Author: Tomy Abraham

കഴിഞ്ഞ നവംബറിൽ വെടിനിറുത്തൽ തീരുമാനിച്ചതിനുശേഷം ലെബനോനെ ആക്രമിച്ച് ഇസ്രായേൽ. ലെബനോനിൽ നിന്നും ഇസ്രായേലിലേക്ക് നടത്തിയ റോക്കറ്റ് ആക്രമണത്തിന് മറുപടിയായിട്ടാണ് ഇസ്രായേൽ സൈന്യം ലെബനോനെ ലക്ഷ്യമാക്കി രൂക്ഷമായ വ്യോമാക്രമണം നടത്തിയത്. ഇസ്രയേൽ വ്യോമാക്രമണത്തില് 6 പേർ കൊല്ലപ്പെടുകയും 28 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. കഴിഞ്ഞ നവംബറിൽ വെടിനിർത്തൽ പ്രാബല്യത്തിൽ വന്നതിനുശേഷം നടന്നിട്ടുള്ള ഏറ്റവും ശക്തമായ ആക്രമണം ആയിട്ടാണ് ഇതിനെ കണക്കാക്കുന്നത്.തെക്കൻ ലെബനോനിലെ ഇറാനിയൻ പിന്തുണയുള്ള സായുധ സംഘവും രാഷ്ട്രീയ ഗ്രൂപ്പുമായ ഹിസ്ബുള്ളയുടെ ഡസൻ കണക്കിന് റോക്കറ്റ് ലോഞ്ചറുകളും കമാൻഡ് സെന്ററും ലക്ഷ്യമാക്കി ആക്രമണം നടത്തിയതായി ഇസ്രായേൽ സൈന്യം അറിയിച്ചു.ഇസ്രായേലിന്റെ വ്യോമാക്രമണത്തിൽ ഒരു കുട്ടി ഉൾപ്പെടെ ഏഴുപേർ കൊല്ലപ്പെടുകയും 40 ഓളം പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി ലെബനോൻ ആരോഗ്യമന്ത്രാലയം അറിയിച്ചതായി ബിബിസി ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു.ഹിസ്ബുള്ളയും പലസ്തീൻ വിഭാഗങ്ങളും ഉൾപ്പെടെ നിരവധി സായുധ ഗ്രൂപ്പുകൾ ലെബനോനിൽ പ്രവർത്തിക്കുന്നുണ്ടെങ്കിലും ഇസ്രായേലിന് നേരെ നടന്ന ആക്രമണത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല. ഗാസയിൽ ഹിസ്ബുള്ളയുടെ സഖ്യകക്ഷിയായ ഹമാസിനെതിരെ ഇസ്രായേൽ…

Read More

ടൊറന്റൊ: അടുത്ത പ്രവേശന വർഷത്തിൽ ഏകദേശം 18 ബിരുദ കോഴ്സുകൾ താൽക്കാലികമായി നിർത്തിവയ്ക്കാനുള്ള യോർക്ക് യൂണിവേഴ്സിറ്റിയുടെ തീരുമാനം പുനഃ പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട്, നാല് യൂണിവേഴ്സിറ്റി സെനറ്റ് അംഗങ്ങളും അക്കാദമിക് ആൻഡ് പ്ലാനിങ് കമ്മിറ്റിയിലെ ഒരംഗവും കോടതിയെ സമീപിച്ചു. കോഴ്സുകൾ താൽക്കാലികമായി നിർത്തിവയ്ക്കാനുള്ള തീരുമാനം ഏകപക്ഷീയവും നിയമവിരുദ്ധവും ആണെന്നാണ് കോടതിയെ സമീപിച്ച അംഗങ്ങളുടെ വാദം. തദ്ദേശീയ പഠനങ്ങൾ, ലിംഗഭേദം, സ്ത്രീ പക്ഷ പഠനം, പരിസ്ഥിതി ജീവശാസ്ത്ര പ്രോഗ്രാമുകൾ ഉൾപ്പെടെ ഏകദേശം 18 ബിരുദ കോഴ്സുകളിലേക്കുള്ള പുതിയ പ്രവേശനം 2025 സെപ്റ്റംബറിൽ തുടങ്ങുന്ന അധ്യയന വർഷത്തിൽ ഉണ്ടായിരിക്കുകയില്ലെന്ന് യൂണിവേഴ്സിറ്റി മുൻപ് അറിയിച്ചിരുന്നു. യോർക്ക് യൂണിവേഴ്സിറ്റിയുടെ ഈ തീരുമാനം പിൻവലിക്കുവാൻ ഉത്തര വിടണമെന്ന് ആവശ്യപ്പെട്ട് സെനറ്റ് അംഗങ്ങളും അക്കാദമിക് പ്ലാനിംഗ് ആൻഡ് റിസർച്ച് കമ്മിറ്റി അംഗങ്ങളും ഒന്റാറിയോ സുപ്പീരിയർ കോടതിയുടെ ഡിവിഷണൽ ബ്രാഞ്ചിൽ അപേക്ഷ സമർപ്പിച്ചു. യൂണിവേഴ്സിറ്റിയുടെ അക്കാദമിക് കാര്യങ്ങളിൽ അധികാരമുള്ള സെനറ്റിൽ കാര്യമായ ചർച്ചയോ കമ്മിറ്റിയുടെ അംഗീകാരമോ തേടാതെ താൽക്കാലികമായിട്ടാണെങ്കിലും വിവിധ കോഴ്സുകളിലേക്കുള്ള പ്രവേശനം…

Read More

കൂടുതൽ നിയന്ത്രണങ്ങളുടെ ഭാഗമായി വിവിധ രാജ്യങ്ങളിൽ നിന്നുള്ള പൗരന്മാർക്ക് അമേരിക്കയിൽ യാത്രാവിലക്കേർപ്പെടുത്താനുള്ള പുതിയ തീരുമാനം ട്രംപ് ഭരണകൂടത്തിന്റെ ആലോചനയിൽ ഉണ്ടെന്ന് വിവിധ സ്രോതസ്സുകളെ ഉദ്ധരിച്ചുകൊണ്ട് റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്യുന്നു. ഏകദേശം 40- ൽ അധികം രാജ്യങ്ങൾ ആ പട്ടികയിൽ ഇടം പിടിച്ചിട്ടുണ്ടെന്നും, അഫ്ഗാനിസ്ഥാൻ, ഇറാൻ, സിറിയ, ക്യൂബ, ഉത്തര കൊറിയ എന്നിങ്ങനെ ആദ്യ പട്ടികയിലെ 10 രാജ്യങ്ങളിൽ നിന്നുള്ള പൗരന്മാർക്ക് പൂർണ്ണമായ വിസ സസ്പെൻഷൻ ഉണ്ടാകുമെന്നുമാണ് സൂചന. യു എസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ ഉൾപ്പെടുന്ന സംഘം ഈ പ്രൊപ്പോസലിന് ഇതുവരെ അംഗീകാരം നൽകിയിട്ടില്ലെന്നും പട്ടികയിൽ ഇനിയും മാറ്റങ്ങൾ ഉണ്ടായേക്കാമെന്നുമാണ് വിശ്വസനീയമായ കേന്ദ്രങ്ങളിൽ നിന്നും പുറത്തുവരുന്ന സൂചനകൾ. രാജ്യ സുരക്ഷ മുൻനിർത്തി ദേശീയ സുരക്ഷാ ഭീഷണികൾ കണ്ടെത്തി തടയുന്നതിന്റെ ഭാഗമായി സുരക്ഷാ പരിശോധനകൾ കർശനമാക്കണമെന്നുള്ള നിർദ്ദേശവുമായി ജനുവരി 20ന് ട്രംപ് ഒരു എക്സിക്യൂട്ടീവ് ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. കൂടാതെ സെക്യൂരിറ്റി പരിശോധനകളുടെയും സ്ക്രീനിങ് സംവിധാനങ്ങളുടെയും അപര്യാപ്തത മൂലം ഭാഗികമായോ പൂർണ്ണമായോ യാത്രാ…

Read More

കാനഡയിലെ ഒന്റാരിയോ പ്രവിശ്യയിൽ നിന്ന് അമേരിക്കയിലെ വിവിധ സംസ്ഥാനങ്ങളിലേക്ക് നൽകിവരുന്ന വൈദ്യുതിക്ക് 25 ശതമാനം സർചാർജ് ഇന്ന് (മാർച്ച് 10, 2025) മുതൽ പ്രാബല്യത്തിൽ വന്നു. കനേഡിയൻ ഉൽപ്പന്നങ്ങൾക്ക് മേൽ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ചുമത്തിയ അധിക നികുതികൾക്ക് (താരിഫുകൾ) പ്രതികാരമായാണ് ഒന്റാരിയോ സർക്കാർ ഈ കടുത്ത നടപടിയിലേക്ക് കടന്നത്. വ്യാപാര യുദ്ധം തുടർന്നാൽ സർചാർജ് വർധിപ്പിക്കാനോ ഊർജ്ജ കയറ്റുമതി പൂർണമായും നിർത്താനോ താൻ “മടിക്കില്ല” എന്ന് ഒന്റാരിയോ പ്രീമിയർ ഡഗ് ഫോർഡ് മുന്നറിയിപ്പ് നൽകി. തിങ്കളാഴ്ച പുറത്തിറക്കിയ പ്രസ്താവനയിൽ, ഒന്റാരിയോയിൽ നിന്ന് അമേരിക്കയിലേക്ക് നൽകുന്ന ഓരോ മെഗാവാട്ട്-അവർ വൈദ്യുതിക്കും മണിക്കൂറിന് 10 ഡോളർ അധിക ചാർജ് ഈടാക്കുമെന്ന് അറിയിച്ചു. ഈ നടപടി മൂലം ഒന്റാരിയോയ്ക്ക് പ്രതിദിനം 300,000 മുതൽ 400,000 കനേഡിയൻ ഡോളർ വരെ അധിക വരുമാനം ലഭിക്കുമെന്നും, അമേരിക്കയിലെ ന്യൂയോർക്ക്, മിഷിഗൺ, മിനസോട്ട എന്നീ മൂന്ന് സംസ്ഥാനങ്ങളിലെ ഉപഭോക്താക്കൾക്ക് പ്രതിമാസ വൈദ്യുതി ബില്ലിൽ ഏകദേശം 100 കനേഡിയൻ…

Read More

ബാങ്ക് ഓഫ് കാനഡ(BoC) ഈ വർഷം ജനുവരിയിൽ പലിശ നിരക്ക് 0.25 ശതമാനം കുറച്ച് മൂന്ന് ശതമാനം ആക്കിയതിനു ശേഷുള്ള അടുത്ത അപ്ഡേറ്റ് മാർച്ച് 12-ന് പുറത്തുവിടുമെന്ന് കരുതുന്നു. ജനുവരിയിൽ യുഎസിൽ നിന്നുള്ള 25% താരിഫ് ഒരു ഭീഷണി മാത്രമായിരുന്നെങ്കിൽ കഴിഞ്ഞ ആഴ്ച അത് പ്രാബല്യത്തിൽ വരികയും അതിനെ തുടർന്ന് കാർഷിക ഉൽപ്പന്നങ്ങൾ ക്ക് ഇളവ് നൽകുകയും മറ്റു ചില ഉത്പന്നങ്ങളുടെ മേലുള്ള താരിഫ് താൽക്കാലികമായി അടുത്ത ഒരു മാസത്തേക്ക് കൂടി നിർത്തിവെക്കുകയും ചെയ്തിട്ടുണ്ടെങ്കിലും പൊതുവിൽ അനശ്ചിതത്വം നിലനിൽക്കുന്നുണ്ട്. വ്യവസായങ്ങൾക്കും സാമ്പത്തിക വിദഗ്ധർക്കും താരിഫിനെക്കുറിച്ചുള്ള കടുത്ത ആശങ്ക നിലനിൽക്കുന്ന സാഹചര്യത്തിലാണ് ബാങ്ക് ഓഫ് കാനഡയുടെ ഈ വർഷത്തെ രണ്ടാമത്തെ പലിശ നിരക്ക് അപ്ഡേറ്റ് മാർച്ച് 12 ബുധനാഴ്ച വരുന്നത് എന്നുള്ളത് ശ്രദ്ധേയമാണ്. ഈ അനശ്ചിതത്വങ്ങൾക്കിടയിൽ സമ്പദ് വ്യവസ്ഥയെ പരമാവധി ശക്തിപ്പെടുത്തുന്നതിന് മാർച്ച് 12ന് ബാങ്ക് ഓഫ് കാനഡ മറ്റൊരു കാൽ ശതമാനം കൂടി പലിശ നിരക്ക് കുറയ്ക്കുവാനുള്ള സാധ്യത കൂടുതലാണെന്ന് മോർഗേജ്…

Read More

കാനഡയിൽ നിന്നുള്ള നിരവധി ഇറക്കുമതികൾക്ക് 25% തീരുവ ഏർപ്പെടുത്തുന്നത് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഒരു മാസത്തേക്ക് മാറ്റിവച്ചെങ്കിലും, യുഎസിനെതിരായ കാനഡയുടെ പ്രാരംഭ പ്രതികാര തീരുവകൾ നിലനിൽക്കുമെന്നും തീരുമാനത്തിൽ നിന്ന് പിന്നോട്ടില്ലെന്നും കനേഡിയൻ ഗവൺമെന്റിന്റെ രണ്ട് ഉയർന്ന ഉദ്യോഗസ്ഥർ അസോസിയേറ്റഡ് പ്രസിനോട് സംസാരിക്കവേ വ്യക്തമാക്കി.അമേരിക്കയിൽ നിർമ്മിച്ച് കാനഡയിലേക്ക് ഇറക്കുമതി ചെയ്യുന്ന ഓറഞ്ച് ജ്യൂസ്, പീനട്ട് ബട്ടർ, കാപ്പി, വീട്ടുപകരണങ്ങൾ, പാദരക്ഷകൾ, സൗന്ദര്യവർദ്ധക വസ്തുക്കൾ, മോട്ടോർ സൈക്കിളുകൾ, ചില പൾപ്പ്, പേപ്പർ ഉൽപ്പന്നങ്ങൾ തുടങ്ങി ഏകദേശം 30 ബില്യൺ കനേഡിയൻ ഡോളർ (21 ബില്യൺ യുഎസ് ഡോളർ) മൂല്യം വരുന്ന ഉൽപ്പന്നങ്ങൾക്കാണ് കാനഡ തുടക്കത്തിൽ പ്രതികാര തീരുവകൾ ഏർപ്പെടുത്തിയിരിക്കുന്നത്.ട്രംപിന്റെ തീരുവകൾക്ക് പ്രതികാര നടപടിയെന്നോണം തിങ്കളാഴ്ച മുതൽ 1.5 ദശലക്ഷം അമേരിക്കക്കാർക്ക് വിതരണം ചെയ്യുന്ന വൈദ്യുതിക്ക് 25% കൂടുതൽ നിരക്ക് ഈടാക്കുമെന്ന് ഒന്റാറിയോ പ്രീമിയർ ഡഗ് ഫോർഡ് വ്യാഴാഴ്ച പറഞ്ഞു. മിനസോട്ട, ന്യൂയോർക്ക്, മിഷിഗൺ എന്നിവിടങ്ങളിലേക്കുള്ള വൈദ്യുതി ഒന്റാരിയോയിൽ നിന്നാണ് നൽകുന്നത്. അമേരിക്ക കനേഡിയൻ ഉൽപ്പന്നങ്ങൾക്ക്…

Read More

യുക്രേനിയൻ പ്രസിഡന്റ് സെലൻസ്‌കിയുമായി ഡോണൽഡ് ട്രംപ് വൈറ്റ് ഹൗസിൽ വെച്ച് നടത്തിയ സമാധാന ചർച്ച രൂക്ഷമായ തർക്കത്തെ തുടർന്ന് തീരുമാനമാകാതെ പിരിഞ്ഞതിനു ശേഷം യൂറോപ്യൻ നേതാക്കൾ ഒറ്റക്കെട്ടായി യുക്രൈൻ പ്രസിഡണ്ട് സെലെൻസ്‌കിക്ക് പിന്തുണ പ്രഖ്യാപിച്ചു.ജർമ്മനി,പോളണ്ട്, നെതർലാന്റ്സ്, ഫ്രാൻസ്, സ്പെയിൻ തുടങ്ങി പല യൂറോപ്യൻ രാജ്യങ്ങളുടെ നേതാക്കളും തങ്ങളുടെ സോഷ്യൽ മീഡിയ പോസ്റ്റിലൂടെ യുക്രൈനുള്ള പിന്തുണ പ്രഖ്യാപിച്ചു. റഷ്യ യുക്രൈൻ യുദ്ധത്തിൽ എന്നും യുക്രൈനൊപ്പം നിൽക്കുന്ന യു കെ വാരാന്ത്യത്തിൽ ആതിഥേയത്വം വഹിക്കുന്ന ഉച്ചകോടിയിൽ പങ്കെടുക്കാൻ യുക്രൈൻ പ്രസിഡണ്ട് എത്തുമെന്നാണ് യു കെ പ്രധാനമന്ത്രി സർ കെയർ സ്റ്റാർമറിനെ ഉദ്ധരിച്ച് ഡൗണിംഗ് സ്ട്രീറ്റിൽ നിന്നും റിപ്പോർട്ടുകൾ വരുന്നത്.ഈ കഴിഞ്ഞ ദിവസം ഓവൽ ഓഫീസിൽ വച്ച് നടന്ന ചർച്ചയിൽ അമേരിക്കൻ പ്രസിഡണ്ട് ട്രംപ് യുക്രൈൻ റഷ്യ സംഘർഷം അവസാനിപ്പിക്കാൻ റഷ്യയുമായി ഒരു കരാറിൽ ഏർപ്പെടാൻ (യുക്രൈന്റെ അപൂർവ്വ ധാതു നിക്ഷേപങ്ങളിൽ അമേരിക്കക്ക് മുൻഗണനാപരമായ അവകാശം നൽകുന്ന തരത്തിൽ)യുക്രേനിയൻ പ്രസിഡണ്ടിനോട് ആവശ്യപ്പെടുകയായിരുന്നു. അല്ലാത്തപക്ഷം അമേരിക്ക യുക്രൈനെ…

Read More

വിദേശ വിദ്യാർഥികളുടെ വരവ് കുറഞ്ഞത് മൂലം  എൻറോൾമെൻ്റീലുണ്ടായ ഇടിവും അതേ തുടർന്നുണ്ടായ സാമ്പത്തിക പ്രതിസന്ധിയും കണക്കിലെടുത്ത്  യോർക്ക് യൂണിവേഴ്സിറ്റി 18 പ്രോഗ്രാമുകളിലേക്കുള്ള പുതിയ പ്രവേശനം താൽക്കാലികമായി നിർത്തിവയ്ക്കുകയാണെന്ന് യൂണിവേഴ്സിറ്റി വക്താവ് വാർത്താക്കുറിപ്പിൽ പറയുന്നു. ഉന്നതവിദ്യാഭ്യാസ മേഖലയെ ബാധിക്കുന്ന പ്രൊവിൻഷ്യൽ, ഫെഡറൽ തലങ്ങളിലെ അപ്രതീക്ഷിത നയ മാറ്റങ്ങളുടെ വെളിച്ചത്തിൽ ഉണ്ടായേക്കാവുന്ന സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ സർവ്വകലാശാലയെ സഹായിക്കാനാണ് താൽക്കാലികമായി ചില പ്രോഗ്രാമുകളിലേക്കുള്ള അഡ്മിഷൻ താൽക്കാലികമായി നിർത്തിയതെന്ന് യൂണിവേഴ്സിറ്റി വക്താവ് യാനി ഡഗോനാസ് ചൊവ്വാഴ്ച മാധ്യമങ്ങൾക്ക് അയച്ച ഇമെയിലിൽ വ്യക്തമാക്കിയിരിക്കുന്നത്. താൽക്കാലികമായി നിർത്തിവച്ചിരിക്കുന്ന പ്രോഗ്രാമുകളിലേക്ക് ഇതിനോടകം പ്രവേശനം നേടിയിരിക്കുന്ന വിദ്യാർഥികൾക്ക് കോഴ്സ് തുടർന്ന് പഠിച്ച് ഡിഗ്രി പൂർത്തീകരിക്കുവാനുള്ള അവസരം ഉണ്ടായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. താൽക്കാലികമായി നിർത്തി വച്ചിരിക്കുന്ന കോഴ്സുകളുടെ ലിസ്റ്റ് ചുവടെ ചേർക്കുന്നു: ഇംഗ്ലീഷ് (ഗ്ലെൻഡൻ കോളേജിൽ). ആഗോള ചരിത്രവും നീതിയും (ഗ്ലെൻഡൻ കോളേജിൽ). സ്പാനിഷ്, ലാറ്റിൻ അമേരിക്കൻ സംസ്കാരങ്ങൾ (ഗ്ലെൻഡൻ കോളേജിൽ). സോഷ്യോളജി (ഗ്ലെൻഡൻ കോളേജിൽ). സ്പാനിഷ്. ലിംഗഭേദവും സ്ത്രീ പഠനവും. ക്ലാസിക്കുകളും ക്ലാസിക്കൽ പഠനങ്ങളും.…

Read More

കാനഡ സീറോ മലബാർ സഭയുടെ ഔദ്യോഗിക യുവജന സംഘടനയായ സീറോ മലബാർ യൂത്ത് മൂവ്മെന്റ് നാഷണൽ (SMYM-national) ടീമിന്റെ നേതൃത്വത്തിൽ മിസിസാഗ സെൻറ് അൽഫോൻസാ സീറോ മലബാർ കത്തീഡ്രൽ ഇടവകയിൽ വച്ച് കുട്ടികൾക്കായി വിന്റർ വണ്ടർലാൻഡ് എന്ന പേരിൽ ഒരു കാർണിവൽ സംഘടിപ്പിക്കുന്നു. വിജയകരമായ രണ്ട് സീസണുകൾക്ക് ശേഷം ഈ വരുന്ന ഫെബ്രുവരി 22 ശനിയാഴ്ച ഉച്ചതിരിഞ്ഞ് രണ്ടു മുതൽ ആറു വരെയാണ് വിന്റർ വണ്ടർലാന്റ് സീസൺ-3 ആഘോഷ പരിപാടികൾ നടത്തപ്പെടുകയെന്ന് SMYM ഭാരവാഹികൾ അറിയിച്ചു. Grade 12 വരെയുള്ള കുട്ടികളുടെ കൂട്ടായ്മയും പരസ്പര സ്നേഹവും വിശ്വാസ ജീവിതവും വളർത്തിയെടുക്കുന്നത് മുന്നിൽക്കണ്ട് മിസിസാഗ രൂപതാ യുവജന പ്രസ്ഥാനം മുൻകൈയെടുത്ത് നടത്തുന്ന ഈ കാർണിവൽ വളരെ വ്യത്യസ്തവും ആകർഷണീയവും ആയിരിക്കുമെന്ന് കരുതപ്പെടുന്നു. പ്രായഭേദമന്യേ grade 12 വരെയുള്ള കുട്ടികൾക്ക് ഒരു സമ്പൂർണ്ണ വിനോദവും ഒപ്പം അവരുടെ മാതാപിതാക്കൾക്ക് നിരവധി സർപ്രൈസും കാർണിവലിൽ ഒരുക്കിയിട്ടുണ്ട്. കാർണിവലിന്റെ വിജയത്തിനായി ഇടവക വികാരി അഗസ്റ്റിൻ അച്ഛന്റെയും അസിസ്റ്റൻറ്…

Read More

ഫ്രാൻസിസ് മാർപാപ്പയെ ബ്രോങ്കൈറ്റിസിനുള്ള ചികിത്സയ്ക്കും തുടർ പരിശോധനകൾക്കുമായിവെള്ളിയാഴ്ച രാവിലെ പ്രാർത്ഥനകൾക്കും അഭിസംബോധനകൾക്കും ശേഷം റോമിലെ ജെമെല്ലി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണെന്ന്  വത്തിക്കാൻ  പ്രസ്താവനയിൽ അറിയിച്ചു. കഴിഞ്ഞ കുറെ ദിവസങ്ങളായി ശ്വാസകോശസംബന്ധമായ രോഗലക്ഷണങ്ങളുണ്ടായിരുന്നതിനെ തുടർന്ന് ഫ്രാൻസിസ് പാപ്പ സമീപകാല പരിപാടികളിൽ അദ്ദേഹം തയ്യാറാക്കിയ പ്രസംഗങ്ങൾ വായിക്കാൻ മറ്റ് വൈദികരെ ചുമതലപ്പെടുത്തുകയായിരുന്നു പതിവ്. “ഇന്ന് രാവിലെ, അദ്ദേഹത്തിന്റെ പതിവ് അഭിസംബോധനകൾക്കും പ്രാർത്ഥനകൾക്കും ശേഷം, ആവശ്യമായ രോഗനിർണയ പരിശോധനകൾക്കായി അഗോസ്റ്റിനോ ജെമെല്ലി പോളിക്ലിനിക്കിൽ പ്രവേശിപ്പിച്ചു. അദ്ദേഹം ചികിത്സയിൽ തുടരുന്ന സാഹചര്യത്തിൽ വരും ദിവസങ്ങളിൽ പാപ്പ പങ്കെടുക്കേണ്ട പല പരിപാടികളും റദ്ദാക്കുകയോ, മാറ്റം വരുത്തുകയോ ചെയ്തിട്ടുണ്ടെന്ന് വെള്ളിയാഴ്ച ഹോളി സീ പ്രസ് ഓഫീസ് പ്രസ്താവനയിൽ പറയുന്നു. ഇതിനു മുൻപ് 2023 മാർച്ചിൽ മാർപ്പാപ്പ ബ്രോങ്കൈറ്റിസ് രോഗബാധയെ തുടർന്ന് ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിട്ടുണ്ട്. അതേ വർഷം ഡിസംബറിൽ, COP28 കാലാവസ്ഥാ ഉച്ചകോടിക്കായി UAE ലേക്കുള്ള യാത്ര അസുഖത്തെത്തുടർന്ന് റദ്ദാക്കിയിരുന്നു. നിലവിൽ 88 വയസ്സുള്ള ഫ്രാൻസിസ് മാർപാപ്പയുടെ ശ്വാസകോശത്തിന്റെ ഒരു ഭാഗം അദ്ദേഹത്തിന്റെ ഇരുപത്തിയൊന്നാം വയസ്സിൽ ശാസ്ത്രക്രിയയിലൂടെ നീക്കം ചെയ്തിരുന്നു. ബെനഡിക്ട് മാർപാപ്പ…

Read More