Author: Tomy Abraham

ഗാസയിൽ കുടുങ്ങിക്കിടന്ന മുറിവേറ്റവരും രോഗികളുമായ പാലസ്തീൻ ജനതയ്ക്ക് ചികിത്സക്കും മറ്റു കാര്യങ്ങൾക്കുമായി അയൽ രാജ്യമായ ഈജിപ്തിലേക്ക് കടക്കാൻ ആശ്വാസമായിരുന്ന റാഫ അതിർത്തിയിലുള്ള പ്രവേശന എക്സിറ്റ് പോയിൻറ് ആയ ക്രോസിംഗ് എട്ടുമാസത്തിനുശേഷം വീണ്ടും തുറന്നു കൊടുത്തു. പാലസ്തീൻ- ഇസ്രായേൽ സംഘർഷം തുടങ്ങിയതു മുതൽ ഇസ്രായേൽ സൈന്യം നിയന്ത്രണം ഏറ്റെടുത്തിരുന്ന റാഫ ക്രോസിംഗിലൂടെ ഈജിപ്തിലേക്കും തിരിച്ചുമുള്ള സാഞ്ചാരം നിരോധിച്ചിരുന്നു. അടുത്തിടെ ഉണ്ടായ ഇസ്രായേൽ ഹമാസ് വെടിനിർത്തലിന്റെയും ബന്ധികളെ മോചിപ്പിച്ച് പരസ്പരം കൈമാറാൻ ഉണ്ടാക്കിയ കരാറിന്റെ ഭാഗമായി റാഫ ക്രോസിംഗ് വീണ്ടും തുറന്നതിലൂടെ ക്യാൻസർ രോഗബാധിതരായ കുട്ടികൾ ഉൾപ്പെടെ അമ്പതോളം പേർ ഈ അതിർത്തിയിലൂടെ ചികിത്സിക്കും മറ്റ് കാര്യങ്ങൾക്കുമായി ഈജിപ്തിലേക്ക് കടന്നതായി ഗസ ആരോഗ്യമന്ത്രാലയം പത്രക്കുറിപ്പിലൂടെ അറിയിച്ചു. റാഫ അതിർത്തി അടച്ചതിലൂടെയും മരുന്ന് ക്ഷാമവും മൂലം ആരോഗ്യകരമായ പ്രശ്നങ്ങളാൽ വലഞ്ഞ ഒരു ജനതയ്ക്ക് ഈ അതിർത്തി പ്രദേശം തുറന്നതിലൂടെ ഒരു നല്ല നാളെയുടെ പ്രതീക്ഷയാണ് കൈവന്നിരിക്കുന്നത്. ഈ പ്രതീക്ഷയുടെ ഒരു നിറവ് അതിർത്തി കടക്കുന്ന ഓരോ…

Read More

വാഷിംഗ്ടൺ വിമാന ദുരന്തത്തിൽ മരിച്ച 67 പേരിൽ നാല്പതിലധികം ആൾക്കാരുടെ മൃതദേഹങ്ങൾ പൊട്ടോമാക് നദിയിൽ നിന്നും കണ്ടെടുത്തതായി അന്വേഷണ ഉദ്യോഗസ്ഥർ പത്രപ്രവർത്തകരുടെ ചോദ്യത്തിന് മറുപടിയായി പറഞ്ഞു. അന്വേഷണത്തിന്റെ കൂടുതൽ വിശദാംശങ്ങൾ വെളിപ്പെടുത്താൻ പക്ഷേ ഉദ്യോഗസ്ഥർ തയ്യാറായില്ല. കാൽ നൂറ്റാണ്ടിനിടയിൽ അമേരിക്കയിൽ നടന്ന ഏറ്റവും വലിയ വിമാന ദുരന്തങ്ങളിൽ ഒന്നാണ് വാഷിംഗ്ടണിൽ അമേരിക്കൻ യാത്രാവിമാനവും ഹെലികോപ്റ്ററും കൂട്ടിയിടിച്ച് പൊട്ടോമാക് നദിയിൽ വീണ് 67 പേരുടെ മരണത്തിനിടയാക്കിയത്.മൂടിക്കെട്ടിയ അന്തരീക്ഷവും മഴ ഭീഷണിയും തടസ്സമായി നിലനിൽക്കുന്നുണ്ടെങ്കിലും മൃതദേഹങ്ങൾക്കായുള്ള തിരച്ചിൽ അഗ്നിശമനസേനയുടെയും പോലീസിന്റെയും മറ്റും നേതൃത്വത്തിൽ യുദ്ധകാല അടിസ്ഥാനത്തിൽ തുടരുകയാണ്.അപകടത്തെ തുടർന്ന് നിർത്തിവച്ചിരുന്ന എയർപോർട്ടിന്റെ പ്രവർത്തനങ്ങൾ സാധാരണ നിലയിലേക്ക് മടങ്ങി വരികയാണെന്ന് എയർപോർട്ട് ഉദ്യോഗസ്ഥർ വാർത്താ കുറുപ്പിലൂടെ അറിയിച്ചു.വിമാന ദുരന്തത്തെ കുറിച്ചുള്ള അന്വേഷണം സമയബന്ധിതമായി പൂർത്തിയാക്കുമെന്നും അപകടകാരണങ്ങളെ കുറിച്ചുള്ള ഊഹാപോഹങ്ങൾക്ക് നിലവിൽ സ്ഥാനം ഇല്ലെന്നും ഫെഡറൽ അന്വേഷണ- ഉദ്യോഗസ്ഥർ മാധ്യമപ്രവർത്തകരോട് വ്യാഴാഴ്ച പറഞ്ഞിരുന്നു. അപകട സമയത്ത് ആർമി ഹെലികോപ്റ്ററിന്റെ ഉയരം, ക്രൂ അംഗങ്ങൾ നൈറ്റ് വിഷൻ ഗ്ലാസുകൾ…

Read More

ടൊറന്റോ: ടൊറന്റോ പബ്ലിക് ഹെൽത്തിന്റെ(TPH) കണക്കുകൾ പ്രകാരം, ടൊറന്റോയിൽ ക്ഷയരോഗ (ട്യൂബർക്കുലോസിസ്) കേസുകൾ 2002-ന് ശേഷമുള്ള ഏറ്റവും ഉയർന്ന നിലയിലെത്തിയിട്ടുണ്ട്. 2023-ൽ 179 കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ടെന്ന് TPH വ്യക്തമാക്കി. ഇത് 2002-ലെ കേസുകളുടെ എണ്ണത്തിന് തുല്യമാണ്. ക്ഷയരോഗം, പ്രധാനമായും ശ്വാസകോശത്തെ ബാധിക്കുന്ന ഒരു ബാക്ടീരിയൽ ഇൻഫെക്ഷൻ ആണ്. എന്നാൽ ഇത് ശരീരത്തിന്റെ മറ്റ് ഭാഗങ്ങളെയും ബാധിക്കാം. ഇത് ഒരു വ്യക്തിയിൽ നിന്ന് മറ്റൊരാളിലേക്ക് വായു മാർഗ്ഗം പകരാവുന്ന രോഗമാണ്. TPH, ക്ഷയരോഗത്തിന്റെ വ്യാപനം തടയുന്നതിനായി രോഗികളെ കണ്ടെത്തുകയും, ചികിത്സിക്കുകയും അവരുമായി സമ്പർക്കം പുലർത്തിയവരെ പരിശോധിച്ച് വരികയും ചെയ്യുന്നു. രോഗലക്ഷണങ്ങൾ കാണിക്കുന്നവർ ഉടൻ തന്നെ മെഡിക്കൽ സഹായം തേടാൻ ഹെൽത്ത് അതോറിറ്റി നിർദേശം നൽകുന്നു. ക്ഷയരോഗത്തിന്റെ ലക്ഷണങ്ങൾ: ക്ഷയരോഗ ബാധയുണ്ടെന്ന് സംശയിക്കുന്നവരും ഉടൻ തന്നെ ഹെൽത്ത്-കെയർ പ്രൊവൈഡർമാരുമായി ബന്ധപ്പെടണമെന്നാണ് ടൊറന്റോ പബ്ലിക്ക് ഹെൽത്ത് നിർദേശിക്കുന്നത്. ക്ഷയരോഗബാധ ഏറെയും ഇനുവിറ്റ്, ഫസ്റ്റ് നേഷൻസ്, പുതിയ കുടിയേറ്റക്കാർ എന്നീ വിഭാഗങ്ങൾ2022-ലെ സ്റ്റാറ്റിസ്റ്റിക്സ് കാനഡയുടെ ഡാറ്റ…

Read More

മിസിസാഗ, കാനഡ: കേരളത്തിൽ നിന്നും കാനഡയിലേക്ക് കുടിയേറിയ സീറോ മലബാർ വിശ്വാസികളെ ഒന്നിച്ച് ഒരുമയോടെ ഒരു കുടക്കീഴിൽ കോർത്തിണക്കി കൊണ്ടുപോകുന്നതിന് കാനഡയിലെ മിസിസാഗയിൽ സ്ഥാപിതമായ സീറോ മലബാർ രൂപതയുടെ അധ്യക്ഷൻ അഭിവന്ദ്യ മാർ ജോസ് കല്ലുവേലിൽ പിതാവിന്റെ ഔദ്യോഗിക ഇടയ സന്ദർശനം (Canonical visit) ഈ വരുന്ന ഫെബ്രുവരി മാസം 7, 8, 9 തീയതികളിൽ മിസിസാഗയിലുള്ള സെൻറ് അൽഫോൻസാ സീറോ മലബാർ കത്തീഡ്രൽ ഇടവക ദേവാലയത്തിൽ നടത്തപ്പെടുന്നു.സന്ദർശന വേളയിൽ അഭിവന്ദ്യ പിതാവ് ഇടവക വികാരി, ഇടവകയിലെ വിവിധ സംഘടനകൾ, പാരിഷ് കൗൺസിൽ അംഗങ്ങൾ എന്നിവരുമായി കൂടിക്കാഴ്ച നടത്തുകയും ഇടവക ജനത്തിനായി വിശുദ്ധ കുർബാന അർപ്പിക്കുകയും ചെയ്യും.ഈ സന്ദർശനം കത്തീഡ്രൽ ഇടവക സമൂഹത്തിൻറെ കൂട്ടായ്മ ശക്തിപ്പെടുത്തുവാനും അവരുടെ വിശ്വാസ സംബന്ധമായ വളർച്ചയെ മുന്നിൽ കണ്ടു കൊണ്ടുള്ള ചർച്ചകൾ നടത്തി അതിലേക്കുള്ള നിർദ്ദേശങ്ങൾ നൽകുന്നതിനും ലക്ഷ്യം വച്ചുള്ളതാണ്….അഭിവന്ദ്യ മാർ ജോസ് കല്ലുവേലിൽ പിതാവിന്റെ ഇടയസന്ദർശനം അർത്ഥപൂർണ്ണവും വിജയകരവും ആക്കുന്നതിനായി ഇടവക വികാരിയുടെയും അസിസ്റ്റൻറ്…

Read More

ഈ വരുന്ന ജനുവരി 29-ന് ബാങ്ക് ഓഫ് കാനഡ പലിശ നിരക്കുകൾ കുറയ്ക്കുമെന്ന പ്രതീക്ഷകൾക്കിടെ അമേരിക്കയിലെ ഭരണമാറ്റവും കാനഡയിലെ തൊഴിൽ നിരക്കിലുണ്ടായ നേരിയ  വളർച്ചയും ബുധനാഴ്ചത്തെ പലിശ നിരക്ക് സംബന്ധിച്ച തീരുമാനത്തെ എങ്ങനെ സ്വാധീനിക്കുമെന്നാണ് വിപണിയും സാമ്പത്തിക വിദഗ്ദരും ഉറ്റു നോക്കുന്നത്. ബാങ്ക് ഓഫ് കാനഡ അതിൻ്റെ വരാനിരിക്കുന്ന മീറ്റിംഗിൽ പലിശനിരക്ക് കാൽ പോയിൻ്റ് കുറയ്ക്കുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു. എന്നിരുന്നാലും, നിലവിലുള്ള പലിശ നിരക്ക് തുടരാനുള്ള സാധ്യതയും ചില സാമ്പത്തിക വിദഗ്ദർ തള്ളിക്കളയുന്നില്ല. ആഭ്യന്തര സമ്പദ്‌വ്യവസ്ഥയിലെ വളർച്ചയും പണപ്പെരുപ്പത്തിലെ വ്യതിയാനങ്ങളും അനുകൂല ഘടകങ്ങൾ ആണെങ്കിലും  ഡിസംബറിലെ തൊഴിൽ വളർച്ചാ നിരക്കും  കനേഡിയൻ കയറ്റുമതിയിൽ താരിഫ് ചുമത്തുമെന്ന ട്രംപിന്റെ ഭീഷണിയും പലിശ നിരക്ക് കുറക്കുന്നത് സംബന്ധിച്ച തീരുമാനത്തെ സ്വാധീനിച്ചേക്കാമെന്നുള്ള ആശങ്ക നിലനിൽക്കുന്നു. കഴിഞ്ഞ വർഷം, ബാങ്ക് ഓഫ് കാനഡ ജൂണിനും ഡിസംബറിനുമിടയിൽ തുടർച്ചയായി അഞ്ച് തവണ പലിശ നിരക്കുകൾ കുറച്ചിരുന്നു. കനേഡിയൻ സാമ്പത്തിക മേഖലയിൽ അടുത്തിടെയുണ്ടായ വളർച്ച അമേരിക്കയിലെ ഭരണമാറ്റവും ട്രംപിന്റെ താരിഫ് ഭീഷണിയും ഉയർത്തുന്ന…

Read More

2025 ൽ നടക്കുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പും 2026 ൽ നടക്കുന്ന നിയമസഭ തെരഞ്ഞെടുപ്പും മുന്നിൽകണ്ട് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ അവതരിപ്പിച്ച പ്ലാൻ 63 പദ്ധതികൾക്ക് കെപിസിസി തടയിടുന്ന കാഴ്ചയാണ് ഈ ദിവസങ്ങളിൽ കേരള രാഷ്ട്രീയത്തിൽ കാണാനാവുന്നത്. വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകളെ മുന്നിൽക്കണ്ട് കോൺഗ്രസിന് ഉറച്ച വിജയസാധ്യതയുള്ള 63 മണ്ഡലങ്ങൾ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്നതിനും കെപിസിസി പ്രസിഡന്റിനെ മാറ്റുന്നതിനുമുള്ള പ്രതിപക്ഷ നേതാവിന്റെ പരിശ്രമങ്ങൾക്കുള്ള തിരിച്ചടിയായിട്ടാണ് ഈ സംഭവങ്ങൾ വിലയിരുത്തപ്പെടുന്നത്. വി ഡി സതീശന്റെ ആശയപരമായ മുന്നൊരുക്കങ്ങൾക്ക് ബദലായി കെപിസിസി പ്രസിഡണ്ട് സുധാകരന് ഇളവ് നൽകി പ്രതിപക്ഷ നേതാവിന്റെ താല്പര്യങ്ങൾക്ക് തടയിടാനാണ് കോൺഗ്രസ് നേതൃത്വത്തിന്റെ തീരുമാനം. കോൺഗ്രസ് സംസ്ഥാന രാഷ്ട്രീയത്തിൽ പ്രതിപക്ഷ നേതാവാണോ കെപിസിസി പ്രസിഡണ്ട് ആണോ ഒന്നാമൻ എന്നുള്ള ഒരു കുഴപ്പിക്കുന്ന ചോദ്യവും നേതാക്കന്മാരുടെയും പ്രവർത്തകരുടെയും ഇടയിൽ ഉയരുന്നുണ്ട്. ഇതിലൊരാളെ മാറ്റുക എന്നുള്ളതാണ് പാർട്ടിയിലെ പുതിയ വെല്ലുവിളി. ആസന്നമായിരിക്കുന്ന തിരഞ്ഞെടുപ്പ് മുന്നിൽകണ്ട് കത്തോലിക്കാ വിഭാഗത്തിൽ നിന്നോ ഈഴവ വിഭാഗത്തിൽ നിന്നോ…

Read More

സമീപ വർഷങ്ങളിൽ പുറത്ത് വന്ന വിവിധ റാങ്കിങ്ങുകളിൽ ടൊറന്റോ പിയേഴ്സൺ ഇന്റർനാഷ്ണൽ എയർപോർട്ടിന്റെ ഗ്രാഫ് താഴേക്ക് വീണിരുന്നു. എന്നാൽ ഫ്ലൈറ്റ് കാലതാമസവുമായോ യാത്രക്കാർ നേരിടുന്ന പ്രശ്നങ്ങളുമായോ ബന്ധപ്പെട്ടതല്ലാത്ത ഒരു നേട്ടത്തിനാണ് ടൊറന്റോ ഹബ് ഇപ്പോൾ അർഹമായിരിക്കുന്നത്. കാനഡയിലെ ഏറ്റവും വലിയ വിമാനത്താവളമായ ടൊറന്റോ പിയേഴ്സൺ എയർപോർട്ട് രാജ്യത്തെ ഏറ്റവും മികച്ച തൊഴിലിടങ്ങളിലൊന്നായി ഫോർബ്സ് പട്ടികയിലിടം നേടി. പിയേഴ്സൺ നടത്തുന്ന ഗ്രേറ്റർ ടൊറന്റോ എയർപോർട്ട് അതോറിറ്റി (GTAA), 2025-ൽ 300 മികച്ച തൊഴിൽദാതാക്കളുടെ പട്ടികയിൽ 107 -ാമത് സ്ഥാനവും ഗതാഗത, ലോജിസ്റ്റിക്സ് വിഭാഗത്തിൽ രണ്ടാം സ്ഥാനവും നേടി. കഴിഞ്ഞ വർഷം GTAA യുടെ സ്ഥാനം 210 ആയിരുന്നു. ജീവനക്കാരുടെ ഫീഡ്‌ബാക്കിനെ അടിസ്ഥാനമാക്കി നിരന്തരം മെച്ചപ്പെടുത്താനുള്ള കഠിനമായ പരിശ്രമത്തിന്റെ ഫലമാണ് ബ്രാൻഡിനുള്ള ഈ അംഗീകാരമെന്ന് പിയേഴ്‌സൺ എയർപോർട്ടിന്റെ ചീഫ് ഹ്യൂമൻ റിസോഴ്‌സ് ഓഫീസർ ബുധനാഴ്ച പത്രക്കുറിപ്പിൽ പറഞ്ഞു.

Read More

കൊൽക്കത്ത: ഈഡൻ ഗാർഡനിൽ ഇംഗ്ലണ്ടിനെതിരായ ട്വന്റി20 പരമ്പരയിലെ ആദ്യ മത്സരത്തിൽ ആതിഥേയരായ ഇന്ത്യക്ക് 7 വിക്കറ്റിന്റെ ഉജ്വല വിജയം. ടോസ് നേടിയ ഇന്ത്യൻ ക്യാപ്റ്റൻ സൂര്യകുമാർ യാദവ് ഇംഗ്ലണ്ടിനെ ബാറ്റിങ്ങിനയാക്കുകയായിരുന്നു. ക്യാപ്റ്റന്റെ തീരുമാനം ശരിവയ്ക്കുന്ന പ്രകടനമായിരുന്നു ഇന്ത്യൻ ബോളർമാരുടേത്. 20 ഓവറിൽ 132 റൺസിന് അവർ ഇംഗ്ലണ്ടിനെ എറിഞ്ഞൊതുക്കി . മറുപടി ബാറ്റിങ്ങിൽ മൂന്ന് വിക്കറ്റ് മാത്രം നഷ്ടമാക്കിയ ഇന്ത്യ വിജയ റൺ കുറിക്കുമ്പോൾ പിന്നെയും 43 പന്തുകൾ ബാക്കിയായിരുന്നു. ഇന്ത്യക്കായി ആദ്യ ഓവർ എറിഞ്ഞ അർഷ്ദീപ് സിംഗ് ഇംഗ്ലിഷ് ഓപ്പണർ ഫിൽ സാൾട്ടിനെ മടക്കിയയച്ച്കൊണ്ട് ആദ്യ വെടി പൊട്ടിച്ചു. മൂന്ന് പന്തുകൾ മാത്രം നേരിട്ട സാൾട്ട് ‘പൂജ്യ’ നായി മടങ്ങി. തന്റെ അടുത്ത ഓവറിൽ ഡക്കറ്റിനേയും അർഷ്ദീപ് മടക്കിയയച്ചു. വരുൺ ചക്രവർത്തിയുടെ ഊഴമായിരുന്നു പിന്നീട്. ഹാരി ബ്രൂക്കിനെയും ലിയം ലിവിംഗ്സ്റ്റണിനെയും ക്ലീൻ ബോൾ ചെയ്ത വരുൺ 44 പന്തിൽ 68 റൺസെടുത്ത് തകർത്ത് കളിച്ചിരുന്ന ഇംഗ്ലിഷ് നായകൻ ജോസ് ബട്ട്ലറെ…

Read More

ഫെബ്രുവരി 1 മുതൽ യു. എസ്. പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് കനേഡിയൻ ഉൽപന്നങ്ങൾക്ക് 25% തീരുവ ചുമത്തുന്ന പക്ഷം കാനഡ ശക്തമായ പ്രതികാര നടപടികൾ സ്വീകരിക്കുമെന്ന് പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ ചൊവ്വാഴ്ച പ്രസ്താവിച്ചു. കാനഡ സത്വരവും ഉചിതവുമായ രീതിയിൽ പ്രതികരിക്കുമെന്ന് അദ്ദേഹം ഉറപ്പുനൽകി. എന്നാൽ, ട്രംപിനെ പുനർവിചിന്തനത്തിന്പ്രേരിപ്പിക്കാനുതകുന്ന എല്ലാ നടപടികളും സ്വീകരിക്കാൻ കാനഡ തയ്യാറുമാണെന്ന് അദ്ദേഹം പറഞ്ഞു. തീരുവ നടപടികളുമായി അമേരിക്ക മുന്നോട്ട് മുന്നോട്ട് പോകുകയാണെങ്കിൽ അമേരിക്കൻ ഉൽപന്നങ്ങൾക്ക് സമാനമായ രീതിയിൽ തീരുവകൾ ചുമത്താൻ നിർദേശിച്ചതായും ട്രൂഡോ പറഞ്ഞു. ഇതു വഴി 100 കോടിയിലധികം ഡോളറിന്റെ യുഎസ് ഇറക്കുമതികൾക്ക് ബാധകമായ തരത്തിൽ തീരുവകൾ ചുമത്താനാണ് അദ്ദേഹത്തിന്റെ നിർദ്ദേശം. കാനഡ-യുഎസ് വ്യാപാര ബന്ധങ്ങളിൽ അലയൊലികൾ നിറഞ്ഞ ഒരു ദിവസത്തിന് ശേഷമാണ് ട്രൂഡോയുടെ ഈ പരാമർശങ്ങൾ. എന്നാൽ ട്രംപ് അധികാരമേറ്റ ശേഷം കാനഡയ്‌ക്കെതിരെ തീരുവ ഏർപ്പെടുത്താൻ പ്രാരംഭ നടപടികൾ ഒന്നും ഇതുവരെ സ്വീകരിച്ചിട്ടില്ല. അതേ സമയം 25% തീരുവ ചുമത്തുന്ന കാര്യം രണ്ട് ആഴ്ചയ്ക്കുള്ളിൽ…

Read More

ഓട്ടവ: 2025 ൽ -രാജ്യത്തിന്റെ സാമ്പത്തിക ലക്ഷ്യങ്ങളെയും തൊഴിൽ വിപണി ആവശ്യങ്ങളെയും പിന്തുണയ്‌ക്കുന്നതോടൊപ്പം താൽക്കാലിക റെസിഡന്റ് പ്രോഗ്രാമുകളുടെ സമഗ്രതയും ഗുണനിലവാരവും ശക്തിപ്പെടുത്താനുള്ള നീക്കങ്ങൾ തുടരുകയാണ് കാനഡ സർക്കാർ. 2024 സെപ്റ്റംബറിൽ പ്രഖ്യാപിച്ച വിശാലമായ നടപടികളുടെ ഭാഗമായി, ഇമിഗ്രേഷൻ, റെഫ്യൂജീസ് ആൻഡ് സിറ്റിസൺഷിപ്പ് കാനഡ (IRCC) അന്തർദ്ദേശീയ വിദ്യാർത്ഥികളുടെയും വിദേശ തൊഴിലാളികളുടെയും കുടുംബാംഗങ്ങൾക്കുള്ള ഓപ്പൺ വർക്ക് പെർമിറ്റ് (OWP) യോഗ്യത മാനദണ്ഡങ്ങൾ ഭേദഗതി ചെയ്യുകയാണ്. 2025 ജനുവരി 21 മുതൽ, ചില കാറ്റഗറിയിൽപ്പെട്ട അന്താരാഷ്‌ട്ര വിദ്യാർത്ഥികളുടെയും വിദേശ തൊഴിലാളികളുടെയും പങ്കാളികൾക്ക് മാത്രമേ Family open work permit (OW) ന് അപേക്ഷിക്കാൻ കഴിയൂ. Family OWP-നായ് എൻറോൾ ചെയ്ത അന്തർദ്ദേശീയ വിദ്യാർത്ഥികളുടെ പങ്കാളികൾക്ക് മാത്രമായി പരിമിതപ്പെടുത്തും 16 മാസമോ അതിൽ കൂടുതലോ ഉള്ള മാസ്റ്റേഴ്സ് പ്രോഗ്രാമുകൾഡോക്ടറൽ പ്രോഗ്രാമുകൾ, അല്ലെങ്കിൽപ്രൊഫഷണൽ, യോഗ്യതയുള്ള പ്രോഗ്രാമുകൾ തിരഞ്ഞെടുത്ത വിദ്യാർത്ഥികളുടെ പങ്കാളികൾക്ക് മാത്രമായി Family OWP പരിമിതപ്പെടുത്തും. Tier 0 അല്ലെങ്കിൽ 1 തൊഴിലുകൾ, അല്ലെങ്കിൽതൊഴിലാളി ക്ഷാമമുള്ളതോ സർക്കാർ…

Read More