Author: Sports Desk

എഡ്മിന്റൻ: ഐസ് ഹോക്കി ലോകത്ത് പുതു ചരിതമെഴുതാൻ ഒരുങ്ങുകയാണ് എഡ്മിന്റൻ ഓയ്ലേഴ്സ്. 2025-ലെ സ്റ്റാൻലി കപ്പ് ഫൈനലിൽ ഫ്ലോറിഡ പാന്തേഴ്സിനെ നേരിടാൻ ഒരുങ്ങുന്ന ഓയ്ലേഴ്സ്, തുടർച്ചയായ രണ്ടാം തവണയാണ് കലാശക്കളിക്ക് യോഗ്യത നേടിയിരിക്കുന്നത്. വെസ്റ്റേൺ കോൺഫറൻസ് ഫൈനലിൽ ഡാലസ് സ്റ്റാർസിനെ 4-1ന് പരാജയപ്പെടുത്തിയാണ് എഡ്മിന്റൻ ഈ നേട്ടം കൈവരിച്ചത്. കോന്നർ മക്ഡേവിഡിന്റെ നേതൃത്വത്തിൽ, ടീമിന്റെ മിന്നുന്ന പ്രകടനമാണ് ഈ വിജയത്തിന് പിന്നിൽ. ഗെയിം 5-ൽ 6-3ന്റെ വിജയത്തിൽ, ക്യാപ്റ്റൻ മെക്ഡേവിഡ് ഒരു ഗോളും ഒരു അസിസ്റ്റും വഴി നിർണായക സംഭാവന നൽകി. 40-കാരനായ കോറി പെറിയും ഒരു ഗോൾ നേടി. ലിയോൺ ഡ്രൈസൈറ്റൽ, മാറ്റിയാസ് ജാൻമാർക്ക്, ജെഫ് സ്കിന്നർ, ഏവാൻഡർ കെയ്ൻ, കാസ്പെരി കപാനെൻ എന്നിവരും ഗോളുകൾ സ്വന്തമാക്കി. ഗോൾകീപ്പർ സ്റ്റുവർട്ട് സ്കിന്നറിന്റെ മികച്ച പ്രകടനവും ടീമിന്റെ വിജയത്തിൽ നിർണായകമായി. കഴിഞ്ഞ വർഷം ഫ്ലോറിഡ പാന്തേഴ്സിനോട് ഏഴ് മത്സരങ്ങളുടെ പരമ്പരയിൽ 4-3ന് പരാജയം രുചിച്ച ഓയ്ലേഴ്സ്, ഇത്തവണ പ്രതികാരം ചെയ്യാനുള്ള ഒരുക്കത്തിലാണ്.…

Read More

ദുബായ് ഇൻറർനാഷണൽ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ ഞായറാഴ്ച ( മാർച്ച് 9 ) നടന്ന ഐ സി സി ചാമ്പ്യൻസ് ട്രോഫി ക്രിക്കറ്റ് ഫൈനലിൽ ഇന്ത്യ നാല് വിക്കറ്റിന് ന്യൂസിലാൻഡിനെ പരാജയപ്പെടുത്തി കിരീടം ചൂടി. ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ന്യൂസിലൻഡിന് ഓപ്പണർ വിൽ യങ്ങിനെ  നേരത്തെ നഷ്‌ടമായെങ്കിലും  സഹ ഓപണർ രചിൻ രവീന്ദ്ര ടൂർണമെന്റിലുടനീളം പുലർത്തി വരുന്ന ഫോം തുടർന്നത് പ്രതീക്ഷയായിരുന്നു. വൺ ഡൗൺ ആയി എത്തിയ കെയ്ൻ വില്യംസൺ 14 പന്തിൽ 11 റൺസ് മാത്രം എടുത്ത് പുറത്തായി. തുടർന്നുവന്ന ഡേരിൽ മിച്ചൽ മന്ദഗതിയിൽ ആണെങ്കിലും 101 പന്തിൽ 63 റൺസ് എടുത്ത് ന്യൂസിലൻഡ് ഇന്നിംഗ്സിനെ കര കയറ്റി.  മികച്ച ഫോമിൽ ബാറ്റ് ചെയ്യുകയായിരുന്നു രചിൻ രവീന്ദ്രയെ  കുൽദീപ് യാദവ് ഒരു തകർപ്പൻ ഡെലിവറിയിലൂടെ ക്ലീൻ ബോൾ ചെയ്തു. തുടർന്ന് ഗ്ലെൻ ഫിലിപ്സ് 52 പന്തിൽ 34 റൺസ് നേടിയും മൈക്കിൾ ബ്രേസ്‌വെൽ 40 പന്തിൽ 53 റൺസ് നേടിയും ന്യൂസിലാൻഡിനെ…

Read More

ദുബൈ ഇന്റർനാഷണൽ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നടന്ന 2025 ഐസിസി ചാമ്പ്യൻസ് ട്രോഫിയുടെ ആദ്യ സെമി-ഫൈനലിൽ ആവേശകരമായ മത്സരത്തിൽ, ഇന്ത്യ ഓസ്‌ട്രേലിയയെ നാല് വിക്കറ്റിന് പരാജയപ്പെടുത്തി . ഇത് ഇന്ത്യയുടെ തുടർച്ചയായ മൂന്നാമത്തെ ചാമ്പ്യൻസ് ട്രോഫി ഫൈനൽ പ്രവേശമാണ്. ഞായറാഴ്ച നടക്കുന്ന ഫൈനലിൽ ഇന്ത്യ സൗത്ത് ആഫ്രിക്ക- ന്യൂസീലാൻഡ് സെമിയിലെ വിജയികളെ നേരിടും. മൽസരത്തിൽ ടോസ് നേടിയ ഓസ്‌ട്രേലിയ ആദ്യ ബാറ്റിങ് തിരഞ്ഞെടുത്തു. പാറ്റ് കമ്മിൻസ്, മിച്ചൽ സ്റ്റാർക്ക്, ജോഷ് ഹാസൽവുഡ് എന്നീ പ്രധാന ബൗളർമാരുടെ അഭാവം തളർത്തുന്ന ഓസ്‌ട്രേലിയക്ക് 264 റൺസ് എന്ന താരതമ്യേന മത്സരക്ഷമമായ സ്കോർ നേടാൻ കഴിഞ്ഞു. കമ്മിൻസിന്റെ അഭാവത്തിൽ ടീമിനെ നയിച്ച സ്റ്റീവ് സ്മിത്ത് 73 റൺസുമായി മികച്ച പ്രകടനം കാഴ്ചവച്ചപ്പോൾ, അലക്സ് കാരി 61 റൺസുമായി മികച്ച പിന്തുണ നൽകി. പരിചയസമ്പന്നനായ മുഹമ്മദ് ഷമി നയിച്ച ഇന്ത്യയുടെ ബൗളിംഗ് നിര ഓസ്‌ട്രേലിയൻ ബാറ്റ്സ്മാൻമാരെ അക്ഷരാർത്ഥത്തിൽ പിടിച്ചു കെട്ടി. ഷമിയുടെ 3-48 എന്ന ബൗളിംഗ് പ്രകടനം ഓസ്‌ട്രേലിയയെ…

Read More

ദുബൈ: ചാമ്പ്യൻസ് ട്രോഫി ക്രിക്കറ്റിൽ തങ്ങളുടെ രണ്ടാം മത്സരത്തിൽ ഇന്ത്യ പാകിസ്ഥാനെ 6 വിക്കറ്റിന് പരാജയപ്പെടുത്തി. സൂപ്പർ താരം വിരാട് കോഹ്ലി സെഞ്ചുറി നേടി പുറത്താകാതെ നിന്നു. ടൂർണമെന്റിൽ പാകിസ്താന്റെ രണ്ടാം തോൽവിയാണിത്. ആദ്യ മത്സരത്തിൽ അവർ ന്യൂസീലൻഡിനോട് 60 റൺസിന്റെ തോൽവി ഏറ്റുവാങ്ങിയിരുന്നു. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത പാകിസ്താൻ 49.4 ഓവറിൽ 241 റൺസിന് എല്ലാവരും പുറത്തായി. ഓപ്പണർമാരായ ഇമാം-ഉൾ-ഹക്കും(10) ബാബർ അസമും (23) കാര്യമായ റൺസെടുക്കാതെ പുറത്തായപ്പോൾ 62 റൺസെടുത്ത് സൗദ് ഷക്കീലും 46 റൺസെടുത്ത് പാക് ബാറ്റിങ്ങിന് കരുതിയെങ്കിലും സ്കോറിങ് മന്ദഗതി യിലായിരുന്നു. ഷക്കീലിനെ ഹാർദിക് പാണ്ഡ്യയും റിസ്വാനെ അക്സർ പട്ടേലും പുറത്താക്കിയതോടെ പാകിസ്താന്റെ നില വീണ്ടും പരുങ്ങലിലായി. പിന്നീട് ഏഴാമനായി ക്രീസിലെത്തിയ ഖുഷ്ദിൽ (39 പന്തിൽ 38 റൺസ്) മാത്രമാണ് കാര്യമായ സംഭാവന നൽകിയത്. ബോളിങ്ങിൽ ഇന്ത്യക്കായി ബോളർമാരെല്ലാവരും മികച്ച ഇക്കണോമി സൂക്ഷിച്ചു. ഒൻപത് ഓവറിൽ 40 റൺസ് വഴങ്ങി കുൽദീപ് യാദവ് 3…

Read More

കേരളത്തിന്റെ രഞ്ജി ട്രോഫി സ്വപ്നത്തിലേക്ക് ഒരു ചുവട് മാത്രം. ശക്തരായ മുംബെയെ സെമിയിൽ നിഷ്പ്രഭരാക്കിയ വിദർഭയാണ് ഫൈനലിൽ കേരളത്തിന്റെ എതിരാളി. അഹമ്മദാബാദിൽ നടന്ന സെമി-ഫൈനൽ മത്സരത്തിൽ ഗുജറാത്തിനെതിരെ ആവേശകരമായ രണ്ട് റൺസിന്റെ ഫസ്റ്റ് ഇന്നിംഗ്സ് ലീഡ് നേടിയാണ് കേരളം ഈ നാഴികക്കല്ല് പിന്നിട്ടത്. 68 വർഷത്തെ രഞ്ജി ചരിത്രത്തിൽ ആദ്യമായാണ് കേരളം ഫൈനലിൽ എത്തുന്നത്. സച്ചിൻ ബേബിയുടെ നായകത്വത്തിൽ മുന്നേറിയ കേരള ടീം, സ്പിന്നർമാരായ അദിത്യ സർവതേയുടെയും ജലജ് സക്സേനയുടെയും മികവിൽ ഗുജറാത്തിന്റെ വിജയപ്രതീക്ഷകൾ തകർത്തു. അവസാന ദിനത്തിൽ 28 റൺസ് മാത്രം ലക്ഷ്യമിട്ട് മൂന്ന് വിക്കറ്റുകൾ ശേഷിക്കെ ബാറ്റിംഗ് ആരംഭിച്ച ഗുജറാത്തിനെ 455 റൺസിൽ ഓൾ ഔട്ട് ആക്കി കേരളം വിജയം ഉറപ്പിച്ചു. ഒന്നാമിന്നിങ്‌സ് ലീഡിന്, ഒരു വിക്കറ്റ് മാത്രം ബാക്കിയിരിക്കെ, ഗുജറാത്തിന് മൂന്ന് റൺസ് കൂടി ആവശ്യമായിരിക്കെ അർസൻ നാഗ്വസ്വല്ല ആഞ്ഞടിച്ച സർവാതെയുടെ പന്ത് ക്ലോസ് ഇന്നിൽ ഫീൽഡ് ചെയ്യുകയായിരുന്ന സൽമാൻ നിസാറിന്റെ ഹെൽമറ്റിലിടിച്ച് ബൗൺസ് ചെയ്തപ്പോൾ ക്യാപ്റ്റൻ…

Read More

കട്ടക്കിലെ ബരാബതി സ്റ്റേഡിയത്തിൽ നടന്ന രണ്ടാം ഏകദിനത്തിൽ ഇന്ത്യ ഇംഗ്ലണ്ടിനെ നാല് വിക്കറ്റുകൾക്ക് തോൽപ്പിച്ച് മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പര 2-0ന് സ്വന്തമാക്കി. ക്യാപ്റ്റൻ രോഹിത് ശർമ്മയുടെ തകർപ്പൻ സെഞ്ചുറിയാണ് (90 പന്തിൽ 119 റൺസ്) ഇന്ത്യയുടെ വിജയത്തിന് അടിത്തറയിട്ടത്. ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് 49.5 ഓവറിൽ 304 റൺസിന് എല്ലാവരും പുറത്തായി. ബെൻ ഡക്കറ്റ് (65), ജോസ് ബട്ലർ (34), ജോ റൂട്ട് (69), ലിയാം ലിവിംഗ്‌സ്റ്റൺ (41) എന്നിവരുടെ പ്രകടനമാണ് ഇംഗ്ലണ്ടിന് കരുത്തായത്. ഇന്ത്യൻ ബൗളർമാരിൽ മുഹമ്മദ് ഷാമിയും ഹർഷിത് റാണയും മൂന്ന് വീതം വിക്കറ്റുകൾ നേടി. സ്പിന്നർ കുൽദീപ് യാദവും മികച്ച പിന്തുണ നൽകി.മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യക്ക് തുടക്കത്തിൽ വിക്കറ്റുകൾ നഷ്ടമായെങ്കിലും രോഹിതിന്റെ സെഞ്ചുറിയും ശുഭ്മാൻ ഗില്ലിന്റെ 60 റൺസും വിജയത്തിലേക്ക് നയിച്ചു. 44 -ആം ഓവറിന്റെ മൂന്നാമത്തെ പന്തിൽ ജോ റൂട്ടിനെ ബൗണ്ടറി കടത്തി രവീന്ദ്ര ജഡേജ ഇന്ത്യക്കായി വിജയറൺ കുറിച്ചു. ഇന്നിംഗ്സിന്റെ മധ്യത്തിൽ…

Read More

നാഗ്പൂർ: വിദർഭ ക്രിക്കറ്റ് അസോസിയേഷൻ സ്റ്റേഡിയത്തിൽ നടന്ന ഇന്ത്യ-ഇംഗ്ലണ്ട് ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിൽ ഇന്ത്യ 4 വിക്കറ്റിന്റെ വിജയം നേടി. ടോസ് നേടിയ ഇംഗ്ലണ്ട് ആദ്യം ബാറ്റ് ചെയ്തു 248 റൺസ് നേടി. മറുപടി ബാറ്റിംഗിൽ ഇന്ത്യ 6 വിക്കറ്റ് നഷ്ടത്തിൽ 251 റൺസ് നേടി വിജയം സ്വന്തമാക്കി.ഇന്ത്യയ്ക്കായി ശുഭ്മാൻ ഗിൽ മികച്ച പ്രകടനം കാഴ്ചവച്ചു. 87 റൺസ് നേടിയ ഗില്ലിന്റെ ബാറ്റിംഗാണ് ഇന്ത്യയുടെ വിജയത്തിന് നിർണായകമായത്. ശ്രേയസ് അയ്യർ (59 റൺസ്), അക്സർ പട്ടേൽ (52 റൺസ്) എന്നിവരും ഇന്ത്യൻ ഇന്നിംഗ്സിൽ മികച്ച സംഭാവന നൽകി.ഇംഗ്ലണ്ടിനായി ക്യാപ്റ്റൻ ജോസ് ബട്ലർ (52 റൺസ്), ജേക്കബ് ബെതെൽ (51 റൺസ്) എന്നിവർ അർദ്ധ സെഞ്ച്വറി നേടി. എന്നാൽ ഇന്ത്യൻ ബൗളർമാരുടെ മികവിന് മുന്നിൽ ഇംഗ്ലണ്ടിന് പിടിച്ചുനിൽക്കാനായില്ല. രവീന്ദ്ര ജഡേജ 3 വിക്കറ്റ് നേടി ഇന്ത്യൻ ബൗളിംഗിൽ തിളങ്ങി.വിരാട് കോഹ്ലി പരിക്കിനെ തുടർന്ന് ഈ മത്സരത്തിൽ നിന്ന് വിട്ട് നിന്നു. യശസ്വി…

Read More

2025 ജനുവരി 26-നു റിപ്പബ്ലിക് ദിനത്തിന് തലേന്ന് പ്രഖ്യാപിച്ച പത്മശ്രീ പുരസ്കാരത്തിന് അർഹരായവരിൽ ഇന്ത്യൻ ഫുട്ബോളിന്റെ ഇതിഹാസവും കേരളത്തിന്റെ അഭിമാനവുമായ ഐ.എം. വിജയനും. 1969 ഏപ്രിൽ 25-ന് തൃശ്ശൂരിൽ ജനിച്ച വിജയൻ, ഇന്ത്യൻ ഫുട്ബോൾ കണ്ട ഏറ്റവും പ്രതിഭാശാലിയായ ഫോർവേഡുകളിൽ ഒരാളാണ്. കേരള പൊലീസ് ടീമിൽ തന്റെ ക്ലബ് കരിയർ ആരംഭിച്ച വിജയൻ മോഹൻ ബഗാൻ, ഈസ്റ്റ് ബംഗാൾ, JCT ഫഗ്വാര, എഫ്.സി. കൊച്ചിൻ തുടങ്ങിയ പ്രമുഖ ടീമുകൾക്കായും കളിച്ചു. ദേശീയ ലീഗിലും ഫെഡറേഷൻ കപ്പിലും അനേകം വിജയങ്ങൾ താൻ പ്രതിനിധീകരിച്ച ടീമുകൾക്ക് നേടിക്കൊടുക്കുന്നതിൽ നിർണായക പങ്ക് വഹിച്ചിരുന്ന. അന്താരാഷ്ട്ര തലത്തിൽ, 1992-ൽ ഫിലിപ്പൈൻസിനെതിരെ അരങ്ങേറ്റം നടത്തിയ വിജയൻ, 79 മത്സരങ്ങളിൽ 40 ഗോളുകൾ നേടിയിട്ടുണ്ട്. 1999-ലെ സാഫ് ചാമ്പ്യൻഷിപ്പിൽ ഭൂട്ടാനെതിരെ വെറും 12 സെക്കൻഡിനുള്ളിൽ നേടിയ ഗോൾ ലോക ഫുട്ബോൾ ചരിത്രത്തിലെ ഏറ്റവും വേഗത്തിലുള്ള ഗോളുകളിൽ ഒന്നാണ്. അർജുന അവാർഡ് (2003) ഉൾപ്പെടെ നിരവധി അംഗീകാരങ്ങൾ നേടിയ വിജയൻ, 2000…

Read More

ജനുവരി 26 മുതൽ ഉത്തരാഖണ്ഡിൽ ആരംഭിക്കുന്ന 38-ാമത് ദേശീയ ഗെയിംസിൽ പങ്കെടുക്കുന്ന കേരള പുരുഷ വോളിബോൾ ടീമിനെ സൂപ്പർ താരം ജെറോം വിനീത് നയിക്കും. കേരള ഒളിമ്പിക് അസോസിയേഷൻ തിരഞ്ഞെടുത്ത ഈ ടീമിൽ നിരവധി പ്രഗത്ഭ താരങ്ങൾ ഉൾപ്പെട്ടിട്ടുണ്ട് .ടീം അംഗങ്ങൾ:ജെറോം വിനീത് (ക്യാപ്റ്റൻ), ഐബിൻ ജോസ്, അരവിന്ദ്, ജിതിൻ, അഖിൻ, മുജീബ്, ജോൺ, ജിഷ്ണു, ഷോൺ ടി, എറിൻ, രാഹുൽ, സേതു, ആനന്ദ്, ശ്രീഹരി,പരിശീലകർ :ബിജോയ്‌ ബാബു, ശ്രീജിത്ത്‌, മധുസൂധനപ്പണിക്കർമാനേജർ:മൊയ്‌ദീൻ നൈന ഈയിടെ രാജസ്ഥാനിൽ സമാപിച്ച ദേശീയ സീനിയർ വോളിബോളിൽ കിരീടം ചൂടിയ കേരളം ദേശീയ ഗെയിംസിലും സംസ്ഥാനത്തിന്റെ സുവർണ പ്രതീക്ഷയാണ്. രാജസ്ഥാനിൽ നടന്ന ടൂർണമെന്റിൽ കേരളത്തെ നയിച്ച അബ്ദുൽ റഹീം ദേശീയ ഗെയിംസ് ടീമിൽ ഇടം നേടിയില്ല.

Read More

ഇംഗ്ലണ്ടിനെതിരെ നടന്ന രണ്ടാം ടി20 മത്സരത്തിൽ ഇന്ത്യക്ക് 2 വിക്കറ്റ് വിജയം. ചെന്നൈയിലെ എം.എ. ചിദംബരം സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിലെ ഈ ജയത്തോടെ അഞ്ച് മത്സരങ്ങളുടെ പരമ്പരയിൽ ഇന്ത്യ 2-0 ന് മുന്നിലെത്തി. അവസാന നിമിഷം വരെ ആരാധകരെ ആവേശത്തിലാഴ്ത്തിയ ഒരു സസ്പെൻസ് ത്രില്ലറിനാണ് ചെന്നൈയിലെ എം എ ചിദംബരം സ്റ്റേഡിയം സാക്ഷ്യം വഹിച്ചത്. ഒറ്റയാൾ പോരാട്ടത്തിലൂടെ 72 റൺസ് നേടി ഇന്ത്യയെ വിജയത്തിലെത്തിച്ച തിലക് വർമയാണ് മാൻ ഓഫ് ദ മാച്ച്. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിന് 
അയക്കപ്പെട്ട ഇംഗ്ലണ്ട് 20 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 165 റൺസെന്ന സാമാന്യം ഭേദപ്പെട്ട സ്കോർ നേടി . ജോസ് ബട്ട്ലർ 30 പന്തിൽ നിന്ന് രണ്ട് ബൗണ്ടറിയും മൂന്ന് സിക്സും അടക്കം 45 റൺസുമായി തകർപ്പൻ പ്രകടനം കാഴ്ചവെച്ചു, . ബ്രൈഡൻ കാർസ് 31 റൺസ് നേടി, ഹാരി ബ്രൂക്ക് 13 റൺസിന് പുറത്തായി. എന്നാൽ, ഇന്ത്യയുടെ കൃത്യമായ ബോളിംഗ്…

Read More