Subscribe to Updates
Get the latest creative news from Keralascope News.
- അയർലൻഡിൽ ഇന്ത്യന് സമൂഹത്തിനെതിരായ ആക്രമണങ്ങള് അപലപിച്ച് ഡബ്ലിൻ ആര്ച്ച് ബിഷപ്പ്
- 80 വർഷം പിന്നിട്ടു: ജോർജ് ഓർവെല്ലിന്റെ ആനിമൽ ഫാം എന്തുകൊണ്ട് ഇപ്പോളും പ്രസക്തമാകുന്നു
- ഹുകും ചന്ദും ബനിയനും
- ഒന്റാറിയോയിൽ താമസിക്കുന്ന മലയാളികൾക്ക് 1 മില്യൺ ഡോളർ നേടാനുള്ള സുവർണാവസരം
- കാനഡയിൽ ഇൻഫ്ലേഷൻ 1.7% ആയി കുറഞ്ഞു; ഗ്യാസോലിൻ വില ഇടിവ് പ്രധാന കാരണം
- പിയർ പോളിയവ് അൽബർട്ട ബൈഇലക്ഷനിൽ വിജയിച്ചു: പാർലമെന്റിൽ സീറ്റ് വീണ്ടെടുത്തു
- മിസ്സിസ്സാഗയിലെ പ്രമുഖ പ്ലാസയിൽ ജനക്കൂട്ട നിയന്ത്രണത്തിന് നിയമനടപടി
- കൊച്ചിയിൽ എയർ ഇന്ത്യ വിമാനം റൺവേയിൽ നിന്ന് തെന്നി മാറി; എഞ്ചിൻ തകരാറെന്ന് സൂചന
Author: KSN News Desk
തിരുവനന്തപുരം, കേരളം – 2025 ഫെബ്രുവരി 24 തലസ്ഥാന നഗരത്തെ ഞെട്ടിച്ച് കൊണ്ട് 5 കൊലപാതകങ്ങളുടെ വാർത്തയാണ് പുറത്ത് വന്നത്. മൂന്ന് വ്യത്യസ്ത സ്ഥലങ്ങളിൽ നടന്ന ഈ ആക്രമണം നാടിനെ അക്ഷരാർത്ഥത്തിൽ നടുക്കുന്നതായിരുന്നു. തിങ്കളാഴ്ച വൈകിട്ട് 6:15-ന് പോലീസ് സ്റ്റേഷനിൽ എത്തിയ അഫാൻ, താൻ ആറ് പേരെ കൊലപ്പെടുത്തിയതായി കുറ്റസമ്മതം നടത്തി. വീട്ടിലെ ഗ്യാസ് സിലിണ്ടർ തുറന്നിട്ടതായും യുവാവ് പൊലീസിനെ അറിയിച്ചു. ഉടൻ പെരുമാലയിലെ വീട്ടിൽ എത്തിയ പൊലീസ് കണ്ടത് രക്തത്തിൽ കുളിച്ച് കിടക്കുന്ന രണ്ട് മൃതദേഹങ്ങളും, അഫാന്റെ അമ്മ ഷെമി പരുക്കുകളോടെ ജീവനുവേണ്ടി പിടയുന്നതുമാണ്. പിന്നീട് നടത്തിയ അന്വേഷണത്തിൽ, അഫാന്റെ 13 വയസ്സുള്ള സഹോദരൻ അഫ്സാൻ, മുത്തശ്ശി സൽമാബീബി, അമ്മാവൻ ലത്തീഫ്, അമ്മായി ഷഹീദ, പെൺസുഹൃത്തെന്ന് കരുതുന്ന ഫർസാന എന്നിവരാണ് കൊല്ലപ്പെട്ടതെന്ന് തിരിച്ചറിഞ്ഞു. കാൻസർ ബാധിത കൂടിയായ ഷെമി ഇപ്പോൾ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്. കൊലപാതകത്തിന് ശേഷം എലിവിഷം കഴിച്ചതായി അഫാൻ പറഞ്ഞതിനെ തുടർന്ന് പ്രതിയെ തിരുവനന്തപുരം മെഡിക്കൽ…
വാഷിംഗ്ടൺ: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് തിങ്കളാഴ്ച പ്രഖ്യാപിച്ചതനുസരിച്ച്, അടുത്ത ആഴ്ച മുതൽ കാനഡയിൽ നിന്നുള്ള മിക്ക ഇറക്കുമതി സാധനങ്ങൾക്കും 25% തീരുവ ഏർപ്പെടുത്തും. ഒരു മാസത്തെ ഇടവേളയ്ക്ക് ശേഷമാണ് ഈ തീരുമാനം നടപ്പാക്കുന്നത്. എന്നാൽ, കാനഡയിൽ നിന്നുള്ള ഊർജ ഇറക്കുമതിക്ക് 10% തീരുവ മാത്രമേ ഈടാക്കൂ. വൈറ്റ് ഹൗസിൽ നടന്ന വാർത്താ സമ്മേളനത്തിൽ സംസാരിച്ച ട്രംപ്, കാനഡ വർഷങ്ങളായി അമേരിക്കക്ക് വൻ സാമ്പത്തിക നഷ്ടം വരുത്തിവെക്കുകയാണ് എന്ന് ആരോപിക്കുകയും ഈ നടപടികളിലൂടെ “നഷ്ടമായത് തിരിച്ചുപിടിക്കുമെന്ന്” പ്രഖ്യാപിക്കുകയും ചെയ്തു.ഈ തീരുവ കാനഡയുടെ സമ്പദ്‌വ്യവസ്ഥയെ കടുത്ത പ്രതിസന്ധിയിലാക്കുമെന്നാണ് സാമ്പത്തിക വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നത്. ഇത് ഒരു സാമ്പത്തിക മാന്ദ്യത്തിന് വഴിവെച്ചേക്കാമെന്നും അവർ ആശങ്കപ്പെടുന്നു. ഓട്ടോമോട്ടീവ്, സ്റ്റീൽ, ധാതു സംസ്കരണം തുടങ്ങിയ പ്രധാന വ്യവസായങ്ങൾക്ക് വലിയ തിരിച്ചടി നേരിടേണ്ടിവരുമെന്നും തൊഴിൽ നഷ്ടവും മത്സരക്ഷമതാക്ഷയവും വരുത്തിവെക്കുമെന്നും വിലയിരുത്തപ്പെടുന്നു. കൂടാതെ, കാർ ഭാഗങ്ങൾ മുതൽ പേപ്പർ ഉൽപ്പന്നങ്ങൾ വരെയുള്ള സാധനങ്ങളുടെ വില വർധന അമേരിക്കൻ ഉപഭോക്താക്കളെയും ബാധിച്ചേക്കാം.പ്രതികരണമായി,…
2025 ഫെബ്രുവരി 23 ഞായറാഴ്ച നടന്ന നിർണായകമായ സ്നാപ് ഇലക്ഷനിൽ, ജർമൻ വോട്ടർമാർ യൂറോപ്പിലെ ഏറ്റവും വലിയ സാമ്പത്തിക ശക്തിയുടെ രാഷ്ട്രീയ ഭൂപടം മാറ്റിയെഴുതുമെന്നാണ് സൂചന. എക്സിറ്റ് പോൾ ഫലങ്ങൾ വോട്ടർമാരുടെ മനോഭാവത്തിൽ ശക്തമായ മാറ്റം സൂചിപ്പിക്കുന്നു. മധ്യ-വലതുപക്ഷ ക്രിസ്ത്യൻ ഡെമോക്രാറ്റിക് യൂണിയൻ (സിഡിയു) മുന്നിൽ നിൽക്കുന്നതിനൊപ്പം, വലതുപക്ഷ പാർട്ടിയായ ഓൾട്ടർനേറ്റീവ് ഫോർ ജർമ്മനി (അഫ്ഡി) ഇതുവരെ കാണാത്ത വളർച്ച കൈവരിച്ചിരിക്കുന്നു. പ്രധാന ഫലങ്ങൾ സിഡിയു വിജയം: ഫ്രീഡ്രിഷ് മെർസിന്റെ നേതൃത്വത്തിൽ, സിഡിയു-സിഎസ്‌യു സഖ്യം ഏകദേശം 28.5% മുതൽ 29% വരെ വോട്ടുകൾ നേടുമെന്നാണ് പ്രവചനം. ഇത് മെർസിനെ നിലവിലെ ചാൻസലർ ഓലാഫ് ഷോൾസിന്റെ പിൻഗാമിയാക്കും. അഫ്ഡിയുടെ കുതിപ്പ്: വലതുപക്ഷ അഫ്ഡി ഏകദേശം 19.5% മുതൽ 20% വരെ വോട്ടുകൾ നേടി രണ്ടാം സ്ഥാനം നേടുമെന്നാണ് സൂചന. ഒരു ദേശീയ തിരഞ്ഞെടുപ്പിൽ അവരുടെ ഏറ്റവും മികച്ച പ്രകടനമാണിത്, ഇത് യൂറോപ്പിലാകെ നിർണായകസ്വാധീനമായേക്കാം. എസ്‌പിഡിയുടെ തകർച്ച: ചാൻസലർ ഓലാഫ് ഷോൾസിന്റെ സോഷ്യൽ ഡെമോക്രാറ്റിക് പാർട്ടി…
ഫ്രാൻസിന്റെ കിഴക്കൻ നഗരമായ മുൽഹൗസിൽ ശനിയാഴ്ച ഉച്ചയ്ക്ക് ശേഷം നടന്ന കത്തിയാക്രമണത്തിൽ ഒരു വഴിയാത്രക്കാരൻ മരിക്കുകയും അഞ്ച് പോലീസ് ഉദ്യോഗസ്ഥർക്ക് പരിക്കേൽക്കുകയും ചെയ്തു, അതിൽ രണ്ട് പേർക്ക് ഗുരുതരമായി പരിക്കേറ്റു. ഭീകരവാദ പ്രതിരോധ നിരീക്ഷണ പട്ടികയിൽ ഉണ്ടായിരുന്ന 37 വയസ്സുള്ള അൾജീരിയൻ പൗരനായ പ്രതിയെന്ന് സംശയിക്കപ്പെടുന്നയാളെ സംഭവസ്ഥലത്ത് വച്ച് അറസ്റ്റ് ചെയ്തു. ഈ സംഭവത്തെ ഭീകരവാദ പ്രവർത്തനമായി കണക്കാക്കി അധികൃതർ അന്വേഷണം നടത്തി വരുന്നു. കോംഗോയെ പിന്തുണയ്ക്കുന്ന ഒരു പ്രകടനത്തിനിടെയാണ് ആക്രമണം നടന്നത്. ആക്രമണകാരി “അല്ലാഹു അക്ബർ” എന്ന് ആക്രോശിച്ച ശേഷം മുനിസിപ്പൽ പോലീസ് ഉദ്യോഗസ്ഥരെ ലക്ഷ്യമിട്ട് ആക്രമണം നടത്തുകയായിരുന്നുവെന്നാണ് റിപ്പോർട്ട്. ഉദ്യോഗസ്ഥരെ സഹായിക്കാൻ ഇടപെട്ട 69 വയസ്സുള്ള പോർച്ചുഗീസ് പൗരനായ ഒരു വഴിയാത്രക്കാരനാണ് ഗുരുതരമായ പരിക്കേറ്റ് മരിച്ചത്. ഒരു ഉദ്യോഗസ്ഥന്റെ കഴുത്തിൽ കരോട്ടിഡ് ധമനിക്ക് പരിക്കേറ്റപ്പോൾ, മറ്റൊരാൾക്ക് നെഞ്ചിലാണ് കുത്തേറ്റത്. മൂന്ന് ഉദ്യോഗസ്ഥർക്ക് നിസ്സാര പരിക്കുകളുണ്ട്. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ ഈ ആക്രമണത്തെ “ഇസ്ലാമിക ഭീകരത” എന്ന് അപലപിച്ച്,…
മിസ്സിസാഗ, ഒന്റാറിയോ – ഫെബ്രുവരി 21, 2025: അമേരിക്കയുമായുള്ള ആസന്നമായ വ്യാപാര സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ കനേഡിയൻ സമ്പദ്‌വ്യവസ്ഥയ്ക്ക് “തിരിച്ചുവരവ്” എളുപ്പമാകില്ലെന്ന് ബാങ്ക് ഓഫ് കാനഡ ഗവർണർ ടിഫ് മാക്ലെം മുന്നറിയിപ്പ് നൽകി. മിസ്സിസാഗയിലെ ഓക്വിൽ ചേംബർ ഓഫ് കൊമേഴ്സിൽ നടന്ന പരിപാടിയിൽ സംസാരിക്കവെ, കോവിഡ് മാന്ദ്യത്തിനു ശേഷമുള്ള വേഗത്തിലുള്ള വീണ്ടെടുക്കലിന് വിപരീതമായി, നീണ്ടുനിൽക്കുന്നതും വിപുലവുമായ താരിഫുകൾ സമ്പദ്‌വ്യവസ്ഥയിൽ ഘടനാപരമായ മാറ്റങ്ങൾ വരുത്തുമെന്ന് അദ്ദേഹം വ്യക്തമാക്കി. യു.എസ്. പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഫെബ്രുവരി 1-ലെ എക്സിക്യൂട്ടീവ് ഉത്തരവിനെ അടിസ്ഥാനമാക്കിയുള്ള ബാങ്ക് ഓഫ് കാനഡയുടെ സമീപകാല വിശകലനത്തെ തുടർന്നാണ് മാക്ലെമിന്റെ ഈ മുന്നറിയിപ്പ്. കനേഡിയൻ സാധനങ്ങൾക്കും ഊർജത്തിനും താരിഫുകൾ ഏർപ്പെടുത്തുമെന്ന ഭീഷണിയെ മുൻനിർത്തി, ആദ്യ വർഷം കനേഡയുടെ ജി.ഡി.പി-യിൽ 2.5 ശതമാനം ഇടിവ്, നിക്ഷേപത്തിൽ 12 ശതമാനം കുറവ്, കയറ്റുമതിയിൽ 8.5 ശതമാനം താഴ്ച എന്നിവ കേന്ദ്ര ബാങ്ക് പ്രവചിക്കുന്നു. “കയറ്റുമതി വരുമാനം കുറയുന്നത് കുടുംബങ്ങളുടെ വരുമാനത്തെ ബാധിക്കും, പ്രതികാര താരിഫുകൾ ഉപഭോക്തൃ വസ്തുക്കളുടെ…
ബോസ്റ്റണിലെ ടിഡി ഗാർഡനിൽ നടന്ന 4 നേഷൻസ് ഫേസ്-ഓഫ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ കാനഡ യുഎസിനെ 3-2 ന് തോൽപ്പിച്ചു. നാഥൻ മാകിനൺ ആദ്യം കാനഡയ്ക്ക് ലീഡ് നേടി, പക്ഷേ ബ്രേഡി ടച്ചക് യുഎസിനായി സമനില ഗോൾ നേടി. ജേക്ക് സാൻഡേഴ്സൺ രണ്ടാം പിരീഡിൽ യുഎസിനെ മുന്നിൽ കൊണ്ടുവന്നെങ്കിലും, സാം ബെനെറ്റ് കാനഡയ്ക്കായി സമനില ഗോൾ നേടി. അതോടെ മത്സരം ഓവർടൈമിലേക്ക് നീങ്ങി. ഓവർടൈമിൽ 11 മിനുട്ടും 42 സെക്കന്റ്സും ബാക്കി ഉള്ളപ്പോൾ കോണർ മക്‌ഡേവിഡ് വിജയ ഗോൾ നേടി, കാനഡയെ ചാമ്പ്യന്മാരാക്കുകയായിരുന്നു. Timeline: ബോസ്റ്റണിലെ ടിഡി ഗാർഡനിൽ കാനഡയും യുണൈറ്റഡ് സ്റ്റേറ്റ്സും തമ്മിൽ 4 നേഷൻസ് ഫേസ്-ഓഫ് ചാമ്പ്യൻഷിപ്പ് മത്സരം നടക്കുന്നു. 11:27 pm ETകാനഡയ്ക്ക് വിജയം! കോണർ മക്‌ഡേവിഡ് ഓവർടൈമിൽ 11 മിനുട്ടും 42 സെക്കന്റ്സും ബാക്കി ഉള്ളപ്പോൾ വിജയ ഗോൾ നേടി. 11:00 pm ET മൂന്ന് പീരിയഡ്കൾ കഴിഞ്ഞപ്പോൾ മത്സരം സമനിലയിൽ അവസാനിച്ചു. അതിനാൽ മത്സരം അധികസമയത്തിലേക്ക്…
ജെയിംസ് വെബ് സ്പേസ് ടെലസ്കോപ്പ് ഉപയോഗിച്ച് ആകാശഗംഗയുടെ മധ്യത്തിൽ സ്ഥിതിചെയ്യുന്ന ബ്ലാക്ക് ഹോളിന് സമീപം പ്രകാശം പാറുന്ന ഫ്ലെയറുകൾ ആസ്ട്രോണമർമാർ കണ്ടെത്തി. ഒരു സെക്കൻഡ മാത്രം നീണ്ടു നിൽക്കുന്ന ചെറിയ പ്രകാശ ഫ്ലാഷുകളും, ദൈനംദിനമായി ഉണ്ടാകുന്ന കൂടുതൽ തിളങ്ങുന്ന പ്രകാശ ഫ്ലെയറുകളും ഇവയിൽ ഉൾപ്പെടുന്നു. എന്താണ് സംഭവിച്ചത്? ജെയിംസ് വെബ് സ്‌പേസ് ടെലസ്‌കോപ്പിൽ നിന്ന് സജിറ്റേറിയസ് A*ൽ നിന്ന് പൊടിയും ഫ്ലെയറുകളുടെ ദൃശ്യം/Credit: Farhad Yusef-Zadeh/Northwestern University ഇത് എന്തുകൊണ്ട് പ്രധാനമാണ്? “ഫ്ലെയറുകളുടെ പ്രകാശതീവ്രത നിരന്തരം മാറിക്കൊണ്ടിരുന്നു, കൂടാതെ അത് യാദൃശ്ചികവും മുൻകൂട്ടി പ്രവചിക്കാൻ കഴിയാത്തതുമായിരുന്നു.” പശ്ചാത്തലം “ദി ആസ്ട്രോഫിസിക്കൽ ജേണൽ ലെറ്റേഴ്സ്” എന്ന ശാസ്ത്രീയ മാസികയിൽ ആണ് ഈ കണ്ടെത്തലുകൾ സംബന്ധിച്ച പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. ബ്ലാക്ക് ഹോളുകളുടെ സ്വഭാവം അറിയുന്നതിനും, അവയെക്കുറിച്ചുള്ള പുതിയ വിവരങ്ങൾ ലഭിക്കുന്നതിനുമുള്ള ശ്രമങ്ങളുടെ ഇടയിൽ ഈ വിവരം ഒരു വലിയ നേട്ടമായി കണക്കാക്കുന്നു.
മോണ്ട്രിയൽ – പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ, ടൊറൊന്റോയും ക്യൂബെക്ക് സിറ്റിയും തമ്മിൽ ഹൈ സ്പീഡ് റെയിൽപാത നിർമ്മിക്കാൻ പദ്ധതിയുണ്ടെന്ന് പ്രഖ്യാപിച്ചു. ടൊറൊന്റോയിൽ നിന്ന് മോണ്ട്രിയലിലേക്ക് യാത്രാ സമയം മൂന്ന് മണിക്കൂറായി കുറയ്ക്കുന്ന ഈ പദ്ധതി, കാനഡയിലെ യാത്രക്കാർക്ക് വലിയ മാറ്റമാകും എന്ന് അദ്ദേഹം പറഞ്ഞു. 1,000 കിലോമീറ്റർ നീളമുള്ള ഈ പുതിയ റെയിൽപാത, വേഗത്തിലും വിശ്വസനീയമായ യാത്രാ സൗകര്യം ലഭ്യമാക്കും. പദ്ധതി സംബന്ധിച്ച കൂടുതൽ വിവരങ്ങൾ ഉടൻ പുറത്തുവരുമെന്ന് അദ്ദേഹം അറിയിച്ചു. Alto എന്നാണ് ഈ പദ്ധതിയുടെ പേര്. കാനഡയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ഇൻഫ്രാസ്ട്രക്ചർ പദ്ധതിയായി “Alto” ഹൈ സ്പീഡ് റെയിൽ മാറും എന്ന് പ്രധാനമന്ത്രി പറഞ്ഞു. ക്യൂബെക്ക് സിറ്റി മുതൽ ടൊറൊന്റോ വരെ നീളുന്ന ഈ പുതിയ റെയിൽപാത 300 കിലോമീറ്റർ/മണിക്കൂർ വേഗതയിൽ ഓടും. Alto പദ്ധതിയിലൂടെ കാനഡയിലെ 20 ദശലക്ഷം ആളുകൾക്ക് വേഗത്തിലും സുഗമമായ യാത്രാ സൗകര്യം ലഭ്യമാകും. ഇതിലൂടെ വ്യാപാരം, തൊഴിൽ, ടൂറിസം മേഖലകൾക്കും വലിയ…
ഓട്ടാവാ: ജനുവരിയിൽ കാനഡയുടെ വാർഷിക പണപ്പെരുപ്പ നിരക്ക് 1.9% ആയി ഉയർന്നതായി സ്റ്റാറ്റിസ്റ്റിക്സ് കാനഡ റിപ്പോർട്ട് ചെയ്തു. ഫെഡറൽ സർക്കാരിന്റെ നികുതി ഇളവ് കുറച്ച് ആശ്വാസം നൽകിയെങ്കിലും, ഇന്ധനവില വർധന അതിന്റെ പ്രഭാവം കുറച്ചു, ഇതാണ് പണപ്പെരുപ്പം വീണ്ടും ഉയരാൻ കാരണം. പണപ്പെരുപ്പം ഉയർന്നതിന്റെ പ്രധാന കാരണങ്ങൾ• പെട്രോൾ വില കഴിഞ്ഞ വർഷത്തേക്കാൾ 8.6% വർധിച്ചു, പ്രത്യേകിച്ച് മാനിറ്റോബയിൽ 25.9% വരെ കുതിച്ചുയർന്നു. പ്രാദേശിക സർക്കാരിന്റെ താത്കാലിക ഇന്ധനനികുതി ഇളവ് അവസാനിച്ചതാണ് ഇതിന് കാരണം.• നാട്യുറൽ ഗ്യാസ് വിലയും 4.8% വരെ വർദ്ധിച്ചു, ഓണ്ടാറിയോ, ക്യൂബെക്ക് എന്നിവിടങ്ങളിൽ ആവശ്യകത കൂടിയതാണ് ഇതിനു കാരണം. ഫെഡ്രൽ ഗവൺമെന്റിന്റെ നികുതി ഇളവ് ഇല്ലാതിരുന്നെങ്കിൽ എന്താകുമായിരുന്നതാണ്? സ്റ്റാറ്റിസ്റ്റിക്സ് കാനഡയുടെ കണക്കുപ്രകാരം, നികുതി ഇളവ് ഇല്ലായിരുന്നെങ്കിൽ ഡിസംബറിലെ 2.3% എന്ന നിരക്കിനെക്കാൾ വേഗത്തിൽ വർദ്ധിച്ചു പണ്ണപ്പെരുപ്പ് നിരക്ക് 2.7% ആയി ഉയർന്നേനെ,. ഇന്ധനം, ഊർജ്ജം എന്നിവയുടെ വില ഉയരുന്നത് പണപ്പെരുപ്പം നേരത്തേ പ്രതീക്ഷിച്ചതിനേക്കാൾ കൂടുതലായി വർദ്ധിക്കാൻ കാരണമായി.…
ടൊറൊന്റോ – ടൊറൊന്റോ പിയേഴ്സൺ അന്താരാഷ്ട്ര വിമാനത്താവളത്തിൽ ലാൻഡിങ്ങിനിടെ ഡെൽറ്റ എയർലൈൻസ് വിമാനമുണ്ടാക്കിയ അപകടത്തിൽ കുറഞ്ഞത് 8 പേർക്ക് പരിക്കേറ്റു. മരണങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. സംഭവത്തിന്റെ വിശദാംശങ്ങൾ• മിന്നിയാപൊളിസ് നഗരത്തിൽ നിന്ന് വന്ന ഡെൽറ്റ എയർലൈൻസ് വിമാനമാണ് അപകടത്തിൽപ്പെട്ടത്.• വിമാനത്തിൽ ഏകദേശം 80 യാത്രക്കാരുണ്ടായിരുന്നു എന്ന് പീൽ പാരാമെഡിക് സർവീസസ് അറിയിച്ചു.• പരിക്കുകളുടെ തീവ്രത ഇപ്പോഴും വിലയിരുത്തുകയാണ്. അടിയന്തിര രക്ഷാപ്രവർത്തനം• ഗുരുതരമായ പരിക്കേറ്റ ഒരു കുട്ടിയെ ഓർഞ്ച് എയർ ആംബുലൻസിൽ SickKids ആശുപത്രിയിലേക്ക് മാറ്റി.• മൂന്ന് എയർ ആംബുലൻസുകളും രണ്ട് ക്രിറ്റിക്കൽ കെയർ ആംബുലൻസുകളും രക്ഷാപ്രവർത്തനത്തിന് നിയോഗിച്ചു. അപകടത്തിന്റെ കാരണം അന്വേഷിച്ചു വരികയാണ്. ടൊറൊന്റോ പിയേഴ്സൺ വിമാനത്താവളം പ്രവർത്തനം തുടരുന്നുവെങ്കിലും യാത്രക്കാർക്ക് വൈകലുകൾ നേരിടാം. കൂടുതൽ വിവരങ്ങൾ ഉടൻ പ്രതീക്ഷിക്കാം.