Subscribe to Updates
Get the latest creative news from Keralascope News.
- അയർലൻഡിൽ ഇന്ത്യന്‍ സമൂഹത്തിനെതിരായ ആക്രമണങ്ങള്‍ അപലപിച്ച് ഡബ്ലിൻ ആര്‍ച്ച് ബിഷപ്പ്
- 80 വർഷം പിന്നിട്ടു: ജോർജ് ഓർവെല്ലിന്റെ ആനിമൽ ഫാം എന്തുകൊണ്ട് ഇപ്പോളും പ്രസക്തമാകുന്നു
- ഹുകും ചന്ദും ബനിയനും
- ഒന്റാറിയോയിൽ താമസിക്കുന്ന മലയാളികൾക്ക് 1 മില്യൺ ഡോളർ നേടാനുള്ള സുവർണാവസരം
- കാനഡയിൽ ഇൻഫ്ലേഷൻ 1.7% ആയി കുറഞ്ഞു; ഗ്യാസോലിൻ വില ഇടിവ് പ്രധാന കാരണം
- പിയർ പോളിയവ് അൽബർട്ട ബൈഇലക്ഷനിൽ വിജയിച്ചു: പാർലമെന്റിൽ സീറ്റ് വീണ്ടെടുത്തു
- മിസ്സിസ്സാഗയിലെ പ്രമുഖ പ്ലാസയിൽ ജനക്കൂട്ട നിയന്ത്രണത്തിന് നിയമനടപടി
- കൊച്ചിയിൽ എയർ ഇന്ത്യ വിമാനം റൺവേയിൽ നിന്ന് തെന്നി മാറി; എഞ്ചിൻ തകരാറെന്ന് സൂചന
Author: KSN News Desk
ടൊറന്റോ: സ്കാർബറോയിലെ പ്രശസ്തമായ ഷാസ് ഇന്ത്യൻ ക്വിസീൻ റെസ്ട്രന്റ് വെള്ളിയാഴ്ച പുലർച്ചെ അജ്ഞാത സംഘം അഗ്നിക്കിരയാക്കി. കെന്നഡി റോഡിനും ലോറൻസ് അവന്യു ഈസ്റ്റിനും ചേർന്നാണ് ഈ റെസ്ട്രന്റ് സ്ഥിതി ചെയ്തിരുന്നത്. രാത്രി 2:45-ഓടെ കറുത്ത വസ്ത്രവും മാസ്കും ധരിച്ചെത്തിയ മൂന്ന് പേർ റെസ്ട്രന്റിന്റെ മുൻവാതിൽ തവർക്കുകയും അകത്ത് കടന്ന് ജീവനക്കാരുടെ സാന്നിധ്യത്തിൽ പെട്രോൾ പോലുള്ള ദ്രാവകം ഒഴിച്ച് തീ കൊളുത്തുകയുമായിരുന്നെന്നാണ് റിപ്പോർട്ടുകൾ. അക്രമികൾ സംഭവസ്ഥലത്ത് നിന്ന് ഉടൻ തന്നെ കടന്ന് കളഞ്ഞു. സംഭവം നടക്കുമ്പോൾ നാല് ജീവനക്കാർ അകത്തുണ്ടായിരുന്നു; എല്ലാവരും സുരക്ഷിതമായി പുറത്ത് പുറത്ത് കടന്നു. ആർക്കും പരിക്കുകൾ റിപ്പോർട്ട് ചെയ്തിട്ടില്ല. ഫയർ മാർഷലിന്റെ ഓഫീസ് സംഭവസ്ഥലത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. റെസ്ട്രന്റിന്റെ ഉടമകളും ജീവനക്കാരും ഈ ആക്രമണത്തിൽ അതീവ ഭയവും ആശങ്കയും പ്രകടിപ്പിച്ചു. “ഒരു വർഷത്തിനുള്ളിൽ ഇത് രണ്ടാം തവണയാണ് ഞങ്ങളുടെ ബിസിനസ് ടാർഗറ്റ് ചെയ്യപ്പെടുന്നത്. ജീവനക്കാരുടെ സുരക്ഷയെക്കുറിച്ച് വർദ്ധിച്ച ആശങ്ക ഉളവാക്കുന്നതാണ് ഈ തുടർച്ചയായ സംഭവങ്ങൾ,” എന്നായിരുന്നു ഉടമയുടെ പ്രതികരണം. പോലീസ് മൂന്നു പ്രതികളെ തിരയുകയാണ്.…
വാഷിങ്ടൺ ഡി.സി.: ഇസ്രയേൽ എംബസി ജീവനക്കാരെ വെടിവെച്ചു കൊലപ്പെടുത്തിയ കേസിൽ ചിക്കാഗോ സ്വദേശി ഇലിയാസ് റോഡ്രിഗസിനെ പോലീസ് അറസ്റ്റ് ചെയ്തു. ഇയാൾക്കെതിരെ ‘ഫസ്റ്റ് ഡിഗ്രി മർഡർ’ (First Degree Murder) കുറ്റം ചുമത്തി. അമേരിക്കൻ നിയമപ്രകാരം, നിശ്ചിത ഉദ്ദേശത്തോടെയും മുൻകൂട്ടി ആലോചിച്ചും നടത്തുന്ന കൊലപാതകങ്ങൾക്കാണ് ഈ കുറ്റം ചുമത്തപ്പെടുന്നത്.
വാഷിങ്ടൺ ഡി.സി.: അമേരിക്കൻ തലസ്ഥാനമായ വാഷിങ്ടൺ ഡി.സി.യിലെ ക്യാപിറ്റൽ ജൂയിഷ് മ്യൂസിയത്തിന് പുറത്തു നടന്ന വെടിവെപ്പിൽ രണ്ട് ഇസ്രയേൽ എംബസി ജീവനക്കാർ കൊല്ലപ്പെട്ട സംഭവത്തിൽ പ്രതി എലിയാസ് റോഡ്രിഗസിന്റെ (30, ചിക്കാഗോ) വീട്ടിൽ എഫ്ബിഐ റെയ്ഡ് നടത്തി. ചൊവ്വാഴ്ച രാത്രി 9 മണിയോടെയാണ് യാരോൺ ലിഷിൻസ്കി, സാറ ലിൻ മിൽഗ്രിം എന്നിവർക്ക് വെടിയേറ്റത്. ഇരുവരും വിവാഹ നിശ്ചയത്തിനൊരുങ്ങിയ യുവദമ്പതികളാണെന്ന് ഇസ്രയേൽ അംബാസഡർ അറിയിച്ചു. മ്യൂസിയത്തിൽ നടന്ന ഒരു പരിപാടിയിൽ നിന്ന് പുറത്തിറങ്ങുമ്പോഴായിരുന്നു ആക്രമണം. പ്രതി “ഫ്രീ, ഫ്രീ പലസ്തീൻ” എന്ന് വിളിച്ചു കൊണ്ടായിരുന്നു വെടിവെപ്പ് നടത്തിയത്. പ്രതി സംഭവസ്ഥലത്ത് തന്നെ പിടിയിലായി. തുടർന്ന്, ഇയാൾ ഉപയോഗിച്ച തോക്ക് എവിടെയാണെന്ന് അന്വേഷണ സംഘത്തോട് വെളിപ്പെടുത്തുകയും ചെയ്തു. ഇയാളുടെ ചിക്കാഗോയിലെ വീട്ടിൽ വ്യാഴാഴ്ച രാവിലെ എഫ്ബിഐ സംഘം റെയ്ഡ് നടത്തി. വലിയ തോതിൽ സുരക്ഷാ ഉദ്യോഗസ്ഥരും പൊലീസ് വാഹനങ്ങളും സ്ഥലത്ത് ഉണ്ടായിരുന്നു. വീട് പരിശോധിച്ചെങ്കിലും കണ്ടെത്തലുകളെക്കുറിച്ച് അധികൃതർ ഔദ്യോഗികമായി ഒന്നും അറിയിച്ചിട്ടില്ല. കൂടുതൽ അന്വേഷണം തുടരുന്നു…
വാഷിങ്ടൺ: ദീർഘകാലം ജനപ്രിയമായിരുന്ന എനർജി സ്റ്റാർ (Energy Star) ഊർജ്ജ കാര്യക്ഷമത സർട്ടിഫിക്കേഷൻ പ്രോഗ്രാം അവസാനിപ്പിക്കാൻ അമേരിക്കൻ പ്രസിഡൻറ് ഡൊണാൾഡ് ട്രംപ് ഭരണകൂടം പദ്ധതിയിടുന്നതായി ന്യൂയോർക്ക് ടൈംസ്, വാഷിങ്ടൺ പോസ്റ്റ് എന്നീ പത്രങ്ങളെ ഉദ്ധരിച്ച് CBC റിപ്പോർട്ട് ചെയ്യുന്നു. പരിസ്ഥിതി സംരക്ഷണ ഏജൻസിയുടെ (EPA) ആഭ്യന്തര രേഖകളും ഉദ്യോഗസ്ഥരുടെ യോഗത്തിലെ രേഖപ്പെടുത്തലുകളും ഈ റിപ്പോർട്ടുകളെ സ്ഥിരീകരിക്കുന്നതാണ്. എന്താണ് എനർജി സ്റ്റാർ? 1992-ൽ ആരംഭിച്ച ഈ പ്രോഗ്രാം, റഫ്രിജറേറ്ററുകൾ, ഡിഷ്‌വാഷറുകൾ, എയർ കണ്ടീഷണറുകൾ തുടങ്ങിയ ഉപകരണങ്ങൾക്ക് എനർജി കാര്യക്ഷമതയുടെ സർക്കാർ അംഗീകൃത ബ്ലൂ ലേബൽ നൽകി വരുന്നു. ഇതുവഴി ഉപഭോക്താക്കൾക്ക് വൈദ്യുതി ബില്ലിൽ വർഷംതോറും ശരാശരി 450 ഡോളർ വരെ ലാഭിക്കാനാകുമെന്ന് എജൻസി വെബ്സൈറ്റ് വ്യക്തമാക്കുന്നു. എന്തുകൊണ്ട് ഈ പദ്ധതി അവസാനിപ്പിക്കുന്നു? EPAയുടെ ആന്തരിക പുനസംഘടനയുടെ ഭാഗമായാണ് എനർജി സ്റ്റാർ അടക്കമുള്ള ക്ലൈമറ്റ് ചേഞ്ച്, ഊർജ കാര്യക്ഷമതാ വിഭാഗങ്ങൾ അടയ്ക്കാൻ തീരുമാനിച്ചത്. ട്രംപ് ഭരണകൂടം പരിസ്ഥിതി നിയമങ്ങൾ പിന്‍വലിക്കുകയും, പാരിസ്ഥിതിക സംരക്ഷണ പദ്ധതികൾക്ക്…
വാഷിംഗ്ടൺ ഡി.സി.: ഇസ്രായേൽ എംബസിയിലെ രണ്ട് ജീവനക്കാർ, യാരോൺ ലിഷിൻസ്കി(28) സാറ ലിൻ മിൽഗ്രിം എന്നിവർ, വാഷിംഗ്ടണിലെ ക്യാപിറ്റൽ ജൂയിഷ് മ്യൂസിയത്തിൽ ബുധനാഴ്ച (മെയ് 21) രാത്രി നടന്ന ഒരു പരിപാടിക്ക് ശേഷം വെടിവെപ്പിൽ കൊല്ലപ്പെട്ടു. സംഭവത്തിന്റെ വിശദാംശങ്ങൾ • ക്യാപിറ്റൽ ജൂയിഷ് മ്യൂസിയത്തിന് പുറത്ത് രാത്രി 9 മണിയോടെയാണ് വെടിവെപ്പ് നടന്നത്. ഇവർ അമേരിക്കൻ ജൂയിഷ് കമ്മിറ്റിയുടെ ACCESS Young Diplomats Reception എന്ന പരിപാടിയിൽ പങ്കെടുത്ത് മടങ്ങുമ്പോഴായിരുന്നു ആക്രമണം. • ഷിക്കാഗോയിൽ നിന്നുള്ള എലിയാസ് റോഡ്രിഗസ് (30) എന്നയാളാണ് പ്രതി. ഇയാൾ മ്യൂസിയത്തിന് പുറത്തു് കുറച്ച് സമയം കാത്തുനിന്ന ശേഷം നാല് പേരടങ്ങുന്ന സംഘത്തെ സമീപിച്ച് വെടിയുതിർക്കുകയായിരുന്നു. • പ്രതി പിന്നീട് മ്യൂസിയത്തിൽ കയറി സുരക്ഷാ ജീവനക്കാർക്ക് കീഴടങ്ങി. അറസ്റ്റ് ചെയ്യുമ്പോൾ “Free, free Palestine” എന്ന് മുദ്രാവാക്യം മുഴക്കിയതായി പൊലീസ് അറിയിച്ചു. യാരോൺ ലിഷിൻസ്കിയും സാറ മിൽഗ്രിമും ദീർഘകാല സുഹൃത്തുക്കളായിരുന്നു; അടുത്ത ആഴ്ച ജെറുസലേമിൽ വിവാഹനിശ്ചയം നടത്താനായിരുന്നു പദ്ധതിയെന്ന് സംഭവത്തെ കുറിച്ച്…
ബർക്കീന ഫാസോയിലെ സൈനിക ഭരണകൂടം രാജ്യത്തെ പ്രതിസന്ധികളില്‍ നിന്ന് കരകയറാന്‍ ‘ആഫ്രിക്കയുടെ ചെ ഗുവേര’ എന്നറിയപ്പെടുന്ന തോമസ് സങ്കാരയുടെ സ്മരണകള്‍ പുതുക്കുകയാണ്. രാജ്യത്ത് ഭീകരവാദത്തെയും പാശ്ചാത്യ ശക്തികളുടെ സ്വാധീനത്തെയും നേരിടുന്നതിനിടയില്‍ സങ്കാരയുടെ വിപ്ലവ ആത്മാവാണ് പുതിയ തലമുറയ്ക്ക് പ്രചോദനമാകുന്നത്. സങ്കാരയുടെ പാരമ്പര്യം 1983-ല്‍ വെറും 33-ാം വയസ്സില്‍ സൈനിക അട്ടിമറിയിലൂടെ അധികാരം പിടിച്ചെടുത്ത തോമസ് സങ്കാര, സ്വയംപര്യാപ്തതയും സാമ്രാജ്യത്വ വിരുദ്ധതയും പ്രചരിപ്പിച്ച മാര്‍ക്‌സിസ്റ്റ് നേതാവാണ്. 1987-ല്‍ തന്നെ സഹായിച്ചിരുന്ന ബ്ലെയ്‌സ് കോംപോറെയുടെ അട്ടിമറിയിൽ കൊല്ലപ്പെടുകയായിരുന്നു സങ്കാര. രാജ്യത്തിന്റെ തലസ്ഥാനമായ വൂഗദുഗുവില്‍ സങ്കാരയ്ക്കായി പുതിയ സ്മാരകം ഉദ്ഘാടനം ചെയ്തു. നൂറുകണക്കിന് യുവാക്കള്‍ ചടങ്ങില്‍ പങ്കെടുത്തു. നിലവിലെ രാഷ്ട്രീയ സാഹചര്യവും പ്രതിസന്ധിയും 2022-ലെ സൈനിക അട്ടിമറിയിലൂടെ അധികാരത്തില്‍ എത്തിയ ക്യാപ്റ്റന്‍ ഇബ്രാഹിം ട്രാവറെ, താൻ പുതിയ സങ്കാരയാണെന്നാണ് അവകാശപ്പെടുന്നത്. സങ്കാരയുടെ പേരില്‍ പ്രധാന റോഡുകള്‍ നാമകരണം ചെയ്യുകയും, അദ്ദേഹത്തെ ദേശീയ നായകനായി പ്രഖ്യാപിക്കുകയും, “രാജ്യവും മരണവും, ഞങ്ങള്‍ ജയിക്കും!” എന്ന വിപ്ലവ മുദ്രാവാക്യങ്ങള്‍ ഉരുവിടുകയും ചെയ്തു. എന്നാല്‍…
ഒന്റാരിയോയിലെയും ക്യൂബെക്കിലും ചില ടെലികോം ഉപഭോക്താക്കൾക്ക് ബുധനാഴ്ച രാവിലെ ഇന്റർനെറ്റ് കണക്ഷനിൽ തടസ്സം നേരിട്ടതായും, ബെൽ കാനഡ നടത്തിയ ഒരു റൗട്ടർ അപ്ഡേറ്റാണ് പ്രശ്നത്തിന് കാരണമായതെന്നും കമ്പനി അറിയിച്ചു. BCE Inc.-യുടെ ഉടമസ്ഥതയിലുളള ബെൽ കാനഡ, അപ്ഡേറ്റ് പിൻവലിച്ചതിനുശേഷം രാവിലെ 11 മണിയോടെ സേവനം പൂർണമായും പുനസ്ഥാപിച്ചു എന്ന് സ്ഥിരീകരിച്ചു. ഉപഭോക്താക്കൾ നേരിട്ട അസൗകര്യത്തിന് കമ്പനി ക്ഷമാപണവും അറിയിച്ചിട്ടുണ്ട്.
കാനഡ പോസ്റ്റിന്റെ സാമ്പത്തിക അവസ്ഥയും അതിന്റെ സേവനങ്ങളിൽ വരാനിരിക്കുന്ന മാറ്റങ്ങളും സംബന്ധിച്ച് പുറത്ത് വന്ന പുതിയ റിപ്പോർട്ട് വലിയ ചർച്ചകൾക്ക് വഴിവെക്കുന്നു. കാനഡയിലെ ചെറുകിട ബിസിനസ്സുകൾക്കും ഉപഭോക്താക്കൾക്കും ഇത് വലിയ ആശങ്കയാണ് സൃഷ്ടിക്കുന്നത്. സാമ്പത്തിക പ്രതിസന്ധിഇൻഡസ്ട്രിയൽ ഇൻക്വയറി കമ്മീഷണർ വില്യം കാപ്ലാൻ തയ്യാറാക്കിയ റിപ്പോർട്ട് പ്രകാരം, കാനഡ പോസ്റ്റ് ഇപ്പോൾ സാമ്പത്തികമായി ഗുരുതരമായ പ്രതിസന്ധിയിലാണെന്ന് വ്യക്തമാക്കുന്നു. “ഇപ്പോൾ തന്നെ പരിഗണിച്ചും ഘട്ടംഘട്ടമായും മാറ്റങ്ങൾ നടപ്പിലാക്കാതെ പോയാൽ, കാനഡ പോസ്റ്റിന്റെ സാമ്പത്തിക നില കൂടുതൽ മോശമാകും,” എന്നാണ് കാപ്ലാന്റെ മുന്നറിയിപ്പ്. ഡോർ-ടു-ഡോർ ഡെലിവറി അവസാനിപ്പിക്കാൻ ശുപാർശകാനഡ പോസ്റ്റിന്റെ സാമ്പത്തിക ഭദ്രത ഉറപ്പാക്കുന്നതിനായി, വീടുകളിലേക്കുള്ള നേരിട്ടുള്ള ഡെലിവറി സേവനം അവസാനിപ്പിക്കണമെന്ന് റിപ്പോർട്ട് ശുപാർശ ചെയ്യുന്നു. എന്നാൽ, ബിസിനസ്സുകൾക്ക് ദിവസേന ഡെലിവറി തുടരേണ്ടതിന്റെ ആവശ്യകതയും റിപ്പോർട്ട് വ്യക്തമാക്കുന്നു.ജോലി രീതികളിലും മാറ്റംവീക്കന്റ് ഷിഫ്റ്റുകൾക്കും ചില ദിവസങ്ങളിൽ പാർട്ട്-ടൈം ജീവനക്കാരെ നിയമിക്കണമെന്ന ശുപാർശയും റിപ്പോർട്ടിലുണ്ട്. എന്നാൽ, ഇവർക്ക് ഫുൾ-ടൈം ജീവനക്കാരെ പോലെ തന്നെ ശമ്പളവും ആനുകൂല്യങ്ങളും നൽകണമെന്നും, ഇവയെ…
ജറുസലേം: ഗാസയിൽ നടക്കുന്ന സൈനിക ആക്രമണത്തിന്റെ അവസാനത്തിൽ ഗാസയുടെ മുഴുവൻ ഭാഗവും ഇസ്രായേൽ നിയന്ത്രിക്കും എന്ന് പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പ്രഖ്യാപിച്ചു. “നമ്മുടെ സൈന്യം ഗസയുടെ എല്ലാ പ്രദേശങ്ങളും പിടിച്ചെടുക്കും,” എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രസ്താവന.നിലവിൽ ഗാസയിൽ ഇസ്രായേലിന്റെ സൈനിക ഓപ്പറേഷൻ ‘ഗിദേയോണിന്റെ രഥങ്ങൾ’ എന്ന പേരിൽ ശക്തമായി തുടരുകയാണ്. ഹമാസിന്റെ പ്രധാന നേതാക്കളെ തങ്ങൾ ഇല്ലാതാക്കിയെന്നും, ഹമാസിന്റെ നിയന്ത്രണം അവസാനിപ്പിക്കാതെ യുദ്ധം അവസാനിപ്പിക്കാൻ തയാറല്ലെന്നും നെതന്യാഹു വ്യക്തമാക്കി.“യുദ്ധം അവസാനിപ്പിക്കാൻ ഞങ്ങൾ തയ്യാറാണ്, പക്ഷേ അതിന് ഹമാസ് ആയുധം വയ്ക്കണം, എല്ലാ ബന്ദികളെയും വിട്ടയക്കണം, ഗാസയെ പൂര്‍ണമായും സൈന്യരഹിതമാക്കണം,” എന്നാണ് നെതന്യാഹുവിന്റെ ആവശ്യം.ഗാസയിൽ മനുഷ്യാവകാശ പ്രതിസന്ധി രൂക്ഷമാകുന്ന പശ്ചാത്തലത്തിൽ, അന്താരാഷ്ട്ര സമ്മർദ്ദം ശക്തമാകുന്നുണ്ടെങ്കിലും, ഇസ്രായേലിന്റെ സുരക്ഷാ ലക്ഷ്യങ്ങൾ നേടിയെടുക്കുന്നതുവരെ യുദ്ധം തുടരുമെന്ന് അദ്ദേഹം ഉറപ്പിച്ചു. മനുഷ്യാവകാശം, സഹായംയുദ്ധം തുടരുന്നതിനിടെ, ഗസയിൽ ഭക്ഷ്യവും മരുന്നും അടക്കം അടിയന്തര സഹായം എത്തിക്കാൻ അന്താരാഷ്ട്ര സമൂഹം ഇസ്രായേലിനോട് ആവശ്യമുന്നയിച്ചിട്ടുണ്ടെങ്കിലും, പല ഭാഗങ്ങളിലും സഹായം എത്തിക്കാനാവുന്നില്ലെന്ന് യുഎൻ റിപ്പോർട്ട്…
ടൊറോന്റോ: കാനഡയിൽ വാർഷിക പണപ്പെരുപ്പ നിരക്ക് ഏപ്രിലിൽ 1.7% ആയി കുറഞ്ഞതായി സ്റ്റാറ്റിസ്റ്റിക്സ് കാനഡ അറിയിച്ചു. കാർബൺ ടാക്സ് നീക്കം ചെയ്തതാണ് ഇതിന്റെ പ്രധാന കാരണം ആയി പറയുന്നത്. മാർച്ചിൽ പണ്ണപ്പെരുപ്പം 2.3% ആയിരുന്നു. പക്ഷേ, ഊർജ ഉൽപന്നങ്ങളുടെ വിലകൾ ഒഴിവാക്കിയാൽ, ഏപ്രിലിൽ പണപ്പെരുപ്പം 2.9% ആയിരുന്നു, മാർച്ചിൽ ഇത് 2.5% ആയിരുന്നു. യാത്രാ ടൂറുകൾക്കും പലചരക്ക് സാധനങ്ങൾക്കും കാനഡയിൽ ഉള്ളവർ ഏപ്രിലിൽ കൂടുതൽ വില നൽകേണ്ടി വന്നതായി സ്റ്റാറ്റ്കാൻ പറഞ്ഞു. സാമ്പത്തിക വിദഗ്ധർ പണപ്പെരുപ്പം 1.6% ആയി കുറയുമെന്ന് പ്രവചിച്ചിരുന്നത്. ബാങ്ക് ഓഫ് കാനഡ ജൂൺ 4-ന് അടുത്ത പലിശനിരക്ക് തീരുമാനം പ്രഖ്യാപിക്കും. ഈ പണപ്പെരുപ്പ കണക്കുകൾ ബാങ്കിന്റെ പലിശനിരക്ക് നയത്തെ സ്വാധീനിച്ചേക്കാം.