നിലമ്പൂര്‍: 2025 ജൂണ്‍ 19-ന് നടന്ന ഉപതെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ജൂണ്‍ 23 തിങ്കളാഴ്ച രാവിലെ 8 മണിക്ക് ആരംഭിക്കും. 75.27% പേർ വോട്ട് രേഖപ്പെടുത്തിയ ഈ തെരഞ്ഞെടുപ്പ്, 2026-ലെ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള ഒരു പ്രധാന സൂചനയായാണ് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്.
മുൻ എം എൽ എ പി.വി. അൻവർ രാജിവെച്ചതിനെ തുടർന്നാണ് നിലമ്പൂര്‍ നിയമസഭാ മണ്ഡലത്തിൽ ഉപതെരഞ്ഞെടുപ്പ് ആവശ്യമായത്. 263 വോട്ടിംഗ് ബൂത്തുകളിലായി 315 ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകളും 341 വി.വി.പാറ്റ് മെഷീനുകളും ഉപയോഗിച്ചാണ് വോട്ടെടുപ്പ് നടന്നത്.
യു.ഡി.എഫ് സ്ഥാനാർഥി ആര്യാടൻ ഷൗക്കത്ത്, എല്‍.ഡി.എഫിന്റെ എം. സ്വരാജ്, ബി.ജെ.പിയുടെ അഡ്വ. മോഹന്‍ ജോര്‍ജ് എന്നിവരാണ് പ്രധാനമായും മത്സര രംഗത്തുള്ളവരെങ്കിലും തൃണമൂൽ പിന്തുണയോടെ, മുൻ എംഎൽഎ പി വി അൻവറും മത്സര രംഗത്തുണ്ട് .
യു.ഡി.എഫ് വലിയ മാര്‍ജിനോടെ വിജയിക്കുമെന്ന് അര്യാടൻ ഷൗക്കത്ത് ആത്മവിശ്വാസം പ്രകടിപ്പിച്ചു. “കഴിഞ്ഞ ഒമ്പത് വര്‍ഷമായി സംസ്ഥാന സര്‍ക്കാര്‍ നിലമ്പൂര്‍ മേഖലയെ പൂര്‍ണമായും അവഗണിച്ചു,” അദ്ദേഹം ആരോപിച്ചു.
അതേസമയം, എല്‍.ഡി.എഫ് സ്ഥാനാർഥി എം. സ്വരാജ്, പോത്തുകല്ല്, കരുളായ്, അമരമ്പലം, നിലമ്പൂര്‍ മുനിസിപ്പാലിറ്റി തുടങ്ങിയ മേഖലകളില്‍ മുന്നേറ്റം പ്രതീക്ഷിക്കുന്നു. യു.ഡി.എഫ് സ്ഥാനാർഥിക്കെതിരായ പ്രതിഷേധ വോട്ടുകള്‍ തങ്ങള്‍ക്ക് ഗുണം ചെയ്യുമെന്നാണ് എല്‍.ഡി.എഫിന്റെ കണക്കുകൂട്ടൽ.
നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പിന്റെ ഫലം 2026-ലെ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള രാഷ്ട്രീയ കാലാവസ്ഥയെ സൂചിപ്പിക്കുന്നതാണ്. യു.ഡി.എഫും എല്‍.ഡി.എഫും തമ്മിലുള്ള കടുത്ത മത്സരം ഈ ഉപതെരഞ്ഞെടുപ്പ് എത്ര മാത്രം പ്രധാന്യത്തോടെയാണ് ഇരുമുന്നണികളും നോക്കികാണുന്നത് എന്നതിന്റെ തെളിവാണ്.