വാഷിങ്ടൺ, ഡി.സി. — ബുധനാഴ്ച യുഎസ് യുക്രൈനുമായി ഏറെ നാളായി പ്രതീക്ഷിച്ചിരുന്ന ധാതു ഖനന കരാറിൽ ഒപ്പുവെച്ചു. അമേരിക്കൻ ധനകാര്യ വകുപ്പ് ഇത് ഔദ്യോഗികമായി സ്ഥിരീകരിച്ചു. കരാർ ഒപ്പുവച്ചതോടെ റഷ്യയോട് യു എസ് ശക്തമായ രാഷ്ട്രീയ സന്ദേശം നൽകുന്നുണ്ട്, അതോടൊപ്പം ഉക്രെയ്നിന്റെ സാമ്പത്തിക പുനർനിർമ്മാണത്തിനും സമാധാന ശ്രമങ്ങൾക്കും ഇത് പ്രധാന തീരുമാനമായി മാറും.
“ഈ ക്രൂരവും അർഥശൂന്യവുമായ യുദ്ധം അവസാനിപ്പിക്കാൻ യുഎസ് പ്രതിജ്ഞാബദ്ധമാണ്,” എന്ന് ധനകാര്യ സെക്രട്ടറിയായ സ്കോട്ട് ബെസന്റ് പ്രസ്താവനയിൽ പറഞ്ഞു.
“സ്വതന്ത്രവും സമൃദ്ധവുമായ ഉക്രെയ്ന് പിന്തുണയ്ക്കാനുള്ള അമേരിക്കൻ പ്രതിബദ്ധതയെ ഈ കരാർ ഉറപ്പുനൽകുന്നു.”
കരാറിന്റെ ഭാഗമായി, ഉക്രെയ്നിലെ അപൂർവ ധാതുക്കൾ ഘനനം ചെയ്തു ആഗോള വിപണിയിൽ എത്തിക്കാൻ യുഎസ് വലിയ നിക്ഷേപം നടത്തും. ടെക്നോളജി, ഡിഫൻസ് മുതലായ മേഖലകളിൽ ആവശ്യമായ അപൂർവ ഘടകങ്ങൾ ഉൾപ്പെടുന്നതാണ് ഈ കരാർ.
റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിൻ കീവിൽ നടത്തിയ ഭീകര ഡ്രോൺ ആക്രമണത്തിനും, പോപ്പ് ഫ്രാൻസിസ്ന്റെ അന്തിമയാത്രയോട് അനുബന്ധിച്ച് വത്തിക്കാനിൽ നടന്ന ട്രംപ്–സെലൻസ്കി കൂടിക്കാഴ്ചയ്ക്കും പിന്നാലെയാണ് ഈ കരാർ ഒപ്പുവെച്ചത്.
ഫെബ്രുവരിയിൽ വൈറ്റ് ഹൗസിൽ കരാർ ഒപ്പുവെക്കാനിരുന്നെങ്കിലും, ചര്‍ച്ചകൾ അന്നേ സമയം നടക്കാതെ പോയി. തുടർന്നാണ് സെലൻസ്കി മാപ്പ് പറഞ്ഞ് യുഎസ് നേതൃത്വവുമായി വീണ്ടും ആശയവിനിമയം തുടങ്ങിയത്.
ഈ പുതിയ ധാരണ, ഉക്രെയ്ന്–യുഎസ് ബന്ധത്തിൽ പുതിയ അധ്യായം തുറക്കുകയാണ്.