Subscribe to Updates
Get the latest creative news from Keralascope News.
Author: Reji Koduvath
Born in Kottayam, Kerala, India. Studied till Grade 4 in the village school in Kottayam and was selected to join Sainik School, Amaravathi Nagar (TN) in 1971. Completed Grade 11 in 1978 and joined National Defence Academy (61 Course). Commissioned to 75 Medium Regiment (Artillery – Indian Army) in 1982. Traveled all through India during various army assignments. Attended Long Gunnery Staff Course and Technical Staff Course. Commanded a Surveillance and Target Acquisition Regiment and bid good-bye to the army in 2004 to join the family in Canada and is presently a Canadian citizen, enjoying a retired life. Interests include gardening, cooking, reading and writing.
പിതൃദിനം ലോകമെമ്പാടും പിതാക്കന്മാരെയും പിതൃത്വത്തെയും ആദരിക്കുന്നതിനായി ആഘോഷിക്കുന്നു. കുടുംബങ്ങളിലും സമൂഹത്തിലുമുള്ള അവരുടെ പങ്ക് അംഗീകരിച്ചുകൊണ്ട്, അവരുടെ സംഭാവനകൾക്കും ത്യാഗങ്ങൾക്കും നന്ദി പ്രകടിപ്പിക്കാനുള്ള ദിവസമാണ് ഇത്. പിതൃത്വ ബന്ധങ്ങളുടെ പ്രാധാന്യവും, വ്യക്തികളെയും കുടുംബങ്ങളെയും രൂപപ്പെടുത്തുന്നതിൽ പിതാക്കന്മാരുടെ പ്രാമുഖ്യവും ഓർക്കുന്നതോടൊപ്പം അവരുടെ പിന്തുണക്കും മാർഗ്ഗനിർദ്ദേശത്തിനും നന്ദിയും, സ്‌നേഹവും, ആദരവുമാണ് ഈ ദിവസം നാം പ്രകടിപ്പിക്കുന്നത്. കാനഡയിലെ പിതാക്കന്മാർ അവരുടെ കുട്ടികളിൽ നിന്നും സമ്മാനങ്ങൾ പ്രതീക്ഷിച്ചുകൊണ്ട് ഈ ഞായറാഴ്ചയെ ആകാംക്ഷയോടെ കാത്തിരിക്കുന്നു. ഷേവിംഗ് സെറ്റുകൾ, ടൂൾ സെറ്റുകൾ, സോക്ക്സ്, ടൈകൾ, പെർഫ്യൂമുകൾ എന്നിവയാണ് സാധാരണയായി പിതാക്കന്മാർക്കു ഇഷ്ടപ്പെട്ട സമ്മാനങ്ങൾ. ഫാദേഴ്സ് ഡേയുടെ പൈതൃകം ഏക രക്ഷിതാവായ തന്റെ പിതാവിനാൽ വളർത്തപ്പെട്ട സൊണോറ സ്മാർട്ട് ഡോഡിനു അവകാശപ്പെട്ടതാണ്. ആന്ന ജാർവിസ് മാതൃദിനം സ്ഥാപിക്കാൻ നടത്തിയ ശ്രമത്തെക്കുറിച്ച് അറിഞ്ഞപ്പോൾ സൊണോറയ്ക്ക് തന്റെ പിതാവിനെ ആദരിക്കുവാൻ ഒരു ദിനം കൊണ്ടാടണമെന്ന് തോന്നി. തന്റെ പിതാവിന്റെ ജന്മദിനമായ ജൂൺ 5നു കൊണ്ടാടണമെന്നാണ് ആഗ്രഹിച്ചത്. പിന്നീട്, 1910-ലെ ജൂൺ 19-ന്, മൂന്നാമത്തെ ഞായറാഴ്ച…
ഒരിക്കല്‍ നാട്ടിലേക്കുള്ള യാത്ര ബ്രസ്സല്‍സ് വഴിയായിരുന്നു. കാലവസ്ഥ മോശമായതിനെ തുടര്‍ന്ന് ഫ്ലൈറ്റുകള്‍ വൈകിയാണ് പറക്കുന്നത്. എനിക്ക് പോകാനുള്ള വിമാനവും രണ്ടു മണിക്കൂര്‍ വൈകിയേ പറക്കൂ. വിമാനത്താവളത്തിലെ ലോഞ്ചുകള്‍ യാത്രക്കാരെ കൊണ്ട് നിറഞ്ഞിരിക്കുകയാണ്. ഇരിപ്പിടങ്ങളില്‍ സ്ഥലം കിട്ടാത്തവര്‍ നിലത്തു സ്ഥാനം പിടിച്ചു. സമയം കൊല്ലാനുള്ള വഴികള്‍ ആലോചിച്ചു നട്ടം തിരിയുന്നവര്‍ ഒരു വശത്ത്, മറ്റ് ചിലര്‍ വായിച്ചും, സംഗീതം ആസ്വദിച്ചും, ലാപ്ടോപ്പില്‍ മുഖം പൂഴ്ത്തിയും ഇരിക്കുന്നു. കൈയില്‍ ഒരു പുസ്തകവും പിടിച്ചു പരിസരം നീരിക്ഷിക്കാന്‍ തുടങ്ങിയിട്ട് കുറച്ചു നേരമായി. എവിടെയിരിക്കും? അപ്പോഴാണ് കുറച്ചകലെ ഒരു കൂട്ടം കൗമാരക്കാര്‍ നിലത്തു ചമ്രം പടിഞ്ഞിരിക്കുന്നത് കണ്ടത്. കാനഡയില്‍ നിന്നുള്ള സഹയാത്രികര്‍ ആയിരുന്നു ആ കുട്ടികള്‍,. അവരുടെ ഇരുപ്പ് കണ്ട ആവേശത്തില്‍ ഞാനും അങ്ങോട്ട് നീങ്ങി. ഉള്ള സ്ഥലത്ത് ചമ്രം പടിഞ്ഞിരുന്നു വായന തുടങ്ങി. ആരായാലും അനുകരണം നന്നല്ല എന്ന് പറഞ്ഞ പോലെ നിമിഷങ്ങള്‍ക്കകം ഞാന്‍ ഇരുന്ന ഇരുപ്പില്‍ വളയാനും പുളയാനും തുടങ്ങി. ഒളി കണ്ണിട്ടു കുട്ടികളെ…
ഇന്ത്യൻ സേനയിൽ നിന്നും ബ്രിഗേഡിയർ ആയി വിരമിച്ച എന്റെ സുഹൃത്ത് ആത്മഹത്യ ചെയ്തു എന്ന വാർത്ത എന്നെ വല്ലാതെ വിഷമിപ്പിച്ചു. അദ്ദേഹത്തിന് കാന്‍സറായിരുന്നു. ഏറെക്കാലം ചികിത്സ തേടിയിട്ടും ഫലമുണ്ടായില്ലെന്ന നിരാശയും, വേദനയുടെ കാഠിന്യവും ആയിരിക്കാം അദ്ദേഹത്തെ ആത്മഹത്യയിലേക്ക് നയിച്ചത്. അദ്ദേഹത്തിന് സംസാരിക്കുവാനോ ആഹാരം കഴിക്കുവാനോ സാധിക്കുന്നില്ലായിരുന്നു. തൻ്റെ തീരുമാനത്തിന്റെ ആഘാതത്തെ പറ്റി തീർച്ചയായും അദ്ദേഹം നന്നായി ആലോചിച്ചു കാണണം. തൻ്റെ ഭാര്യയോടോ സുഹൃത്തുക്കളോടോ അദ്ദേഹം തൻ്റെ തീരുമാനത്തെ കുറിച്ചു ഒന്നും പങ്കുവച്ചില്ല. ആത്മഹത്യ എന്ന ഗൗരവമേറിയ തീരുമാനം സുബോധത്തോടെ എങ്കിലും ദുഖത്തോടെ തന്നെ ആയിരുന്നിരിക്കാം എന്നതിൽ അത്ഭുതപ്പെടേണ്ടതില്ല! ഇന്ത്യയില്‍, കാരുണ്യവധം (യൂഥനേഷ്യ) [euthanasia] കുറ്റകരമാണ്. ഭാരതീയ ന്യായ സംഹിത സെക്ഷന്‍ 108 (IPC 306) പ്രകാരം ഒരു വ്യക്തിയെ ആത്മഹത്യ ചെയ്യാൻ പ്രേരിപ്പിക്കുന്നതോ സഹായിക്കുന്നതോ ശിക്ഷാർഹമാണ്. യൂഥനേഷ്യയും ഡോക്ടറുടെ സഹായത്തോടെ മരണവും(doctor assisted death) തമ്മിലുള്ള പ്രധാന വ്യത്യാസം മരിക്കുവാനുള്ള മരുന്ന് ആർ നല്‍കുന്നു എന്നതിലാണ്. യൂഥനേഷ്യയില്‍ ഡോക്ടര്‍ അല്ലെങ്കില്‍ മറ്റൊരാള്‍…
സോഷ്യൽ മീഡിയ നമ്മുടെ ജീവിതത്തിന്റെ ഭാഗമാണ്. നിങ്ങളുടെ അക്കൗണ്ടുകൾ നിങ്ങളുടെ കുടുംബത്തെയും സുഹൃത്തുക്കളെയും, നിങ്ങളുടെ വ്യക്തിപരമായ ഇഷ്ടങ്ങളും രാഷ്ട്രീയ കാഴ്ചപ്പാടുകളും, നിങ്ങളുടെ ചിന്തകളും വാക്കുകളും രേഖപ്പെടുത്തിയിരിക്കുന്ന ഒരു ഡയറി ആയിരിക്കും. സോഷ്യൽ മീഡിയ നിങ്ങളെ ആജീവനാന്തം ഗവൺമെന്റിന്റെ നിരീക്ഷണത്തിൽ ജീവിക്കാൻ നിർബന്ധിതനാക്കുകയും, നിങ്ങളുടെ ചിന്താ സ്വാതന്ത്യ്രം തടസ്സപ്പെടുത്തുകയും ചെയ്യും.കാനഡ ഫെഡറൽ തിരഞ്ഞെടുപ്പ് സമയത്തെ സംഭവവികാസങ്ങൾകാനഡ ഫെഡറൽ തിരഞ്ഞെടുപ്പ് പ്രചാരണ സമയത്ത്സോഷ്യൽ മീഡിയയിൽ നടത്തിയ പരാമർശങ്ങളുടെ പേരിൽ നാലു സ്ഥാനാർത്ഥികൾക്കു — മൂന്നു കൺസർവേറ്റീവ് സ്ഥാനാർത്ഥികളും ഒരാൾ ലിബറൽ സ്ഥാനാർത്ഥിയും —സ്ഥാനാർത്ഥിത്വം നഷ്ടപ്പെട്ടു. നിങ്ങളുടെ കുട്ടികൾ, സഹോദരങ്ങൾ, ജീവിതപങ്കാളി, ബന്ധുക്കൾ അല്ലെങ്കിൽ സുഹൃത്തുക്കൾ വിദേശത്ത് താമസിക്കുന്നുവെങ്കിൽ, നിങ്ങളുടെ സോഷ്യൽ മീഡിയ അഭിപ്രായങ്ങളും ഫോർവേഡുകളും അവർക്ക് ദോഷകരമാകാം.”
കാഴ്ച ഒരു വ്യക്തിയുടെ, വസ്തുവിന്റെ അല്ലെങ്കിൽ സാഹചര്യത്തിന്റെ ബാഹ്യമായ ഭൗതികവശം സൂചിപ്പിക്കുന്നു. അതേസമയം, കാഴ്ചപ്പാട് ഒരു വ്യക്തിയുടെ ജീവിതത്തോടുള്ള പൊതുവായ സമീപനമാണ്. ഇത് ഒരു വ്യക്തിയുടെ ചിന്തകളെ പ്രതിനിധീകരിക്കുന്നു. അതായത്, മനോഭാവം, വിശ്വാസം, പ്രതീക്ഷ, നിരീക്ഷണം, അവബോധം എന്നിവയാവാം – ഒരു വ്യക്തിയുടെ മനസ്ഥിതി, അറിവ് എന്നിവയെ അടിസ്ഥാനമാക്കിയുള്ളവ. നിങ്ങൾ ഒരു വസ്തുവിനെ നോക്കുമ്പോൾ, അതിനെ വെറും കാഴ്ചയായി കാണുന്നു. എന്നാൽ അതിനെ വിശകലനം ചെയ്യുമ്പോൾ, അതിനോട് ബന്ധപ്പെട്ടു ഒരു കാഴ്ചപ്പാട് രൂപീകരിക്കുകയാണ്. നിങ്ങളുടെ വിശകലനവും, ദൃശ്യാവബോധവും നിങ്ങളുടെ അറിവിന്റെയും അനുഭവങ്ങളുടെയും അടിസ്ഥാനത്തിലാണ്. ഞങ്ങളുടെ കുടുംബത്തിൽ പ്രഭാത / സന്ധ്യാ നമസ്കാരത്തിന് ശേഷം 23ആം സങ്കീർത്തനം ചൊല്ലുമായിരുന്നു. എന്റെ ബാല്യകാലത്തു ഈ സങ്കീർത്തനത്തിന്റെ ആദ്യ വരി ‘യഹോവ എന്റെ ഇടയനാകുന്നു; എനിക്കു മുട്ടുണ്ടാകയില്ല’’ ചൊല്ലുമ്പോൾ ഞാൻ എന്റെ കാൽമുട്ടിൽ നോക്കുമായിരുന്നു. നിങ്ങൾ വളർന്നു കൂടുതൽ അറിവ് നേടുമ്പോൾ, അതേ വസ്തുവിനോടുള്ള നിങ്ങളുടെ കാഴ്ചപ്പാട് മാറുന്നു. നിങ്ങൾ കാണുന്നതിനെ വേറൊരു തലത്തിൽ വ്യാഖ്യാനിക്കുകയും…
“സ്വപ്നങ്ങള്‍ – സ്വപ്നങ്ങളേ നിങ്ങള്‍ സ്വര്‍ഗ്ഗകുമാരികളല്ലോ നിങ്ങളീ ഭൂമിയില്‍ ഇല്ലായിരുന്നെങ്കില്‍ നിശ്ചലം ശൂന്യമീ ലോകം…” കാവ്യമേള എന്ന സിനിമയിലെ വയലാർ എഴുതിയ ഈ വരികൾ നമുക്കെല്ലാം സുപരിചിതം. “നിങ്ങളുടെ സ്വപ്നം എന്താണ്?” കൗമാരപ്രായത്തിലുള്ള അനന്തരവനോട് തിരക്കിയപ്പോൾ കിട്ടിയ മറുപടി “ഡോക്ടറാകണം.” “നിങ്ങളുടെ ലക്‌ഷ്യം എന്താണ്?” അതിനും കിട്ടി മറുപടി “ഡോക്ടറാകണം.” “നിങ്ങളുടെ ഉദ്ദേശ്യം എന്താണ്?” അതിനും കിട്ടി മറുപടി “ഡോക്ടറാകണം.” ചിലരുടെ മറുപടി ഡോക്ടർ എന്നതിനു പകരം എഞ്ചിനീയർ എന്നായിരുന്നു മറുപടി. അപ്പോൾ ഓർത്തു, നമ്മുടെ ബാല്യകാലത്ത് ഭാവിയെക്കുറിച്ച് ആലോചിക്കാനും, അതിന് ഒരു പദ്ധതി തയ്യാറാക്കാനും നമ്മൾ ശ്രമിച്ചിരുന്നില്ല. എന്നാൽ ഇന്നത്തെ തലമുറയ്ക്ക് അവരുടെ ഭാവിയെ കുറിച്ച് കുറേ കാര്യങ്ങളെങ്കിലും ചിന്തിക്കാനുണ്ട്, അവ പലപ്പോഴും ഡോക്ടർ അല്ലെങ്കിൽ എഞ്ചിനീയർ എന്നതിലേക്ക് പരിമിതപ്പെടുന്നുവെങ്കിലും -പ്രധാനമായും മാതാപിതാക്കളുടെ സമ്മർദ്ദം കാരണം. സ്വപ്നങ്ങളെ ഒരു ആശയം അല്ലെങ്കിൽ പ്രതീക്ഷ എന്ന നിലയിൽ വ്യാഖ്യാനിക്കാം. അവ ഇന്നത്തെ യാഥാർത്ഥ്യത്തിൽ വളരെ ദുഷ്കരമോ അസാധ്യമായോ തോന്നുന്ന ഒരു കാഴ്ചപ്പാട് ആയിരിക്കാം. എന്നാൽ,…
കുടുംബവുമായുള്ള ഒരു കാർ യാത്രയിൽ മറീന ഞങ്ങളുടെ മകൻ നിഖിലിനോട് ചോദിച്ചു, “നീ എങ്ങനെയാണ് വായനശീലം വളർത്തിയത്?” നിഖിൽ കിൻഡർഗാർട്ടനിൽ പഠിക്കുമ്പോൾ മറീന കാനഡയ്ക്ക് കുടിയേറി. അവനെ ഒന്നാം ക്ലാസ് വരെ ഞാൻ ഒറ്റയ്ക്ക് വളർത്തി. ഞങ്ങളുടെ മകൾ നിധിയെ മറീന ചെറുപ്പത്തിലേ വായനയിലേക്ക് തിരിച്ചിരുന്നു, കാരണം മറീന കുടുംബിനിയായിരുന്നു, ഞാൻ അക്കാലത്തു സൈനിക ചുമതലകളിൽ മുഴുകിയിരുന്നു. നിഖിൽ വിശദീകരിച്ചു “ഞാൻ കിൻഡർഗാർട്ടനിൽ പഠിക്കുമ്പോൾ, എല്ലാ സന്ധ്യക്കും അപ്പൻ എന്നോടൊപ്പം നിരവധി കഥാപുസ്തകങ്ങൾ വായിച്ചു. എനിക്ക് ഏറ്റവും താൽപ്പര്യമുണ്ടാക്കിയ കഥ ‘ത്രീ പിഗ്സ് ആൻഡ് എ വുൾഫ്’ (Three Pigs and a Wolf) ആയിരുന്നു. ഈ പുസ്തകം ഒരു കൊച്ചു കുട്ടിക്കു മനസ്സിലാകും വിധം നന്നായി ചിത്രീകരിച്ചിരുന്നു, ഓരോ പേജിലും ഒരു ചിത്രവും അതിനടിയിൽ ഒരു വാചകവും, അതിനാൽ എനിക്ക് അത് മനസ്സിലാക്കാൻ എളുപ്പമായിരുന്നു. അ പ്പൻ മൂന്ന് പന്നിക്കുട്ടികൾക്ക് വ്യത്യസ്ത സ്വരം നൽകി വായിച്ചു കേൾപ്പിച്ചു. ബുദ്ധിമാനായ മൂന്നാമത്തെ…
നാം മനുഷ്യരാശിക്ക് വേണ്ടി ചെയ്യുന്ന ജീവകാരുണ്യ പ്രവർത്തനങ്ങൾ ദൈവ പ്രസാദത്തിനു നാം ചെയ്യുന്ന ഏതു പ്രവർത്തിയേക്കാൾ മികച്ചതാണ് എന്ന് എല്ലാ മതങ്ങളും നമ്മെ പഠിപ്പിക്കുന്നു. മനുഷ്യ വർഗത്തിനു ഉപകാരപ്രദമായ കർമങ്ങൾ നിർവഹിക്കണമെന്നു ഋഗ്വേദം കൽപ്പിക്കുന്നു. “ഈ ചെറിയവരിൽ ഒരുത്തനുവേണ്ടി നിങ്ങൾ ചെയ്യാതിരുന്നതെല്ലാം എനിക്കുവേണ്ടിയാണ് ചെയ്യാതിരുന്നത്” എന്ന് യേശു ക്രിസ്തു നമ്മോട് മത്തായിയുടെ സുവിശേഷത്തിൽ (25:45) പറയുന്നു.അടുത്തകാലത്ത് ഒരു സുഹൃത്ത് ഹൃദയാഘാതത്തെ തുടർന്ന് ടൊറോന്റൊയിലെ സണ്ണി ബ്രൂക്ക് ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിക്കപ്പെട്ടു. അദ്ദേഹത്തെ കാണുവാനും അദ്ദേഹത്തിന്റെ കുടുംബാംഗങ്ങൾക്ക് ഈ വിഷമമേറിയ ഘട്ടം തരണം ചെയ്യുവാൻ വേണ്ട പിൻബലം നൽകുവാനും വേണ്ടി രണ്ട് ആഴ്ചയോളം ഞാൻ ഒരു നിത്യ സന്ദർശകനായി. ആദ്യം ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ എത്തിയപ്പോൾ ഞാൻ കണ്ട കാഴ്ച അത്ഭുതം ഉളവാക്കി. അതുവരെ ധരിച്ചിരുന്നത് ഇന്ത്യൻ സേനയുടെ ആശുപത്രികളിലെ തീവ്രപരിചരണമാണ് ഏറ്റവും മികച്ചതെന്ന്. കനേഡിയൻ സർക്കാർ ആ രോഗ്യപരിപാലനിത്തിനായി നല്കുന്ന പ്രാധാന്യവും, ചിലവിടുന്ന പണത്തിന്റെ വ്യാപ്തിയും അപ്പോൾ മനിസ്സിലായി. കാനഡയിൽ…
അതിരാവിലെ രാജസ്ഥാൻ അതിർത്തിയിൽ സൈനിക സാമ്പ്രദായികമല്ലാത്ത ഒരു നിത്യകര്‍മ്മം കാണാം; മണൽത്തിട്ടകളെ സൂക്ഷ്‌മനിരീക്ഷണം ചെയ്യുന്ന ഒരു മധ്യവയസ്കൻ മുള്ളുവേലിക്കിപ്പുറം നടന്നു നീങ്ങുന്ന കാഴ്ച. ബോർഡർ സെക്യുരിറ്റി ഫോർസിന്റെ ജവാന്മാർ കാവൽ നിൽക്കുന്ന അതിർത്തിയിൽ ഈ മധ്യവയസ്കൻ എന്തായിരിക്കും ചെയ്യുന്നതെന്ന് നമുക്ക് ആശ്ചര്യം തോന്നാം. ഇദ്ദേഹം ഒരു “ഖോജി” – എന്നു വെച്ചാൽ മലയാളത്തിൽ “പിന്തുടരുന്നവൻ” എന്നർത്ഥം- ആണ്. എന്തിനെയാണ് ഖോജി പിന്തുടരുന്നത്? കാൽപാടുകളെയാണു ഖോജികൾ പിന്തുടരുന്നത്. ശ്രദ്ധയോടെ ഖോജി മണൽത്തിട്ടകളെയും ചെടികളെയും പുല്ലിനെയും നിരീക്ഷിക്കും – മനുഷ്യരോ മൃഗങ്ങളോ അതുവഴി കടന്നു പോയിട്ടുണ്ടോ എന്ന്. മണ്ണിന്മേൽ എന്തെങ്കിലും ചെറിയ പാടുകളോ അടയാളങ്ങളോ അല്ലെങ്കിൽ ഏതെങ്കിലും ചെടിയുടെ ഒടിഞ്ഞ കമ്പുകളോ അല്ലെങ്കിൽ പുല്ലിന്മേൽ നിറഭേദങ്ങളൊ കണ്ടാൽ മതി, ഖോജി അതിനെ അതിസൂക്ഷ്മമായി നിരീക്ഷിക്കും. നിരീക്ഷണ ശേഷം ഏതു മൃഗമാണ് അതുവഴി കടന്നു പോയതെന്നും, എത്ര വലിപ്പമുള്ള മൃഗമാണെന്നും, എത്ര ഭാരമാണ് മൃഗം ചുമക്കുന്നതെന്നും, ഏതു ദിശയിലേക്കാണു പോയതെന്നും, എപ്പോളാണ് കടന്നു പോയതെന്നും, ഇപ്പോൾ…
വടക്കേ അമേരിക്കയിൽ നിർമ്മിച്ച “അക്കര കാഴ്ചകൾ” എന്ന ടെലിവിഷൻ പരമ്പരയിൽ ഒരു എപ്പിസോഡിൽ കുടുംബനാഥൻ തന്റെ പ്രസംഗം പരിശീലിക്കുന്ന ഒരു രംഗമുണ്ട്. അത് ആ പരമ്പരയിൽ മാത്രം. നമ്മുടെ ആരാധനാലയങ്ങളിലും സാമൂഹിക ഒത്തുകൂടലുകളിലും കേൾക്കുന്ന പ്രസംഗങ്ങൾ, അവയുടെ ദൈർഘ്യത്തിലും ഘടനയിലും പ്രസംഗകന്റെ തയ്യാറെടുപ്പിന്റെ കുറവ് വിളിച്ചോതുന്നു. ഇതിന്റെ അടിസ്ഥാന കാരണം നാട്ടിൽ വിദ്യാലയങ്ങളിൽ പ്രസംഗത്തിനുള്ള പരിശീലനം തീരെ ഇല്ല എന്നതു തന്നെ. നാട്ടിൽ നാം കേൾക്കുന്ന സാമൂഹിക/ മത/ രാഷ്ട്രീയ പ്രസംഗങ്ങൾ അധികവും പ്രസംഗകൻ സ്ക്രിപ്റ്റോ റിഹേഴ്സലോ ഇല്ലാതെ നടത്തുന്ന ഒരു വാചക കസർത്തു മാത്രം. നാം കണ്ടതും കേട്ടതും പരിശീലിച്ചതും നാം അന്യ നാട്ടിലും പ്രയോഗികമാക്കുന്നു . പ്രസംഗം ഇംഗ്ലീഷിൽ ആയാലോ? അതും മലയാളികൾ അല്ലാത്തവരും അടങ്ങുന്ന സദസ്സിൻ മുൻപിൽ! നമ്മിൽ ഭൂരിഭാഗം ആളുകളുടെയും മാതൃ ഭാഷ മലയാളം ആയതിനാൽ നാം ആദ്യം സംസാരിച്ചു തുടങ്ങിയതും അഭ്യസിച്ചതും മലയാളം തന്നെ. അതുകൊണ്ട് നമ്മുടെ ഇംഗ്ലിഷ് ഉച്ചാരണത്തിൽ മലയാളത്തിന്റെ പ്രഭാവം സ്വാഭാവികം.…