ട്രാൻസ് ജെൻഡർ വ്യക്തികൾക്ക് വനിതകളുടെ കായിക ടീമുകളിൽ പങ്കെടുക്കുന്നതിന്മേൽ വിലക്ക് ഏർപ്പെടുത്താൻ യൂണിവേഴ്സിറ്റി ഓഫ് പെൻസിൽവേനിയ (UPenn) തീരുമാനിച്ചു. സംസ്ഥാന വിദ്യാഭ്യാസ വകുപ്പ് ഒപ്പുവെച്ച ഫെഡറൽ സിവിൽ റൈറ്റ്സ് കേസിന്റെ പരിഹാരമായാണ് നടപടി.
2022-ൽ ഡിവിഷൻ I കിരീടം നേടിയ ആദ്യ ട്രാൻസ് ജെൻഡർ കായികതാരമായ ലിയ തോമസിന്റെ പങ്കാളിത്തം സ്ത്രീകളുടെ അവകാശങ്ങൾ ലംഘിച്ചെന്നായിരുന്നു കേസ്. ഈ കേസിന്റെ അടിസ്ഥാനത്തിൽ, പൂർണ്ണമായ ഒരു കരാർ യുഎസ് എഡ്യൂക്കേഷൻ ഡിപ്പാർട്മെന്റുമായി സർവകലാശാല ഒപ്പുവെച്ചു.
കരാറിന്റെ പ്രധാന ഉത്തരവുകൾ:
-ലിയ തോമസിനെതിരെ പരാജയപ്പെട്ട വനിതാ കായികതാരങ്ങൾക്കു നേരത്തെ നഷ്ടപ്പെട്ട റെക്കോർഡുകളും കിരീടങ്ങളും മടക്കിനൽകും.
-അത്തരം വനിതാ താരങ്ങൾക്ക് വ്യക്തിഗതമായ ക്ഷമാപനകത്ത് അയക്കും.
-വനിതകളുടെ ടീമുകളിൽ “ജൻമസഹജമായി പുരുഷന്മയവർക്ക്” ഇനി പങ്കാളികളാകാനാകില്ല.
യോഗ്യത നിർണ്ണയം ‘ജീവശാസ്ത്രത്തെ അടിസ്ഥാനമാക്കിയുള്ള’ വ്യാഖ്യാനപ്രകാരം മാത്രം കണക്കാക്കും.
ഈ നടപടി, ട്രംപ് ഭരണകൂടം ട്രാൻസ് വ്യക്തികളുടെ കായിക പങ്കാളിത്തത്തിനെതിരെ കൈക്കൊണ്ട സമീപനത്തിന്റെ ഭാഗമാണ്. ലിയ തോമസിന്റെ വ്യക്തിഗത അവാർഡുകൾ റദ്ദാക്കുമോ എന്നത് വ്യക്തമല്ല.