റോം: ലോകത്തെ 1.4 ബില്യൺ കത്തോലിക്കന്മാരുടെ പുതിയ ആത്മീയനായകനായി പുതിയ പോപ്പ് തിരഞ്ഞെടുക്കപ്പെട്ടു. വത്തിക്കാനിലെ സിസ്റ്റിൻ ചാപ്പലിൽ നിന്ന് വെള്ള പുക ഉയർന്നതോടെ പോപ്പിനെ തിരഞ്ഞെടുത്തതായി ഔദ്യോഗികമായി പ്രഖ്യാപിക്കപ്പെട്ടു. സെന്റ് പീറ്റേഴ്സ് സ്ക്വയറിൽ കാത്തുനിന്നിരുന്ന ജനക്കൂട്ടം ആഹ്ലാദത്തിലായി കരഞ്ഞു, ബെല്ലുകൾ മുഴങ്ങി.
അടുത്ത് തന്നെ സീനിയർ കാർഡിനൽ ഡീക്കൻ ഡൊമിനിക് മാംബർറ്റി വത്തിക്കാൻ ബാൽക്കണിയിൽ എത്തി ചരിത്രപ്രസിദ്ധമായ “ഹബെമസ് പാപ്പം” (“നമുക്ക് ഒരു പോപ്പ് ഉണ്ട്”) പ്രഖ്യാപനം നടത്തും.
പുതിയ പോപ്പ് തന്റെ പുതിയ പേര് സ്വീകരിക്കുകയും, വെളുത്ത വസ്ത്രവും മുക്കുവ മോതിരവും ധരിച്ച് ബാൽക്കണ്ണിയിലൂടെ ലോകത്തെ അഭിസംബോധന ചെയും.