- മാഫിയ തലവൻ ‘എൽ മെൻചോ’ കൊല്ലപ്പെട്ടു; , ജനജീവിതം സ്തംഭിപ്പിച്ച് മെക്സിക്കോയിൽ വ്യാപക അക്രമം
- ടോയ്സ് ‘ആർ’ അസ് ഗിഫ്റ്റ് കാർഡുകൾ അസാധുവാകുന്നു; ഫെബ്രുവരി 16-നകം ഉപയോഗിച്ചില്ലെങ്കിൽ പണം നഷ്ടമാകും
- ഗൂഢാലോചന: ഇന്ത്യൻ പൗരൻ നിഖിൽ ഗുപ്ത കോടതിയിൽ കുറ്റസമ്മതം നടത്തി
- xAI-യെ ഏറ്റെടുത്ത് സ്പേസ് എക്സ്; ലോകത്തിലെ ഏറ്റവും മൂല്യമുള്ള സ്വകാര്യ കമ്പനിയായി മാറി
- പ്രകൃതിയുടെ സൗന്ദര്യം: നമ്മുടെ ജീവിതത്തിലെ അനുഗ്രഹം
- കുടൽ കാൻസർ: ചെറുപ്പക്കാരിലെ നിശബ്ദ ലക്ഷണങ്ങളെക്കുറിച്ച് ക്രിസ് കിർട്ടിന്റെ മുന്നറിയിപ്പ്
- വായനയുടെ പ്രാധാന്യം: അറിവും വളർച്ചയും
- പ്രകൃതിയുടെ മാസ്മരിക സൗന്ദര്യം: ഒരു ഓർമ്മപ്പെടുത്തൽ
Author: KSN News Desk
വാഷിങ്ടൺ, സെപ്റ്റംബർ 17, 2025: അമേരിക്കൻ ഫെഡറൽ റിസർവ് ബോർഡ് ഇന്ന് നടത്തിയ നിർണായക ഇടപെടലിൽ പലിശനിരക്ക് 0.25 ശതമാനം കുറച്ചതായി അറിയിച്ചു. 2022 മുതൽ തുടരുന്ന കടുത്ത നിരക്കുകൾക്കുശേഷം ഇതാണ് വലിയ തോതിലുള്ള ഒരു കുറവ്. ഉപഭോക്തൃ ചെലവ് കുറയുന്നതിന്റെയും നിബിഡമായ സാമ്പത്തിക വളർച്ചക്കായുള്ള പിന്തുണയുടെയും ഭാഗമായാണ് ഈ നീക്കം. ഫെഡ് ചെയർമാൻ ജെറോം പോവൽ ഇന്ന് (September 17, 2025) 2:30 pm EST നടക്കുന്ന മാധ്യമസമ്മേളനത്തിൽ വിലക്കുറവ് സംബന്ധിച്ച കൂടുതൽ വിശദീകരണങ്ങൾ നൽകും എന്നാണ് പ്രതീക്ഷ. ബാങ്ക് ഓഫ് കാനഡ ഇന്ന് രാവിലെ പലിശ നിരക്ക് 0.25 കുറച്ചിരുന്നു. കൂടുതൽ വിവരങ്ങൾ ഉടൻ…
തൃശൂർ: തൃശൂർ അതിരൂപത മുൻ ആർച്ച് ബിഷപ്പ് മാർ ജേക്കബ് തൂങ്കുഴി (95) അന്തരിച്ചു. ആരോഗ്യ പ്രശ്നങ്ങൾ കാരണം കഴിഞ്ഞ കുറച്ച് ദിവസങ്ങളായി തൃശൂർ ജുബിലി മിഷൻ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയായിരുന്നു. സംസ്കാര ക്രമീകരണങ്ങൾ പിന്നീട് അറിയിക്കും. കത്തോലിക്കാ സഭയിൽ വിവിധ നിലകളിൽ അദ്ദേഹം സേവനം അനുഷ്ഠിച്ചു. മാനന്തവാടി രൂപതയുടെ ആദ്യ ബിഷപ്പായും തുടർന്ന് താമരശ്ശേരി രൂപതാ ബിഷപ്പായും പിന്നീട് 1997-ൽ തൃശൂർ ആർച്ച് ബിഷപ്പായും നിയമിതനായി പത്തു വർഷം ആ സ്ഥാനത്ത് സേവനമനുഷ്ഠിച്ചു. 2007 മുതൽ കേച്ചേരി മൈനർ സെമിനാരിയിൽ വിശ്രമജീവിതം നയിക്കുകയായിരുന്നു അദ്ദേഹം. ജീവൻ ടിവിയുടെ സ്ഥാപക ചെയർമാനുമായിരുന്നു അദ്ദേഹം. കത്തോലിക്കാ ബിഷപ്പുമാരുടെ കോൺഫറൻസിൽ (CBCI) അദ്ദേഹം രണ്ടുതവണ വൈസ് പ്രസിഡന്റായും പ്രവർത്തിച്ചു. 2004-ൽ തൃശൂർ മേരിമാതാ സെമിനാരിയിൽ നടന്ന ചരിത്രപ്രധാനമായ CBCI യോഗം സംഘടിപ്പിച്ചത് അദ്ദേഹത്തിന്റെ നേതൃത്വത്തിലാണ്. മുൻപ് 22 വർഷം മാനന്തവാടി രൂപതാ ബിഷപ്പായും സേവനമനുഷ്ഠിച്ചു. 1930 ഡിസംബർ 13-ന് കോട്ടയം ജില്ലയിലെ…
വാഷിങ്ടൺ ഡി.സി.: പ്രശസ്ത കൺസെർവേറ്റിവ് നേതാവും ടേണിങ് പോയിന്റ് യു.എസ്.എ സ്ഥാപകനുമായ ചാർലി കേർക്കിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് പ്രതിയെന്ന് സംശയിക്കപ്പെടുന്ന ടൈലർ റോബിൻസൺ എന്ന യുവാവിന്, കുറ്റം തെളിഞ്ഞാൽ മരണശിക്ഷ ലഭിച്ചേക്കുമെന്ന് ഫെഡറൽ കോടതി അറിയിച്ചു. യൂറ്റാ വാലിയിൽ നടന്ന പൊതു പരിപാടിയിൽ കേർക്കിനെ വെടിവച്ചു കൊലപ്പെടുത്തിയ കേസിൽ, ആദ്യമായി കോടതിയിൽ ഹാജരായ പ്രതി കുറ്റം നിഷേധിച്ചു. കൊലപാതകം ആസൂത്രിതമാണെന്നും രാഷ്ട്രീയ പ്രചോദനം മൂലമാണെന്നും പ്രോസിക്യൂഷൻ വാദിച്ചു. കുറ്റാരോപിതനെ ഫെഡറൽ നിയമപ്രകാരം വിചാരണ ചെയ്യുമെന്നും, കുറ്റം തെളിഞ്ഞാൽ മരണശിക്ഷയുണ്ടാകുമെന്നും ജഡ്ജ് വ്യക്തമാക്കി. പ്രതിയെ ജാമ്യം അനുവദിക്കാതെ ജയിലിലടച്ചു. കേർക്കിന്റെ കുടുംബവും ടേണിങ് പോയിന്റ് യു.എസ്.എ. യും നീതിക്കായി പോരാടുമെന്ന് പ്രതിജ്ഞയെടുത്തു. യൂറ്റാ ഗവർണർ സ്പെൻസർ കോക്സ്, സംശയിക്കപ്പെടുന്നവൻ ഇടതുപക്ഷ തീവ്രവാദ ആശയങ്ങളാൽ പ്രചോദിതനായാണ് എന്ന ആരോപണവുമായി രംഗത്തെത്തിയത് വിവാദമായി. ഈ ആരോപണം കൺസെർവേറ്റിവുകൾ സ്വാഗതം ചെയ്തപ്പോൾ, ഇടതുപക്ഷ നേതാക്കൾ ഇതിനെ രാഷ്ട്രീയവൽക്കരണമെന്ന് വിമർശിച്ചു. അതേ സമയം എഫ്ഡ.ബി.ഐ. ഡയറക്ടർ കാഷ് പട്ടേൽ…
ഹാമിൽട്ടൺ, കാനഡ: ഫ്ലാംബറോയിൽ സെപ്റ്റംബർ 8-ന് വയോധികയെ കബളിപ്പിച്ച് നടന്ന മോഷണവുമായി ബന്ധപ്പെട്ട് പ്രതിയായ സ്ത്രീയെ തിരിച്ചറിയാൻ ഹാമിൽട്ടൺ പൊലീസ് പൊതുജനങ്ങളുടെ സഹായം അഭ്യർത്ഥിച്ചു. പോലീസ് ഭാഷ്യമനുസരിച്ച്, ഒരു സ്ത്രീ മോഷണത്തിനിരയായ വയോധികയുടെ കഴുത്തിൽ വ്യാജ ആഭരണം ധരിപ്പിച്ച ശേഷം അവരുടെ സ്വർണാഭരണം കവരുകയായിരുന്നു. ഏകദേശം 40 വയസ്സ് പ്രായമുള്ള, 5 അടി 7 ഇഞ്ച് ഉയരവും, ശരാശരി ശരീരഭാരമുള്ള സ്ത്രീയാണ് പ്രതിയെന്ന് പൊലീസ് പറയുന്നു. മുൻഭാഗത്ത് കേടുപാടുകളുള്ള ഇരുണ്ട നിറത്തിലുള്ള വാഹനത്തിലാണ് പ്രതി നിഷ്ക്രമിച്ചത്. ഹാമിൽട്ടണിൽ ഇത്തരം മോഷണങ്ങൾ വർദ്ധിക്കുന്നതായി പൊലീസ് മുന്നറിയിപ്പ് നൽകി. 2021-ൽ 9 കേസുകൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ. 2024-ൽ അത് 54 ആയി ഉയർന്നു. 2025 ജനുവരി മുതൽ ഓഗസ്റ്റ് വരെയുള്ള കാലയളവിൽ ഇതിനകം തന്നെ 43 കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. പരിചയമില്ലാത്ത ആളുകൾ ചേർത്ത് പിടിക്കുകയോ ആഭരണം സമ്മാനിക്കുകയോ ചെയ്യുകയാണെങ്കിൽ അത് തട്ടിപ്പായിരിക്കാമെന്നും മുൻകരുതലെടുക്കണമെന്നും പൊലീസ് മുന്നറിയിപ്പ് നൽകുന്നു. സംഭവത്തെക്കുറിച്ച് അറിവുള്ളവർ 905-546-3851 എന്ന…
ജറുസലേം/കെയ്‌റോ, സെപ്റ്റംബർ 16: ഇസ്രയേൽ ഏറെക്കാലമായി മുന്നറിയിപ്പ് നൽകി വന്നിരുന്ന വൻ കരസേനാക്രമണം ചൊവ്വാഴ്ച ഗാസ സിറ്റിയിൽ ആരംഭിച്ചു. “ഗാസ കത്തിക്കൊണ്ടിരിക്കുന്നു” എന്ന പ്രഖ്യാപനത്തോടെയാണ് ആക്രമണം ആരംഭിച്ചതെന്ന് ഇസ്രയേൽ വ്യക്തമാക്കി. പാലസ്തീനികൾ പറഞ്ഞത്, കഴിഞ്ഞ രണ്ടുവർഷത്തെ യുദ്ധത്തിനിടയിലെ ഏറ്റവും രൂക്ഷമായ ബോംബാക്രമണമാണ് അവർ നേരിടുന്നതെന്ന് ആണ്. ഇസ്രയേൽ പ്രതിരോധസേന (IDF) ഉദ്യോഗസ്ഥർ വ്യക്തമാക്കിയത് അനുസരിച്ച് കരസേന ഗാസ നഗരത്തിന്റെ ഉൾഭാഗങ്ങളിലേക്ക് കടന്നു കൊണ്ടിരിക്കയാണ്. അടുത്ത ദിവസങ്ങളിൽ കൂടുതൽ സൈനികരെ വിന്യസിക്കുമെന്നും, നഗരത്തിനുള്ളിൽ ഇപ്പോഴും സജീവമായ ഏകദേശം 3,000 ഹമാസ് പോരാളികളെയാണ് അവർ നേരിടേണ്ടി വരികയെന്നും ഐ.ഡി.എഫ് കണക്കുകൂട്ടുന്നു. ഈ നീക്കം, മാസങ്ങളായി തുടർന്ന വായു ആക്രമണങ്ങൾക്കും ഉപരോധങ്ങൾക്കും ശേഷമാണ് ഇസ്രയേൽ കരസേന ആക്രമണം നടത്തിയിരിക്കുന്നത്. അതേസമയം, ഗാസയിലെ സാധാരണ ജനങ്ങൾ തുടർച്ചയായ ബോംബാക്രമണവും വ്യാപക നാശവും നേരിടുകയാണെന്ന് റിപ്പോർട്ടുകൾ പറയുന്നു. മനുഷ്യാവകാശ പ്രതിസന്ധി കൂടുതൽ രൂക്ഷമാകുന്ന സാഹചര്യമാണിപ്പോൾ പ്രദേശത്ത്.
ഗാസയിൽ ഇസ്രയേൽ നടത്തിയ സൈനിക നടപടികൾ വംശഹത്യയാണെന്ന് (genocide) ഐക്യരാഷ്ട്രസഭയുടെ (യുഎൻ) അന്വേഷണ കമ്മീഷൻ റിപ്പോർട്ട്. യുഎൻ മനുഷ്യാവകാശ കൗൺസിലിന്റെ കീഴിൽ രൂപീകരിച്ച സ്വതന്ത്ര അന്വേഷണ സമിതിയാണ് ഈ ഗുരുതരമായ കണ്ടെത്തൽ പുറത്തുവിട്ടത്. 2023 ഒക്ടോബർ മുതൽ ഗാസയിൽ നടന്ന സൈനിക ആക്രമണങ്ങളിൽ പതിനായിരക്കണക്കിന് നിരപരാധികൾ, പ്രത്യേകിച്ച് സ്ത്രീകളും കുട്ടികളും, കൊല്ലപ്പെട്ടതായി റിപ്പോർട്ടിൽ പറയുന്നു. പ്രധാന കണ്ടെത്തലുകൾ യുഎൻ കമ്മീഷൻ, ഇസ്രയേലിന്റെ ആക്രമണങ്ങൾ “നിർദ്ദിഷ്ട ജനവിഭാഗത്തെ മനഃപൂർവം നശിപ്പിക്കാനുള്ള ഉദ്ദേശ്യത്തോടെ” നടത്തിയതാണെന്ന് വ്യക്തമാക്കി. ഗാസയിലെ ആശുപത്രികൾ, സ്കൂളുകൾ, അഭയാർത്ഥി ക്യാമ്പുകൾ എന്നിവ ലക്ഷ്യമിട്ടുള്ള ആക്രമണങ്ങൾ, ജഞങ്ങളുടെ അടിസ്ഥാന ആവശ്യങ്ങൾ തടസ്സപ്പെടുത്തൽ, ഭക്ഷണവും വെള്ളവും മരുന്നും ലഭ്യമാക്കാതിരിക്കാൻ വേണ്ടി നടത്തിയ ഉപരോധം എന്നിവ ജനസംഹാരത്തിന്റെ ലക്ഷണങ്ങളായി കമ്മീഷൻ ചൂണ്ടിക്കാട്ടി. “ഈ നടപടികൾ മനുഷ്യത്വത്തിനെതിരായ കുറ്റകൃത്യങ്ങളുടെ വ്യക്തമായ ഉദാഹരണമാണ്,” കമ്മീഷൻ ചെയർപേഴ്സൺ പറഞ്ഞു. “ഗാസയിലെ പൗരന്മാർ അനുഭവിക്കുന്ന ദുരിതം അവർണനീയമാണ്. അന്താരാഷ്ട്ര നിയമങ്ങൾ ലംഘിക്കപ്പെട്ടിരിക്കുന്നു.” എന്നും റിപ്പോർട്ട് വിലയിരുത്തുന്നു. റിപ്പോർട്ട് പുറത്തുവന്നതിനു പിന്നാലെ, നിരവധി…
സെപ്റ്റംബർ 15, 2025: ആപ്പിൾ അവരുടെ പുതിയ iOS 26 അപ്‌ഡേറ്റും മറ്റ് ഓപ്പറേറ്റിംഗ് സിസ്റ്റങ്ങളുടെ പുതുക്കലുകളും (iPadOS, macOS, watchOS, tvOS, visionOS) ഔദ്യോഗികമായി പുറത്തിറക്കി. പുതിയ iOS 26-ൽ “ലിക്വിഡ് ഗ്ലാസ്” (Liquid Glass) ഡിസൈൻ, മെസ്സേജിംഗ് ആപ്പുകളിൽ AI അടിസ്ഥാനത്തിലുള്ള ലൈവ് ട്രാൻസ്ലേഷൻ, സിസ്റ്റം-വ്യാപകമായ ദൃശ്യ മെച്ചപ്പെടുത്തലുകൾ, ആപ്പുകളും അറിയിപ്പുകളും ക്രമീകരിക്കാൻ പുതിയ മാർഗങ്ങൾ എന്നിവ ഉൾപ്പെടുത്തിയിട്ടുണ്ട്. iOS 26 ഇൻസ്റ്റാൾ ചെയ്യുന്നത് എങ്ങനെ? പുതിയ അപ്‌ഡേറ്റ് പിന്തുണയ്ക്കുന്ന എല്ലാ ഉപകരണങ്ങൾക്കും സൗജന്യമായി ലഭ്യമാണ്,.
ന്യൂയോർക്ക്: ഗൂഗിളിന്റെ മാതൃകമ്പനിയായ അൽഫബെറ്റ് ചരിത്രത്തിൽ 3 ട്രില്യൺ ഡോളർ മാർക്കറ്റ് ക്യാപ്പ് കൈവരിക്കുന്ന നാലാമത്തെ കമ്പനിയായി. ആപ്പിൾ, മൈക്രോസോഫ്റ്റ്, എൻവിഡിയ എന്നിവയ്ക്ക് പിന്നാലെയാണ് അൽഫബെറ്റ് ഈ നേട്ടം സ്വന്തമാക്കിയത്. തിങ്കളാഴ്ച കമ്പനിയുടെ ഓഹരികൾ 4 ശതമാനത്തിലേറെ ഉയർന്നതോടെ വിപണി മൂല്യം 3 ട്രില്യൺ കടന്നു. സെപ്റ്റംബർ ആദ്യം വന്ന യു.എസ്. ആന്റിട്രസ്റ്റ് കോടതി വിധിയാണ് ഓഹരി വില ഉയരാൻ പ്രധാന കാരണമായത്. യു.എസ്. ജസ്റ്റിസ് ഡിപ്പാർട്മെന്റ് (DOJ) ഗൂഗിളിനെ ക്രോം ബ്രൗസർ വിറ്റഴിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. അതുപോലെ, 2024-ൽ ഒരു ജില്ലാ കോടതി ഗൂഗിളിന് സെർച്ച്, പരസ്യ മേഖലയിലെ അനധികൃത ഏകാധിപത്യം ഉണ്ടെന്ന് കണ്ടെത്തിയിരുന്നു. എന്നാൽ ജഡ്ജി അമിത് മേത്ത കർശനമായ ശിക്ഷകൾ ഒഴിവാക്കിയതോടെ ഓഹരി ഉടമകൾ ആശ്വാസം നേടി. ഇതേത്തുടർന്നു കമ്പനിയുടെ ഓഹരികൾ ചരിത്രത്തിലെ ഉയർന്ന നിരക്കിലേക്ക് ഉയർന്നു. ഗൂഗിൾ സെർച്ച്, യൂറ്റ്യൂബ്, ആൻഡ്രോയിഡ്, ക്ലൗഡ് ഡിവിഷൻ എന്നിവയിലൂടെ വൻ വരുമാനം നേടുന്ന അൽഫബെറ്റ്, ഇപ്പോൾ ഗ്ലോബൽ ടെക്ക് ഇക്കോണമിയിലെ…
ജനീവ: ഖത്തറിലെ ദോഹയിൽ ഹമാസ് നേതാക്കളെ ലക്ഷ്യമിട്ടുള്ള ഇസ്രയേലിന്റെ വ്യോമാക്രമണത്തെക്കുറിച്ച് അടിയന്തര ചർച്ച നടത്താൻ ഐക്യരാഷ്ട്ര സഭയുടെ മനുഷ്യാവകാശ കൗൺസിൽ തീരുമാനിച്ചു. 2025 സെപ്റ്റംബർ 16-ന് (ചൊവ്വാഴ്ച) ജനീവയിൽ നടക്കുന്ന ഈ ചർച്ച, കൗൺസിലിന്റെ 2006-ലെ രൂപീകരണത്തിനു ശേഷമുള്ള പത്താമത്തെ അടിയന്തര ചർച്ചയാണ്. സെപ്റ്റംബർ 9-ന് ഇസ്രയേൽ നടത്തിയ ആക്രമണത്തിൽ ഹമാസിന്റെ അഞ്ച് അംഗങ്ങളും ഖത്തർ സുരക്ഷാ ഉദ്യോഗസ്ഥനുമാണ് കൊല്ലപ്പെട്ടത്. ദോഹയിലെ ലെഖ്തൈഫിയ ജില്ലയിലെ ഒരു റെസിഡൻഷ്യൽ കോംപ്ലക്സിനെതിരെയാണ് ആക്രമണം നടന്നത്. അവിടെ ഹമാസ് നേതാക്കൾ സമാധാന ചർച്ചകൾക്കായി കൂടിയിരുന്നു. ഖത്തറിന്റെ സ്വാതന്ത്ര്യത്തിന് വിരുദ്ധമായ ഈ ആക്രമണം അന്താരാഷ്ട്ര നിയമം ലംഘിക്കുന്നതാണെന്നും, “ധാർഷ്ട്യപര”മാണെന്നും ഖത്തർ വിശേഷിപ്പിച്ചു. ചർച്ചയ്ക്കുള്ള അഭ്യർത്ഥന, ഓർഗനൈസേഷൻ ഓഫ് ഇസ്ലാമിക് കോ-ഓപ്പറേഷനെ (ഒ.ഐ.സി.) പ്രതിനിധീകരിച്ച് പാകിസ്ഥാനും, ഗൾഫ് കോഓപ്പറേഷൻ കൗൺസിൽ (ജി.സി.സി.) നെ പ്രതിനിധീകരിച്ച് കുവൈറ്റുമാണ് നൽകിയത്. ഇസ്രയേലിന്റെ ആക്രമണവും മറ്റ് “ശത്രുതാപരമായ പ്രവർത്തനങ്ങളും” പ്രാദേശിക സഹവർത്തിത്വത്തിനും സമാധാനശ്രമങ്ങൾക്കും ഭീഷണിയാണെന്ന് സെപ്റ്റംബർ 15-ന് ദോഹയിൽ ചേരുന്ന അറബ്-ഇസ്ലാമിക് രാജ്യങ്ങളുടെ…