ഒട്ടാവ: ബാങ്ക് ഓഫ് കാനഡ ഗവർണറായിരുന്ന മാർക്ക് കാർണി കാനഡയുടെ പുതിയ പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടു.
ലീബറൽ പാർട്ടി നേതൃ മത്സരത്തിൽ വിജയം നേടി ആണ് മാർക്ക് കാർണി പുതിയ പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ടത്. പാർട്ടി പ്രസിഡന്റ് സച്ചിത് മെഹ്ര വെളിപ്പെടുത്തിയതനുസരിച്ച്, മുൻ ധനമന്ത്രിയും ഉപപ്രധാനമന്ത്രിയും ആയ ക്രിസ്റ്റിയ ഫ്രീലാൻഡ്, മുൻ മന്ത്രിമാരായ കരീന ഗോൾഡ്, വ്യവസായി കൂടി ആയ മുൻ ലിബറൽ എം.പി ഫ്രാങ്ക് ബെയ്ലിസ് എന്നിവരെ പിന്തള്ളി ആണ് കാർണി വിജയിച്ചത്.
വിതരണമേഖലയും സാമ്പത്തികപ്രതിസന്ധികളും നേരിടുന്നതിൽ പരിചയമുള്ള കാർണി രാജ്യത്തിന്റെ സാമ്പത്തിക വെല്ലുവിളികൾക്കിടയിൽ ആണ് പ്രധാന മന്ത്രി സ്ഥാനം ഏറ്റെടുക്കുന്നത്.
കാനഡയും അമേരിക്കയും തമ്മിലുള്ള വ്യാപാരതർക്കം കൂടുതൽ കടുക്കുന്ന സാഹചര്യത്തിൽ, പുതിയ പ്രധാനമന്ത്രിക്ക് വലിയ വെല്ലുവിളിയാണ് കാത്തിരിയ്ക്കുന്നത്. അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് കാനഡയിലെ എല്ലാ ഉൽപ്പന്നങ്ങൾക്കും 25% നികുതി പ്രഖ്യാപിക്കുകയും പിന്നീട് താമസിപ്പിക്കുകയും ചെയുന്നത് വഴി ഉണ്ടായ അനിശ്ചിതാവസ്ഥ കാരണം കാനഡയുടെ ദുർബലമായ സമ്പദ്വ്യവസ്ഥ കൂടുതൽ തകർന്നേക്കുമെന്ന ഭയം ഉയർന്നിട്ടുണ്ട്. ഇതോട് കൂടി രാജി വെക്കുന്ന നിലവിലെ പ്രധാനമന്ത്രിയായ ജസ്റ്റിൻ ട്രൂഡോ, ലിബറൽ പാർട്ടി കൺവെൻഷനിൽ തന്റെ ഭരണകാലത്തെ അഭിമാനത്തോടെ അനുസ്മരിച്ചുകൊണ്ട് അവസാന പ്രസംഗം നടത്തുകയും ചെയ്തു.
കാർണി സർക്കാരിന്റെ പുതിയ സാമ്പത്തിക നയങ്ങൾ അടുത്ത ദിവസങ്ങളിൽ പ്രഖ്യാപിക്കുമെന്ന് പ്രതീക്ഷിക്കുന്നു.