ഇതിഹാസവും കേരളത്തിന്റെ അഭിമാനവുമായ ഐ.എം. വിജയനും.
1969 ഏപ്രിൽ 25-ന് തൃശ്ശൂരിൽ ജനിച്ച വിജയൻ, ഇന്ത്യൻ ഫുട്ബോൾ കണ്ട ഏറ്റവും പ്രതിഭാശാലിയായ ഫോർവേഡുകളിൽ ഒരാളാണ്.
കേരള പൊലീസ് ടീമിൽ തന്റെ ക്ലബ് കരിയർ ആരംഭിച്ച വിജയൻ മോഹൻ ബഗാൻ, ഈസ്റ്റ് ബംഗാൾ, JCT ഫഗ്വാര, എഫ്.സി. കൊച്ചിൻ തുടങ്ങിയ പ്രമുഖ ടീമുകൾക്കായും കളിച്ചു. ദേശീയ ലീഗിലും ഫെഡറേഷൻ കപ്പിലും അനേകം വിജയങ്ങൾ താൻ പ്രതിനിധീകരിച്ച ടീമുകൾക്ക് നേടിക്കൊടുക്കുന്നതിൽ നിർണായക പങ്ക് വഹിച്ചിരുന്ന.
അന്താരാഷ്ട്ര തലത്തിൽ, 1992-ൽ ഫിലിപ്പൈൻസിനെതിരെ അരങ്ങേറ്റം നടത്തിയ വിജയൻ, 79 മത്സരങ്ങളിൽ 40 ഗോളുകൾ നേടിയിട്ടുണ്ട്. 1999-ലെ സാഫ് ചാമ്പ്യൻഷിപ്പിൽ ഭൂട്ടാനെതിരെ വെറും 12 സെക്കൻഡിനുള്ളിൽ നേടിയ ഗോൾ ലോക ഫുട്ബോൾ ചരിത്രത്തിലെ ഏറ്റവും വേഗത്തിലുള്ള ഗോളുകളിൽ ഒന്നാണ്.
അർജുന അവാർഡ് (2003) ഉൾപ്പെടെ നിരവധി അംഗീകാരങ്ങൾ നേടിയ വിജയൻ, 2000 മുതൽ 2004 വരെയുള്ള കാലഘട്ടത്തിൽ ഇന്ത്യൻ ടീമിനെ നയിച്ചിട്ടുമുണ്ട്. ഇപ്പോൾ യുവ താരങ്ങളെ വളർത്തിയെടുക്കാനായി തൃശ്ശൂരിൽ ഫുട്ബോൾ അക്കാദമി നടത്തി വരുന്നു.
1998 ൽ കാലോ ഹിരൺ (കറുത്ത മാൻ) എന്ന പേരിൽ അദ്ദേഹത്തിന്റെ ജീവിതകഥ സിനിമയാക്കിയിട്ടുണ്ട്.