യൂറോപ്പിലേക്ക് കൊച്ചിയിൽ നിന്നുമുള്ള ഏക വിമാന സർവീസ് 2025 മാർച്ച് 28 മുതൽ നിർത്തിവയ്ക്കും എന്നുള്ള തീരുമാനത്തിൽ നിന്നും എയർ ഇന്ത്യ പിന്മാറി. സർവീസ് അവസാനിപ്പിക്കാനുള്ള എയർ ഇന്ത്യയുടെ തീരുമാനത്തെ തുടർന്ന് സിയാൽ അധികൃതർ എയർ ഇന്ത്യ കമ്പനിയുമായി നടത്തിയ ചർച്ചയിലാണ് സർവീസ് തുടരുന്നതിന് ധാരണയായത്. കൊച്ചിയിൽ നിന്നും ചൊവ്വ വ്യാഴം ശനി ദിവസങ്ങളിൽ ആണ് ലണ്ടനിലെ ഗാറ്റ് വിക്കിലേക്ക് എയർ ഇന്ത്യ സർവീസ് നടത്തിയിരുന്നത്. കേരള സർക്കാർ പ്രശ്നത്തിൽ ഇടപെട്ടതിനെ തുടർന്ന് സിയാൽ അധികൃത എയർ ഇന്ത്യയുടെ ആസ്ഥാനത്ത് എത്തി ചർച്ച നടത്തുകയായിരുന്നു. ലണ്ടൻ വിമാന സർവീസ് ലാഭകരമാക്കാനുള്ള പദ്ധതികളെക്കുറിച്ചും, സർവീസ് മുടങ്ങാതിരിക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ചും യോഗത്തിൽ ഏകദേശം ധാരണയായി. സിയാൽ മാനേജർ ഡയറക്ടർ എസ് സുഹാസ് , എയർ ഇന്ത്യ ഗ്രൂപ്പ് ഹെഡ് പി ബാലാജി, എയർപോർട്ട് ഡയറക്ടർ ജി മനു എന്നിവർ യോഗത്തിൽ പങ്കെടുത്തു.
Trending
- മാഫിയ തലവൻ ‘എൽ മെൻചോ’ കൊല്ലപ്പെട്ടു; , ജനജീവിതം സ്തംഭിപ്പിച്ച് മെക്സിക്കോയിൽ വ്യാപക അക്രമം
- ടോയ്സ് ‘ആർ’ അസ് ഗിഫ്റ്റ് കാർഡുകൾ അസാധുവാകുന്നു; ഫെബ്രുവരി 16-നകം ഉപയോഗിച്ചില്ലെങ്കിൽ പണം നഷ്ടമാകും
- ഗൂഢാലോചന: ഇന്ത്യൻ പൗരൻ നിഖിൽ ഗുപ്ത കോടതിയിൽ കുറ്റസമ്മതം നടത്തി
- xAI-യെ ഏറ്റെടുത്ത് സ്പേസ് എക്സ്; ലോകത്തിലെ ഏറ്റവും മൂല്യമുള്ള സ്വകാര്യ കമ്പനിയായി മാറി
- പ്രകൃതിയുടെ സൗന്ദര്യം: നമ്മുടെ ജീവിതത്തിലെ അനുഗ്രഹം
- കുടൽ കാൻസർ: ചെറുപ്പക്കാരിലെ നിശബ്ദ ലക്ഷണങ്ങളെക്കുറിച്ച് ക്രിസ് കിർട്ടിന്റെ മുന്നറിയിപ്പ്
- വായനയുടെ പ്രാധാന്യം: അറിവും വളർച്ചയും
- പ്രകൃതിയുടെ മാസ്മരിക സൗന്ദര്യം: ഒരു ഓർമ്മപ്പെടുത്തൽ
