ഒട്ടാവ: വ്യാപാര മേഖലയിൽ തുടരുന്ന അനിശ്ചിതത്വം മുന്നിൽ കണ്ട് ബാങ്ക് ഓഫ് കാനഡ വീണ്ടും പ്രധാന പലിശനിരക്ക് 2.75 ശതമാനത്തിൽ നിലനിറുത്താൻ തീരുമാനിച്ചു. ഈ വർഷം തുടർച്ചയായി രണ്ടാമത്തെ തവണയാണ് ബാങ്ക് നിരക്ക് നിലനിർത്തുന്നത്.
ബുധനാഴ്ച പ്രഖ്യാപിച്ച തീരുമാനം സാമ്പത്തിക വിദഗ്ധരുടെ പ്രതീക്ഷകൾക്കനുസൃതമായതായിരുന്നു. യുഎസ് താരിഫുകളുമായി ബന്ധപ്പെട്ട അനിശ്ചിതത്വം, കഴിഞ്ഞ മാസങ്ങളിൽ ഉണ്ടായ സ്ഥിരതയുള്ള സാമ്പത്തിക വളർച്ച മുതലായ ഘടകങ്ങൾ ഈ തീരുമാനത്തെ സ്വാധീനിച്ചുവെന്ന് ബാങ്ക് പറഞ്ഞു.
നിലനിൽക്കുന്ന പ്രധാന വിവരങ്ങൾ:
- എപ്രിലിലും ബാങ്ക് ഇതേ നിലപാടാണ് സ്വീകരിച്ചത്.
- ഉപഭോക്തൃ കാർബൺ നികുതി എടുത്തുകളഞ്ഞതോടെ കാനഡയിലെ പൊതുവായ ഇൻഫ്ലേഷൻ നിരക്ക് ഏപ്രിലിൽ 1.7% ആയി താഴ്ന്നുവെങ്കിലും, മറ്റു പ്രധാന പെട്ട ചിലവുകൾ ഉയർന്നതായാണ് ബാങ്കിന്റെ വിലയിരുത്തൽ.
- കാനഡയുടെ സമ്പദ്വ്യവസ്ഥ ഈ വർഷം ആദ്യ പാദത്തിൽ 2.2% വളർച്ച രേഖപ്പെടുത്തി. ഇതു ബാങ്കിന്റെ പ്രതീക്ഷയേക്കാൾ കവിഞ്ഞുവെന്ന് അറിയിച്ചു.
“നിരക്ക് നിലനിർത്തണമെന്ന് ഗവർണിംഗ് കൗൺസിലിന് വ്യക്തമായ തീരുമാനം ആയിരുന്നു, എന്നാൽ വരാനിരിക്കുന്ന പലിശനിരക്കുകൾ സംബന്ധിച്ച് വ്യത്യസ്ത അഭിപ്രായങ്ങൾ ഉണ്ടായിരുന്നു.” ബാങ്ക് ഗവർണർ ടിഫ് മാക്ലേം പറഞ്ഞു.