Author: Dr. Bibin Thambi

ലേഖകൻ കൊച്ചിയിലെ സെൻ്റർ ഫൊർ സോഷ്യോഇക്കണോമിക് അൻ്റ് എൻവയോൺമെൻ്റൽ സ്റ്റഡീസിൽ (CSES) സീനിയർ റിസേർച്ച് ഓഫീസറായി ജോലി ചെയ്യുന്നു. കേരള ശാസ്ത്രസാഹിത്യ പരിഷത്ത്, എറണാകുളം ജില്ലാ കമ്മിറ്റി അംഗമാണ്. ഇവിടെ പങ്കുവയ്ക്കുന്ന അഭിപ്രായങ്ങൾ ലേഖകന്റെ വ്യക്തിപരമായ അഭിപ്രായങ്ങളാണ്, അദ്ദേഹവുമായി ബന്ധപ്പെട്ട ഏതെങ്കിലും സംഘടനകളുടെയോ ജോലി ചെയ്യുന്ന സ്ഥാപനത്തിന്റെയോ നിലപാടുകളോ കാഴ്ചപ്പാടുകളോ പ്രതിഫലിപ്പിക്കുന്നതല്ല.

വേനലവധി കഴിഞ്ഞു… സ്‌കൂൾ തുറന്നു…മണ്ണപ്പം ചുട്ടും, ഒളിച്ചും പാത്തും കളിച്ചും മാത്രമല്ല കുട്ടികൾ കാലം തള്ളി നീക്കിയിട്ടുണ്ടാവുക.തന്ത വൈബിനെയും പ്രമാണികത്വ അടിച്ചമർത്തലുകളെയും നേരിടാൻ പാകപ്പെട്ടു കൂടിയാണ് അവർ സ്‌കൂളിലേക്ക് വന്നിരിക്കുന്നത്. അവരിൽ ബഹു ഭൂരിപക്ഷവും വേടൻ പാടി കൊടുക്കുന്ന പച്ചയായ രാഷ്ട്രീയ വരികളെ പാടി നടക്കുകയാണ്. കുട്ടികൾ മാത്രമല്ല രക്ഷിതാക്കളും, അധ്യാപകരും വീണ്ടും സ്കൂളിലേക്ക് എത്തിചേരുന്ന സന്ദർഭം കൂടിയാണ് ഇത്. ഈ അവസരത്തിൽ നമ്മൾ രക്ഷിതാക്കളും അധ്യാപകരും എവിടെയാണ് നിൽക്കുന്നത്?പച്ചക്ക് മതവും, ജാതിയും ചോദിക്കുകയും പറയുകയും ചെയ്യുന്നവരാവുകയാണ് സ്കൂൾ അഡ്മിഷൻ സമയത്ത് തന്നെ അധ്യാപകരും രക്ഷിതാക്കളും. ജാതിയും, മതവും എഴുതേണ്ടതില്ല എന്ന് പറയുന്ന രക്ഷിതാവിനോട് എന്തുകൊണ്ട് എന്ന് അത്ഭുതം കൂറുന്ന അധ്യാപകനെ കണ്ട് അത്ഭുതം കൂറുന്നവരായി കുട്ടികൾ മാറുന്നുണ്ട്. ഇത് നമ്മൾ അറിയുന്നുണ്ടോ? കുട്ടികളെ നിറം, രൂപം, പൊക്കം, തടി എന്നിവ പറഞ്ഞ് പരസ്യമായി ഇകഴ്ത്തുന്നവർ രക്ഷിതാക്കളിലും, അധ്യാപകരിലും സജീവമാണ്. ഇത് കണ്ട് മൂക്കത്ത് വിരൽ വെക്കുന്നവരാകുന്നുണ്ട് നമ്മുടെ കുട്ടികൾ. അഡ്മിഷനായി…

Read More