കാനഡയുടെ പരമാധികാരത്തിനു നേരെയുള്ള യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പ്രസ്താവനകൾക്കും താരിഫ് ഭീഷണികൾക്കെതിരെ കാനഡയിൽ പ്രതിഷേധവുമായി വിവിധ നഗരങ്ങളിൽ ജനങ്ങൾ തെരുവിലിറങ്ങി.
കാനഡയ്ക്കെതിരെയുള്ള ഇറക്കുമതി തീരുവയിൻ മേൽ മൃദുവായ മൃദുവായ ചില സമീപനങ്ങൾ ഉണ്ടായെങ്കിലും അടുത്തിടെ വൈറ്റ് ഹൗസിൽ നിന്ന് കൂടുതൽ സൗഹാർദ്ദപരമായ സ്വരമുണ്ടാകുകയും ചെയ്തിട്ടും, അമേരിക്കയുടെ 51-ാമത്തെ സംസ്ഥാനമാക്കി കാനഡയെ മാറ്റുന്നതിനെക്കുറിച്ചുള്ള ട്രംപിന്റെ ആവർത്തിച്ചുള്ള പരാമർശങ്ങളുടെ പ്രതിധ്വനിയും അമർഷവും കനേഡിയൻ ജനതയുടെ പ്രതിഷേധ റാലിയിൽ ഇപ്പോഴും മുഴങ്ങുന്നുണ്ടായിരുന്നു.
കാനഡയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചു മോൺട്രിയലിലെ റോയൽ പാർക്കിൽ 100 കണക്കിന് ആളുകൾ ഒത്തുകൂടി. രാഷ്ട്രീയ സാംസ്കാരിക കലാ രംഗത്തുള്ള വ്യക്തികളോടൊപ്പംഡോക്ടർസ് വിത്തൗട്ട് ബോർഡേഴ്സിന്റെ മുൻ മേധാവിയും സ്വാതന്ത്ര്യത്തിന്റെ ചിറകുള്ള ഒരു ദേവത മുകളിൽ സ്ഥാപിച്ചിരിക്കുന്ന ഒരു സ്മാരകത്തിന്റെ ചുവട്ടിൽ ഒത്തുകൂടി കാനഡയുടെ അഭിപ്രായ സ്വാതന്ത്ര്യത്തിനും ജനാധിപത്യ സമഗ്രതയ്ക്കും എതിരെ ട്രംപ് ഭരണകൂടം ഉയർത്തുന്ന അപകടങ്ങളെക്കുറിച്ച് മുന്നറിയിപ്പു നൽകി. കാനഡയെ 51-മത് സംസ്ഥാനമായി അംഗീകരിക്കാമെന്നും മുൻ പ്രധാനമന്ത്രിയെ “ഗവർണർ ജസ്റ്റിൻ ട്രൂഡോ” എന്ന് പരാമർശിച്ചതും “നമ്മുടെ പരമാധികാരത്തിനു നേരെയുള്ള ഭീഷണി തികച്ചും ഭ്രാന്തമായ ആശയങ്ങളും ആണെന്ന്,” 36 കാരനായ ജോനാഥൻ ട്രിവിസൊണോ പ്രതിഷേധ റാലിയിൽ പറഞ്ഞു.
കോരിച്ചൊരിയുന്ന മഴയേയും അവഗണിച്ച് ഹാലിഫാക്സിലും നൂറുകണക്കിനാളുകൾ തടിച്ചുകൂടി. രണ്ട് ദിവസത്തെ അറ്റ്ലാന്റിക് കാനഡ പര്യടനത്തിലായിരുന്ന എൻഡിപി നേതാവ് ജഗ്മീത് സിംഗിന്റെ സാന്നിധ്യം റാലിയിൽ ശ്രദ്ധേയമായിരുന്നു.
മാനിറ്റോബ പ്രീമിയർ വാബ് കൈന്യൂവിന്റെ പ്രസ്താവനയനുസരിച്ച് തന്റെ സർക്കാർ “റാലി ഫോർ കാനഡ” സംഘടിപ്പിക്കാൻ സഹായിച്ചതായും അതുവഴി കാനഡക്കാർക്ക് പ്രാദേശികവും ദേശീയവുമായ അഭിമാനം പ്രകടിപ്പിക്കാനും രാജ്യം ഒരിക്കലും അമേരിക്കയുടെ ഭാഗമാകില്ല എന്ന സന്ദേശം പ്രചരിപ്പിക്കാനും സാധിക്കുമെന്ന് പറയുന്നു.
അമേരിക്കൻ പ്രസിഡൻറ് ട്രംപിന്റെ നയങ്ങൾക്കെതിരെ അമേരിക്കയിൽ തന്നെ ജനങ്ങൾ പ്രതിഷേധവുമായി രംഗത്തിറങ്ങിയിരിക്കുന്ന സമയത്ത് തന്നെയാണ് കാനഡയിലും വിവിധ നഗരങ്ങളിൽ പ്രതിഷേധത്തിന്റെ അലയടികൾ ഉയർന്നിരിക്കുന്നതെന്നുള്ളത് ശ്രദ്ധേയമാണ്