ഓസ്ട്രിയയിലെ ഗ്രാസ് നഗരത്തിലെ ഒരു സ്കൂളിൽ നടന്ന വെടിവെപ്പിൽ എട്ട് പേർ കൊല്ലപ്പെട്ടു. സംഭവം ബോർഗ് ഡ്രൈയർഷ്യൂട്ട്സെൻഗാസ് ഹൈസ്കൂളിൽ ഇന്ന് (ജൂൺ 10) രാവിലെ 10 മണിയോടെയായിരുന്നുവെന്ന് പോലീസ് സ്ഥിരീകരിച്ചു. വെടിവെപ്പിനെ തുടർന്നു സ്പെഷൽ ഫോഴ്സ് ഉൾപ്പെടെയുള്ള സംഘങ്ങൾ സ്ഥലത്തെത്തി. ഇതിനോടകം 8 പേർ മരിച്ചു, കൂടാതെ പലർക്കും ഗുരുതരമായി പരിക്കേറ്റുവെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു . മരിച്ചവരിൽ ഏഴ് വിദ്യാർത്ഥികളും ഒരു മുതിർന്നയാളും ഉണ്ടെന്ന് പ്രാദേശിക മേയർ എൽക്കെ കാഹർ അറിയിച്ചു.
ആക്രമണത്തിന് ഉത്തരവാദി എന്ന് സംശയിക്കപ്പെടുന്ന ആളും മരണപ്പെട്ടവരിൽ പെടുന്നു.
സ്കൂൾ വിദ്യാർത്ഥികളെയും അധ്യാപകരെയും സുരക്ഷിതമായ സ്ഥലത്തേക്ക് മാറ്റി. രാവിലെ 11.30 ന് സ്കൂൾ ഒഴിപ്പിക്കപ്പെട്ടു. എന്നാൽ, സംഭവസ്ഥലം ഇപ്പോൾ സുരക്ഷിതമാണെന്ന് പോലീസ് പറഞ്ഞു. ആക്രമണത്തിന്റെ പശ്ചാത്തലം പൊലീസ് അന്വേഷിച്ച് വരികയാണ്.
ഏകദേശം 3 ലക്ഷം ജനങ്ങൾ അധിവസിക്കുന്ന ഓസ്ട്രിയയിലെ രണ്ടാമത്തെ വലിയ നഗരമാണ് ഗ്രാസ്.