Subscribe to Updates
Get the latest creative news from Keralascope News.
Author: KSN News Desk
ന്യൂയോർക്ക് സിറ്റി: വ്യാഴാഴ്ച വൈകിട്ട് പ്രാദേശിക സമയം 3:15ന് ഹഡ്സൺ നദിയിലേക്ക് ഹെലികോപ്റ്റർ തകർന്നുവീണു ആറു പേർ മരണപ്പെട്ടു. ഇതിൽ മൂന്നുപേർ കുട്ടികളാണ്. അപകടത്തിന് ഇരയായവരെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. ഹഡ്സൺ നദിക്കു മുകളിൽ ജോർജ് വാഷിംഗ്ടൺ ബ്രിഡ്ജിന് അരികെ നിന്നും തിരിഞ്ഞ് ന്യൂജേഴ്സി ഷോർട് ലൈൻ വഴി പോകാൻ ശ്രമിക്കവെയാണ് അപകടം ഉണ്ടായത്. സൈറ്റ് സീയിങ് ഹെലികോപ്റ്റർ ആണ് അപകടത്തിൽ പെട്ടത്. അപകടകാരണം ഇനിയും വെളിവായിട്ടില്ല. സാമൂഹ്യ മാധ്യമത്തിൽ പോസ്റ്റ് ചെയ്യപ്പെട്ട വീഡിയോകളിൽ ഒന്ന് പ്രകാരം, ഹെലികോപ്റ്റർ ആകാശത്തുനിന്നും നേരെ നദിയിലേക്ക് പതിക്കുകയായിരുന്നു. സംഭവത്തെ “ഭീകരം” എന്ന് തൻറെ സോഷ്യൽ മീഡിയയായ ട്രൂത്തിലൂടെ വിശേഷിപ്പിച്ച പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ് തുടർന്ന് ഇങ്ങനെ കുറിച്ചു: “അപകടത്തിന്റെ ഫൂട്ടേജ് ഭീതിജനകമാണ്. അപകടത്തിനിരയായവരുടെ കുടുംബങ്ങളെയും സുഹൃത്തുക്കളെയും ദൈവം അനുഗ്രഹിക്കട്ടെ”.
വാഷിങ്ടൺ: അമേരിക്കയുടെ വ്യാപാര നയത്തിൽ നിർണായക മാറ്റം വരുത്തിക്കൊണ്ട് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്, 75-ലധികം വ്യാപാര പങ്കാളികൾക്കുള്ള തീരുവ വർധന 90 ദിവസത്തേക്ക് താൽക്കാലികമായി നിർത്തിവയ്ക്കുന്നതായി പ്രഖ്യാപിച്ചു. എന്നാൽ, ഈ തീരുമാനം ചൈനയെ ബാധിക്കില്ല. മുൻപ് അമേരിക്ക ഏർപ്പെടുത്തിയ തീരുവയ്ക്ക് പ്രതികാരമായി ചൈന നടപടികൾ സ്വീകരിച്ചതിനെ തുടർന്ന്, ചൈനീസ് ഉൽപ്പന്നങ്ങൾക്ക് ഇനി 125 ശതമാനം തീരുവ നേരിടേണ്ടിവരും. എന്നാൽ, കാനഡയെയും മെക്സിക്കോയെയും ഈ മാറ്റങ്ങൾ ബാധിക്കില്ല. നിലവിലുള്ള കരാറുകൾ പ്രകാരം ഇവർക്ക് മേൽ ഏർപ്പെടുത്തിയ തീരുവ നിരക്കുകൾ തുടരും. ഈ പ്രഖ്യാപനം നടക്കുന്നത് സാമ്പത്തിക വിപണികളിൽ അസ്ഥിരതയും ബിസിനസ് നേതാക്കളുടെ എതിർപ്പ് വർധിക്കുന്നതിനിടെയുമാണ്. ഈ കാലയളവിൽ മിക്ക രാജ്യങ്ങൾക്കും 10 ശതമാനം ഏകീകൃത തീരുവ നേരിടേണ്ടിവരുമെന്ന് വൈറ്റ് ഹൗസ് വ്യക്തമാക്കി. എന്നാൽ, കാനഡയും മെക്സിക്കോയും ഈ അടിസ്ഥാന നിരക്കിൽ നിന്ന് ഒഴിവാക്കപ്പെട്ടിട്ടുണ്ട്. യു.എസ്.-മെക്സിക്കോ-കാനഡ കരാർ (യു.എസ്.എം.സി.എ) പ്രകാരം ചില ഇളവുകൾ ലഭിക്കുന്ന ഉൽപ്പന്നങ്ങൾ ഒഴികെ, ഇവിടങ്ങളിൽ നിന്നുള്ള ഉൽപ്പന്നങ്ങൾക്ക് നേരത്തെ ഏർപ്പെടുത്തിയ…
ബീജിംഗ്: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ആഗോള വ്യാപാര നയങ്ങൾ ശക്തമായ പ്രതിഷേധ തരംഗങ്ങൾക്ക് വഴിവെച്ചിരിക്കെ, ചൈന യുഎസിൽ നിന്നുള്ള എല്ലാ ചരക്കുകൾക്കും 84 ശതമാനം തീരുവ ഏർപ്പെടുത്തി പ്രതികാര നടപടി സ്വീകരിച്ചു. ഏപ്രിൽ 9, 2025-ന് പ്രാബല്യത്തിൽ വന്ന ഈ നടപടി, ട്രംപിന്റെ ഏറ്റവും പുതിയ തീരുവ വർദ്ധനവിന് മറുപടിയായാണ് എന്ന് ചൈനീസ് ധനകാര്യ മന്ത്രാലയം വ്യക്തമാക്കിയതായി റോയ്റ്റേഴ്സിനെ ഉദ്ധരിച്ച് ദ ഗാർഡിയൻ റിപ്പോർട്ട് ചെയ്യുന്നു. ലോകത്തിലെ ഏറ്റവും വലിയ രണ്ട് സാമ്പത്തിക ശക്തികൾ തമ്മിലുള്ള പിരിമുറുക്കം വിപണികളിൽ കനത്ത ആഘാതം സൃഷ്ടിക്കുന്നതിനിടെ, ചൈനയുടെ ഈ നീക്കം ആഗോള ഓഹരി വിപണികളിൽ വൻ ഇടിവിന് കാരണമായി. അമേരിക്കൻ കാർഷിക ഉൽപ്പന്നങ്ങൾ മുതൽ വ്യാവസായിക ചരക്കുകൾ വരെ ഈ തീരുവയുടെ പരിധിയിൽ വരുന്നു. “യുഎസിന്റെ ഏകപക്ഷീയ നടപടികൾ അന്താരാഷ്ട്ര വ്യാപാര ചട്ടങ്ങളെ ലംഘിക്കുന്നു, ഇത് ചൈനയുടെ നിയമാനുസൃത അവകാശങ്ങളെ ഗുരുതരമായി ബാധിക്കുന്നു,” ചൈനീസ് വാണിജ്യ മന്ത്രാലയം പ്രസ്താവനയിൽ അറിയിച്ചു.
പുതിയ അമേരിക്കൻ നികുതി ഒഴിവാക്കാൻ ആപ്പിൾ കമ്പനി മൂന്ന് ദിവസത്തിനുള്ളിൽ അഞ്ച് വിമാനങ്ങളിൽ ഐഫോണുകളും മറ്റ് ഉത്പന്നങ്ങളും ഇന്ത്യയിൽ നിന്നും ചൈനയിൽ നിന്നും അമേരിക്കയിലേക്ക് അയച്ചു. മാർച്ച് അവസാന ആഴ്ചയിൽ ഇത് നടന്നതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഏപ്രിൽ 5-ന് ട്രംപ് സർക്കാർ 10% നികുതി കൊണ്ടുവന്നതിന് മുമ്പാണ് ഈ ഷിപ്പ്മെന്റ് നടന്നത്. ഈ വലിയ ഷിപ്മെന്റിലൂടെ ആപ്പിൾ അവരുടെ സാധനങ്ങൾ കുറഞ്ഞ നികുതിയിൽ അമേരിക്കയിൽ എത്തിച്ചു. ഇതുവഴി ഉപഭോക്താക്കൾക്ക് വില കൂടാതെ സാധനങ്ങൾ നൽകാൻ കഴിയും. സാധാരണ ഈ സമയത്ത് ഷിപ്പിംഗ് കുറവാണ്, പക്ഷേ ആപ്പിൾ സധാരണയിൽ കൂടുതൽ വേഗത്തിൽ പ്രവർത്തിച്ചു.
വത്തിക്കാൻ സിറ്റി: ഞായറാഴ്ച സെന്റ് പീറ്റേഴ്സ് സ്ക്വയറിൽ നടന്ന പ്രാർത്ഥനയ്ക്ക് ശേഷം പോപ്പ് ഫ്രാൻസിസ് ജനങ്ങളെ സന്ദർശിച്ചു. രണ്ടാഴ്ച മുമ്പ് ആശുപത്രി വിട്ട ശേഷം ഇതാദ്യമായാണ് പോപ്പ് പൊതുജനത്തിന് മുന്നിൽ വരുന്നത്. 88 വയസുകാരനായ പോപ്പ് ശ്വാസകോശത്തിന് ഇരുവശത്തും ഉണ്ടായ അണുബാധയെ തുടർന്ന് അഞ്ചാഴ്ച റോമിലെ ജെമെല്ലി ആശുപത്രിയിൽ ചികിത്സയിലായിരുന്നു. വീൽചെയറിൽ, ഓക്സിജൻ ട്യൂബ് ധരിച്ച് പൊതുജനങ്ങളെ കാണാനെത്തിയ പോപ്പ് സൂര്യപ്രകാശത്തിൽ അവരെ നോക്കി കൈ വീശിയ ശേഷം, “ഏവർക്കും ആനന്ദകരമായ ഒരു ഞായർ ആശംസിക്കുന്നു… വളരെ നന്ദി,” എന്ന് പതിഞ്ഞ സ്വരത്തിൽ പറഞ്ഞു. അസുഖബാധയെ തുടർന്ന് ശബ്ദത്തിൽ മാറ്റം അനുഭവപ്പെട്ട അദ്ദേഹം വീണ്ടും പഴയ രീതിയിൽ സംസാരിക്കാൻ ശ്രമിച്ചുവരുകയാണ്. മാർച്ച് 23-ന് ആശുപത്രി ബാൽക്കണിയിൽ നിന്നാണ് ഇതിന് മുൻപു പോപ്പ് ജനങ്ങളെ അഭിസംബോധന ചെയ്തത്. രോഗികൾക്കായുള്ള ജൂബിലി വർഷ ആഘോഷത്തിന്റെ ഭാഗമായാണ് ഈ ലഘു സന്ദർശനം. പോപ്പിന്റെ സെക്രട്ടറി ഫാദർ ജുവാൻ ക്രൂസ് വില്ലലോനും സഹായി പിയർജിയോർജിയോ സനെറ്റിയും അദ്ദേഹത്തെ…
മ്യാന്മറിൽ ഉണ്ടായ ശക്തമായ ഭൂചലനത്തിൽ മരണസംഖ്യ 1,600 കടന്നു. മാൻഡലെ (Mandalay) കേന്ദ്രീകരിച്ച് വെള്ളിയാഴ്ച 7.7 തീവ്രതയുള്ള ഭൂചലനം ഉണ്ടായത്. 6.4 തീവ്രതയുള്ള തുടർചലനങ്ങളും അനുഭവപ്പെട്ടതു നാശനഷ്ടങ്ങൾ വർധിപ്പിച്ചു. മ്യാന്മാറിലെ സൈനിക ഭരണകൂടം അന്താരാഷ്ട്ര സഹായത്തിനായി അപൂർവ്വമായ അഭ്യർത്ഥന നടത്തി. തായ്‌ലൻഡിലും ചൈനയിലും ഭൂചലനത്തിന്റെ പ്രഭാവം അനുഭവപ്പെട്ടു. ബാങ്കോക്കിൽ കെട്ടിടങ്ങളും പാലങ്ങളും തകർന്നതായി റിപ്പോർട്ടുകൾ ഉണ്ട്.
എഡ്മിന്റൺ: കാനഡയിലെ ആൽബെർട്ട പ്രൊവിൻസിലെ സോഷ്യൽ വർക്കേഴ്സ്ന്റെ രജിസ്ട്രേഷനും പ്രാക്റ്റീസും നിയന്ത്രിക്കുന്ന ആൽബെർട്ട കോളേജ് ഓഫ് സോഷ്യൽ വർക്കേഴ്സ്ന്റെ പുതിയ പ്രസിഡന്റ് ആയി മലയാളിയായ സാമുവൽ മാമ്മൻ തെരഞ്ഞെടുക്കപ്പെട്ടു. ആൽബെർട്ടയിൽ സോഷ്യൽ വർക്കർ ആയി ജോലി ചെയ്യണമെങ്കിൽ എ സി സ് ഡബ്ള്യു യിൽ രജിസ്ട്രേഷൻ നിർബന്ധമാണ്. ഒൻപതിനായിരത്തിലധികം അംഗങ്ങളുള്ള ഈ സംഘടനയുടെ മാർച്ചിൽ നടന്ന തെരഞ്ഞെടുപ്പിൽ, സാമുവൽ മത്സരമില്ലാതെയാണ് തിരഞ്ഞെടുക്കപ്പെട്ടത്. ആദ്യമായാണ് ഒരു മലയാളി, കാനഡയിലെ ഏതെങ്കിലും പ്രൊവിൻസിലെ സോഷ്യൽ വർക്ക് കോളേജിന്റെ പ്രസിഡന്റ് ആയി തെരഞ്ഞെടുക്കപ്പെടുന്നത്. കഴിഞ്ഞ നാല് വർഷങ്ങളായി, സാമുവൽ എ സി സ് ഡബ്ള്യു വിൽ തെരഞ്ഞെടുക്കപെട്ട അംഗമായി സേവനം ചെയ്യുകയാണ്. പത്തനംതിട്ട പുല്ലാട് പൂവത്തുംമൂട്ടിൽ കുടുംബാംഗം ആയ സാമുവൽ 2012 മുതൽ എഡ്മിന്റണിൽ താമസിക്കുകയാണ്. എഡ്മിന്റണിന് അടുത്തുള്ള ബോൺ അക്കോർഡിലുള്ള കുട്ടികളുടെ പുനരധിവാസത്തിനായി പ്രവർത്തിക്കുന്ന ഓക്ക് ഹിൽ റാഞ്ച് എന്ന സംഘടനയുടെ പ്രോഗ്രാം ഡയറക്ടർ പ്രവർത്തിക്കുന്നു. ഭാര്യ ജെസ്സി, മകൻ ഐസക്. അസറ്റ് എന്ന…
റോം: രണ്ടു ശ്വാസകോശങ്ങളിലും ന്യൂമോണിയ ബാധയെ തുടർന്ന് ഫെബ്രുവരി 14 മുതൽ റോമിലെ ജെമെല്ലി ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന 88 വയസ്സുള്ള പൊപ്പ് ഫ്രാൻസിസ്, 5 ആഴ്ചയ്ക്കുശേഷം ആശുപത്രി വിട്ടു. ഡിസ്ചാർജിനുമുമ്പ്, ഞായറാഴ്ച രാവിലെ പോപ്പ് ആദ്യമായി പൊതുജനങ്ങൾക്ക് മുന്നിൽ പ്രത്യക്ഷപ്പെട്ടു. കൈകൂപ്പി അഭിവാദ്യങ്ങൾ അർപ്പിച്ച പോപ്പ്, സമാധാന സന്ദേശം നൽകുകയും ചെയ്തു. “എല്ലാവർക്കും നന്ദി,” എന്നായിരുന്നു അദ്ദേഹത്തിന്റെ വാക്കുകൾ. തുടർന്ന് അദ്ദേഹം കാർ കയറി ആശുപത്രി വിടുകയും റോമിലെ പേപ്പൽ ബസിലിക്കയിൽ ചെറിയൊരു പ്രാർത്ഥനയ്ക്ക് ശേഷം വത്തിക്കാനിലേക്കു മടങ്ങുകയും ചെയ്തു. ഡോക്ടർമാർ വ്യക്തമാക്കിയത് അനുസരിച്ച്, ആശുപത്രിവാസത്തിനിടെ രണ്ട് തവണ അദ്ദേഹത്തിന്റെ ജീവൻ ഗുരുതരമായി അപകടത്തിലായിരുന്നെങ്കിലും ഇപ്പോള്‍ ആരോഗ്യ സ്ഥിരതയിലേക്ക് വന്നു കൊണ്ടിരിക്കയാണ്. ഈ പ്രായത്തിൽ പൂർണ ആരോഗ്യത്തിലേക്ക് മടങ്ങാൻ കുറച്ച് സമയം ആവശ്യമായിരിക്കും. അദ്ദേഹത്തിന് അടുത്ത രണ്ട് മാസം വിശ്രമം തുടരേണ്ടതുണ്ടെന്ന് മെഡിക്കൽ ടീം പറഞ്ഞു. ഇത് അദ്ദേഹത്തിന്റെ പൊന്തിഫിക്കേറ്റ് കാലത്തുള്ള ഏറ്റവും നീണ്ട ആശുപത്രിവാസം കൂടിയാണ്. 2021-ൽ ഡൈവർട്ടിക്കുലൈറ്റിസിന്…
എഡ്മിന്റൻ : കാനഡയിൽ രൂക്ഷമാക്കുന്ന ഭവന പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ, മാർക്ക് കാർണിയുടെ നേതൃത്വത്തിലുള്ള പുതിയ കനേഡിയൻ സർക്കാർ അടിയന്തര നടപടികളുമായി മുന്നോട്ട് വരുന്നു. പ്രധാനമന്ത്രി മാർക്ക് കാർണി, ആദ്യമായി ഒരു മില്യൺ ഡോളറോ അതിൽ കുറവോ വിലയുള്ള വീട് വാങ്ങുന്നവർക്ക് Goods and Services Tax (GST) ഒഴിവാക്കുമെന്ന് പ്രഖ്യാപിച്ചു. പുതിയ തീരുമാനം സാധാരണക്കാർക്ക് എങ്ങനെ സഹായകമാകും?ഈ നികുതി ഇളവ് കനേഡിയൻ പൗരന്മാർക്ക് ഏകദേശം 50,000 ഡോളർ വരെ ലാഭിക്കാൻ സഹായിക്കും. ഇത് കൂടുതൽ യുവജനങ്ങളെയും കുടുംബങ്ങളെയും ഭവന വിപണിയിലേക്ക് ആകർഷിക്കുകയും സ്വന്തമായി ഒരു വീട് എന്ന സ്വപ്നം സാക്ഷാത്കരിക്കാൻ സഹായിക്കുകയും ചെയ്യും. GST ഒഴിവാക്കുന്നതിലൂടെ, വീട് വാങ്ങുന്നതിനുള്ള മുൻകൂട്ടിയുള്ള ചിലവുകൾ കുറയ്ക്കാനും കൂടുതൽ പണം കയ്യിൽ സൂക്ഷിക്കാനും സാധിക്കും. ഭവന നിർമ്മാണ മേഖലയിൽ ഉണർവ്വ്GST ഒഴിവാക്കുന്നത് ഭവന നിർമ്മാണ മേഖലയിൽ പുതിയ ഉണർവ്വ് നൽകും. രാജ്യത്തുടനീളം പുതിയ വീടുകളുടെ നിർമ്മാണത്തിന് ഇത് കൂടുതൽ പ്രോത്സാഹനമാകും എന്ന് പ്രതീക്ഷിക്കപ്പെടുന്നു. പ്രധാനമന്ത്രിയുടെ പ്രസ്താവന“കനേഡിയൻ…
ബാങ്കോക്ക്: ചൈനയിലെ വലിയ കാർ കമ്പനിയായ ബിവൈഡി (BYD) പുതിയൊരു സാങ്കേതികത അവതരിപ്പിച്ചു. ഇത് ഉപയോഗിച്ചാൽ ഇലക്ട്രിക് കാറുകൾ 5 മുതൽ 8 മിനിറ്റിനുള്ളിൽ പൂർണമായി ചാർജ് ചെയ്യാം—പെട്രോൾ നിറയ്ക്കുന്നതിന് സമയം വേണ്ടതുപോലെ തന്നെ. തിങ്കളാഴ്ച പ്രഖ്യാപിച്ച ഈ പുതിയ ചാർജർ 5 മിനിറ്റിൽ 400 കിലോമീറ്റർ ഓടാൻ പറ്റുന്ന ഊർജം നൽകും. ചൈനയിൽ 4,000-ലധികം പുതിയ ചാർജിങ് സ്റ്റേഷനുകൾ ബിവൈഡി നിർമിക്കും. ഈ സാങ്കേതികത ആദ്യം വരുന്നത് അവരുടെ ഹാൻ എൽ, ടാങ് എൽ എന്ന കാറുകളിലാണ്. ബിവൈഡിയുടെ ഈ വാർത്ത ടെസ്‌ലയെ ഞെട്ടിച്ചു. അന്ന് തന്നെ ടെസ്‌ലയുടെ ഓഹരി വില 4.8% കുറഞ്ഞു. ബിവൈഡി ആദ്യം ബാറ്ററി നിർമാണം തുടങ്ങിയ കമ്പനിയാണ്. ഇപ്പോൾ അവർ കാറുകൾ ഉണ്ടാക്കി ചൈനയ്ക്ക് പുറത്തേക്കും വളരുകയാണ്. ടെസ്‌ലയുടെ 2025 ൽ ഇറങ്ങാൻ പോകുന്ന പുതിയ ചാർജർ 15 മിനിറ്റിൽ 270 കിലോമീറ്റർ ഓടാൻ ഊർജം നൽകും. പക്ഷേ, ബിവൈഡിയുടെ ചാർജർ ഇതിനേക്കാൾ മൂന്നിൽ…