Author: KSN News Desk

നേപ്പാളിന്റെ തലസ്ഥാനമായ കാഠ്മണ്ഡുവിൽ, സമീപകാലത്തെ രാഷ്ട്രീയ പ്രക്ഷോഭങ്ങൾക്കു ശേഷം ജെൻ സി (Generation Z) യുവാക്കൾ നടത്തുന്ന സമാധാനപരവും ഉത്തരവാദിത്തപൂർണവുമായ പ്രവർത്തനങ്ങൾ ലോകശ്രദ്ധ നേടുകയാണ്. സോഷ്യൽ മീഡിയ നിരോധനം, അഴിമതി, സാമൂഹിക അനീതി തുടങ്ങിയ വിഷയങ്ങളെ ചുറ്റിപ്പറ്റി സെപ്റ്റംബർ ആദ്യവാരം ആരംഭിച്ച പ്രക്ഷോഭങ്ങൾ, അക്രമാസക്തമായ രൂപം പ്രാപിക്കുകയും 20-ലധികം ജനങ്ങൾക്ക് ജീവഹാനി സംഭവിക്കുകയും ചെയ്തു. സർക്കാർ കെട്ടിടങ്ങൾ, രാഷ്ട്രീയ നേതാക്കളുടെ വസതികൾ എന്നിവയ്ക്ക് 1.4 ബില്യൺ ഡോളറിന്റെ നാശനഷ്ടവും ഉണ്ടായി. പ്രക്ഷോഭത്തിന്റെ തീവ്രതയിൽ പാർലമെന്റ് ആക്രമിക്കപ്പെട്ടതോടെ, പ്രധാനമന്ത്രി ഷർമ ഒലി രാജിവയ്ക്കുകയും, തുടർന്നുള്ള ചർച്ചകൾക്കൊടുവിൽ മുൻ നേപ്പാൾ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് സുഷീല കർക്കി, നേപ്പാളിന്റെ ആദ്യ വനിതാ പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുകയും ചെയ്തു. പ്രക്ഷോഭം “ഹൈജാക്ക്” ചെയ്യപ്പെട്ടുവെന്ന് ചില യുവാക്കൾ ആരോപിക്കുന്നുണ്ടെങ്കിലും, അവർ തങ്ങളുടെ ഉത്തരവാദിത്തം തിരിച്ചറിഞ്ഞ് തെരുവുകളിലേക്ക് മടങ്ങിയെത്തിയിരിക്കുകയാണ്—ഈ തവണ, തെരുവ് വൃത്തിയാക്കുക എന്ന ദൗത്യമേറ്റെടുത്താണെന്ന് മാത്രം. ഇത്തരം പ്രവർത്തികൾ കാണുകയും, കേൾക്കുകയും ചെയ്യുമ്പോൾ, ഒരു സമൂഹമെന്ന…

Read More

മാൻചെസ്റ്റർ: പ്രശസ്ത ബ്രിട്ടീഷ് ബോക്സിങ് താരം റിക്കി ഹാറ്റൺ (46) മരണമടഞ്ഞു. ‘ദി ഹിറ്റ്മാൻ’ എന്ന വിളിപേരിൽ പ്രശസ്തനായ ഹാറ്റണിന്റെ മൃതദേഹം ഞായറാഴ്ച രാവിലെ (സെപ്റ്റംബർ 14) ഗ്രേറ്റർ മാൻചചെസ്റ്ററിലെ ഹൈഡിലെ വീട്ടിൽ കണ്ടെത്തി. മരണത്തിന് പിന്നിൽ സംശയാസ്പദമായ സാഹചര്യങ്ങൾ ഒന്നുമില്ലെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ബോക്സിങ് ലോകത്ത് ‘ഹിറ്റ്മാൻ’ എന്ന പേരിൽ അറിയപ്പെട്ട റിക്കി ഹാറ്റൺ 2001-2004 കാലയളവിൽ WBU ലൈറ്റ്-വെൽറ്റർവെയ്റ്റ് ടൈറ്റിൽ വിജയകരമായി നിലനിർത്തി. IBF, WBA തുടങ്ങിയ ലോക ടൈറ്റിലുകൾ നേടിയ അദ്ദേഹം ലൈറ്റ്-വെൽട്ടർവെയ്റ്റിലും വെൽട്ടർവെയ്റ്റിലും ജേതാവായിട്ടുണ്ട്. കോസ്റ്റ്യ സിസു, ഫ്ലോയിഡ് മെയ്‌വെതർ, മാനി പാക്ക്വിയോ തുടങ്ങിയ പ്രശസ്തരുമായി പോരാടിയ ഹാറ്റൺ 2012ൽ വിരമിച്ചെങ്കിലും, ഡിസംബർ 2-ന് ദുബായിൽ നടക്കാനിരുന്ന എക്സിബിഷൻ മത്സരത്തിനായി പരിശീലനത്തിലായിരുന്നു. സ്റ്റോക്ക്‌പോർട്ടിൽ ജനിച്ച ഹാറ്റൺ, 43 തുടർവിജയങ്ങളോടെ തന്റെ കരിയർ തുടങ്ങി, ബ്രിട്ടനിലെ ഏറ്റവും പ്രശസ്തരായ ബോക്സർമാരിൽ ഒരാളായി മാറി. 2015ൽ ഫൈറ്റർ ഓഫ് ദി ഇയർ അവാർഡ് നേടിയ അദ്ദേഹം ഡിപ്രഷനും…

Read More

ലണ്ടൻ: കുടിയേറ്റ വിരുദ്ധതയുടെ പേരിൽ ശനിയാഴ്ച ലണ്ടനിൽ നടന്ന പ്രതിഷേധത്തിൽ ഏകദേശം 1.5 ലക്ഷത്തോളം ആളുകൾ പങ്കെടുത്തു. ബ്രിട്ടീഷ് വലതുപക്ഷ പ്രവർത്തകനായ സ്റ്റീഫൻ യാക്സ്ലി-ലെനൺ (ടോമി റോബിൻസൺ എന്ന പേരിലാണ് അറിയപ്പെടുന്നത്) സംഘടിപ്പിച്ച പ്രതിഷേധം, അടുത്ത കാലത്തെ ഏറ്റവും വലിയ റാലികളിലൊന്നായി മാറി. സംഘർഷവും അറസ്റ്റും റാലിക്കിടെ പ്രതിഷേധക്കാരും പോലീസും തമ്മിൽ സംഘർഷം ഉണ്ടായി. പോലീസിന്റെ റിപ്പോർട്ടനുസരിച്ച് 25 പേരെ അറസ്റ്റ് ചെയ്യുകയും, ഇരുപതിലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തു. പരിക്കേറ്റവരിൽ എത്ര പേർ പോലീസുകാരാണെന്നും എത്ര പേർ പ്രതിഷേധക്കാരാണെന്നും വ്യക്തമാക്കിയിട്ടില്ല. റാലിയുടെ പശ്ചാത്തലം ടോമി റോബിൻസൺ ബ്രിട്ടനിലെ വലതുപക്ഷ രാഷ്ട്രീയത്തിലെ വിവാദമുഖം ആണ്. ഇമിഗ്രേഷൻ വിഷയത്തെ തന്റെ പ്രധാന രാഷ്ട്രീയ ആയുധമാക്കിയാണ് അദ്ദേഹം ഏറെക്കാലമായി രംഗത്തെത്തുന്നത്. റാലിയിൽ പങ്കെടുത്തവർ കുടിയേറ്റ വിരുദ്ധ മുദ്രാവാക്യങ്ങളുമായി മുന്നേറി. എന്നാൽ വിമർശകർ ആരോപിക്കുന്നത്, ഇത്തരം റാലികൾ സമൂഹത്തിൽ വിഭജനവും വിദ്വേഷവും വർദ്ധിപ്പിക്കുന്നുവെന്നാണ്.

Read More

ടൊറോന്റോ, കാനഡ: ഈ ശനിയാഴ്ച ക്രിസ്റ്റി പിറ്റ്സ് പാർക്ക് ആന്റി-ഇമിഗ്രേഷൻ റാലിക്കും അതിനെതിരെ നടക്കുന്ന എതിർപ്രകടനങ്ങൾക്കും വേദിയാകുന്നു. സംഭവങ്ങൾ സുരക്ഷാ ആശങ്കകൾ ഉയർത്തിക്കൊണ്ടിരിക്കുകയാണ്. “കാനഡ ഫസ്റ്റ് റാലി” എന്ന പേരിൽ പ്രഖ്യാപിച്ച പരിപാടി, കഴിഞ്ഞ മാസം തന്നെ വ്യാപകമായ അപലപനത്തിനിടയാക്കി. “നമ്മുടെ മനോഹരമായ രാജ്യം നശിപ്പിക്കപ്പെടുന്നതിനെ സഹിക്കാൻ കഴിയാത്ത സത്യസന്ധരായ ദേശാഭിമാനികളെ” തേടുകയാണ് എന്ന് സംഘാടകർ പറഞ്ഞു. റാലി ഇന്ന് ശനിയാഴ്ച ഉച്ചയ്ക്ക് 1 മണിക്ക് ക്രിസ്റ്റി പിറ്റ്സിൽ ആരംഭിക്കും. ഇതിന് ശക്തമായ പ്രതികരണമാണ് സമൂഹത്തിൽ നിന്ന് ഉയർന്നത്. വാർഡ് 11 കൗൺസിലർ ഡയാൻ സാക്സ് പരിപാടിയെ ശക്തമായി അപലപിച്ചു. അതോടൊപ്പം, എതിർപ്രകടനങ്ങൾ സംഘടിപ്പിക്കപ്പെട്ടു. നിരവധി കൂട്ടായ്മകൾ വ്യത്യസ്ത പേരുകളിൽ ഉച്ചയ്ക്ക് 12 മണിക്ക്, റാലിക്ക് ഒരു മണിക്കൂർ മുമ്പ്, കൗണ്ടർ റാലികൾ നടത്താനൊരുങ്ങുകയാണ്. “നോ ടു ഹേറ്റ്, യെസ് ടു ഇമിഗ്രന്റ്സ്!” എന്ന പേരിലുള്ള ഒരു കൂട്ടായ്മ അവരുടെ പേജ് വഴി വിളിച്ചുകൂവിയത്: “ക്രിസ്റ്റി പിറ്റ്സ് ജനങ്ങൾക്കുള്ളതാണ്, വർഗ്ഗീയവാദികൾക്കല്ല. എല്ലാവരെയും…

Read More

യുണൈറ്റഡ് നേഷൻസ്: ഇസ്രയേലും പലസ്തീനും തമ്മിൽ ദ്വിരാഷ്ട്ര പരിഹാരം നടപ്പിലാക്കാൻ “വ്യക്തമായ, സമയപരിധിയുള്ള, തിരിച്ചു പോരാനാകാത്ത നടപടികൾ” ആവശ്യപ്പെടുന്ന പ്രഖ്യാപനത്തെ യു.എൻ. ജനറൽ അസംബ്ലി വെള്ളിയാഴ്ച വലിയ ഭൂരിപക്ഷത്തോടെ അംഗീകരിച്ചു. UN Declaration (A/CONF.243/2025/1) ഈ പ്രഖ്യാപനം കഴിഞ്ഞ ജൂലൈയിൽ സൗദി അറേബ്യയും ഫ്രാൻസും ചേർന്ന് സംഘടിപ്പിച്ച അന്താരാഷ്ട്ര സമ്മേളനത്തിലാണ് രൂപംകൊണ്ടത്. യുഎസും ഇസ്രയേലും ആ സമ്മേളനം ബഹിഷ്‌കരിച്ചിരുന്നു. പ്രഖ്യാപനത്തെ അംഗീകരിച്ച പ്രമേയം 142 രാജ്യങ്ങൾ അനുകൂലിക്കുകയും, 10 രാജ്യങ്ങൾ എതിർക്കുകയും, 12 രാജ്യങ്ങൾ വിട്ടുനിൽക്കുകയും ചെയ്തു. എതിർത്ത രാജ്യങ്ങളിൽ യുഎസും ഇസ്രയേലും ഉൾപ്പെടുന്നു. കൂടാതെ അർജന്റീന, ഹംഗറി, മൈക്രോനേഷ്യ, നൗറു, പലയു, പാപുവ ന്യൂഗിനിയ, പരഗ്വേ, ടോംഗ എന്നീ രാജ്യങ്ങളും എതിർവോട്ട് രേഖപ്പെടുത്തി. ഗൾഫ് അറബ് രാജ്യങ്ങൾ എല്ലാം അനുകൂലിച്ചു. 193 അംഗങ്ങളുള്ള ജനറൽ അസംബ്ലി അംഗീകരിച്ച പ്രഖ്യാപനം, 2023 ഒക്ടോബർ 7-ന് ഹമാസ് ഇസ്രയേലിനെതിരെ നടത്തിയ ആക്രമണം അപലപിച്ചു. അതേ സമയം, ഗാസയിലെ സാധാരണ ജനങ്ങളെയും അടിസ്ഥാന സൗകര്യങ്ങളെയും…

Read More

യൂറ്റാ: അമേരിക്കൻ രാഷ്ട്രീയത്തെ ഞെട്ടിച്ച കൊലപാതകത്തിന്റെ വിശദാംശങ്ങൾ പുറത്ത്. പ്രമുഖ യാഥാസ്ഥിതിക ആക്ടിവിസ്റ്റും ടേണിങ് പോയിന്റ് യു എസ് എ യുടെ സ്ഥാപകനുമായ ചാർലി കേർക്കിന്റെ കൊലപാതകത്തിൽ പ്രതിയെന്ന് സംശയിക്കുന്ന 22 വയസ്സുകാരൻ, ടൈലർ റോബിൻസൺ എന്ന യുവാവിനെ അറസ്റ്റ് ചെയ്തതായി യൂറ്റാ ഗവർണർ സ്പെൻസർ കോക്സ് വെളിപ്പെടുത്തി. വധശിക്ഷക്കർഹമായ കൊലപാതകവും, ആയുധ നിയമലംഘനവുമാണ് റോബിൻസനെതിരെ ചുമത്തിയിട്ടുള്ള കുറ്റങ്ങൾ. സംഭവം നടന്നത് യൂറ്റാ വാലി യൂണിവേഴ്സിറ്റിയിൽ, കേർക്ക് ഒരു വിദ്യാർത്ഥി സമ്മേളനത്തിൽ സംസാരിക്കവേയാണ്. ബുധനാഴ്ച രാവിലെ 8:29ന് ചാര നിറമുള്ള ഡോഡ്ജ് ചലഞ്ചറിൽ എത്തിയ റോബിൻസൺ, മറൂൺ ടി-ഷർട്ടും ലൈറ്റ് ഷോർട്ട്സും കറുത്ത തൊപ്പിയും ധരിച്ചിരുന്നതായി സർവെയ്ലൻസ് ക്യാമറ ദൃശ്യങ്ങൾ വെളിപ്പെടുത്തുന്നു. 31 വയസ്സുള്ള കേർക്കിനെ കഴുത്തിന് ലക്ഷ്യമാക്കി ഒറ്റ വെടിയുണ്ട കൊണ്ടാണ് കൊലപ്പെടുത്തിയത്. വിദ്യാർത്ഥികൾക്കിടയിൽ നിന്നുയർന്ന ഒരു ചോദ്യത്തിന് മറുപടി നൽകുന്നതിനിടെ ആയിരുന്നു ആക്രമണം. എഫ്ബിഐയും യൂറ്റാ പോലീസും നടത്തിയ അന്വേഷണത്തിൽ, റോബിൻസന്റെ പിതാവ് തന്നെയാണ് മകനെതിരെ വിവരം നൽകിയത്.…

Read More

എഡ്മണ്ടൻ, സെപ്റ്റംബർ 11, 2025: കാനഡയുടെ സാമ്പത്തിക വളർച്ചയ്ക്കും അമേരിക്കയുമായുള്ള സാമ്പത്തിക ആശ്രിതത്വം കുറയ്ക്കുന്നതിനുമായി പ്രധാനമന്ത്രി മാർക്ക് കാർണി അഞ്ച് പ്രധാന “നാഷണൽ ഇന്ററസ്റ്റ്” പദ്ധതികൾ പ്രഖ്യാപിച്ചു. എഡ്മണ്ടനിൽ നടന്ന വാർത്താസമ്മേളനത്തിൽ, ഈ പദ്ധതികൾ രാജ്യത്തിന്റെ സാമ്പത്തിക സ്വാതന്ത്ര്യം ശക്തിപ്പെടുത്താനും തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും ലക്ഷ്യമിടുന്നുവെന്ന് അദ്ദേഹം വ്യക്തമാക്കി. ഈ പദ്ധതികൾ ബിൽഡിംഗ് കാനഡ ആക്റ്റിന് കീഴിലുള്ള മേജർ പ്രോജക്റ്റ്സ് ഓഫീസിലേക്ക് അംഗീകാരത്തിനായി അയക്കും. രണ്ട് വർഷത്തിനുള്ളിൽ അനുമതി ലഭിക്കുമെന്നാണ് സർക്കാർ പ്രതീക്ഷിക്കുന്നത്. പ്രഖ്യാപിത പദ്ധതികൾ: അധിക പദ്ധതികൾ അടുത്ത ഘട്ടത്തിൽ പരിഗണിക്കുന്ന മറ്റ് പദ്ധതികളുടെ ഒരു പട്ടികയും കാർണി പ്രഖ്യാപിച്ചു. ഇതിൽ അറ്റ്ലാന്റിക് കാനഡയിലെ കാറ്റാടി ഊർജ്ജ പദ്ധതികൾ, ആൽബർട്ടയിലെ പാത്വേസ് പ്ലസ് കാർബൺ ക്യാപ്ചർ പദ്ധതി, ആർട്ടിക് സാമ്പത്തിക-സുരക്ഷാ കോറിഡോർ, ചർച്ചിൽ തുറമുഖത്തിന്റെ നവീകരണം, വടക്കൻ കാനഡയിലെ ആൾ വെതർ റോഡ് അടിസ്ഥാനസൗകര്യങ്ങൾ (All Weather Road Infrastructure), ടൊറന്റോ-ക്യൂബെക് സിറ്റകൾക്കിടയിലെ ആൾട്ടോ ഹൈ-സ്പീഡ് റെയിൽ കോറിഡോർ എന്നിവ ഉൾപ്പെടുന്നു.…

Read More

ആലുവ: കേരളത്തിലെ കോൺഗ്രസ് പാർട്ടിയുടെ പ്രമുഖ നേതാവും മുൻ സ്പീക്കറുമായിരുന്ന പി.പി. തങ്കച്ചൻ (പൈനാടത്ത് പൗലോസ് തങ്കച്ചൻ, 87) വ്യാഴാഴ്ച വൈകിട്ട് 4:30 നു ആലുവയിലെ ഒരു സ്വകാര്യ ആശുപത്രിയിൽ വച്ച് അന്തരിച്ചു. വാർദ്ധക്യസഹജ-രോഗങ്ങളും ശ്വാസകോശ പ്രശ്നങ്ങളുമാണ് മരണകാരണം. 1939 ജൂലൈ 29-ന് എറണാകുളം ജില്ലയിലെ അങ്കമാലിയിൽ ആയിരുന്നു ജനനം. കേരള നിയമസഭയുടെ സ്പീക്കറായി 1991-96 കാലയളവിൽ സേവനമനുഷ്ഠിച്ച തങ്കച്ചൻ, കോൺഗ്രസിന്റെ സംഘടനാപ്രവർത്തനങ്ങളിൽ നിർണായക പങ്ക് വഹിച്ചു. കെ.പി.സി.സി. പ്രസിഡന്റ്, മന്ത്രി, യു.ഡി.എഫ് നേതാവ് തുടങ്ങി നിരവധി ഉത്തരവാദിത്തങ്ങൾ അദ്ദേഹം വഹിച്ചിട്ടുണ്ട്. 1960-കളിൽ തുടങ്ങിയ തങ്കച്ചന്റെ രാഷ്ട്രീയജീവിതം കേരളത്തിലെ ഗ്രാമീണ പ്രദേശങ്ങളിലെ കോൺഗ്രസ് പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുന്നതിൽ നിർണായകമായിരുന്നു. അങ്കമാലി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്, എം.എൽ.എ. തുടങ്ങി വിവിധ തലങ്ങളിൽ സജീവമായിരുന്നു. പ്രായാധിക്യം മൂലം ഏറെക്കാലമായി ആരോഗ്യപ്രശ്നങ്ങൾ നേരിടുകയായിരുന്നു അദ്ദേഹം. മരണവാർത്ത അറിഞ്ഞ് രാഷ്ട്രീയ നേതാക്കൾ ഒന്നടങ്കം അനുശോചനം പ്രകടിപ്പിച്ചു. “കറ പുരളാത്ത രാഷ്ട്രീയ ജീവിതത്തിന് ഉടമയായിരുന്നു പി പി തങ്കച്ചൻ” എന്ന്…

Read More

യൂറ്റാ, സെപ്റ്റംബർ 10, 2025: അമേരിക്കൻ കൺസർവേറ്റീവ് ആക്റ്റിവിസ്റ്റും ടേണിങ് പോയിന്റ് USA സംഘടനയുടെ സഹസ്ഥാപകനുമായ ചാർലി കേർക്കിന് യൂറ്റാ വാലി യൂണിവേഴ്സിറ്റിയിൽ നടന്ന ഒരു പൊതു പരിപാടിക്കിടെ വെടിയേറ്റു. സംഭവത്തിൽ അദ്ദേഹം മരിച്ചതായി ഔദ്യോഗിക വൃത്തങ്ങൾ സ്ഥിരീകരിച്ചു. പ്രതിയെന്ന് സംശയിക്കപ്പെടുന്നയാളെ പൊലീസ് കസ്റ്റഡിയിലെടുത്തെന്നു അറിയിച്ചിരുന്നുവെങ്കിലും, ചോദ്യം ചെയ്ത ശേഷം ആളെ വിട്ടയച്ചതായി എഫ് ബി ഐ ഡയറക്റ്റർ കാഷ് പട്ടേൽ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോം X -ൽ അറിയിച്ചു. ‘പ്രൂവ്’ എന്ന ഒരു ചർച്ചാ പരിപാടിയിൽ സംസാരിക്കുകയായിരുന്നു കേർക്ക്. യൂണിവേഴ്സിറ്റി കാമ്പസിൽ നടന്ന ഈ പരിപാടി ട്രംപ് അനുകൂലിയായ കേർക്കിന്റെ ആശയങ്ങൾ പ്രചരിപ്പിക്കുന്നതിനായിരുന്നു. സംഭവം നടന്നത് ബുധനാഴ്ച (സെപ്റ്റംബർ 10) ഏകദേശം 100-200 യാർഡ് അകലത്തിൽ നിന്നാണ് അക്രമി വെടിയുതിർത്തത് എന്നാണ് പ്രാഥമിക അന്വേഷണ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. കഴുത്തിൽ വെടിയേറ്റതാണ് മരണകാരണമായത്. ചാർലി കേർക്കിന്റെ സംഘടനയുടെ ഒരു പ്രതിനിധിയാണ് സംഭവത്തെക്കുറിച്ച് ആദ്യം സ്ഥിരീകരിച്ചത്. “ഇത് ഒരു ദുരന്തമാണ്, കൂടുതൽ വിശദാംശങ്ങൾ…

Read More

ടൊറോന്റോ, ഒന്റാറിയോ: നഗരങ്ങളിലും പട്ടണങ്ങളിലും സ്ഥാപിച്ചിട്ടുള്ള ഓട്ടോമാറ്റിക് സ്പീഡ് ക്യാമറകൾ ഉടൻ നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് ഒന്റാറിയോ പ്രീമിയർ ഡഗ് ഫോർഡ് മുന്നറിയിപ്പ് നൽകി. “ക്യാമറകൾ സുരക്ഷയ്ക്കല്ല, പണം സമാഹരിക്കാനാണ് ഉപയോഗിക്കുന്നത്,” എന്ന് ഫോർഡ് ചൊവ്വാഴ്ച രാവിലെ ടൊറോന്റോയിൽ നടന്ന പരിപാടിക്ക് ശേഷം മാധ്യമങ്ങളോട് പറഞ്ഞു. ഫോർഡ് പറഞ്ഞു: “ഇത് വെറും ടാക്സ് ഗ്രാബാണ്. ആ ക്യാമറകൾ എല്ലാം എടുത്ത് കളയണം. സ്കൂളിന് സമീപം വേഗം കുറയ്ക്കണമെങ്കിൽ വലിയ ബോർഡുകളും മിന്നുന്ന ലൈറ്റുകളും ക്രോസിംഗ് ഏരിയകളും സ്ഥാപിക്കാം. ആളുകൾ സ്വാഭാവികമായി വേഗം കുറക്കും. ക്യാമറകൾ ഒന്നും വേണ്ട.” ടൊറോണ്ടോയിലെ ഹൈ പാർക്കിന് സമീപമുള്ള ഒരു സ്പീഡ് ക്യാമറ നശിപ്പിച്ചതിന് പിന്നാലെയാണ് ഡഗ് ഫോർഡിന്റെ ഈ പ്രസ്താവന. 2024 നവംബറിൽ സ്ഥാപിച്ച ഉടൻ തന്നെ ഇതേ ക്യാമറ നശിപ്പിക്കപ്പെട്ടിരുന്നു. പിന്നീട് പലവട്ടം തകർക്കപ്പെട്ട ഈ ക്യാമറ, കഴിഞ്ഞ ദിവസമാണ് പൂർണമായി തകർത്തു മാറ്റിയത്. പൊതുസുരക്ഷയോ വരുമാനമോ? നഗരങ്ങൾ, പ്രത്യേകിച്ച് ടൊറോന്റോ, സ്കൂൾ പ്രദേശങ്ങളിലെയും താമസ…

Read More