Subscribe to Updates
Get the latest creative news from Keralascope News.
- അയർലൻഡിൽ ഇന്ത്യന്‍ സമൂഹത്തിനെതിരായ ആക്രമണങ്ങള്‍ അപലപിച്ച് ഡബ്ലിൻ ആര്‍ച്ച് ബിഷപ്പ്
- 80 വർഷം പിന്നിട്ടു: ജോർജ് ഓർവെല്ലിന്റെ ആനിമൽ ഫാം എന്തുകൊണ്ട് ഇപ്പോളും പ്രസക്തമാകുന്നു
- ഹുകും ചന്ദും ബനിയനും
- ഒന്റാറിയോയിൽ താമസിക്കുന്ന മലയാളികൾക്ക് 1 മില്യൺ ഡോളർ നേടാനുള്ള സുവർണാവസരം
- കാനഡയിൽ ഇൻഫ്ലേഷൻ 1.7% ആയി കുറഞ്ഞു; ഗ്യാസോലിൻ വില ഇടിവ് പ്രധാന കാരണം
- പിയർ പോളിയവ് അൽബർട്ട ബൈഇലക്ഷനിൽ വിജയിച്ചു: പാർലമെന്റിൽ സീറ്റ് വീണ്ടെടുത്തു
- മിസ്സിസ്സാഗയിലെ പ്രമുഖ പ്ലാസയിൽ ജനക്കൂട്ട നിയന്ത്രണത്തിന് നിയമനടപടി
- കൊച്ചിയിൽ എയർ ഇന്ത്യ വിമാനം റൺവേയിൽ നിന്ന് തെന്നി മാറി; എഞ്ചിൻ തകരാറെന്ന് സൂചന
Author: Reji Koduvath
Born in Kottayam, Kerala, India. Studied till Grade 4 in the village school in Kottayam and was selected to join Sainik School, Amaravathi Nagar (TN) in 1971. Completed Grade 11 in 1978 and joined National Defence Academy (61 Course). Commissioned to 75 Medium Regiment (Artillery – Indian Army) in 1982. Traveled all through India during various army assignments. Attended Long Gunnery Staff Course and Technical Staff Course. Commanded a Surveillance and Target Acquisition Regiment and bid good-bye to the army in 2004 to join the family in Canada and is presently a Canadian citizen, enjoying a retired life. Interests include gardening, cooking, reading and writing.
ഒരു ദിവസം എന്‍റെ മകൻ എന്നോട് “വൈഫ് ബീറ്റർ” (Wife Beater – ഭാര്യയെ തല്ലി) കടം തരാമോ എന്ന് ചോദിച്ചു. അത് കേട്ട് അമ്പരന്ന ഞാൻ, “നാൾ ഇന്നേ വരെ എന്റെ ഭാര്യയെ തല്ലിയിട്ടുമില്ല, ഭാവിയിൽ തല്ലാൻ ഉദ്ദേശവും ഇല്ല” എന്ന് മറുപടി പറഞ്ഞതും, നാട്ടിൽ അപ്പൻ യൂണിഫോമിനടിയിൽ ധരിച്ചിരുന്ന ബനിയൻ വടക്കേ അമേരിക്കയിൽ അറിയപ്പെടുന്നത് “വൈഫ് ബീറ്റർ” എന്ന അപരനാമത്തിലാണ് എന്നും അതാണ് അവന്‍ ചോദിക്കുന്നത് എന്ന് പറഞ്ഞപ്പോള്‍ അന്തരീക്ഷത്തിന് അല്‍പം അയവുണ്ടായി. വടക്കേ അമേരിക്കയിൽ ആരും ബനിയൻ ധരിച്ചു കണ്ടിട്ടില്ല. ഒരു പക്ഷെ ഇവിടെ വിയർക്കുന്നത് കുറവായിട്ടാവാം. എന്തായാലും ഞാൻ അതോടെ എന്റെ പ്രിയപ്പെട്ട ബനിയനോട് വിട ചൊല്ലി. പാവം ബനിയന് ഈ പേരുദോഷം വടക്കേ അമേരിക്കയിൽ എങ്ങനെ കിട്ടി? തൊണ്ണൂറുകളിലെ “കോപ്സ്” [Cops] എന്ന അമേരിക്കൻ ടെലിവിഷൻ പരമ്പരയിൽ ആരെയൊക്കെ ഭാര്യയെ ഉപദ്രവിച്ചതിനു അറസ്റ്റു ചെയ്യുന്നതായി കാണിച്ചുവോ, ആ ഉപദ്രവികളെല്ലാം ഈ ബനിയനാണ് ധരിച്ചിരുന്നത്. ചിലർ…
1971-ൽ, ഒമ്പത് വയസ്സുള്ളപ്പോൾ, ഞാൻ സൈനിക് സ്‌കൂളിൽ ചേർന്നപ്പോൾ എന്റെ ആദ്യത്തെ ഡ്രിൽ ക്ലാസുകൾക്ക് വിധേയനായി. ഡ്രിൽ സാർജന്റ് തന്റെ “തേസ് ചൽ” ആജ്ഞയ്ക്ക് പിന്നാലെ എപ്പോഴും “ഇടത് കാൽ ആദ്യം” എന്ന് ചേർക്കുമായിരുന്നു. ഈ “ഇടത് കാൽ ആദ്യം” എന്നത് അക്കാദമികളിലെ പരിശീലനത്തിലും എന്റെ സൈനിക സേവനത്തിലും തുടർന്നു. 1978-ലെ സ്കൂൾ അവധിക്കാലയാത്രയിൽ ട്രെയിനിലെ സഹയാത്രികൻ റോയൽ എയർ ഫോഴ്സിൽ സേവനം അനുഷ്ടിച്ച സാർജന്റ് ആയിരുന്നു. രണ്ടാം ലോകമഹായുദ്ധത്തിൽ ബർമ്മയിൽ പോരാട്ടത്തിൽ പങ്കെടുത്ത അനുഭവം അദ്ദേഹം പങ്കുവച്ചു. ആ കാലത്തു അദ്ദേഹം കണ്ട ‘The Tie’ എന്ന സിനിമയിലെ ഒരു രംഗം അദ്ദേഹം വിശദീകരിച്ചു — ഒരു അതിക്രമിയെ ശൈത്യകാല രാത്രിയിൽ നഗരവീഥികളിലൂടെ പിന്തുടരുന്ന ഒരു ഡിറ്റക്ടീവും പോലീസുകാരനും. അതിക്രമിയുടെ നിഴൽരൂപം മാത്രം കാണാം; പെട്ടെന്ന് അതിക്രമിനിൽക്കുന്നു, പിന്നെ വീണ്ടും നടക്കുന്നു. അപ്പോൾ ഡിറ്റക്ടീവ് പറയുന്നു, “അത് ഒരു സ്ത്രീയാകണം.” “അത് എങ്ങനെ മനസ്സിലായി സ്ത്രീയാണെന്ന്?” സാർജന്റിന്റെ ചോദ്യം. “എനിക്ക്…
ഇന്ത്യന്‍ സൈനികര്‍ നിലയുറപ്പിച്ചിരിക്കുന്ന അതിര്‍ത്തി പ്രദേശങ്ങളില്‍ കുറെ സൈനിക ദൈവങ്ങള്‍ ഉണ്ട്. ഈ ദൈവങ്ങളുടെ പുണ്യസങ്കേതങ്ങള്‍ നിലകൊള്ളുന്നത് വാസയോഗ്യമല്ലാത്ത ഭൂപ്രദേശങ്ങളിലായത് കൊണ്ട് തന്നെ സാധാരണ ജനങ്ങള്‍ക്ക് ആ ദൈവ സന്നിധാനം അപ്രാപ്യമാണ്. ആശ്രമങ്ങളും, പരിവാരങ്ങളും, കീര്‍ത്തനങ്ങളും, അത്ഭുത സിദ്ധികളും, പ്രസംഗങ്ങളും, ആശ്ലേഷവും, ദര്‍ശനങ്ങളും ഇല്ലാതെ പ്രതികൂലമായ എല്ലാത്തിനെയും അതിജീവിച്ചു വാഴുന്ന ഭൂത ഗണങ്ങള്‍. സൈനികരുടെ കണ്‍കണ്ട ദൈവങ്ങള്‍… ഒരിക്കല്‍ മാതൃഭൂമിക്ക് വേണ്ടി ജീവന്‍ വെടിഞ്ഞ പോരാളികൾ ആണിവര്‍. മരണം വരിച്ച സ്ഥലത്തെ പാലിക്കുന്ന പുണ്യവാളന്മാര്‍! യുവ സൈനിക മേധാവിയായി 1987 ല്‍ ഞാന്‍ കശ്മീര്‍ താഴ്വരയിൽ എത്തി. അവിശ്വാസി പോലും വിശ്വാസിയാകുന്ന അവസ്ഥയാണ് അവിടെ. എന്നിലുള്ള ഈശ്വര വിശ്വാസം വീണ്ടും ജ്വലിച്ചു; പൂര്‍വാധികം ശക്തിയോടെ. കാരണം, വാസയോഗ്യമല്ലാത്ത പ്രദേശങ്ങളും, മരവിപ്പിക്കുന്ന തണുപ്പും, ഹിമപ്രവാഹങ്ങളും, മഞ്ഞു വീഴ്ചയും എല്ലാം കൂടെ എന്നെ വിശ്വാസത്തിന്‍റെ കൊടുമുടിയില്‍ എത്തിച്ചു. സമുദ്രനിരപ്പില്‍നിന്ന് 10,000 അടി മുകളില്‍ ജീവ വായു പോലും കിട്ടാത്ത അവസ്ഥയില്‍ ആരായാലും അറിയാതെ ഈശ്വരനെ സാഷ്ടാംഗം…
ഏതാണ്ട് നാലായിരം വർഷത്തെ സംസ്കാരത്തിൽ നിന്ന് വളർന്നുവന്ന നാം ഇന്ത്യക്കാർ ലോകത്തിലെ ഏറ്റവും മര്യാദയുള്ള ജനതയാണ്. പക്ഷേ, എന്തുകൊണ്ടാണ് മറ്റുള്ളവർ നമ്മെ ഗർവ്വിഷ്ഠരും അഹങ്കാരികളുമായി കാണുന്നത്? ഈ ചോദ്യം എന്റെ മനസ്സിൽ ഉദിച്ചത് യുക്രെയ്നിൽ നിന്ന് ഇന്ത്യൻ വിദ്യാർത്ഥികളെ രക്ഷപ്പെടുത്തുന്ന ഒരു ഇന്ത്യൻ മന്ത്രിയെ ഒരു റൊമേനിയൻ മേയർ “അഹങ്കാരിയും ധാർഷ്ട്യക്കാരനും” എന്ന് വിശേഷിപ്പിച്ചതിനെ തുടർന്നാണ്. ആ മന്ത്രി യഥാർത്ഥത്തിൽ അങ്ങനെയായിരുന്നോ? ഒരുപക്ഷേ അല്ല! മിക്ക ഇന്ത്യൻ കുട്ടികൾക്കും സ്കൂളിൽ സംഗീതപരിശീലനംലഭിക്കാറില്ല, അമേരിക്ക അല്ലെങ്കിൽ കാനഡ പോലെ അവർ പ്രസന്റേഷനുകൾ നടത്താനും പഠിക്കാറില്ല. തത്ഫലമായി, നമ്മുടെ സംസാര ശൈലിയിൽ “വോള്യം കൺട്രോൾ” മാത്രമേ ഉണ്ടാവുകയുള്ളൂ. എനിക്കും ഈ പ്രശ്നം ഉണ്ടായിരുന്നു – ശബ്ദത്തിന്റെ പിച്ചും ടോണും ക്രമീകരിക്കുവാൻ കഴിയാതെ. എന്തെങ്കിലും കാര്യം കൂടുതൽ വ്യക്തമാക്കാൻ ഞാൻ ശബ്ദം ഉയർത്തുകയാണ് പതിവ്. ഇത് കനേഡിയൻ ആളുകൾക്ക് രൂക്ഷമായി തോന്നാം. പരിശീലനത്തിലൂടെയും മക്കളുടെ സഹായത്തിലൂടെയും ഞാൻ മെച്ചപ്പെട്ടിട്ടുണ്ടെങ്കിലും, ഇപ്പോഴും പരിപൂർണ്ണമായി മുക്തി നേടിയിട്ടില്ല!കാനഡയിലെ എല്ലാ…
ഞങ്ങളുടെ സുഹൃത്ത് ജോസഫ് കുര്യൻ (ജോ), മകൾ മീരയുടെ മുറി വൃത്തിയാക്കുമ്പോൾ അവിടെ നിന്നും ഒരു കോണിയാക് മദ്യക്കുപ്പി കണ്ടെത്തി. പിന്നീട് അയാൾ ചിന്തിച്ചു – ഇതെങ്ങനെ കൈകാര്യം ചെയ്യണം? അവനെപ്പോലെ വടക്കേഅമേരിക്കയിലെ എല്ലാ പിതാക്കളുടെയും ഭയം അതു തന്നെ – ‘മൈനുകൾക്ക് ഇടയിലൂടെ മൈൻ ഡിറ്റക്ടർ ഇല്ലാതെ നടക്കുന്നതുപോലെയാണ് അമേരിക്കയിൽ 18 വയസ്സുള്ള ഒരു പെൺകുട്ടിക്കെതിരെ എന്തെങ്കിലും പ്രവർത്തിക്കുന്നതോ സംസാരിക്കുന്നതോ.’ ഹൈസ്കൂൾ കുട്ടികൾ മദ്യം പരീക്ഷിക്കുന്നതു സാധാരണമാണ്. എന്റെ സ്കോച്ച് ബോട്ടിലുകളുടെ അളവ് ഞാൻ പോലും അറിയാതെ കുറയുന്നത് പല തവണ കണ്ടിട്ടുണ്ട്. അതിന്റെ പിന്നിൽ എന്റെ മകൻ നിഖിലാണെന്നു എനിക്ക് അറിയാമായിരുന്നു. കുറച്ച് കാലം കഴിഞ്ഞ് അവൻ ചോദിച്ചു – “അപ്പൻ എന്തിനു ഇതേപ്പറ്റി ഒരിക്കലും ചോദിച്ചില്ല?”“ഞാൻ ആയിരുന്നെങ്കിൽ വെള്ളം ഒഴിച്ച് അളവ് ശരിയാക്കിയേനെ! അതോടെ സ്കോച്ചിന്റെ ഗുണവും മണവും തീർന്നേനെ! നീ ആ പണി ചെയ്തില്ല!” എന്ന് ഞാൻ.നിഖിൽ പറഞ്ഞു: “കാനഡയിലെ ഹൈസ്കൂൾ കുട്ടികൾക്ക് മദ്യം ലഭിക്കുവാൻ…
ഓരോ തലമുറക്കും അവരവരുടെ കാലത്തെ വളര്‍ച്ച മഹത്തരമാണ്. താളിയോലകളിൽ നിന്ന് കടലാസിലേക്കുള്ള പ്രയാണം ശാസ്ത്ര പുരോഗതിയുടെ നാഴികക്കല്ലായിരുന്നു. ‘വായിച്ചു വളര്‍ന്നും, എഴുതി തെളിഞ്ഞും’ പിന്നിട്ട ആ കാലഘട്ടം ഇന്നത്തെ തലമുറക്ക് സ്വീകാര്യമല്ലാതായിരിക്കുന്നു. പുതിയ തലമുറയുടെ കൈകളിൽ 4Gയും 5Gയും ഉള്ള സെൽ ഫോണുകൾ, ഐ പാഡ്, തുടങ്ങി വിഷൻ പ്രോ വരെ ഭദ്രം. ഇവര്‍ക്കൊക്കെ എഴുത്ത് ഒരു പീഡനമാണ്. വാക്കുകള്‍ കൊണ്ട് ജീവനുള്ള ചിത്രങ്ങൾ തീര്‍ക്കുന്ന എഴുത്തിന്‍റെ ലോകം അന്യമായിരിക്കുന്നു. വാചകങ്ങൾ ചുരുങ്ങി അക്ഷരങ്ങളും, സന്ദേശ ചിഹ്നങ്ങളും ആയി മാറി. ആധുനിക ശാസ്ത്രം വളര്‍ത്തുന്ന തലമുറയ്ക്ക് ഒരു വാചകം, അക്ഷരത്തെറ്റോ, വ്യാകരണ തെറ്റോ ഇല്ലാതെ ആശയ സമ്പുഷ്ടിയോടെ എഴുതാനോ പറയാനോ കഴിയുന്നില്ല. സന്ദേശ ങ്ങളിൽ കുരുങ്ങി മുഖത്തോട് മുഖം നോക്കി ആശയ വിനിമയം നടത്താൻ കഴിയാതെ വരുമ്പോൾ അവർ സ്വയം ഉള്‍വലിയുന്നു. ഇതു മൂലം സാമൂഹികമായി നേടേണ്ട അറിവുകൾ കുട്ടികളിൽ കുറഞ്ഞു വരുന്നുണ്ട്. ഇതിനു ഒരു പരിധി വരെ മാതാപിതാക്കളും ഉത്തരവാദികളാണ്.…
2025 മെയ് 7-ന്, കശ്മീര്‍ പഹല്‍ഗാമില്‍ തീവ്രവാദികളുടെ ആക്രമണത്തില്‍ 26 ഇന്ത്യക്കാർ കൊല്ലപ്പെട്ട് രണ്ടാഴ്ച തികഞ്ഞപ്പോൾ, ആ ആക്രമണത്തിന് ഇസ്‌ലാമാബാദ് ഉത്തരവാദിയെന്ന് ആരോപിച്ച് ഇന്ത്യ പാക് അധിനിവേശ കശ്മീറിലെയും പാകിസ്താനിലെ പഞ്ചാബ് പ്രവിശ്യയിലെയും വിവിധ ലക്ഷ്യങ്ങളിലേക്ക് മിസൈലുകള്‍ വിക്ഷേപിച്ചു – Operation Sindoor. തുടര്‍ന്നുള്ള മൂന്ന് ദിവസങ്ങളോളം ഇന്ത്യയുടെയും പാകിസ്താന്റെയും വ്യോമയന്ത്രങ്ങള്‍, ഡ്രോണുകള്‍, പീരങ്കികള്‍, മിസൈലുകള്‍ എന്നിവ പരസ്പരം വെടിയുതിര്‍ത്തു. ഇന്ത്യൻ ഉപഭൂഖണ്ഡം ഒരു പൂർണ്ണ യുദ്ധത്തിലേക്ക് നീങ്ങുകയായിരുന്നു.ഈ യുദ്ധത്തിലെ അനുഭവങ്ങള്‍ വരുംകാലങ്ങളിലെ യുദ്ധങ്ങളില്‍ ഡ്രോണുകളുടേയും ദീര്‍ഘപരിധിയുള്ള കൃത്യതയേറിയ ആയുധങ്ങളുടെയും പ്രാധാന്യം വർദ്ധിക്കുമെന്നും, വലിയ തോതില്‍ ഇവയുടെ വിന്യാസ യുക്തികള്‍ക്കു സ്ഥാനമുണ്ടാകുമെന്നും സൂചന നൽകുന്നു.ചുറ്റിക്കറങ്ങുന്ന ഡ്രോണുകൾ പേറുന്ന ചെറിയ ബോംബുകൾ (ലോയിറ്ററിങ് മ്യൂണീഷനുകളും – Loitering Munitions,) രംഗനിരീക്ഷണ വൈമാനികനില്ലാത്ത ചെറു വിമാനങ്ങളും (Unmanned Aerial Vehicles – UAV) ഇന്നത്തെ യുദ്ധഭൂമികളില്‍ പ്രധാനപ്പെട്ട സ്ഥാനമാണ് കൈയ്യാളുന്നത്. ഡ്രോണ്‍ ഭീഷണിയെ നേരിടാനുള്ള സംവിധാനങ്ങളും മിസൈലുകളെ പ്രധിരോധിക്കുവാനുള്ള യുദ്ധസാമിഗ്രികളും തന്ത്രങ്ങളും വരും നാളുകളിലെ…
അടുത്തയിടെ സോഷ്യൽ മീഡിയയിൽ ഒരു ഹിന്ദി പാട്ട് ആത്മവിശ്വാസത്തോടെയും ശരിയായ ഉച്ചാരണത്തോടെയും പാടി തരംഗമായ 73 വയസ്സുകാരനായ കണ്ണൂരിൽ നിന്നുള്ള ഡോ. സുരേഷ് നമ്പ്യാർ ഏവരുടെയും – പ്രത്യേകിച്ച് വടക്കേയിന്ത്യക്കാരുടെ – പ്രശംസ നേടി. സാധാരണ മലയാളികൾ ഹിന്ദി പാട്ടു പാടിയാൽ ഉച്ചാരണ ശുദ്ധി നന്നേ കുറവാണ് – കാരണം നാം പഠിച്ച മലയാളം തന്നെ. ക, ഖ, ഗ, ഘ, യെ നാം ക, ഇക്ക, ഗ, ഇക്ക, എന്ന് ചൊല്ലി പഠിച്ചു, പഠിപ്പിച്ചു.വടക്കൻ കേരളം പൊതുവെ മലബാർ എന്നറിയപ്പെടുന്നു. ‘മല’ (കുന്ന്) എന്ന മലയാളം പദവും ‘ബർ’ (രാജ്യം/ഭൂഖണ്ഡം) എന്ന പേർഷ്യൻ/അറബിക് പദവും ചേർന്നാണ് ‘മലബാർ’ എന്ന പേരു വന്നത്. ഹിന്ദുസ്ഥാനി സംഗീതത്തോടും ഗസൽ പരമ്പര്യത്തോടും മലബാറിനു ആഴമുള്ള ബന്ധമുണ്ട്. വിവിധ സംഗീത മത്സരങ്ങളിൽ – പ്രത്യേകിച്ച് ഹിന്ദി പാട്ടു മത്സരങ്ങളിൽ – പങ്കെടുക്കുന്നവരുടെ വലിയൊരു വിഭാഗം മലബാറിൽ നിന്നുള്ളവരാണ്. ആറബികളും യൂറോപ്യൻ വ്യാപാരികളും സുഗന്ധവ്യഞ്ജനങ്ങൾ തേടി മലബാർ…
പിതൃദിനം ലോകമെമ്പാടും പിതാക്കന്മാരെയും പിതൃത്വത്തെയും ആദരിക്കുന്നതിനായി ആഘോഷിക്കുന്നു. കുടുംബങ്ങളിലും സമൂഹത്തിലുമുള്ള അവരുടെ പങ്ക് അംഗീകരിച്ചുകൊണ്ട്, അവരുടെ സംഭാവനകൾക്കും ത്യാഗങ്ങൾക്കും നന്ദി പ്രകടിപ്പിക്കാനുള്ള ദിവസമാണ് ഇത്. പിതൃത്വ ബന്ധങ്ങളുടെ പ്രാധാന്യവും, വ്യക്തികളെയും കുടുംബങ്ങളെയും രൂപപ്പെടുത്തുന്നതിൽ പിതാക്കന്മാരുടെ പ്രാമുഖ്യവും ഓർക്കുന്നതോടൊപ്പം അവരുടെ പിന്തുണക്കും മാർഗ്ഗനിർദ്ദേശത്തിനും നന്ദിയും, സ്‌നേഹവും, ആദരവുമാണ് ഈ ദിവസം നാം പ്രകടിപ്പിക്കുന്നത്. കാനഡയിലെ പിതാക്കന്മാർ അവരുടെ കുട്ടികളിൽ നിന്നും സമ്മാനങ്ങൾ പ്രതീക്ഷിച്ചുകൊണ്ട് ഈ ഞായറാഴ്ചയെ ആകാംക്ഷയോടെ കാത്തിരിക്കുന്നു. ഷേവിംഗ് സെറ്റുകൾ, ടൂൾ സെറ്റുകൾ, സോക്ക്സ്, ടൈകൾ, പെർഫ്യൂമുകൾ എന്നിവയാണ് സാധാരണയായി പിതാക്കന്മാർക്കു ഇഷ്ടപ്പെട്ട സമ്മാനങ്ങൾ. ഫാദേഴ്സ് ഡേയുടെ പൈതൃകം ഏക രക്ഷിതാവായ തന്റെ പിതാവിനാൽ വളർത്തപ്പെട്ട സൊണോറ സ്മാർട്ട് ഡോഡിനു അവകാശപ്പെട്ടതാണ്. ആന്ന ജാർവിസ് മാതൃദിനം സ്ഥാപിക്കാൻ നടത്തിയ ശ്രമത്തെക്കുറിച്ച് അറിഞ്ഞപ്പോൾ സൊണോറയ്ക്ക് തന്റെ പിതാവിനെ ആദരിക്കുവാൻ ഒരു ദിനം കൊണ്ടാടണമെന്ന് തോന്നി. തന്റെ പിതാവിന്റെ ജന്മദിനമായ ജൂൺ 5നു കൊണ്ടാടണമെന്നാണ് ആഗ്രഹിച്ചത്. പിന്നീട്, 1910-ലെ ജൂൺ 19-ന്, മൂന്നാമത്തെ ഞായറാഴ്ച…
ഒരിക്കല്‍ നാട്ടിലേക്കുള്ള യാത്ര ബ്രസ്സല്‍സ് വഴിയായിരുന്നു. കാലവസ്ഥ മോശമായതിനെ തുടര്‍ന്ന് ഫ്ലൈറ്റുകള്‍ വൈകിയാണ് പറക്കുന്നത്. എനിക്ക് പോകാനുള്ള വിമാനവും രണ്ടു മണിക്കൂര്‍ വൈകിയേ പറക്കൂ. വിമാനത്താവളത്തിലെ ലോഞ്ചുകള്‍ യാത്രക്കാരെ കൊണ്ട് നിറഞ്ഞിരിക്കുകയാണ്. ഇരിപ്പിടങ്ങളില്‍ സ്ഥലം കിട്ടാത്തവര്‍ നിലത്തു സ്ഥാനം പിടിച്ചു. സമയം കൊല്ലാനുള്ള വഴികള്‍ ആലോചിച്ചു നട്ടം തിരിയുന്നവര്‍ ഒരു വശത്ത്, മറ്റ് ചിലര്‍ വായിച്ചും, സംഗീതം ആസ്വദിച്ചും, ലാപ്ടോപ്പില്‍ മുഖം പൂഴ്ത്തിയും ഇരിക്കുന്നു. കൈയില്‍ ഒരു പുസ്തകവും പിടിച്ചു പരിസരം നീരിക്ഷിക്കാന്‍ തുടങ്ങിയിട്ട് കുറച്ചു നേരമായി. എവിടെയിരിക്കും? അപ്പോഴാണ് കുറച്ചകലെ ഒരു കൂട്ടം കൗമാരക്കാര്‍ നിലത്തു ചമ്രം പടിഞ്ഞിരിക്കുന്നത് കണ്ടത്. കാനഡയില്‍ നിന്നുള്ള സഹയാത്രികര്‍ ആയിരുന്നു ആ കുട്ടികള്‍,. അവരുടെ ഇരുപ്പ് കണ്ട ആവേശത്തില്‍ ഞാനും അങ്ങോട്ട് നീങ്ങി. ഉള്ള സ്ഥലത്ത് ചമ്രം പടിഞ്ഞിരുന്നു വായന തുടങ്ങി. ആരായാലും അനുകരണം നന്നല്ല എന്ന് പറഞ്ഞ പോലെ നിമിഷങ്ങള്‍ക്കകം ഞാന്‍ ഇരുന്ന ഇരുപ്പില്‍ വളയാനും പുളയാനും തുടങ്ങി. ഒളി കണ്ണിട്ടു കുട്ടികളെ…