Subscribe to Updates
Get the latest creative news from Keralascope News.
Author: KSN News Desk
കാനഡ, ജൂൺ 6, 2025: കഴിഞ്ഞ ഒക്ടോബർ മുതൽ കാനഡയിൽ മീസിൽസ് (അഞ്ചാം പനി) രോഗം വീണ്ടും വ്യാപിക്കുന്നതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. പ്രധാനമായും ഒന്റാറിയോയിലും ആൽബർട്ടയിലുമാണ് രോഗവ്യാപനം റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. ഇത് ആരോഗ്യ പ്രതിസന്ധിയിലേക്ക് വഴിതെളിക്കുമോ എന്ന ആശങ്ക നിലനിൽക്കുന്നു. തെക്കുപടിഞ്ഞാറൻ ഒന്റാറിയോയിൽ മാസം തികയുന്നതിനു മുൻപ് ജനിച്ച (അകാല ജനനം) ഒരു കുഞ്ഞ് മീസിൽസ് ബാധിച്ച് മരണപ്പെട്ടതായി അധികൃതർ സ്ഥിരീകരിച്ചു. കഴിഞ്ഞ ശരത്കാലത്ത്(autumn) പ്രവിശ്യയിൽ ആരംഭിച്ച മീസിൽസ് വ്യാപനവുമായി ബന്ധപ്പെട്ട ആദ്യ മരണമാണിത്. പബ്ലിക് ഹെൽത്ത് ഒന്റാറിയോ വ്യാഴാഴ്ച പുറത്തുവിട്ട പുതിയ കണക്കുകൾ പ്രകാരം, ഒന്റാറിയോയിൽ 2,000-ലധികം ആളുകൾക്ക് മീസിൽസ് ബാധിച്ചിട്ടുണ്ട്. കഴിഞ്ഞ ആഴ്ചയ്ക്ക് ശേഷം 121 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തതോടെ, ആകെ രോഗബാധിതരുടെ എണ്ണം 2,009 ആയി ഉയർന്നു. ഇതിൽ 1,729 പേർക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. 140 പേർക്ക് ആശുപത്രി ചികിത്സ ആവശ്യമായി വന്നിട്ടുണ്ട്, അതിൽ ഒമ്പത് പേർക്ക് തീവ്രപരിചരണം ലഭ്യമാക്കേണ്ടി വന്നു. മീസിൽസ് വാക്സിനേഷന്റെ കുറവും…
നോവ സ്കോഷ്യ, ഈസ്റ്റേൺ പസ്സേജ് – ഗസ്പരോവാ മത്സ്യങ്ങള്ക്കായി മത്സ്യബന്ധനം നടത്തിയിരുന്ന യുവാക്കളെ ആക്രമിച്ചു എന്ന് ആരോപിച്ച് ഒരു 39 വയസ്സുള്ള പുരുഷനെയും ഒരു യുവാവിനെയും ഹാലിഫാക്സ് ആർ സി എം പി (RCMP) അറസ്റ്റു ചെയ്തിരുന്നു. മെയ് 4-ന് വൈകിട്ട് 7 മണിയോടെ കാവ് ബേ റോഡിനു സമീപമാണ് ഈ ആക്രമണം സംഭവിച്ചത്. രണ്ട് ആളുകൾക്ക് പരിക്കേറ്റതായും, ഒരാൾക്ക് ഗുരുതര പരിക്കുകൾ ഉണ്ടെന്നും പൊലീസ് വ്യക്തമാക്കി. ഇരുവരെയും ആംബുലൻസിലൂടെ ആണ് ആശുപത്രിയിലേക്ക് മാറ്റിയത്. പോലീസ് സ്ഥലത്ത് നിന്ന് ഫിഷിംഗ് ഹുക്ക്, മെറ്റൽ പൈപ്പ് അടക്കം ആയുധങ്ങളായി ഉപയോഗിച്ച പല വസ്തുക്കളും പിടിച്ചെടുത്തു. ആരോപിതനായ യുവാവിനെ കോടതിയിൽ ഹാജരാക്കിയതായും അദ്ദേഹം കസ്റ്റഡിയിൽ തുടരുമെന്നും സംഭവവുമായി ബന്ധപ്പെട്ട് അഗ്രാവേറ്റഡ് അസോൾട്ട് അടക്കമുള്ള നാല് കുറ്റങ്ങൾ ചുമത്തിയതായും RCMP അറിയിച്ചു. Cow Bay-യിൽ നിന്നുള്ള 39 വയസ്സുള്ള പുരുഷൻ കുറേ വ്യവസ്ഥകളോടെ ജാമ്യത്തിൽ വിട്ടയക്കപ്പെട്ടു. ജൂൺ 10-ന് ഡാർട്ട്‌മൗത്ത് പ്രൊവിൻഷ്യൽ കോടതിയിൽ കുറ്റം ചുമത്തി…
ഒട്ടാവ: വ്യാപാര മേഖലയിൽ തുടരുന്ന അനിശ്ചിതത്വം മുന്നിൽ കണ്ട് ബാങ്ക് ഓഫ് കാനഡ വീണ്ടും പ്രധാന പലിശനിരക്ക് 2.75 ശതമാനത്തിൽ നിലനിറുത്താൻ തീരുമാനിച്ചു. ഈ വർഷം തുടർച്ചയായി രണ്ടാമത്തെ തവണയാണ് ബാങ്ക് നിരക്ക് നിലനിർത്തുന്നത്. ബുധനാഴ്ച പ്രഖ്യാപിച്ച തീരുമാനം സാമ്പത്തിക വിദഗ്ധരുടെ പ്രതീക്ഷകൾക്കനുസൃതമായതായിരുന്നു. യുഎസ് താരിഫുകളുമായി ബന്ധപ്പെട്ട അനിശ്ചിതത്വം, കഴിഞ്ഞ മാസങ്ങളിൽ ഉണ്ടായ സ്ഥിരതയുള്ള സാമ്പത്തിക വളർച്ച മുതലായ ഘടകങ്ങൾ ഈ തീരുമാനത്തെ സ്വാധീനിച്ചുവെന്ന് ബാങ്ക് പറഞ്ഞു. നിലനിൽക്കുന്ന പ്രധാന വിവരങ്ങൾ: “നിരക്ക് നിലനിർത്തണമെന്ന് ഗവർണിംഗ് കൗൺസിലിന് വ്യക്തമായ തീരുമാനം ആയിരുന്നു, എന്നാൽ വരാനിരിക്കുന്ന പലിശനിരക്കുകൾ സംബന്ധിച്ച് വ്യത്യസ്ത അഭിപ്രായങ്ങൾ ഉണ്ടായിരുന്നു.” ബാങ്ക് ഗവർണർ ടിഫ് മാക്‌ലേം പറഞ്ഞു.
ടൊറോന്റോ: ടൊറോന്റോ നഗരത്തിലെ ബില്ലി ബിഷപ് വിമാനത്താവളത്തെയും ഒന്റാരിയോയിലെ നയാഗ്രക്ക് സമീപമുള്ള സെന്റ് കത്രീൻസ് നഗരത്തിലെ പോർട്ട് വെല്ലർ എന്ന പുതിയ ടെർമിനലിനെയും ബന്ധിപ്പിച്ച് വെറും അരമണിക്കൂറിൽ യാത്ര പൂർത്തിയാക്കുന്ന ഹൈസ്‌പീഡ് ഹോവർക്രാഫ്റ്റ് സർവീസ് ജൂലായ് മുതൽ ആരംഭിക്കാനാണ് പദ്ധതിയിരിക്കുന്നത്. ഈ സേവനം നടപ്പാക്കുന്നത് Hoverlink Ontario എന്ന സ്വകാര്യ കമ്പനിയാണ്. പദ്ധതിയുടെ ഭാഗമായി കമ്പനി പോർട്ട്സ് ടൊറൊന്റോയുമായി 30-വർഷത്തേക്കുള്ള കരാർ ഒപ്പുവച്ചതായി സ്ഥിരീകരിച്ചിട്ടുണ്ട് . പ്രവിശ്യയിലെ ഏറ്റവും തിരക്കേറിയ റോഡുകളിലൊന്നായ QEW (ക്വീൻ എലിസബത്ത് വേ) ഹൈവേയിലെ ഗതാഗത കുരുക്ക് കുറയ്ക്കുകയും ഒന്റാരിയോയിലെ രണ്ടുപ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കുള്ള യാത്ര കൂടുതൽ ആകർഷകമാക്കുകയും ചെയ്യുക എന്നതാണ് ഈ പദ്ധതിയുടെ മുഖ്യ ലക്ഷ്യം . സർവീസ് വിശദാംശങ്ങൾ ടൊറോന്റോയും സെന്റ് കത്രീൻസും തമ്മിലുള്ള യാത്ര വെറും അരമണിക്കൂറിൽ പൂർത്തിയാക്കാനാകുമെന്ന് കണക്കാക്കപ്പെടുന്നു . ഓരോ ഹോവർക്രഫ്റ്റിലും ഏകദേശം 180 യാത്രക്കാരെ വരെ ഒരേസമയം കയറ്റാൻ കഴിയും. സർവീസ് പൂർണ്ണ ശേഷിയിൽ ആരംഭിച്ചതിന് ശേഷം പ്രതിദിനം…
പ്രിൻസ് ആൽബർട്ട്, കാനഡ: കാനഡയിലെ സസ്‌കാച്ച്വാൻ പ്രവിശ്യയിൽ വ്യാപകമായ കാട്ടുതീയെ തുടർന്ന് പ്രവിശ്യാവ്യാപക അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. മെയ് 29, 2025 വ്യാഴാഴ്ച, പ്രവിശ്യാ പ്രീമിയർ സ്കോട്ട് മോ നടത്തിയ പ്രസ് കോൺഫറൻസിൽ, വടക്കൻ സസ്‌കാച്ചവാനിലെ കാട്ടുതീ സാഹചര്യങ്ങൾ “അതീവ ഗുരുതരവും” ഇതിനു മുമ്പ് കണ്ടിട്ടില്ലാത്തവിധം വഷളായിരിക്കുകയാണെന്നും വ്യക്തമാക്കി. സസ്‌കാച്വാൻ പബ്ലിക് സേഫ്റ്റി ഏജൻസി (SPSA) റിപ്പോർട്ട് അനുസരിച്ച്, മെയ് 29 വ്യാഴാഴ്ച വൈകുന്നേരം വരെ 17 സജീവ കാട്ടുതീവ്യാപന സംഭവങ്ങൾ ഉണ്ടായി. അതിൽ എട്ടെണ്ണം നിയന്ത്രണാതീതമാണ്. പ്രത്യേകിച്ച്, പെലിക്കൻ നാരോസിന് സമീപമുള്ള 850 ഹെക്ടർ വിസ്തൃതിയുള്ള പ്രദേശത്തെ കാട്ടുതീ, ജനവാസ കേന്ദ്രങ്ങൾക്ക് ഭീഷണിയായി മാറിയിരിക്കുകയാണ്. കാംപ് ആൻഡ് ഷൂ എന്നീ പ്രദേശങ്ങളിൽ 216,000 ഹെക്ടർ വിസ്തൃതിയിൽ പടർന്ന തീ ലോവർ ഫിഷിംഗ് ലേക്കിനും ക്യാൻഡിൽ ലേക്കിനും സമീപം വൻതോതിൽ പുകപടലങ്ങൾ ഉയർത്തിയിട്ടുണ്ട്. ഒഴിപ്പിക്കൽ ഉത്തരവുകൾവടക്കൻ സസ്‌കാച്വാനിലെ 8,300-ലധികം ആളുകൾ ഒഴിപ്പിക്കൽ ഉത്തരവിന്റെ കീഴിലാണ്. പെലിക്കൻ നാരോസിൽ നിന്ന് 2,100-ലധികം പേർ, ഹാൾ…
കാനഡയിലെ ഒന്റാറിയോയിലെ പിക്കറിംഗിൽ ഒരു വനിതയെ ആക്രമിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ 13 വയസ്സുകാരനെ ഡർഹാം റീജിയണൽ പോലീസ് അറസ്റ്റ് ചെയ്തു. വ്യാഴാഴ്ച നടന്ന ഈ ക്രൂരമായ ആക്രമണത്തെ പോലീസ് “sadistic and cowardly” (ക്രൂരവും ഭീരുത്വം നിറഞ്ഞത്) എന്നാണ് വിശേഷിപ്പിച്ചത്. ഫെയർപോർട്ട് റോഡിനും ലിൻ ഹൈറ്റ്സ് ഡ്രൈവിനും സമീപമാണ് ഈ ദാരുണമായ സംഭവം അരങ്ങേറിയത്. ആക്രമണത്തിന് ഇരയായ വനിതയെ ടൊറോന്റോയിലെ ഒരു ട്രോമാ സെന്ററിലേക്ക് അടിയന്തരമായി എത്തിച്ചെങ്കിലും, ജീവൻ രക്ഷിക്കാനായില്ല. സംഭവത്തെ തുടർന്ന്, പ്രദേശത്ത് പോലീസ് വൻ സുരക്ഷാ സന്നാഹങ്ങൾ ഏർപ്പെടുത്തി. വൈകിട്ട് 5:40-ന് പോലീസ് എമർജൻസി അലേർട്ട് പുറപ്പെടുവിച്ച്, പ്രദേശവാസികളോട് സുരക്ഷിതമായി വീടുകളിൽ തുടരാനും പ്രാദേശിക മാധ്യമ വാർത്തകൾ ശ്രദ്ധിക്കാനും നിർദേശിച്ചിരുന്നു. നഗരത്തിലെ എല്ലാ പൊതു സൗകര്യങ്ങളും അടച്ചുപൂട്ടുകയും, എല്ലാ പ്രോഗ്രാമുകളും റദ്ദാക്കുകയും ചെയ്തതായി പിക്കറിംഗ് സിറ്റി അധികൃതർ അറിയിച്ചു. പ്രതിയെ കണ്ടെത്താനുള്ള തിരച്ചിൽ തുടരവെ, 13 വയസ്സുകാരനായ ഒരു ബാലനെ പോലീസ് കസ്റ്റഡിയിലെടുത്തു. ആക്രമണത്തിന്റെ കാരണമോ പശ്ചാത്തലമോ സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ പോലീസ്…
‘അപകടകരമായ രാസവസ്തുക്കൾ’ക്കെതിരെ ഹെൽത്ത് കാനഡ മാർഗനിർദേശങ്ങൾ പാലിക്കുന്നത് ഒരേ ഒരു പ്രൊവിൻസ് മാത്രം!
ഹെൽത്ത് കാനഡയുടെ ‘Forever Chemicals’ (PFAS- polyfluoroalkyl substances) സംബന്ധിച്ച മാർഗനിർദേശങ്ങൾ പരസ്യമായി പാലിക്കുന്ന ഏക പ്രവിശ്യ കാനഡയിലെ പ്രിൻസ് എഡ്വേർഡ് ഐലൻഡ് (PEI) മാത്രമാണ് എന്ന് “ഗ്ലോബ് ആൻഡ് മെയിൽ” റിപ്പോർട്ട് ചെയ്യുന്നു. ഈ രാസവസ്തുക്കൾ, പരിസ്ഥിതിയിലും മനുഷ്യശരീരത്തിലും എളുപ്പത്തിൽ വിഘടിക്കാത്തതിനാൽ, ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകുന്നവയാണ്. ഹെൽത്ത് കാനഡയുടെ മാർഗനിർദേശങ്ങൾ അനുസരിച്ച്, 25 തരം PFAS-ന്റെ മൊത്തം അളവ് ഒരു ലിറ്റർ കുടിവെള്ളത്തിൽ 30 നാനോഗ്രാമിൽ കൂടരുതെന്നാണ്. എന്നാൽ, ഈ മാർഗനിർദേശം ഒരു “ലക്ഷ്യ മൂല്യം” മാത്രമാണ്, നിർബന്ധിതമല്ല. PEI-ലെ ഹേസൽബ്രൂക്കിൽ വിഷമയമായ PFASPEI-ലെ ഹേസൽബ്രൂക്ക് എന്ന ഗ്രാമീണ മേഖലയിൽ, പ്രവിശ്യാ സർക്കാർ നടത്തിയ ജല പരിശോധനയിൽ, ഒരു ലിറ്റർ വെള്ളത്തിൽ 606.6 നാനോഗ്രാം PFAS കണ്ടെത്തി. ഇത് ഹെൽത്ത് കാനഡ ശുപാർശ ചെയ്ത പരിധിയേക്കാൾ 20 മടങ്ങ് കൂടുതലാണ്. ഈ കണ്ടെത്തലിനെ തുടർന്ന്, ഹേസൽബ്രൂക്കിലെ താമസക്കാർക്ക് പ്രവിശ്യാ സർക്കാർ കുപ്പിവെള്ളം വിതരണം ചെയ്യുകയും, ദീർഘകാല പരിഹാരങ്ങൾക്കായി ശ്രമങ്ങൾ ആരംഭിക്കുകയും…
ഫ്ലിൻ ഫ്ലോൺ, മനിറ്റോബ: സസ്‌കാച്ചുവാനിലെ ക്രെയ്റ്റണിൽ ആരംഭിച്ച കാട്ടുതീ മനിറ്റോബ അതിർത്തി കടന്ന് ഫ്ലിൻ ഫ്ലോൺ നഗരത്തിന് ഭീഷണി ഉയർത്തുന്നു. നഗരത്തിലെ 5,000-ത്തോളം ആളുകൾക്ക് ബുധനാഴ്ച വൈകിട്ട് വരെ നഗരം ഒഴിയാൻ നിർദേശം നൽകിയതായി മേയർ ജോർജ് ഫൊണ്ടെയ്ൻ അറിയിച്ചു. ആശുപത്രിയിലെ രോഗികളെ സുരക്ഷിത സ്ഥലങ്ങളിലേക്ക് നീക്കാൻ ആരംഭിച്ചു.“നഗരവാസികൾക്ക് ഏതുവേളയിലും ഒഴിഞ്ഞ് പോകേണ്ട വരാം,” പ്രീമിയർ വാബ് കിന്യൂ വാർത്താസമ്മേളനത്തിൽ പറഞ്ഞു. കനത്ത കാറ്റും, തീയുടെ അതിവേഗ വ്യാപനവും രക്ഷാപ്രവർത്തനങ്ങൾക്ക് വലിയ വെല്ലുവിളിയാവുന്നുണ്ട്. കാട്ടുതീ നിയന്ത്രിക്കാൻ ഉപയോഗിച്ചിരുന്ന വാട്ടർ ബോംബറുകൾക്ക്, ഒരു സ്വകാര്യ ഡ്രോൺ ദൃശ്യമായതിനെ തുടർന്ന് പ്രവർത്തനം തടസ്സപ്പെട്ടു. “ഡ്രോൺ പറത്തുന്നത് ജനങ്ങളുടെ സുരക്ഷക്ക് സുരക്ഷക്ക് ഭീഷണിയാണ്,” കിന്യൂ കൂട്ടിച്ചേർത്തു. നഗരത്തിലെ കാഴ്ചയും (visibility) വായുവും (air quality) ദ്രുതഗതിയിൽ മോശമാവുകയാണ്. സമീപ നഗരങ്ങളായ ലിൻ ലേക്ക്, ഷെറിഡൻ എന്നിവിടങ്ങളിൽ നേരത്തെ തന്നെ ജനങ്ങളെ മാറ്റി പാർപ്പിച്ചിരുന്നു. മാനിറ്റോബയിൽ ഈ വർഷം കാട്ടുതീ സീസൺ അതീവ ഗുരുതരമാണ്. സർക്കാരും രക്ഷാപ്രവർത്തകരും…
ലിവർപൂൾ: പ്രീമിയർ ലീഗ് കിരീടം നേടിയ ലിവർപൂൾ ഫുട്ബോൾ ക്ലബിന്റെ വിജയാഘോഷ പരേഡിൽ പങ്കെടുത്ത ആരാധകരുടെ കൂട്ടത്തിലേക്ക് കാർ ഇടിച്ചുകയറി നിരവധി പേർക്ക് പരിക്കേറ്റു. സംഭവത്തിൽ 53 വയസുകാരനായ ബ്രിട്ടീഷ് പൗരനെ പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. തിങ്കളാഴ്ച വൈകിട്ട് 6 മണിയോടെ നഗരത്തിലെ വാട്ടർ സ്ട്രീറ്റിലായിരുന്നു സംഭവം. ടീമിന്റെ ഓപ്പൺ-ടോപ്പ് ബസ് പരേഡ് കഴിഞ്ഞ് കുറച്ച് നേരത്തിനുശേഷമായിരുന്നു അപകടം. കാറിടിച്ചുകയറിയത് ആഘോഷത്തിനായി കൂട്ടംകൂടിയിരുന്ന ആരാധകരുടെ ഇടയിലേക്കാണ്. അപകടത്തെ തുടർന്ന് 27 പേർ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടു. ഇതിൽ നാലുപേർ കുട്ടികളാണ്. ഒരു കുട്ടിയുൾപ്പെടെ രണ്ട് പേർക്ക് ഗുരുതര പരിക്കുകളുണ്ട്. നേരിയ പരിക്കുകളുണ്ടായിരുന്ന 20 പേർക്ക് സംഭവസ്ഥലത്തുതന്നെ ചികിത്സ നൽകി. മറ്റു ചിലർ സമീപത്തെ ആശുപത്രികളിൽ സ്വയം ചികിത്സ തേടി. സംഭവം നഗരത്തിൽ അതീവ ഭീതിയും ആശങ്കയും സൃഷ്ടിച്ചു. അടിയന്തര സേവനങ്ങൾ ഉടൻ സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തി. സംഭവത്തെക്കുറിച്ച് പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇത് ഒറ്റപ്പെട്ട സംഭവമായാണ് പോലീസ് കണക്കാക്കുന്നതെന്നും ഭീകരപ്രവർത്തനമല്ലെന്നുമാണ് ഇപ്പോൾ ലഭ്യമായ…
കൊച്ചി: കേരളാ തീരത്ത് ഭീഷണിയുയർത്തി കപ്പൽ അപകടം. ലൈബീരിയൻ കണ്ടെയ്‌നർ കപ്പൽ MSC ELSA 3, 640 കണ്ടെയ്‌നറുകളുമായി കൊച്ചിക്കടുത്ത് അറബിക്കടലിൽ മറിഞ്ഞു, മുങ്ങി. കപ്പലിലുണ്ടായിരുന്ന 24 ജീവനക്കാരെയും ഇന്ത്യൻ കോസ്റ്റ് ഗാർഡ്, നാവികസേന എന്നിവർ ചേർന്ന് രക്ഷപ്പെടുത്തി. അപകടം സംഭവിച്ചത് എങ്ങനെ?വിഴിഞ്ഞം തുറമുഖത്ത് നിന്ന് കൊച്ചിയിലേക്ക് പോവുകയായിരുന്ന 184 മീറ്റർ നീളമുള്ള കപ്പൽ, ശക്തമായ കാറ്റിലും തിരകളിലും പെട്ട് നിയന്ത്രണം നഷ്ടപ്പെട്ടു. കപ്പൽ 28 ഡിഗ്രി വരെ ചെരിഞ്ഞതോടെ കണ്ടെയ്‌നറുകൾ കടലിൽ വീണു തുടങ്ങി. രക്ഷാപ്രവർത്തനം തുടരുന്നതിനിടെ കൂടുതൽ കണ്ടെയ്‌നറുകൾ കടലിൽ വീണു. കപ്പലിന്റെ ക്യാപ്റ്റൻ ഉൾപ്പെടെ മൂന്ന് ജീവനക്കാരെ അവസാന നിമിഷം നാവികസേനയുടെ INS Sujata രക്ഷപ്പെടുത്തി. പരിസ്ഥിതി ഭീഷണികപ്പലിലുണ്ടായിരുന്ന 640 കണ്ടെയ്‌നറുകളിൽ 13 എണ്ണം അപകടകരമായ ചരക്കുകളും 12 എണ്ണം കാൽസ്യം കാർബൈഡും ഉൾകൊള്ളുന്നതായിരുന്നു. കപ്പലിൽ 84.44 ടൺ ഡീസലും 367.1 ടൺ ഫർണസ് ഓയിലും ഉണ്ടായിരുന്നുവെന്ന് കോസ്റ്റ് ഗാർഡ് അറിയിച്ചു. ഇവ കടലിൽ ചോർന്നാൽ വലിയ…