Author: KSN News Desk

നാസയുടെ സ്പേസ്‌ എക്‌സ് ക്രൂ-9 ദൗത്യം, ഇന്ന് (മാർച്ച് 18, 2025) നു വിജയകരമായി പര്യവസാനിച്ചു. സുനി വില്ലിയംസ്, ബാരി “ബച്ച്” വിൽമോർ, നിക് ഹെയ്ഗ്, അലക്സാണ്ടർ ഗോർബുനോവ് എന്നിവരടങ്ങിയ സംഘത്തെ വഹിച്ച് കൊണ്ട് ഡ്രാഗൺ സ്‌പേസ്‌ക്രാഫ്റ്റ് ഫ്ലോറിഡ തീരത്ത് വൈകുന്നേരം 5:57 PM EDT- ക്ക് (ഇന്ത്യൻ സമയം വെളുപ്പിന് 3:27 ന്) സുരക്ഷിതമായി ‘സ്പ്ലാഷ്‌ഡൗൺ’ ചെയ്തു. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ (ISS) ഒമ്പത് മാസത്തിലധികം ചെലവഴിക്കേണ്ടി വന്ന ശേഷം സുനി വില്ലിയംസ്, ബാരി “ബച്ച്” വിൽമോർ എന്നീ ബഹിരാകാശ ഗവേഷകർ ഭൂമിയിലേക്ക് മടങ്ങിയത് നീണ്ടു നിന്ന അനിശ്ചിതത്വങ്ങൾക്ക് ശേഷമാണ്.ദൗത്യത്തിലെ പ്രധാന നേട്ടങ്ങൾ• ദീർഘകാല താമസം: 2024 ജൂണിൽ ബോയിംഗ് സ്റ്റാർലൈനർ ക്യാപ്‌സൂളിൽ ഒരു ചെറു പരീക്ഷണ ദൗത്യമായി ആരംഭിച്ച യാത്ര, സാങ്കേതിക പ്രശ്നങ്ങളുടെ പശ്ചാത്തലത്തിൽ ഒമ്പത് മാസത്തെ നീണ്ടു നിന്ന ദൗത്യമായി മാറി. പിന്നീട്, അവരെ തിരിച്ചു ഭൂമിയിലേക്ക് മടക്കിയെത്തിക്കുക ആയിരുന്നു സ്പേസ് എക്‌സിന്റെ ക്രൂ ഡ്രാഗണിന്റെ ദൗത്യം.•…

Read More

“ശാസ്ത്രഗവേഷണ മേഖലയിൽ വൈവിധ്യം, തുല്യത, ഉൾക്കൊള്ളൽ (DEI) എന്നിവക്ക് നിർണായക പ്രാധാന്യമുണ്ട്. ഈ മൂല്യങ്ങളെ തകർക്കാനുള്ള ശ്രമങ്ങളെ ശാസ്ത്ര സമൂഹം ശക്തമായി പ്രതിരോധിക്കണം”, മാർച്ച് 17-ന് Nature മാസികയിൽ പ്രസിദ്ധീകരിച്ച ലേഖനത്തിൽ, പ്രമുഖ അമേരിക്കൻ നൈതിക വിദഗ്ധനും ന്യൂ യോർക്ക് യൂനിവേഴ്സിറ്റി ഗ്രോസ്മാൻ മെഡിക്കൽ സ്കൂളിലെ ബയോഎത്തിക്സ് പ്രൊഫസറുമായ ആർതർ കപ്ലാൻ ആഹ്വാനം ചെയ്യുന്നു. 1633-ലെ ഗലീലിയോ ഗലീലിയുടെ വിചാരണയ്ക്കിടെ അദ്ദേഹം ഉയർത്തിയ പ്രതിരോധത്തെ ചൂണ്ടിക്കാണിച്ച്, DEI-ക്കെതിരെ അമേരിക്കയിൽ നടക്കുന്ന “സമഗ്ര യുദ്ധം” നേരിടുന്നതിൽ ശാസ്ത്രലോകം നിസംഗരായിരിക്കരുതെന്ന് കപ്ലാൻ ഓർമപ്പെടുത്തുന്നു. NASA, അമേരിക്കൻ സൊസൈറ്റി ഓഫ് മൈക്രോബയോളജി, പല പ്രമുഖ സർവകലാശാലകൾ, എന്നിവ രാഷ്ട്രീയ സമ്മർദ്ദത്തിന് വഴങ്ങി DEI പരാമർശങ്ങൾ അവരുടെ ഓൺലൈൻ പ്ലാറ്റ്ഫോമുകളിൽ നിന്ന് നീക്കം ചെയ്തതിനെ ലേഖനം വിമർശിക്കുന്നു. ഈ പിൻവാങ്ങൽ ശാസ്ത്രീയ പുരോഗതിയെ തകർക്കുകയും സമാനതകളില്ലാത്ത അസമത്വങ്ങളെ നിലനിർത്തുകയും ചെയ്യുമെന്ന് കപ്ലാൻ വാദിക്കുന്നു. വൈവിധ്യം ഒരു നൈതിക ഉത്തരവാദിത്വം മാത്രമല്ല, ശാസ്ത്രീയ ആവശ്യകതയുമാണ് എന്ന് അദ്ദേഹം ഊന്നിപ്പറയുന്നു.…

Read More

ഒട്ടാവ: കാനഡയിൽ 2025 ഫെബ്രുവരിയിൽ പണപ്പെരുപ്പ നിരക്ക് 2.6% ആയി ഉയർന്നതായി സ്റ്റാറ്റിസ്റ്റിക്സ് കാനഡ (StatCan) റിപ്പോർട്ട് ചെയ്തു. ജനുവരിയിൽ 1.9% ആയിരുന്ന നിരക്കിൽ നിന്നുള്ള ഈ വർദ്ധനവിന് പ്രധാന കാരണം ഫെബ്രുവരി 15-ന് ജിഎസ്ടി/എച്ച്എസ്ടി (GST/HST) നികുതി ഇളവ് അവസാനിച്ചതാണ്. നികുതി ഇളവ് അവസാനിച്ചതിന്റെ ആഘാതംനികുതി ഇളവ് നിലനിന്നിരുന്ന കാലത്ത് റസ്റ്റോറന്റ് ഭക്ഷണ വില 1.4% കുറഞ്ഞിരുന്നു. എന്നാൽ, ജിഎസ്ടി/എച്ച്എസ്ടി വീണ്ടും ഏർപ്പെടുത്തിയതോടെ റസ്റ്റോറന്റ് ഭക്ഷണത്തിന്റെയും പൊതു നിത്യോപയോഗ സാധനങ്ങളുടെയും വില കുത്തനെ ഉയർന്നു. ഇത് ഫെബ്രുവരിയിലെ പണപ്പെരുപ്പ വർദ്ധനവിന് പ്രധാന പങ്കുവഹിച്ചു. ഇന്ധനവും യാത്രാ ചെലവുകളും കൂടിഫെബ്രുവരിയിൽ പെട്രോളിയം വില 0.6% ഉയർന്നു. ഉത്തര അമേരിക്കയിലെ റിഫൈനറികളുടെ അറ്റകുറ്റപ്പണികൾ മൂലം ഇന്ധന ഉൽപ്പാദനച്ചെലവ് വർദ്ധിച്ചതാണ് ഇതിന് കാരണം. അമേരിക്കയിലെ അധിക എണ്ണ ഉൽപ്പാദനവും വ്യാപാര നികുതി ഭീഷണികളും വിപണിയെ സ്വാധീനിച്ചെങ്കിലും വില കുറയ്ക്കാൻ ഇവയ്ക്ക് കഴിഞ്ഞില്ല.അതിനിടെ, യാത്രാ ചെലവുകളും വർദ്ധിച്ചു. പ്രൊവിൻസുകളിലെ വിലക്കയറ്റംകാനഡയിലെ എല്ലാ പ്രൊവിൻസുകളിലും പണപ്പെരുപ്പം വർദ്ധിച്ചപ്പോൾ,…

Read More

വിദേശ ഇൻഫ്ലുവൻസർമാരുടെ  അമേരിക്കൻ സാംസ്കാരിക സ്ഥാപനങ്ങളിലേക്കുള്ള “അദൃശ്യമായ അധിനിവേശം” എന്ന് വിശേഷിപ്പിച്ച് കൊണ്ട് “ലുസ് ഡി കരാക്കസ്” എന്ന വെനസ്വേലൻ കലാ സംഘത്തെ ലക്ഷ്യമിട്ട് യു എസ് പ്രസിഡന്റ് ഡോണൽഡ് ട്രംപ് 1798-ലെ ഏലിയൻ എനമീസ് ആക്ട് പ്രകാരം ആരോപിതരെ നാടുകടത്താനുള്ള എക്സിക്യൂട്ടീവ് ഓർഡറിൽ ഒപ്പുവെച്ചു. ട്രെൻ ഡി അരഗുവ പോലുള്ള ഗ്യാംഗ് അംഗങ്ങളെ നാടുകടത്താൻ ലക്ഷ്യമിട്ടിരുന്ന മുൻകാല പ്രയോഗങ്ങളിൽ നിന്ന് വ്യത്യസ്തമായി, യു.എസ് മ്യൂസിയങ്ങളിലെ അവാൻഗാർഡ് ഇൻസ്റ്റലേഷനുകളിലൂടെ “വിപ്ലവകരമായ സാംസ്കാരിക യുദ്ധം” നടത്തുന്നുവെന്ന് ആരോപിക്കപ്പെട്ട കലാകാരന്മാരെ പുറത്താക്കാനായിരുന്നു ഈ പ്രയോഗം. അമേരിക്കൻ പോപ്പ് കൾച്ചർ ചിഹ്നങ്ങളുമായി സോഷ്യലിസ്റ്റ് പ്രതീകങ്ങൾ സമന്വയിപ്പിച്ചുകൊണ്ട് “ദേശീയ അസ്തിത്വത്തെ തകർക്കുന്ന” കലാരൂപങ്ങളുമായി അമേരിക്കൻ കലാമേഖലയിൽ കടന്നു കയറിയെന്ന് മൾട്ടിമീഡിയ കലാകാരന്മാരുടെ സംഘമായ ലുസ് ഡി കരാക്കസിനെതിരെ വൈറ്റ് ഹൗസ് ആരോപിച്ചു. റീസൈക്കിൾ ചെയ്ത കോക്ക-കോള കാനുകൾ കൊണ്ട് നിർമ്മിച്ച ഉരുകുന്ന സ്റ്റാച്യൂ ഓഫ് ലിബർട്ടിയുടെ പ്രദർശനം 1798-ലെ നിയമപ്രകാരം “കവർച്ചക്കാരുടെ അധിനിവേശം” ആണെന്ന് ശനിയാഴ്ച വൈകീട്ട്…

Read More

അമേരിക്കയും കാനഡയും തമ്മിലുള്ള വ്യാപാര സംഘർഷം കൂടുതൽ രൂക്ഷമാകുന്നതിനിടെ, അമേരിക്കയിൽ നിന്നുള്ള 29.8 ബില്യൺ കനേഡിയൻ ഡോളർ (ഏകദേശം 20 ബില്യൺ യു.എസ്. ഡോളർ) വിലമതിക്കുന്ന ഇറക്കുമതി സാധനങ്ങൾക്ക് കാനഡ പ്രതികാര നികുതി ഏർപ്പെടുത്തുമെന്നു, കാനഡയുടെ ധനമന്ത്രി ഡൊമിനിക് ലെബ്ലാങ്ക് ഇന്ന് പ്രഖ്യാപിച്ചു. പ്രഖ്യാപനം. ഈ നടപടി നാളെ, 2025 മാർച്ച് 13 വ്യാഴാഴ്ച പുലർച്ചെ 12:01, മുതൽ പ്രാബല്യത്തിൽ വരും. ട്രംപ് ഭരണകൂടം കാനഡയിൽ നിന്നുള്ള സ്റ്റീലിനും അലുമിനിയത്തിനും 25% തീരുവ ഏർപ്പെടുത്തിയതിന് നേരിട്ടുള്ള തിരിച്ചടിയാണിത്. കാനഡ സർക്കാർ അമേരിക്കയിൽ നിന്നുള്ള വിവിധ ഉൽപ്പന്നങ്ങൾക്കാണ് പ്രതികാര നികുതി ഏർപ്പെടുത്തുന്നത്: സ്റ്റീൽ, അലുമിനിയം, കമ്പ്യൂട്ടറുകൾ, കായിക ഉപകരണങ്ങൾ, കാസ്റ്റ് അയൺ ഉൽപ്പന്നങ്ങൾ എന്നിവയാണ് പ്രധാനമായും ഇതിലുൾപ്പെടുന്നത്. 2025 ഫെബ്രുവരി 1-ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് കാനഡയിൽ നിന്നും മെക്സിക്കോയിൽ നിന്നുമുള്ള സാധനങ്ങൾക്ക് സാർവത്രിക തീരുവ (യൂണിവേഴ്സൽ ടാരിഫ്) ഏർപ്പെടുത്തുന്ന ഉത്തരവിൽ ഒപ്പുവെച്ചതോടെയാണ് ഈ വ്യാപാര തർക്കം ആരംഭിച്ചത്. കാനഡ സർക്കാർ…

Read More

ഒട്ടാവ: ബാങ്ക് ഓഫ് കാനഡ വീണ്ടും പലിശനിരക്ക് 0.25% കുറച്ച് 2.75% ആക്കി. ഇതോടെ തുടർച്ചയായി ഏഴാം തവണയാണ് ബാങ്ക് ഓഫ് കാനഡ പലിശനിരക്ക് കുറയ്ക്കുന്നത്. യുഎസുമായുള്ള വ്യാപാര യുദ്ധം കനക്കുന്നതിനാൽ രാജ്യത്തെ സാമ്പത്തിക പ്രതിസന്ധി തീവ്രമാകുമെന്ന ആശങ്കയിലാണ് ഈ തീരുമാനം.

Read More

അമേരിക്കയിൽ നിന്നുള്ള സ്റ്റീൽ, അലുമിനിയം ഇറക്കുമതികൾക്ക് 50 ശതമാനം തീരുവ വർധന ഏർപ്പെടുത്തണമെന്ന് കൺസർവേറ്റീവ് പാർട്ടി നേതാവ് പിയേർ പൊലിയേവ് സര്ക്കാരിനോട് ആവശ്യപ്പെട്ടു. യു.എസ്. പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഇരു രാജ്യങ്ങൾക്കുമിടയിൽ നിലനിൽക്കുന്ന വ്യാപാര തർക്കത്തിൽ പുതിയ പ്രകോപനം സൃഷ്ടിച്ചതിനോടുള്ള പ്രതികരണമായാണ് ഈ ആഹ്വാനം. എയറ്റവും പുതിയ പ്രകോപനം ഒന്റാരിയോ പ്രീമിയർ ഡഗ് ഫോർഡ് അമേരിക്കയിലേക്കുള്ള വൈദ്യുതി കയറ്റുമതിക്ക് 25 ശതമാനം അധിക നിരക്ക് ഏർപ്പെടുത്തിയതാണ്. ഇതിന് മറുപടിയായി, ട്രംപ് ആദ്യം കാനഡയിൽ നിന്നുള്ള സ്റ്റീൽ, അലുമിനിയം ഉൽപ്പന്നങ്ങൾക്ക് നിർദ്ദേശിച്ചിരുന്ന തീരുവ 50 ശതമാനമായി ഇരട്ടിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി. എന്നാൽ, ഒന്റാരിയോയും ട്രംപ് ഭരണകൂടവും തമ്മിലുള്ള ചർച്ചകൾക്ക് ശേഷം, വൈദ്യുതി അധിക നിരക്ക് ഒഴിവാക്കാൻ ഒന്റാരിയോ തീരുമാനിച്ചതോടെ, യു.എസ്. തീരുവ 25 ശതമാനമായി കുറയ്ക്കാൻ സമ്മതിച്ചു. ഈ മാറ്റം ഉണ്ടായിട്ടും, പൊലിയേവ്ന്റെ അമേരിക്കയുടെ “ആക്രമണോത്സുകത”യ്‌ക്കെതിരെ കാനഡ ഉറച്ചുനിൽക്കണമെന്ന നിലപാടിൽ മാറ്റമില്ല. ഒരു മാധ്യമ പ്രസ്താവനയിൽ അദ്ദേഹം പറഞ്ഞു, “നമ്മൾ ശക്തവും അഭിമാനമുള്ളതും പരമാധികാരമുള്ളതുമായ…

Read More

ഒന്റാറിയോ പ്രീമിയർ ഡഗ് ഫോർഡ് ചൊവ്വാഴ്ച പ്രഖ്യാപിച്ചതനുസരിച്ച്, അമേരിക്കയിലെ മൂന്ന് സംസ്ഥാനങ്ങളായ മിഷിഗൺ, മിനെസോട്ട , ന്യൂയോർക്ക് എന്നിവിടങ്ങളിലേക്കുള്ള വൈദ്യുതി കയറ്റുമതിയിൽ ഏർപ്പെടുത്തിയ 25% സർചാർജ് പ്രോവിൻസ് താൽക്കാലികമായി നിർത്തിവയ്ക്കുകയാണ്. അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ കനേഡിയൻ ഉൽപ്പന്നങ്ങൾക്ക് മേൽ അധിക തീരുവ ചുമത്തുമെന്ന ഭീഷണിയെ തുടർന്ന്, കാനഡയും അമേരിക്കയും തമ്മിലുള്ള വ്യാപാര സംഘർഷം രൂക്ഷമാകുന്നതിനിടയിലാണ് ഈ തീരുമാനം. കനേഡിയൻ സ്റ്റീലിനും അലുമിനിയത്തിനും അമേരിക്ക ഏർപ്പെടുത്തിയ തീരുവയ്ക്ക് പ്രതികാരമായി ആരംഭിച്ച ഈ സർചാർജ് ഒൻറാരിയൊക്ക്  ദിനംപ്രതി 400,000 ഡോളർ വരുമാനം നൽകുമെന്ന് കണക്കാക്കപ്പെട്ടിരുന്നു. ഈ തുക ഒന്റാറിയോയിലെ ജനങ്ങൾക്ക് വൈദ്യുതി ചെലവ് കുറയ്ക്കാൻ ഉപയോഗിക്കാനായിരുന്നു പദ്ധതി. എന്നാൽ, ഈ നീക്കത്തെ ട്രംപ് രൂക്ഷമായി വിമർശിക്കുകയും കാനഡയെ “തീരുവ ദുരുപയോഗക്കാർ” എന്ന് വിളിക്കുകയും ചെയ്തു. മാർച്ച് 12 മുതൽ കനേഡിയൻ ലോഹങ്ങൾക്ക് 50% തീരുവ ഏർപ്പെടുത്തുമെന്നും അദ്ദേഹം ഭീഷണി മുഴക്കി. അമേരിക്കൻ വാണിജ്യ സെക്രട്ടറി ഹോവാർഡ് ലുട്നിക്കുമായി ചേർന്ന് പുറത്തിറക്കിയ പ്രസ്താവനയിൽ, ഫോർഡ്…

Read More

കേരള ലിറ്റററി സൊസൈറ്റി ഡാല്ലസ് ഏർപ്പെടുത്തിയ, മഹാകവി ജേക്കബ് മനയിൽ സ്മാരക കവിത അവാർഡ് എഡ്മിൻ്റൻ സ്വദേശി ജെസ്സി ജയകൃഷ്ണന് ലഭിച്ചു. ജെസ്സിയുടെ നൊസ്റ്റാൾജിയ എന്ന കവിതക്കാണ് അവാർഡ്. പ്രശസ്ത മലയാള കവി ശ്രീ. സെബാസ്റ്റ്യൻ ജൂറിയായ കമ്മിറ്റിയാണ് അമേരിക്കയിലെയും കാനഡയിലെയും നിരവധിയായ കവിതകളിൽ നിന്നും നൊസ്റ്റാൾജിയ തെരഞ്ഞെടുത്തത്. കാനഡയിലെ പുതുതലമുറ കുടിയേറ്റക്കാരുടെ സൃഷ്ടികൾ, അവാർഡിന് അർഹമാകുന്നത്, പുതിയ എഴുത്തുകാർക്ക് പ്രചോദനം നൽകുന്നതാണ്. ക്യാഷ് അവാർഡും പ്രശസ്തിപത്രവും അടങ്ങുന്ന അവാർഡ് മാർച്ച് 8ന് അമേരിക്കയിലെ ഡാളസിൽ വെച്ച് നടന്ന ചടങ്ങിൽ സമ്മാനിച്ചു. മലപ്പുറം ജില്ലയിലെ താനൂർ സ്വദേശിയായ ജെസ്സി, കഴിഞ്ഞ പതിനാല് വർഷമായി, കാനഡയിലെ ആൽബർട്ട പ്രവിശ്യയിലെ എഡ്മിന്റനിൽ താമസിക്കുന്നു. ഭർത്താവ് ജയകൃഷ്ണൻ. മക്കൾ നിവേദിത, ആദിത്യ. യൂണിവേഴ്സിറ്റി ഓഫ് ആൽബർട്ട ആശുപത്രിയിൽ നഴ്സ് ആയി ജോലി ചെയ്യുന്ന ജെസ്സിയുടെ കവിതകൾ സമകാലികങ്ങളിലും, സാമൂഹ്യ മാധ്യമങ്ങളിലും പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Read More

ഒട്ടാവ: ബാങ്ക് ഓഫ് കാനഡ ഗവർണറായിരുന്ന മാർക്ക് കാർണി കാനഡയുടെ പുതിയ പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടു. ലീബറൽ പാർട്ടി നേതൃ മത്സരത്തിൽ വിജയം നേടി ആണ് മാർക്ക് കാർണി പുതിയ പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ടത്. പാർട്ടി പ്രസിഡന്റ് സച്ചിത് മെഹ്ര വെളിപ്പെടുത്തിയതനുസരിച്ച്, മുൻ ധനമന്ത്രിയും ഉപപ്രധാനമന്ത്രിയും ആയ ക്രിസ്റ്റിയ ഫ്രീലാൻഡ്, മുൻ മന്ത്രിമാരായ കരീന ഗോൾഡ്, വ്യവസായി കൂടി ആയ മുൻ ലിബറൽ എം.പി ഫ്രാങ്ക് ബെയ്ലിസ് എന്നിവരെ പിന്തള്ളി ആണ് കാർണി വിജയിച്ചത്. വിതരണമേഖലയും സാമ്പത്തികപ്രതിസന്ധികളും നേരിടുന്നതിൽ പരിചയമുള്ള കാർണി രാജ്യത്തിന്റെ സാമ്പത്തിക വെല്ലുവിളികൾക്കിടയിൽ ആണ് പ്രധാന മന്ത്രി സ്ഥാനം ഏറ്റെടുക്കുന്നത്. കാനഡയും അമേരിക്കയും തമ്മിലുള്ള വ്യാപാരതർക്കം കൂടുതൽ കടുക്കുന്ന സാഹചര്യത്തിൽ, പുതിയ പ്രധാനമന്ത്രിക്ക് വലിയ വെല്ലുവിളിയാണ് കാത്തിരിയ്ക്കുന്നത്. അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് കാനഡയിലെ എല്ലാ ഉൽപ്പന്നങ്ങൾക്കും 25% നികുതി പ്രഖ്യാപിക്കുകയും പിന്നീട് താമസിപ്പിക്കുകയും ചെയുന്നത് വഴി ഉണ്ടായ അനിശ്ചിതാവസ്ഥ കാരണം കാനഡയുടെ ദുർബലമായ സമ്പദ്‌വ്യവസ്ഥ കൂടുതൽ തകർന്നേക്കുമെന്ന ഭയം ഉയർന്നിട്ടുണ്ട്.…

Read More