ബർക്കീന ഫാസോയിലെ സൈനിക ഭരണകൂടം രാജ്യത്തെ പ്രതിസന്ധികളില്‍ നിന്ന് കരകയറാന്‍ ‘ആഫ്രിക്കയുടെ ചെ ഗുവേര’ എന്നറിയപ്പെടുന്ന തോമസ് സങ്കാരയുടെ സ്മരണകള്‍ പുതുക്കുകയാണ്. രാജ്യത്ത് ഭീകരവാദത്തെയും പാശ്ചാത്യ ശക്തികളുടെ സ്വാധീനത്തെയും നേരിടുന്നതിനിടയില്‍ സങ്കാരയുടെ വിപ്ലവ ആത്മാവാണ് പുതിയ തലമുറയ്ക്ക് പ്രചോദനമാകുന്നത്.
സങ്കാരയുടെ പാരമ്പര്യം
1983-ല്‍ വെറും 33-ാം വയസ്സില്‍ സൈനിക അട്ടിമറിയിലൂടെ അധികാരം പിടിച്ചെടുത്ത തോമസ് സങ്കാര, സ്വയംപര്യാപ്തതയും സാമ്രാജ്യത്വ വിരുദ്ധതയും പ്രചരിപ്പിച്ച മാര്‍ക്സിസ്റ്റ് നേതാവാണ്. 1987-ല്‍ തന്നെ സഹായിച്ചിരുന്ന ബ്ലെയ്സ് കോംപോറെയുടെ അട്ടിമറിയിൽ കൊല്ലപ്പെടുകയായിരുന്നു സങ്കാര.
രാജ്യത്തിന്റെ തലസ്ഥാനമായ വൂഗദുഗുവില് സങ്കാരയ്ക്കായി പുതിയ സ്മാരകം ഉദ്ഘാടനം ചെയ്തു. നൂറുകണക്കിന് യുവാക്കള്‍ ചടങ്ങില്‍ പങ്കെടുത്തു.
നിലവിലെ രാഷ്ട്രീയ സാഹചര്യവും പ്രതിസന്ധിയും
2022-ലെ സൈനിക അട്ടിമറിയിലൂടെ അധികാരത്തില്‍ എത്തിയ ക്യാപ്റ്റന്‍ ഇബ്രാഹിം ട്രാവറെ, താൻ പുതിയ സങ്കാരയാണെന്നാണ് അവകാശപ്പെടുന്നത്. സങ്കാരയുടെ പേരില്‍ പ്രധാന റോഡുകള്‍ നാമകരണം ചെയ്യുകയും, അദ്ദേഹത്തെ ദേശീയ നായകനായി പ്രഖ്യാപിക്കുകയും, “രാജ്യവും മരണവും, ഞങ്ങള്‍ ജയിക്കും!” എന്ന വിപ്ലവ മുദ്രാവാക്യങ്ങള്‍ ഉരുവിടുകയും ചെയ്തു.
എന്നാല്‍ രാജ്യത്തിന്റെ 60% ഭാഗം സര്‍ക്കാര്‍ നിയന്ത്രണത്തിന് പുറത്താണ്. 20 ലക്ഷം പേര് വീടില്ലാതെ കുടിയേറ്റ ജീവിതം നയിക്കുന്നു, 65 ലക്ഷം പേര്‍ക്ക് മാനവിക സഹായം ആവശ്യമുണ്ട്. മാധ്യമ സ്വാതന്ത്ര്യവും അഭിപ്രായ സ്വാതന്ത്ര്യവും കടുത്ത നിയന്ത്രണത്തിലാണ്.
രണ്ടു ബർക്കീന ഫാസോകള്
നഗരങ്ങളിൽ വ്യാപകമായ സുരക്ഷാ വെല്ലുവിളികളാണ് ജനം നേരിടുന്നത്. ചിലയിടങ്ങളിൽ ജനം ജീവിതം ആഘോഷിക്കുമ്പോൾ മറ്റിടങ്ങളിൽ ധൈര്യമായി വഴി നടക്കാൻ പോലും ജനം ഭയക്കുന്ന അവസ്ഥയാണ്.
സങ്കാര ഇന്നും പ്രചോദനം
സങ്കാരയുടെ വിപ്ലവ ചിന്തകളും സ്വാതന്ത്ര്യവും ഇന്നും ബർക്കീന ഫാസോയിലെ യുവാക്കളെ പ്രചോദിപ്പിക്കുന്നു. എന്നാല്‍ രാജ്യത്തിന്റെ യഥാര്‍ത്ഥ സ്ഥിതിഗതികള്‍ അതിനെ വെല്ലുവിളിക്കുന്നതാണെന്നതാണ് യാഥാര്‍ത്ഥ്യം.