- മാഫിയ തലവൻ ‘എൽ മെൻചോ’ കൊല്ലപ്പെട്ടു; , ജനജീവിതം സ്തംഭിപ്പിച്ച് മെക്സിക്കോയിൽ വ്യാപക അക്രമം
- ടോയ്സ് ‘ആർ’ അസ് ഗിഫ്റ്റ് കാർഡുകൾ അസാധുവാകുന്നു; ഫെബ്രുവരി 16-നകം ഉപയോഗിച്ചില്ലെങ്കിൽ പണം നഷ്ടമാകും
- ഗൂഢാലോചന: ഇന്ത്യൻ പൗരൻ നിഖിൽ ഗുപ്ത കോടതിയിൽ കുറ്റസമ്മതം നടത്തി
- xAI-യെ ഏറ്റെടുത്ത് സ്പേസ് എക്സ്; ലോകത്തിലെ ഏറ്റവും മൂല്യമുള്ള സ്വകാര്യ കമ്പനിയായി മാറി
- പ്രകൃതിയുടെ സൗന്ദര്യം: നമ്മുടെ ജീവിതത്തിലെ അനുഗ്രഹം
- കുടൽ കാൻസർ: ചെറുപ്പക്കാരിലെ നിശബ്ദ ലക്ഷണങ്ങളെക്കുറിച്ച് ക്രിസ് കിർട്ടിന്റെ മുന്നറിയിപ്പ്
- വായനയുടെ പ്രാധാന്യം: അറിവും വളർച്ചയും
- പ്രകൃതിയുടെ മാസ്മരിക സൗന്ദര്യം: ഒരു ഓർമ്മപ്പെടുത്തൽ
Author: KSN News Desk
മുംബെ: വോട്ടർ പട്ടികയിലെ കൃത്രിമത്വത്തിനെതിരെ, അപൂർവമായ പ്രതിപക്ഷ ഐക്യം പ്രകടമാക്കി മുംബെയിൽ “ക്ലീൻ ഇലക്ടറൽ റോൾസ്” റാലി സംഘടിപ്പികപ്പെട്ടു. ശിവസേന (ഉദ്ധവ് ബാൽതാക്കറെ വിഭാഗം), നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി (ശരദ് പവാർ വിഭാഗം), ഇന്ത്യൻ നാഷണൽ കോൺഗ്രസ്, രാജ് താക്കറെ നയിക്കുന്ന മഹാരാഷ്ട്ര നവനിർമാണ സേന (എം.എൻ.എസ്) തുടങ്ങി എല്ലാ പ്രതിപക്ഷ പാർട്ടികളും സംയുക്തമായാണ് പ്രതിഷേധം സംഘടിപ്പിച്ചത്. ഫാഷൻ സ്ട്രീറ്റിൽ നിന്ന് ആരംഭിച്ച മാർച്ച്, ബ്രിഹൻമുംബൈ മുനിസിപ്പൽ കോർപ്പറേഷൻ (ബിഎംസി) ആസ്ഥാനത്തിനു സമീപം അവസാനിച്ചു. ഉച്ചയ്ക്ക് 1 മുതൽ 4 വരെ നീണ്ടു നിന്ന ഈ 1.5 കിലോമീറ്റർ dooramulla പ്രകടനം നഗരമധ്യത്തിൽ ഗതാഗതം മന്ദഗതിയിലാക്കി. റാലിയെ അഭിസംബോധന ചെയ്ത ഉദ്ധവ് താക്കറെ, അടുത്തിടെ നടന്ന തിരഞ്ഞെടുപ്പിന് മുമ്പായി വോട്ടർ പട്ടികയിൽ ഏകദേശം 96 ലക്ഷം പേരെ വ്യാജമായോ, തെറ്റായോ പേരുകൾ ചേർത്തതായി ആരോപിച്ചു. “ജയമോ തോൽവിയോ അല്ല വിഷയം — ജനാധിപത്യ സംവിധാനത്തെ തകർക്കുന്ന തെരഞ്ഞെടുപ്പ് കൃത്രിമങ്ങളിൽ നിന്ന് രക്ഷിക്കാനുള്ള പോരാട്ടമാണിത്,” അദ്ദേഹം…
ഓട്ടാവ: കാനഡയുടെ കേന്ദ്രബാങ്കായ ബാങ്ക് ഓഫ് കാനഡ പലിശനിരക്ക് 0.25 ശതമാനം കുറച്ച് 2.50 ശതമാനമാക്കി. സമ്പദ്‌വ്യവസ്ഥയിലെ മന്ദഗതിയും ആഗോള വ്യാപാര അനിശ്ചിതത്വവും പരിഗണിച്ചാണ് ഈ തീരുമാനം. ഈ നടപടി വളർച്ചയെ പിന്തുണയ്ക്കാനും പണപ്പെരുപ്പം നിയന്ത്രിക്കാനുമാണ് ലക്ഷ്യമിടുന്നത് എന്ന് ബാങ്ക് അറിയിച്ചു. തൊഴിൽനിരക്കിൽ കുറവും നിക്ഷേപങ്ങളിലെ മന്ദഗതിയും പലിശനിരക്ക് കുറയ്ക്കാനുള്ള പ്രധാന ഘടകങ്ങളായി എന്ന് ഗവർണർ ടിഫ് മാക്ലം പറഞ്ഞു.
ടൊറന്റോ: ഒന്റാറിയോയിലെ ആയിരക്കണക്കിന് വാടകക്കാർക്ക് ആശ്വസിക്കാം… പ്രവിശ്യാ സർക്കാർ വാടകനിയന്ത്രണവും അനിശ്ചിതകാല വാടകക്കരാറുകളും അവസാനിപ്പിക്കാനുള്ള വിവാദ നീക്കത്തിൽ നിന്ന് പിന്മാറി. കഴിഞ്ഞ ആഴ്ചയാണ് പ്രീമിയർ ഡഗ് ഫോഡ് നയിക്കുന്ന സർക്കാർ പുതിയ ഹൗസിംഗ് ബിൽ അവതരിപ്പിച്ചത്. ഭാവിയിലെ ഗൃഹനിർമാണ പദ്ധതികളുമായി ബന്ധപ്പെട്ട ഈ ബില്ലിൽ വാടകാവധി നിയമങ്ങളിൽ “ബദൽ മാർഗ്ഗങ്ങൾ” ആലോചിക്കുമെന്ന് പറഞ്ഞിരുന്നതാണ് വിവാദത്തിന് തുടക്കമായത്. അതനുസരിച്ച്, ഭൂവുടമകൾക്ക് വിപണിയിലെ അവസ്ഥകളോ വ്യക്തിപരമായ ആവശ്യങ്ങളോ അനുസരിച്ച് “തങ്ങൾക്കിഷ്ടമുള്ളവരെ എത്രകാലത്തേക്ക് വീടുകളിൽ പാർപ്പിക്കണം” എന്ന് തീരുമാനിക്കാനുള്ള അധികാരം ലഭിക്കുമെന്നായിരുന്നു പ്രമേയം സൂചിപ്പിച്ചത്. വാടകക്കാർക്കിടയിലും, സാമൂഹികനീതി പ്രസ്ഥാനങ്ങൾക്കിടയിലും ഈ നീക്കം കടുത്ത പ്രതിഷേധത്തിന് കാരണമായി. വാടകനിയന്ത്രണം ഇല്ലാതായാൽ ഭവനപ്രതിസന്ധി കൂടുതൽ രൂക്ഷമാകുമെന്ന് പ്രവർത്തകർ മുന്നറിയിപ്പ് നൽകിയിരുന്നു. ഇതിനെ തുടർന്നാണ് സർക്കാർ “ജനങ്ങളുടെ ആശങ്കകളെ മാനിച്ച്” ആ ഭാഗം നീക്കം ചെയ്യാൻ തീരുമാനിച്ചതെന്ന് പ്രവിശ്യാ ഹൗസിംഗ് മന്ത്രാലയം വ്യക്തമാക്കി. നിലവിൽ, ഒന്റാറിയോയിൽ 2018 ന് മുമ്പ് നിർമ്മിച്ച മിക്ക അപ്പാർട്ട്മെന്റുകളും വാടകനിയന്ത്രണത്തിന് വിധേയമാണ്. “ഈ തീരുമാനം, ജനവികാരം മാനിക്കുന്ന…
വാഷിംഗ്ടൺ/ഓട്ടവ: ലോകത്തിലെ ഏറ്റവും വലിയ സ്വതന്ത്ര വ്യാപാര ബന്ധമുള്ള രണ്ട് അയൽരാജ്യങ്ങൾ തമ്മിലുള്ള സംഘർഷങ്ങൾ നാടകീയമായി വർദ്ധിക്കുന്നതിനിടെ, കനേഡിയൻ ഇറക്കുമതിക്ക് 10 ശതമാനം കൂടി തീരുവ വർദ്ധിപ്പിക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ചു. ഇതിന് കാരണമായി അദ്ദേഹം ചൂണ്ടിക്കാട്ടിയത് ഒന്റാറിയോ സർക്കാർ കൊടുത്ത ഒരു ടെലിവിഷൻ പരസ്യമാണ്. ഒന്റാറിയോ പ്രവിശ്യാ സർക്കാർ നിർമ്മിച്ച ഈ പരസ്യത്തിൽ, 1987-ൽ മുൻ യുഎസ് പ്രസിഡന്റ് റൊണാൾഡ് റീഗൻ നടത്തിയ പ്രസംഗത്തിൽ നിന്നുള്ള ചില ഭാഗങ്ങൾ പുനരുപയോഗിക്കുന്നുണ്ട്. താരിഫുകൾ “ഓരോ അമേരിക്കൻ തൊഴിലാളിക്കും ഉപഭോക്താവിനും ഉപദ്രവകരമാണ്” എന്നും വ്യാപാര പ്രതികാര നടപടികൾക്ക് കാരണമാകുമെന്നും റീഗൻ മുന്നറിയിപ്പ് നൽകുന്ന വീഡിയോ ആണത്. തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമിലെ ഒരു പോസ്റ്റിൽ, പരസ്യത്തെ റീഗന്റെ പരാമർശങ്ങളുടെ “വഞ്ചനാപരമായ” തെറ്റായ പ്രതിനിധാനമാണെന്ന് ട്രംപ് വിശേഷിപ്പിച്ചു. കാനഡ “വസ്തുതകളെ വളച്ചൊടിക്കുന്നുവെന്നും” എന്നും “ശത്രുതാപരമായ പ്രവൃത്തിയിൽ” ഏർപ്പെട്ടുവെന്നും ആരോപിച്ചു. അമേരിക്ക ഇപ്പോൾ ചുമത്തുന്നതിനേക്കാൾ 10% അധികമായി താരിഫ് വർദ്ധിപ്പിക്കുകയാണെന്ന് അദ്ദേഹം പ്രഖ്യാപിച്ചു.…
കഴിഞ്ഞ വാരത്തിലെ (ഒക്ടോബർ 19 – 25) പ്രധാന വാർത്തകളും സംഭവങ്ങളും ഗാസയിൽ യുദ്ധവിരാമത്തിനിടെ വീണ്ടും സംഘർഷം: ഇസ്രായേലിന്റെ ആക്രമണത്തിൽ 26 പേർ കൊല്ലപ്പെട്ടു, ജീവകാരുണ്യ പ്രവർത്തനങ്ങൾ പുനരാരംഭിക്കാൻ ശ്രമം ജെറുസലേം: ഒക്ടോബർ 19-ന് ഗാസയിലെ വെടിനിർത്തലിനെ ബാധിക്കുന്ന തരത്തിൽ ഗുരുതരമായ പ്രതിസന്ധിക്ക് വഴിവച്ച്, ഇസ്രായേൽ സൈന്യം നടത്തിയ ആക്രമണത്തിൽ 26 പാലസ്തീനികൾ കൊല്ലപ്പെട്ടു. ഹമാസ് ആക്രമണത്തിൽ രണ്ട് ഇസ്രായേൽ സൈനികർ മരിച്ചതിനെത്തുടർന്നാണ് ഇസ്രായേൽ വ്യോമാക്രമണം നടത്തിയത്. റോയിറ്റേഴ്സ് റിപ്പോർട്ട് അനുസരിച്ച്, ഈ സംഭവം ഒരു മാസം നീണ്ടുനിന്ന വെടിനിർത്തലിനിടെ ഉണ്ടായ ഏറ്റവും വലിയ പ്രതിസന്ധിയാണ്. അതിനിടെ, ഗാസ സിറ്റിയിലെ ഡോഗ്മുഷ് ക്ലാൻ അംഗങ്ങളും ഹമാസ് പോരാളികളും തമ്മിലുള്ള ഏറ്റുമുട്ടലിൽ 19 പേർ കൊല്ലപ്പെട്ടു. യുഎൻ സഹായ ട്രക്കുകൾ റഫാ ബോർഡറിലൂടെ പ്രവേശിക്കാൻ തുടങ്ങി, എന്നാൽ ഭക്ഷ്യ ദൗലഭ്യവും മരുന്നുകളുടെ കുറവും തുടരുന്നു. ഇസ്രായേൽ പ്രധാനമന്ത്രി നെതന്യാഹു ‘സുരക്ഷാ നടപടികൾ ശക്തിപ്പെടുത്തണം’ എന്ന് ആവശ്യപ്പെട്ടു. പാലസ്തീനിന്റെ ഭരണസമിതി ‘ഇത് യുദ്ധകുറ്റമാണ്’ എന്ന്…
ബോഗോട്ട: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ‘അനധികൃത മയക്കുമരുന്ന് നേതാവ്’ എന്ന ആരോപണത്തിന് കൊളംബിയൻ പ്രസിഡന്റ് ഗുസ്താവോ പെട്രോ രൂക്ഷമായ പ്രതികരണവുമായി രംഗത്തെത്തി. ഒക്ടോബർ 19, 2025-ന് X-ൽ (മുൻപ് ട്വിറ്റർ) പോസ്റ്റ് ചെയ്ത സന്ദേശത്തിൽ, ട്രംപിനെ “പരുഷമായി പെരുമാറുന്നവനും അജ്ഞനും” – എന്നും വിശേഷിപ്പിച്ച പെട്രോ, കൊളംബിയയുടെ സംസ്കാരത്തോടുള്ള ട്രംപിന്റെ പെരുമാറ്റം അവഹേളനപരമാണെന്ന് ആരോപിച്ചു. “ശ്രീമാൻ ട്രംപ്, കൊളംബിയ ഒരിക്കലും യുഎസിനോട് അപമര്യാദയോടെ പെരുമാറിയിട്ടില്ല; മറിച്ച്, അതിന്റെ സംസ്കാരത്തെ വളരെയധികം ആദരിച്ചിട്ടുണ്ട്. പക്ഷേ, താങ്കളുടെ വാക്കുകൾ പരുഷവും കൊളംബിയയെക്കുറിച്ച് അജ്ഞത നിറഞ്ഞതുമാണ്,” പെട്രോ X-ൽ കുറിച്ചു. അദ്ദേഹം ട്രംപിനോട്, കൊളംബിയയിലെ യുഎസ് ചാർജ് ഡി അഫയറിനെപ്പോലെ ഗബ്രിയേൽ ഗാർസിയ മാർക്വേസിന്റെ ഏകാന്തതയുടെ നൂറു വർഷങ്ങൾ (Cien Años de Soledad) വായിക്കാൻ ഉപദേശിക്കുകയും, അതിലൂടെ “ഏകാന്തതയെക്കുറിച്ച്” എന്തെങ്കിലും പഠിക്കാമെന്ന് പരിഹസിക്കുകയും ചെയ്തു. തന്റെ സോഷ്യലിസ്റ്റ് ആദർശങ്ങൾ ഊന്നിപ്പറഞ്ഞ പെട്രോ, “ഞാൻ താങ്കളെ പോലെ ഒരു കച്ചവടക്കാരനല്ല. ഞാൻ ഒരു സോഷ്യലിസ്റ്റാണ്. ജനക്ഷേമത്തിലും…
പ്രസിഡന്റ് ഡോണൾഡ് ട്രംപ്, കൊളംബിയൻ പ്രസിഡന്റ് ഗുസ്താവോ പെട്രോയെ ‘അനധികൃത മയക്കുമരുന്ന് നേതാവ്’ എന്ന് വിളിച്ച പ്രഖ്യാപനത്തിനു പിന്നാലെ, യുഎസ് സെക്രട്ടറി ഓഫ് വാർ പീറ്റ് ഹെഗ്സെത്ത്, കൊളംബിയൻ ഇടതുപക്ഷ വിമത സംഘടനയുമായി ബന്ധപ്പെട്ട ഒരു ബോട്ടിനെതിരെ അമേരിക്കൻ സൈന്യം ആക്രമണം നടത്തിയതായി വെളിപ്പെടുത്തി. ഒക്ടോബർ 19, 2025-ന് എക്സിലൂടെ (മുൻപ് ട്വിറ്റർ) ആയിരുന്നു ഹെഗ്സെത്തിന്റെ പ്രതികരണം. ഹെഗ്സെത്തിന്റെ പോസ്റ്റ് ഇങ്ങനെയാണ്: “അന്താരാഷ്ട്ര ജലത്തിൽ യുഎസ് സൈന്യം കൊളംബിയൻ ഇടതുപക്ഷ വിമത ഗ്രൂപ്പുമായി ബന്ധപ്പെട്ട മറ്റൊരു കപ്പലിനെ ആക്രമിച്ചു. ഈ ആക്രമണത്തിൽ കപ്പലിനുള്ളിലുള്ള മൂന്ന് നാർകോ-ഭീകരർ കൊല്ലപ്പെട്ടു. യുഎസ് സൈന്യത്തിന് യാതൊരു നാശനഷ്ടങ്ങളും സംഭവിച്ചിട്ടില്ല. ഈ കാർട്ടലുകൾ പടിഞ്ഞാറൻ അർദ്ധ-ഗോളത്തിലെ അൽ-ഖ്വയ്ദയാണ്. യുഎസ് സൈന്യം ഈ സംഘടനകളെ ഭീകരരെയെന്ന പോലെ കൈകാര്യം ചെയ്യും – അവരെ തേടി കണ്ടെത്തുകയും കൊല്ലുകയും ചെയ്യും.” ട്രംപിന്റെ ട്രൂത്ത് സോഷ്യൽ പോസ്റ്റിനു ശേഷം മണിക്കൂറുകൾക്കുള്ളിൽ വന്ന ഈ പ്രഖ്യാപനം, കൊളംബിയയിലെ മയക്കുമരുന്ന് വ്യാപാരത്തിനെതിരായ യുഎസിന്റെ ‘ശക്തിയിലൂടെ…
വാഷിങ്ടൺ: കൊളംബിയൻ പ്രസിഡന്റ് ഗുസ്താവോ പെട്രോയെ ‘അനധികൃത മയക്കുമരുന്ന് നേതാവ്’ – “Illegal Drug Leader” എന്ന് വിശേഷണം നൽകിയിരിക്കുകയാണ് യു.എസ്. പ്രസിഡന്റ് ട്രംപ്. ഈ ആരോപണത്തോടൊപ്പം, ദക്ഷിണ അമേരിക്കൻ രാജ്യമായ കൊളംബിയയ്ക്കുള്ള യു.എസ്. ധനസഹായം കുറയ്ക്കുമെന്നും ട്രംപ് പ്രഖ്യാപിച്ചു. ഒക്ടോബർ 19, 2025-ന് നടത്തിയ പ്രസ്താവനയിലാണ് ട്രംപ് ഈ നിലപാട് വ്യക്തമാക്കിയത്. മയക്കുമരുന്ന് വ്യാപാരത്തിനെതിരെയുള്ള യു.എസിന്റെ നിലപാട് വ്യക്തമാക്കിയാണ് ട്രംപിന്റെ ഈ പ്രതികരണം. കൊളംബിയയിലെ മയക്കുമരുന്ന് ഉൽപ്പാദനവും വിതരണവും കുറയ്ക്കുന്നതിനുള്ള നടപടികളിൽ പെട്രോ സർക്കാരിന്റെ നിലപാടുകൾ അപര്യാപ്തമാണെന്നാണ് ട്രംപിന്റെ വിമർശനം. “പെട്രോയുടെ നയങ്ങൾ മയക്കുമരുന്ന് കാർട്ടലുകളെ പ്രോത്സാഹിപ്പിക്കുന്നതാണ്,” ട്രംപ് ആരോപിച്ചു. ഈ പ്രഖ്യാപനം രണ്ട് രാജ്യങ്ങൾ തമ്മിലുള്ള ബന്ധത്തിൽ വിള്ളൽ വീഴ്ത്തിയേക്കുമെന്നാണ് വിലയിരുത്തൽ. കൊളംബിയയ്ക്ക് യു.എസ്. നൽകുന്ന വാർഷിക ധനസഹായം മയക്കുമരുന്ന് നിയന്ത്രണം, സുരക്ഷ, വികസനം തുടങ്ങിയ മേഖലകളിലാണ്. ഈ ഫണ്ടിങ് വെട്ടിക്കുറയ്ക്കുന്നത് കൊളംബിയയുടെ സമ്പദ്‌വ്യവസ്ഥയെ ബാധിക്കുമെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.
ന്യൂഡൽഹി: ഇന്ത്യയുടെ വിദേശകാര്യ മന്ത്രാലയം (MEA) സംഘടിപ്പിക്കുന്ന Know India Programme (KIP), ലോകമെമ്പാടുമുള്ള ഇന്ത്യൻ വംശജനായ യുവാക്കൾക്ക് അവരുടെ മാതൃദേശവുമായി ബന്ധം ശക്തിപ്പെടുത്താനുള്ള അവസരം നൽകുന്നു.21 മുതൽ 35 വയസ്സുവരെയുള്ള ഇന്ത്യൻ വംശജരായ (NRI-കളല്ലാത്ത) യുവാക്കൾക്കാണ് ഈ പദ്ധതിയിൽ പങ്കെടുക്കാൻ കഴിയുക. ഈ പരിപാടി വഴി യുവാക്കൾക്ക് ഇന്ത്യയുടെ ജനാധിപത്യ സംവിധാനങ്ങൾ, സമ്പദ്‌വ്യവസ്ഥ, സാങ്കേതികവിദ്യ, സംസ്കാരം, ചരിത്രം എന്നിവയെക്കുറിച്ച് നേരിട്ട് അറിയാൻ കഴിയും. പാർലമെന്റ്, തിരഞ്ഞെടുപ്പ് കമ്മീഷൻ, രാഷ്ട്രപതി ഭവൻ, പ്രമുഖ വ്യവസായ കേന്ദ്രങ്ങൾ, ഗവേഷണ സ്ഥാപനങ്ങൾ, സർവകലാശാലകൾ എന്നിവിടങ്ങളിലേക്കുള്ള സന്ദർശനങ്ങൾ ഈ പരിപാടിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. പരിപാടിയുടെ കാലയളവിൽ യാത്ര, താമസം, ആഭ്യന്തര ഗതാഗതം തുടങ്ങിയ എല്ലാ സൗകര്യങ്ങളും ഇന്ത്യ സർക്കാർ ഒരുക്കും. പങ്കെടുക്കുന്നവർ എയർടിക്കറ്റ് നിരക്കിന്റെ 10 ശതമാനം അടുത്തുള്ള ഇന്ത്യൻ കോൺസുലേറ്റിലേക്ക് നൽകണം. മെഡിക്കൽ സർട്ടിഫിക്കറ്റ്, ട്രാവൽ ഇൻഷുറൻസ്, എന്നിവ സമർപ്പിക്കേണ്ടതാണ്.ഇന്ത്യ സന്ദർശിച്ചിട്ടില്ലാത്തവർക്ക് മുൻഗണന ലഭിക്കും. അപേക്ഷകർ അവരുടെ പൂരിപ്പിച്ച ഫോം culture.toronto@mea.gov.in എന്ന വിലാസത്തിലേക്ക് അയക്കണം.…
ന്യൂഡൽഹി: ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം (MEA) ബി.എൽ.എസ് ഇന്റർനാഷണൽ സർവീസസ് ലിമിറ്റഡിന് രണ്ടു വർഷത്തേക്ക് വിദേശ ഇന്ത്യൻ ദൗത്യ മിഷനുകൾക്കും സ്ഥാനപതിമാരുടെ ഓഫീസുകൾക്കും വേണ്ടി ടെൻഡറുകളിൽ പങ്കെടുക്കുന്നതിന് നിരോധനം ഏർപ്പെടുത്തി. വെള്ളിയാഴ്ച പുറപ്പെടുവിച്ച ഉത്തരവ് പ്രകാരം, ബി.എൽ.എസ് ന് ഇനി പുതിയ പ്രോജക്ടുകൾക്കായി ഇന്ത്യൻ എംബസികളുമായോ കോൺസുലേറ്റുകളുമായോ സഹകരിക്കാൻ കഴിയില്ല. കമ്പനി നൽകിയ പ്രസ്താവനയിൽ, ചില കോടതി കേസുകളും അപേക്ഷകരുടെ പരാതികളുമാണ് ഈ നടപടിക്ക് കാരണം എന്ന് വ്യക്തമാക്കി, എന്നാൽ വിശദാംശങ്ങൾ വെളിപ്പെടുത്തിയിട്ടില്ല. എന്തൊരു കത്തി! കാനഡയിലെ ബി.എൽ.എസ്. ഏജൻസിക്കെതിരെ പരാതി പ്രളയം; കണ്ണു തുറക്കാതെ അധികൃതർ പ്രഖ്യാപനത്തിന് പിന്നാലെ ബി.എൽ.എസ് ഓഹരികൾ 11 ശതമാനം വരെ ഇടിഞ്ഞു, നിക്ഷേപകരിൽ ഇത് ആശങ്ക ഉയർത്തി. അതേസമയം, നിലവിലുള്ള കരാറുകൾക്ക് ബാധകമല്ലെന്നും, വിദേശത്ത് ഉള്ള ഇന്ത്യൻ പൗരന്മാർക്കുള്ള വിസ, പാസ്‌പോർട്ട്, ബയോമെട്രിക് സേവനങ്ങൾ തുടരുമെന്നും കമ്പനി വ്യക്തമാക്കി. മന്ത്രാലയത്തിന്റെ ഉത്തരവ് ഭാവിയിലേക്കുള്ള ടെൻഡറുകൾക്ക് മാത്രമേ ബാധകമായിരിക്കൂ എന്നും കമ്പനി പ്രസ്താവനയിൽ പറഞ്ഞു. ഈ…