- വ്യാജ ലൈസൻസുമായി കാനഡയിൽ വിമാനം പറത്തിയത് 17 വർഷം: എയർ കാനഡ മുൻ ക്യാപ്റ്റൻ അറസ്റ്റിൽ
- കനേഡിയൻ ലൈസൻസ് ഉണ്ടോ? ലോകത്ത് എവിടെയും വണ്ടി ഓടിക്കാൻ അന്താരാഷ്ട്ര ഡ്രൈവിംഗ് പെർമിറ്റ് സ്വന്തമാക്കാം: അറിയേണ്ടതെല്ലാം
- സൗജന്യമായി ഫ്രഞ്ച് പഠിക്കാം: ഒട്ടാവ സർവ്വകലാശാലയുടെ ഓൺലൈൻ ഫ്രഞ്ച് ലാംഗ്വേജ് കോഴ്സ്
- ഇന്ത്യൻ സമൂഹത്തിന് വേണ്ടി കാനഡയിൽ 6% കൊഴുപ്പുള്ള പാൽ വിപണിയിൽ
- കാനഡയിലെ മഞ്ഞുമൂടിയ ദ്വീപിൽ ജീവൻ രക്ഷിക്കുന്ന മലയാളി: ബിബിൻ പീറ്ററിന്റെ കഥ
- കാനഡയിലും കേരളത്തിലും അവധികൾ എങ്ങനെ വ്യത്യാസപ്പെടുന്നു? എവിടെയാണ് ഏറ്റവും കൂടുതൽ അവധികൾ?
- 2026 കാനഡ സെൻസസ്: മലയാളി ശ്രദ്ധിക്കേണ്ട 5 പ്രധാന കാര്യങ്ങൾ
- യൂണിറ്റി ഫെസ്റ്റ് 2026 ഇന്ന് മിസിസാഗയിൽ; സാംസ്കാരിക വൈവിധ്യങ്ങളുടെ വൻ ആഘോഷം
Author: KSN News Desk
തന്റെ പുതിയ റീത്ത് ലക്ചറിൽ നിന്നുള്ള ഒരു വാചകം നീക്കം ചെയ്തതിനെ തുടർന്ന് ബി.ബി.സി.ക്കെതിരെ ആരോപണവുമായി ഡച്ച് ചരിത്രകാരനും എഴുത്തുകാരനുമായ റുട്ട്ഗർ ബ്രെഗ്‌മാൻ. ഡൊണാൾഡ് ട്രംപ് “അമേരിക്കൻ ചരിത്രത്തിലെ ഏറ്റവും അഴിമതിക്കാരനായ പ്രസിഡന്റാണ്” എന്നായിരുന്നു വിവാദമായ ആ വാചകം. എന്താണ് സംഭവം? ലണ്ടനിലെ ബി.ബി.സി. റേഡിയോ തീയേറ്ററിൽ കഴിഞ്ഞ മാസം ഏകദേശം 500-ഓളം പ്രേക്ഷകരുടെ സാന്നിധ്യത്തിൽ “A Time of Monsters” എന്ന പേരിൽ ബ്രെഗ്‌മാൻ നടത്തിയ പ്രഭാഷണത്തിൽ ട്രംപിനെ ‘അമേരിക്കൻ ചരിത്രത്തിലെ, ഏറ്റവും പ്രകടമായ തരത്തിൽ അഴിമതി നടത്തുന്ന – “openly corrupt” – പ്രസിഡന്റ് ‘ എന്ന് വിശേഷിപ്പിച്ചിരുന്നു. എന്നാൽ കഴിഞ്ഞ ദിവസം (ചൊവ്വാഴ്ച, നവംബർ 25) ബി.ബി.സി. റേഡിയോ 4-ൽ പ്രഭാഷണം സംപ്രേഷണം ചെയ്തപ്പോൾ ഇതിൽ നിന്ന് ആ വാചകം നീക്കപ്പെട്ടിരുന്നു. ഈ വാചകം നീക്കാനുള്ള തീരുമാനം “ബി.ബി.സി.-യിലെ ഉന്നത തലങ്ങളിൽ” എടുത്തതായിരുന്നു എന്നാണ് ബ്രെഗ്മാൻ പറയുന്നത്. “ഭീരുത്വം”, “സ്വയം സെൻസർഷിപ്പ്” ഒരു പൊതു പ്രസ്താവനയിലും സോഷ്യൽ…
ജോഹാനസ്ബർഗ്: ആഗോള വളർച്ചയെ അളക്കുന്ന ഇന്നത്തെ രീതി തെറ്റാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇത് കോടിക്കണക്കിന് ആളുകളെ ദാരിദ്ര്യത്തിലാക്കുകയും പ്രകൃതിയെ നശിപ്പിക്കുകയും ചെയ്യുന്നുവെന്ന് അദ്ദേഹം ജി-20 ഉച്ചകോടിയിൽ പറഞ്ഞു. ശനിയാഴ്ച (നവംബർ 22) ദക്ഷിണാഫ്രിക്കയിലെ ജോഹാനസ്ബർഗിൽ നടക്കുന്ന സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം ആവശ്യപ്പെട്ടത്. “മനുഷ്യരെയും പ്രകൃതിയെയും ഒരുപോലെ സംരക്ഷിക്കുന്ന വികസനമാണ് വേണ്ടത്. അതിന് ഭാരതത്തിന്റെ ‘പൂർണ്ണ മാനവികത’ (Integral Humanism) എന്ന ചിന്താഗതി മാതൃകയാകും,” മോദി പറഞ്ഞു. അദ്ദേഹം നാല് പുതിയ പദ്ധതികളും മുന്നോട്ടുവച്ചു: മയക്കുമരുന്ന് കടത്ത് ഇന്ന് ഭീകരസംഘടനകൾക്ക് ധനാഗമ ശ്രോതസ്സാണെന്നും ഇത് തടയാൻ എല്ലാ രാജ്യങ്ങളും ഒന്നിച്ച് നിൽക്കണമെന്നും മോദി ആവശ്യപ്പെട്ടു. ആഫ്രിക്കയിൽ ആദ്യമായി നടക്കുന്ന ജി-20 ഉച്ചകോടിയിൽ ഇന്ത്യയുടെ ശബ്ദം ശക്തമായി ഉയർന്നുവെന്ന് നിരീക്ഷകർ പറയുന്നു. ഉച്ചകോടിക്കിടെ ഓസ്ട്രേലിയ, കാനഡ, ദക്ഷിണകൊറിയ തുടങ്ങിയ രാജ്യങ്ങളുടെ നേതാക്കളുമായി മോദി കൂടിക്കാഴ്ച നടത്തി. ഞായറാഴ്ച ഇന്ത്യ-ബ്രസീൽ-ദക്ഷിണാഫ്രിക്ക സംയുക്ത ഉച്ചകോടിക്ക് ശേഷം പ്രധാനമന്ത്രി നാട്ടിലേക്ക് മടങ്ങും.
അബുജ: നൈജീരിയയുടെ പടിഞ്ഞാറൻ ഭാഗത്തുള്ള നൈജർ സംസ്ഥാനത്തെ സെന്റ് മേരീസ് കോ-എഡ്യൂക്കേഷണൽ ബോർഡിംഗ് സ്കൂളിൽ നിന്നും 303 വിദ്യാർത്ഥികളെയും 12 അധ്യാപകരെയും ആയുധധാരികൾ തട്ടിക്കൊണ്ടുപോയതായി ക്രിസ്ത്യൻ അസോസിയേഷൻ ഓഫ് നൈജീരിയയെ (സി.എ.എൻ.) ഉദ്ധരിച്ച് വിവിധ വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നു. ഇത് രാജ്യത്തെ ഏറ്റവും വലിയ മാസ് കിഡ്നാപ്പിങ്ങുകളിലൊന്നാണ്, ഇത് ആഫ്രിക്കയിലെ തന്നെ ഏറ്റവും ജനസംഖ്യയുള്ള രാജ്യത്ത് സുരക്ഷാ ആശങ്കകളെ വർദ്ധിപ്പിക്കുന്നു. വെള്ളിയാഴ്ച പുലർച്ചെ നടന്ന റെയ്ഡ്, തൊട്ടുമുമ്പുള്ള തിങ്കളാഴ്ച അയൽ സംസ്ഥാനമായ കെബി സംസ്ഥാനത്തെ ഒരു സെക്കൻഡറി സ്കൂളിൽ നിന്നും 25 പെൺകുട്ടികളെ തട്ടിക്കൊണ്ടുപോയ സംഭവത്തിന്റെ തുടർച്ചയാണ്. 227 പേരെ തട്ടിക്കൊണ്ടുപോയതായാണ് സി.എ.എൻ. ആദ്യം റിപ്പോർട്ട് ചെയ്തിരുന്നതെങ്കിലും, പരിശോധനയ്ക്ക് ശേഷം എണ്ണം 303 വിദ്യാർത്ഥികളും 12 അധ്യാപകരുമായി ഉയർന്നതായി അറിയിച്ചു. 8 മുതൽ 18 വയസ്സ് വരെയുള്ള ആൺകുട്ടികളും പെൺകുട്ടികളുമാണ് തട്ടിക്കൊണ്ടുപോയവരിൽ ഭൂരിഭാഗവും, ഇത് 629 വിദ്യാർത്ഥികളുള്ള സ്കൂളിന്റെ ഏകദേശം പകുതിയോളം വരും. നൈജീരിയൻ സർക്കാർ ഇതുവരെ തട്ടിക്കൊണ്ടുപോകപ്പെട്ടവരുടെ എണ്ണത്തെക്കുറിച്ച്…
ലണ്ടൻ: അഭയാർത്ഥികളുടെ അപേക്ഷ പ്രോസസ്സ് ചെയ്യുന്നതിനായി ആവശ്യമായ ചെലവുകൾ കണ്ടെത്തുന്നതിന്റെ ഭാഗമായി, അവരുടെ കൈവശമുള്ള വിലപിടിപ്പുള്ള ആഭരണങ്ങളോ മറ്റ് സ്വത്തുക്കളോ സർക്കാർ പിടിച്ചെടുക്കാൻ സാധ്യതയുണ്ടെന്ന് ബ്രിട്ടീഷ് ആഭ്യന്തര മന്ത്രാലയത്തിന്റെ പുതിയ നീക്കങ്ങൾ സൂചിപ്പിക്കുന്നു. ഹോം ഓഫീസിലെ മന്ത്രി അലക്‌സ് നൊറിസ് മാധ്യമങ്ങളോട് സംസാരിക്കുമ്പോഴാണ് വിവാദങ്ങൾക്ക് വഴിയൊരുക്കാവുന്ന ഈ നിലപാട് വ്യക്തമാക്കിയത്. വിവാദനയ പരിഷ്കാരത്തിന്റെ ഭാഗമായി, വിവാഹ മോതിരം പോലെയുള്ള വൈകാരിക മൂല്യമുള്ള ആഭരണങ്ങൾ പിടിച്ചെടുക്കില്ലെന്നാണ് പറയുന്നതെങ്കിലും, വൈകാരിക ബന്ധമില്ലെന്ന് കണക്കാക്കപ്പെടാവുന്ന, ഉയർന്ന മൂല്യമുള്ള ആഭരണങ്ങളോ മറ്റുസ്വത്തുക്കളോ സർക്കാരിന് ഏറ്റെടുക്കാമെന്ന് മന്ത്രിയുടെ പ്രസ്താവന വ്യക്തമാക്കുന്നു. ഈ നടപടിയുടെ ആശയം, കർശനമായ അഭയാർത്ഥി നയം സ്വീകരിക്കുന്ന ഡെൻമാർക്കിൽ നിന്ന് മാതൃകയായി സ്വീകരിച്ചതാണെന്നാണ് റിപ്പോർട്ട്. “നികുതി നൽകുന്ന ബ്രിട്ടീഷ് ജനങ്ങൾക്കു കോടികൾ ചെലവാകുന്നു” — നൊറിസ് “ഇപ്പോൾ, അഭയം തേടുന്നവരെയും, അപേക്ഷ തള്ളിക്കളഞ്ഞിട്ടും സർക്കാർ താമസ സൗകര്യങ്ങളും മറ്റും ഉപയോഗിക്കുന്നവരെയും പിന്തുണക്കാൻ ബ്രിട്ടീഷ് ജനങ്ങളിൽ നിന്ന് വർഷം തോറും കോടിക്കണക്കിന് പൗണ്ട് ചെലവാകുന്നു. ബാങ്ക് ബാലൻസ്,…
പോയ വാരത്തിലെ പ്രധാന വാർത്തകൾ (നവംബർ 9 -16, 2025) ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പ്: എൻ.ഡി.എ. സഖ്യത്തിന് വൻ നേട്ടം 2025 നവംബർ 14-ന് പ്രഖ്യാപിച്ച ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പ് ഫലങ്ങൾ രാഷ്ട്രീയ നിരീക്ഷകരെ അതിശയിപ്പിക്കുന്നതായിരുന്നു. ഭാരതീയ ജനതാ പാർട്ടി നയിക്കുന്ന നാഷണൽ ഡെമോക്രാറ്റിക് അലയൻസ് (എൻ.ഡി.എ.) 243 അംഗങ്ങളുള്ള സഭയിൽ നിർണായകമായ ഭൂരിപക്ഷം നേടുകയും, രാഷ്‌ട്രീയ ജനതാ ദൾ (ആർജെഡി) നയിച്ച മഹാഗഠബന്ധൻ ശക്തമായ വോട്ടുവിഹിതം നേടിയിട്ടും നേടിയ സീറ്റുകളുടെ എണ്ണത്തിൽ നിരാശാജനക പ്രകടനം കാഴ്ചവെക്കുകയും ചെയ്തു. പ്രാഥമിക നിരീക്ഷണങ്ങളും ഔദ്യോഗിക കണക്കുകളും അനുസരിച്ച് എൻ.ഡി.എ ഏകദേശം 202 സീറ്റുകൾ നേടിയതോടെ ബിജെപി, ജെഡി(U) ഉൾപ്പെടെ സഖ്യകക്ഷികൾക്കു വൻ നേട്ടമായി. ഈ ഫലത്തോടെ മുതിർന്ന നേതാവ് നിതീഷ് കുമാർ വീണ്ടും മുഖ്യമന്ത്രിയാകാനുള്ള സാധ്യത ഉറപ്പിക്കുകയും, ബിജെപിയുടെ ബിഹാർ നിയമസഭാ ചരിത്രത്തിലെ ഏറ്റവും ശക്തമായ സാന്നിധ്യവും രേഖപ്പെടുത്തുകയുമാണ്. ശാസ്ത്രീയമായ ബൂത്ത് മാനേജ്‌മെന്റ്, ലക്ഷ്യബദ്ധമായ ക്ഷേമ വാഗ്ദാനങ്ങൾ, പ്രാദേശിക സഖ്യനീക്കങ്ങൾ എന്നിവയാണ് വിജയത്തിന്റെ പ്രധാന ഘടകങ്ങളായി വിലയിരുത്തപ്പെടുന്നത്. ശ്രദ്ധ…
ഓട്ടവ: ക്ലോൺ സാങ്കേതിക വിദ്യ ഉപയോഗിച്ച് വികസിപ്പിച്ച കന്നുകാലി, പന്നി എന്നിവയുടെ ഇറച്ചി കാനഡയിലെ മാർക്കറ്റിൽ ഉടൻ ലഭ്യമാകാനുള്ള സാധ്യത ശക്തമാണ്. ഹെൽത്ത് കാനഡ അടുത്തിടെ പുറത്തിറക്കിയ നയപരിഷ്‌കരണ പ്രകാരം, ഇത്തരം മൃഗങ്ങളിൽ നിന്ന് ലഭിക്കുന്ന ഇറച്ചിയെ ഇനി മുതൽ “നോവൽ ഫുഡ്”വിഭാഗത്തിൽ പെടുന്നവയായി കണക്കാക്കേണ്ടതില്ല. ഈ മാറ്റം വന്നതോടെ, ക്ലോൺ ചെയ്ത മൃഗങ്ങളുടെയോ അവയുടെ കുഞ്ഞുങ്ങളുടെയോ ഇറച്ചി വിപണിയിൽ എത്തിക്കാൻ മുൻകൂട്ടി അറിയിപ്പ് നൽകേണ്ടതില്ല. അതുപോലെ തന്നെ, പായ്ക്കറ്റിൽ പ്രത്യേക ലേബലിങ് നൽകാനും നിർബന്ധമില്ല. അതായത്, ഉപഭോക്താക്കൾക്ക് അത് ക്ലോൺ ചെയ്ത മൃഗത്തിൽ നിന്നാണോ സാധാരണ മൃഗത്തിൽ നിന്നാണോ എന്ന വിവരം പായ്ക്കറ്റിൽ നിന്ന് അറിയാൻ സാധിക്കില്ല. ക്ലോൺ ചെയ്ത മൃഗങ്ങളുടെയോ അവയുടെ കുഞ്ഞുങ്ങളുടെയോ ഇറച്ചി വിപണിയിൽ എത്തിക്കാൻ മുൻകൂട്ടി അറിയിപ്പ് നൽകേണ്ടതില്ല. അതുപോലെ തന്നെ, പായ്ക്കറ്റിൽ പ്രത്യേക ലേബലിങ് നൽകാനും നിർബന്ധമില്ല, അതായത് ഉപഭോക്താക്കൾക്ക് അത് ക്ലോൺ ചെയ്ത മൃഗത്തിൽ നിന്നാണോ സാധാരണ മൃഗത്തിൽ നിന്നാണോ എന്ന വിവരം പായ്ക്കറ്റിൽ നിന്ന് അറിയാൻ സാധിക്കില്ല. “നോവൽ ഫുഡ്” അടയാളം നിർബന്ധമാക്കാതെ…
ചെന്നൈ: ശാസ്ത്രലോകം പുതിയ ഒരു തരം വായു മലിനീകരണത്തെക്കുറിച്ച് മുന്നറിയിപ്പ് നൽകുന്നു. ‘ഇൻഹേലബിൾ മൈക്രോപ്ലാസ്റ്റിക്കുകൾ’ (iMPs) എന്ന് വിളിക്കപ്പെടുന്ന ഈ മൈക്രോസ്കോപ്പിക് പ്ലാസ്റ്റിക് കണങ്ങൾ, 10 മൈക്രോമീറ്ററിൽ താഴെ വലുപ്പമുള്ളവയാണ്, ഇവ മനുഷ്യന്റെ ശ്വാസകോശത്തിന്റെ ആഴങ്ങളിലേക്ക് എളുപ്പത്തിൽ കടന്നുചെല്ലാൻ കഴിയും. പരമ്പരാഗതമായി PM2.5 പോലുള്ള ഫൈൻ ഡസ്റ്റിന് ശ്രദ്ധ നൽകിയിരുന്നെങ്കിലും, ഇപ്പോൾ ‘പോളിമർ ഡസ്റ്റ്’ എന്നറിയപ്പെടുന്ന ഈ പ്ലാസ്റ്റിക് കണങ്ങൾ നമ്മുടെ ശ്വസിക്കുന്ന വായുവിൽ സ്വതന്ത്രമായി പാറിനടക്കുന്നുവെന്ന് ഗവേഷകർ ചൂണ്ടിക്കാട്ടുന്നു. ഇന്ത്യയിലെ പ്രധാന നഗരങ്ങളായ കൊൽക്കത്ത, ഡൽഹി, ചെന്നൈ, മുംബൈ എന്നിവിടങ്ങളിലെ മാർക്കറ്റുകളിൽ നടത്തിയ പഠനത്തിൽ, ഈ iMPകളുടെ സാന്നിധ്യം എല്ലാ സാമ്പിളുകളിലും കണ്ടെത്തി. ശരാശരി 8.8 മൈക്രോഗ്രാം/മീ³ എന്ന തോതിൽ വായുവിൽ ഉണ്ടായിരുന്ന ഈ കണങ്ങൾ, PM10, PM2.5 എന്നിവയുടെ ഏകദേശം 2.6% വരെ വരുമെന്നാണ് കണക്കാക്കുന്നത്. ഒരു വ്യക്തിയുടെ ജീവിതകാലത്തിൽ ശ്വാസകോശത്തിൽ അടിഞ്ഞുകൂടാവുന്നത് ഏകദേശം 2.9 ഗ്രാം പ്ലാസ്റ്റിക് ആണെന്നും പഠനം വ്യക്തമാക്കുന്നു. ശീതകാല സായാഹ്നങ്ങളിൽ ഇവയുടെ സാന്ദ്രത…
ഡെൽഹി: ചരിത്രപ്രസിദ്ധമായ റെഡ് ഫോർട്ടിനു വെളിയിൽ ഒരു കാറിലുണ്ടായ സ്ഫോടനത്തിൽ കുറഞ്ഞത് എട്ടു പേർ മരിച്ചു. ഇത് ചുറ്റുമുള്ള പ്രദേശത്ത് തീപടരാൻ കാരണമായതായി പൊലീസ് പറയുന്നു. തിങ്കളാഴ്ച രാത്രി 7 മണിക്കു മുൻപ് ഉണ്ടായ സ്ഫോടനത്തിന്റെ കാരണം ഇതുവരെ വ്യക്തമല്ല. പൊലീസിന്റെ വിവരമനുസരിച്ച്, റെഡ് ഫോർട്ട് മെട്രോ സ്റ്റേഷനു വെളിയിൽ ട്രാഫിക് ലൈറ്റിൽ നിന്നിരുന്ന, സാവധാനം നീങ്ങികൊണ്ടിരുന്ന വാഹനത്തിലാണ് സ്ഫോടനം നടന്നത്. “ആ വാഹനത്തിൽ സ്ഫോടനമുണ്ടായി, അതിന്റെ ഫലമായി സമീപത്തെ വാഹനങ്ങൾക്കും നാശനഷ്ടമുണ്ടായി,” ദില്ലി പൊലീസ് കമ്മീഷണർ സതീഷ് ഗോൽച്ച മാധ്യമങ്ങളോട് പറഞ്ഞു.
കാമറൂണിലെ പ്രതിഷേധങ്ങൾ; ടാൻസാനിയയിലെ അക്രമങ്ങൾ; ഇന്ത്യയിൽ ശാസ്ത്ര-സാങ്കേതിക രംഗത്ത് ₹1 ലക്ഷം കോടി നിക്ഷേപം; സുഡാനിലെ വെടിനിർത്തൽ; ഡൽഹിയിലെ വായു മലിനീകരണം… തുടങ്ങി പോയ വാരത്തിലെ (നവംബർ 2 – 8, 2025) പ്രധാന ലോകവാർത്തകളിലൂടെ… ആഫ്രിക്ക: കാമറൂണിൽ തിരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ പ്രതിഷേധങ്ങൾ വ്യാപിക്കുന്നു യാവുണ്ടെ: ആഫ്രിക്കൻ രാഷ്ട്രമായ കാമറൂണിൽ പ്രസിഡന്റ് പോൾ ബിയ (92) വിജയിച്ചതായി ഔദ്യോഗിക ഫലപ്രഖ്യാപനം വന്നതിനെ തുടർന്ന് രാജ്യത്ത് വ്യാപകമായ പ്രതിഷേധങ്ങളും സംഘർഷങ്ങളും റിപ്പോർട്ട് ചെയ്യപ്പെടുന്നു. ഒക്ടോബർ 12-ന് നടന്ന പ്രസിഡൻഷ്യൽ തിരഞ്ഞെടുപ്പിൽ ബിയയ്ക്ക് അനുകൂലമായ ഫലം പുറത്തുവന്നതോടെ, പ്രധാന പ്രതിപക്ഷ നേതാവ് ഇസ്സാ ചിറോമ ബാക്കാരി ഫലം തള്ളിക്കളഞ്ഞ് “ഞാനാണ് യഥാർത്ഥ വിജയി” എന്ന് പ്രഖ്യാപിച്ചു. ഇതിന് പിന്നാലെ അദ്ദേഹം ജനങ്ങളെ തെരുവിലിറങ്ങാനും അക്രമരഹിത പ്രതിഷേധങ്ങൾ സംഘടിപ്പിക്കാനും ആഹ്വാനം ചെയ്തു. ഡൊവാലാ, ഗരോവാ തുടങ്ങിയ പ്രധാന നഗരങ്ങളിൽ ഭാഗിക അടച്ചുപൂട്ടലുകൾ (ലോക്ക്‌ഡൗൺ) നടപ്പാക്കാൻ ശ്രമിച്ചുവെങ്കിലും അത് വ്യാപകമായി പാലിക്കപ്പെട്ടില്ലെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. എന്നാൽ ചില പ്രദേശങ്ങളിൽ വ്യവസായ-ഗതാഗത പ്രവർത്തനങ്ങൾ ഭാഗികമായി നിലച്ചു. അതേസമയം, തെരുവുകളിൽ സുരക്ഷാ സേനയും പ്രതിഷേധക്കാരും തമ്മിൽ…
“നികുതി അടയ്ക്കേണ്ടതില്ല” വാദം: ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച ബി.സി. ദമ്പതികളുടെ അപ്പീൽ നിരസിച്ച് കോടതി
വാൻകൂവർ: “നികുതി അടയ്ക്കുന്നത് അടിമത്തത്തിന്റെ രൂപമാണ്” എന്ന വ്യാജ വാദം പ്രചരിപ്പിച്ച ബ്രിട്ടീഷ് കൊളംബിയ (B.C.) സ്വദേശികളായ റസ്സൽ പോറിസ്‌കിയും എലെയിൻ ഗോൾഡും വീണ്ടും കോടതിയിൽ പരാജയപ്പെട്ടു. ഫെഡറൽ അപ്പീൽ കോടതി ഈ ആഴ്ച പുറപ്പെടുവിച്ച വിധിയിൽ, ദമ്പതികളുടെ അപ്പീൽ “വാദങ്ങൾക്ക് യാതൊരു അടിസ്ഥാനവുമില്ല” എന്ന് വ്യക്തമാക്കി. 2004 മുതൽ 2008 വരെ ഇവർ “പാരഡൈം എജുക്കേഷൻ ഗ്രൂപ്പ്” എന്ന പേരിൽ സെമിനാറുകൾ നടത്തി, ടിക്കറ്റുകൾ വിറ്റു, പുസ്തകങ്ങളും പരിശീലന സാമഗ്രികളും പ്രസിദ്ധീകരിച്ചു. ഇതിലൂടെ 14 ലക്ഷം കാനഡൻ ഡോളർ വരുമാനം നേടി, എന്നാൽ വരുമാനമായി രേഖപ്പെടുത്താതെയും നികുതി അടക്കാതെയും പ്രവർത്തിച്ചു. കോടതിയിൽ തന്റെ നിലപാട് വിശദീകരിച്ച പോറിസ്‌കി “വരുമാന നികുതി എന്നത് തൊഴിൽ നികുതിയാണെന്നും അതിലൂടെ മനുഷ്യരെ അടിമകളാക്കുന്ന രീതിയാണെന്നും അത് മനുഷ്യാവകാശങ്ങൾക്കെതിരായ കുറ്റമാണെന്നും” പറഞ്ഞതായി കോടതി രേഖകളെ ഉദ്ധരിച്ച് CBC ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു. എന്നാൽ ജഡ്ജി സ്യൂസൻ വോംഗ് വിധിയിൽ പറഞ്ഞു പോലെ, ഈ വാദം “നിയമപരമായി…