- കാനഡയിൽ 32,000 സെൻസസ് തൊഴിൽ അവസരം: ഇപ്പോൾ അപേക്ഷിക്കാം
- ഒന്റാറിയോ പ്രീമിയർ ഡഗ് ഫോർഡുമായി ഇന്ത്യൻ ഹൈക്കമ്മീഷണർ കൂടിക്കാഴ്ച നടത്തി
- സിസിഎംഎ ആൽബർട്ട ചാപ്റ്റർ ഫെബ്രുവരിയിൽ
- വെനസ്വേല അമേരിക്കയുടെ നിയന്ത്രണത്തിൽ: പ്രസിഡന്റ് ട്രംപ്
- കൃത്യനിഷ്ഠ ഒരു ആനുകൂല്യമോ? പാശ്ചാത്യ ശീലങ്ങളെക്കുറിച്ചുള്ള മലയാളി പ്രൊഫസറുടെ നിരീക്ഷണം കാനഡയിൽ ശ്രദ്ധേയമാകുന്നു
- ശൈത്യകാലത്തെ ആരോഗ്യവും വീടിന്റെ സംരക്ഷണവും: അന്തരീക്ഷത്തിലെ ഈർപ്പം എങ്ങനെ ക്രമീകരിക്കാം?
- ന്യൂനപക്ഷ ഗവേഷകർക്ക് ചീഫ് മിനിസ്റ്റേഴ്സ് റിസേർച് ഫെലോഷിപ്പ്: ജനുവരി 15 വരെ അപേക്ഷിക്കാം
- 2026-ലെ ബാങ്ക് ഓഫ് കാനഡ പലിശ നിരക്ക് പ്രഖ്യാപന തീയതികൾ
Author: KSN News Desk
വാഷിങ്ടൺ ഡി.സി.: പ്രശസ്ത കൺസെർവേറ്റിവ് നേതാവും ടേണിങ് പോയിന്റ് യു.എസ്.എ സ്ഥാപകനുമായ ചാർലി കേർക്കിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് പ്രതിയെന്ന് സംശയിക്കപ്പെടുന്ന ടൈലർ റോബിൻസൺ എന്ന യുവാവിന്, കുറ്റം തെളിഞ്ഞാൽ മരണശിക്ഷ ലഭിച്ചേക്കുമെന്ന് ഫെഡറൽ കോടതി അറിയിച്ചു. യൂറ്റാ വാലിയിൽ നടന്ന പൊതു പരിപാടിയിൽ കേർക്കിനെ വെടിവച്ചു കൊലപ്പെടുത്തിയ കേസിൽ, ആദ്യമായി കോടതിയിൽ ഹാജരായ പ്രതി കുറ്റം നിഷേധിച്ചു. കൊലപാതകം ആസൂത്രിതമാണെന്നും രാഷ്ട്രീയ പ്രചോദനം മൂലമാണെന്നും പ്രോസിക്യൂഷൻ വാദിച്ചു. കുറ്റാരോപിതനെ ഫെഡറൽ നിയമപ്രകാരം വിചാരണ ചെയ്യുമെന്നും, കുറ്റം തെളിഞ്ഞാൽ മരണശിക്ഷയുണ്ടാകുമെന്നും ജഡ്ജ് വ്യക്തമാക്കി. പ്രതിയെ ജാമ്യം അനുവദിക്കാതെ ജയിലിലടച്ചു. കേർക്കിന്റെ കുടുംബവും ടേണിങ് പോയിന്റ് യു.എസ്.എ. യും നീതിക്കായി പോരാടുമെന്ന് പ്രതിജ്ഞയെടുത്തു. യൂറ്റാ ഗവർണർ സ്പെൻസർ കോക്സ്, സംശയിക്കപ്പെടുന്നവൻ ഇടതുപക്ഷ തീവ്രവാദ ആശയങ്ങളാൽ പ്രചോദിതനായാണ് എന്ന ആരോപണവുമായി രംഗത്തെത്തിയത് വിവാദമായി. ഈ ആരോപണം കൺസെർവേറ്റിവുകൾ സ്വാഗതം ചെയ്തപ്പോൾ, ഇടതുപക്ഷ നേതാക്കൾ ഇതിനെ രാഷ്ട്രീയവൽക്കരണമെന്ന് വിമർശിച്ചു. അതേ സമയം എഫ്ഡ.ബി.ഐ. ഡയറക്ടർ കാഷ് പട്ടേൽ…
ഹാമിൽട്ടൺ, കാനഡ: ഫ്ലാംബറോയിൽ സെപ്റ്റംബർ 8-ന് വയോധികയെ കബളിപ്പിച്ച് നടന്ന മോഷണവുമായി ബന്ധപ്പെട്ട് പ്രതിയായ സ്ത്രീയെ തിരിച്ചറിയാൻ ഹാമിൽട്ടൺ പൊലീസ് പൊതുജനങ്ങളുടെ സഹായം അഭ്യർത്ഥിച്ചു. പോലീസ് ഭാഷ്യമനുസരിച്ച്, ഒരു സ്ത്രീ മോഷണത്തിനിരയായ വയോധികയുടെ കഴുത്തിൽ വ്യാജ ആഭരണം ധരിപ്പിച്ച ശേഷം അവരുടെ സ്വർണാഭരണം കവരുകയായിരുന്നു. ഏകദേശം 40 വയസ്സ് പ്രായമുള്ള, 5 അടി 7 ഇഞ്ച് ഉയരവും, ശരാശരി ശരീരഭാരമുള്ള സ്ത്രീയാണ് പ്രതിയെന്ന് പൊലീസ് പറയുന്നു. മുൻഭാഗത്ത് കേടുപാടുകളുള്ള ഇരുണ്ട നിറത്തിലുള്ള വാഹനത്തിലാണ് പ്രതി നിഷ്ക്രമിച്ചത്. ഹാമിൽട്ടണിൽ ഇത്തരം മോഷണങ്ങൾ വർദ്ധിക്കുന്നതായി പൊലീസ് മുന്നറിയിപ്പ് നൽകി. 2021-ൽ 9 കേസുകൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ. 2024-ൽ അത് 54 ആയി ഉയർന്നു. 2025 ജനുവരി മുതൽ ഓഗസ്റ്റ് വരെയുള്ള കാലയളവിൽ ഇതിനകം തന്നെ 43 കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. പരിചയമില്ലാത്ത ആളുകൾ ചേർത്ത് പിടിക്കുകയോ ആഭരണം സമ്മാനിക്കുകയോ ചെയ്യുകയാണെങ്കിൽ അത് തട്ടിപ്പായിരിക്കാമെന്നും മുൻകരുതലെടുക്കണമെന്നും പൊലീസ് മുന്നറിയിപ്പ് നൽകുന്നു. സംഭവത്തെക്കുറിച്ച് അറിവുള്ളവർ 905-546-3851 എന്ന…
ജറുസലേം/കെയ്‌റോ, സെപ്റ്റംബർ 16: ഇസ്രയേൽ ഏറെക്കാലമായി മുന്നറിയിപ്പ് നൽകി വന്നിരുന്ന വൻ കരസേനാക്രമണം ചൊവ്വാഴ്ച ഗാസ സിറ്റിയിൽ ആരംഭിച്ചു. “ഗാസ കത്തിക്കൊണ്ടിരിക്കുന്നു” എന്ന പ്രഖ്യാപനത്തോടെയാണ് ആക്രമണം ആരംഭിച്ചതെന്ന് ഇസ്രയേൽ വ്യക്തമാക്കി. പാലസ്തീനികൾ പറഞ്ഞത്, കഴിഞ്ഞ രണ്ടുവർഷത്തെ യുദ്ധത്തിനിടയിലെ ഏറ്റവും രൂക്ഷമായ ബോംബാക്രമണമാണ് അവർ നേരിടുന്നതെന്ന് ആണ്. ഇസ്രയേൽ പ്രതിരോധസേന (IDF) ഉദ്യോഗസ്ഥർ വ്യക്തമാക്കിയത് അനുസരിച്ച് കരസേന ഗാസ നഗരത്തിന്റെ ഉൾഭാഗങ്ങളിലേക്ക് കടന്നു കൊണ്ടിരിക്കയാണ്. അടുത്ത ദിവസങ്ങളിൽ കൂടുതൽ സൈനികരെ വിന്യസിക്കുമെന്നും, നഗരത്തിനുള്ളിൽ ഇപ്പോഴും സജീവമായ ഏകദേശം 3,000 ഹമാസ് പോരാളികളെയാണ് അവർ നേരിടേണ്ടി വരികയെന്നും ഐ.ഡി.എഫ് കണക്കുകൂട്ടുന്നു. ഈ നീക്കം, മാസങ്ങളായി തുടർന്ന വായു ആക്രമണങ്ങൾക്കും ഉപരോധങ്ങൾക്കും ശേഷമാണ് ഇസ്രയേൽ കരസേന ആക്രമണം നടത്തിയിരിക്കുന്നത്. അതേസമയം, ഗാസയിലെ സാധാരണ ജനങ്ങൾ തുടർച്ചയായ ബോംബാക്രമണവും വ്യാപക നാശവും നേരിടുകയാണെന്ന് റിപ്പോർട്ടുകൾ പറയുന്നു. മനുഷ്യാവകാശ പ്രതിസന്ധി കൂടുതൽ രൂക്ഷമാകുന്ന സാഹചര്യമാണിപ്പോൾ പ്രദേശത്ത്.
ഗാസയിൽ ഇസ്രയേൽ നടത്തിയ സൈനിക നടപടികൾ വംശഹത്യയാണെന്ന് (genocide) ഐക്യരാഷ്ട്രസഭയുടെ (യുഎൻ) അന്വേഷണ കമ്മീഷൻ റിപ്പോർട്ട്. യുഎൻ മനുഷ്യാവകാശ കൗൺസിലിന്റെ കീഴിൽ രൂപീകരിച്ച സ്വതന്ത്ര അന്വേഷണ സമിതിയാണ് ഈ ഗുരുതരമായ കണ്ടെത്തൽ പുറത്തുവിട്ടത്. 2023 ഒക്ടോബർ മുതൽ ഗാസയിൽ നടന്ന സൈനിക ആക്രമണങ്ങളിൽ പതിനായിരക്കണക്കിന് നിരപരാധികൾ, പ്രത്യേകിച്ച് സ്ത്രീകളും കുട്ടികളും, കൊല്ലപ്പെട്ടതായി റിപ്പോർട്ടിൽ പറയുന്നു. പ്രധാന കണ്ടെത്തലുകൾ യുഎൻ കമ്മീഷൻ, ഇസ്രയേലിന്റെ ആക്രമണങ്ങൾ “നിർദ്ദിഷ്ട ജനവിഭാഗത്തെ മനഃപൂർവം നശിപ്പിക്കാനുള്ള ഉദ്ദേശ്യത്തോടെ” നടത്തിയതാണെന്ന് വ്യക്തമാക്കി. ഗാസയിലെ ആശുപത്രികൾ, സ്കൂളുകൾ, അഭയാർത്ഥി ക്യാമ്പുകൾ എന്നിവ ലക്ഷ്യമിട്ടുള്ള ആക്രമണങ്ങൾ, ജഞങ്ങളുടെ അടിസ്ഥാന ആവശ്യങ്ങൾ തടസ്സപ്പെടുത്തൽ, ഭക്ഷണവും വെള്ളവും മരുന്നും ലഭ്യമാക്കാതിരിക്കാൻ വേണ്ടി നടത്തിയ ഉപരോധം എന്നിവ ജനസംഹാരത്തിന്റെ ലക്ഷണങ്ങളായി കമ്മീഷൻ ചൂണ്ടിക്കാട്ടി. “ഈ നടപടികൾ മനുഷ്യത്വത്തിനെതിരായ കുറ്റകൃത്യങ്ങളുടെ വ്യക്തമായ ഉദാഹരണമാണ്,” കമ്മീഷൻ ചെയർപേഴ്സൺ പറഞ്ഞു. “ഗാസയിലെ പൗരന്മാർ അനുഭവിക്കുന്ന ദുരിതം അവർണനീയമാണ്. അന്താരാഷ്ട്ര നിയമങ്ങൾ ലംഘിക്കപ്പെട്ടിരിക്കുന്നു.” എന്നും റിപ്പോർട്ട് വിലയിരുത്തുന്നു. റിപ്പോർട്ട് പുറത്തുവന്നതിനു പിന്നാലെ, നിരവധി…
സെപ്റ്റംബർ 15, 2025: ആപ്പിൾ അവരുടെ പുതിയ iOS 26 അപ്‌ഡേറ്റും മറ്റ് ഓപ്പറേറ്റിംഗ് സിസ്റ്റങ്ങളുടെ പുതുക്കലുകളും (iPadOS, macOS, watchOS, tvOS, visionOS) ഔദ്യോഗികമായി പുറത്തിറക്കി. പുതിയ iOS 26-ൽ “ലിക്വിഡ് ഗ്ലാസ്” (Liquid Glass) ഡിസൈൻ, മെസ്സേജിംഗ് ആപ്പുകളിൽ AI അടിസ്ഥാനത്തിലുള്ള ലൈവ് ട്രാൻസ്ലേഷൻ, സിസ്റ്റം-വ്യാപകമായ ദൃശ്യ മെച്ചപ്പെടുത്തലുകൾ, ആപ്പുകളും അറിയിപ്പുകളും ക്രമീകരിക്കാൻ പുതിയ മാർഗങ്ങൾ എന്നിവ ഉൾപ്പെടുത്തിയിട്ടുണ്ട്. iOS 26 ഇൻസ്റ്റാൾ ചെയ്യുന്നത് എങ്ങനെ? പുതിയ അപ്‌ഡേറ്റ് പിന്തുണയ്ക്കുന്ന എല്ലാ ഉപകരണങ്ങൾക്കും സൗജന്യമായി ലഭ്യമാണ്,.
ന്യൂയോർക്ക്: ഗൂഗിളിന്റെ മാതൃകമ്പനിയായ അൽഫബെറ്റ് ചരിത്രത്തിൽ 3 ട്രില്യൺ ഡോളർ മാർക്കറ്റ് ക്യാപ്പ് കൈവരിക്കുന്ന നാലാമത്തെ കമ്പനിയായി. ആപ്പിൾ, മൈക്രോസോഫ്റ്റ്, എൻവിഡിയ എന്നിവയ്ക്ക് പിന്നാലെയാണ് അൽഫബെറ്റ് ഈ നേട്ടം സ്വന്തമാക്കിയത്. തിങ്കളാഴ്ച കമ്പനിയുടെ ഓഹരികൾ 4 ശതമാനത്തിലേറെ ഉയർന്നതോടെ വിപണി മൂല്യം 3 ട്രില്യൺ കടന്നു. സെപ്റ്റംബർ ആദ്യം വന്ന യു.എസ്. ആന്റിട്രസ്റ്റ് കോടതി വിധിയാണ് ഓഹരി വില ഉയരാൻ പ്രധാന കാരണമായത്. യു.എസ്. ജസ്റ്റിസ് ഡിപ്പാർട്മെന്റ് (DOJ) ഗൂഗിളിനെ ക്രോം ബ്രൗസർ വിറ്റഴിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. അതുപോലെ, 2024-ൽ ഒരു ജില്ലാ കോടതി ഗൂഗിളിന് സെർച്ച്, പരസ്യ മേഖലയിലെ അനധികൃത ഏകാധിപത്യം ഉണ്ടെന്ന് കണ്ടെത്തിയിരുന്നു. എന്നാൽ ജഡ്ജി അമിത് മേത്ത കർശനമായ ശിക്ഷകൾ ഒഴിവാക്കിയതോടെ ഓഹരി ഉടമകൾ ആശ്വാസം നേടി. ഇതേത്തുടർന്നു കമ്പനിയുടെ ഓഹരികൾ ചരിത്രത്തിലെ ഉയർന്ന നിരക്കിലേക്ക് ഉയർന്നു. ഗൂഗിൾ സെർച്ച്, യൂറ്റ്യൂബ്, ആൻഡ്രോയിഡ്, ക്ലൗഡ് ഡിവിഷൻ എന്നിവയിലൂടെ വൻ വരുമാനം നേടുന്ന അൽഫബെറ്റ്, ഇപ്പോൾ ഗ്ലോബൽ ടെക്ക് ഇക്കോണമിയിലെ…
ജനീവ: ഖത്തറിലെ ദോഹയിൽ ഹമാസ് നേതാക്കളെ ലക്ഷ്യമിട്ടുള്ള ഇസ്രയേലിന്റെ വ്യോമാക്രമണത്തെക്കുറിച്ച് അടിയന്തര ചർച്ച നടത്താൻ ഐക്യരാഷ്ട്ര സഭയുടെ മനുഷ്യാവകാശ കൗൺസിൽ തീരുമാനിച്ചു. 2025 സെപ്റ്റംബർ 16-ന് (ചൊവ്വാഴ്ച) ജനീവയിൽ നടക്കുന്ന ഈ ചർച്ച, കൗൺസിലിന്റെ 2006-ലെ രൂപീകരണത്തിനു ശേഷമുള്ള പത്താമത്തെ അടിയന്തര ചർച്ചയാണ്. സെപ്റ്റംബർ 9-ന് ഇസ്രയേൽ നടത്തിയ ആക്രമണത്തിൽ ഹമാസിന്റെ അഞ്ച് അംഗങ്ങളും ഖത്തർ സുരക്ഷാ ഉദ്യോഗസ്ഥനുമാണ് കൊല്ലപ്പെട്ടത്. ദോഹയിലെ ലെഖ്തൈഫിയ ജില്ലയിലെ ഒരു റെസിഡൻഷ്യൽ കോംപ്ലക്സിനെതിരെയാണ് ആക്രമണം നടന്നത്. അവിടെ ഹമാസ് നേതാക്കൾ സമാധാന ചർച്ചകൾക്കായി കൂടിയിരുന്നു. ഖത്തറിന്റെ സ്വാതന്ത്ര്യത്തിന് വിരുദ്ധമായ ഈ ആക്രമണം അന്താരാഷ്ട്ര നിയമം ലംഘിക്കുന്നതാണെന്നും, “ധാർഷ്ട്യപര”മാണെന്നും ഖത്തർ വിശേഷിപ്പിച്ചു. ചർച്ചയ്ക്കുള്ള അഭ്യർത്ഥന, ഓർഗനൈസേഷൻ ഓഫ് ഇസ്ലാമിക് കോ-ഓപ്പറേഷനെ (ഒ.ഐ.സി.) പ്രതിനിധീകരിച്ച് പാകിസ്ഥാനും, ഗൾഫ് കോഓപ്പറേഷൻ കൗൺസിൽ (ജി.സി.സി.) നെ പ്രതിനിധീകരിച്ച് കുവൈറ്റുമാണ് നൽകിയത്. ഇസ്രയേലിന്റെ ആക്രമണവും മറ്റ് “ശത്രുതാപരമായ പ്രവർത്തനങ്ങളും” പ്രാദേശിക സഹവർത്തിത്വത്തിനും സമാധാനശ്രമങ്ങൾക്കും ഭീഷണിയാണെന്ന് സെപ്റ്റംബർ 15-ന് ദോഹയിൽ ചേരുന്ന അറബ്-ഇസ്ലാമിക് രാജ്യങ്ങളുടെ…
നേപ്പാളിന്റെ തലസ്ഥാനമായ കാഠ്മണ്ഡുവിൽ, സമീപകാലത്തെ രാഷ്ട്രീയ പ്രക്ഷോഭങ്ങൾക്കു ശേഷം ജെൻ സി (Generation Z) യുവാക്കൾ നടത്തുന്ന സമാധാനപരവും ഉത്തരവാദിത്തപൂർണവുമായ പ്രവർത്തനങ്ങൾ ലോകശ്രദ്ധ നേടുകയാണ്. സോഷ്യൽ മീഡിയ നിരോധനം, അഴിമതി, സാമൂഹിക അനീതി തുടങ്ങിയ വിഷയങ്ങളെ ചുറ്റിപ്പറ്റി സെപ്റ്റംബർ ആദ്യവാരം ആരംഭിച്ച പ്രക്ഷോഭങ്ങൾ, അക്രമാസക്തമായ രൂപം പ്രാപിക്കുകയും 20-ലധികം ജനങ്ങൾക്ക് ജീവഹാനി സംഭവിക്കുകയും ചെയ്തു. സർക്കാർ കെട്ടിടങ്ങൾ, രാഷ്ട്രീയ നേതാക്കളുടെ വസതികൾ എന്നിവയ്ക്ക് 1.4 ബില്യൺ ഡോളറിന്റെ നാശനഷ്ടവും ഉണ്ടായി. പ്രക്ഷോഭത്തിന്റെ തീവ്രതയിൽ പാർലമെന്റ് ആക്രമിക്കപ്പെട്ടതോടെ, പ്രധാനമന്ത്രി ഷർമ ഒലി രാജിവയ്ക്കുകയും, തുടർന്നുള്ള ചർച്ചകൾക്കൊടുവിൽ മുൻ നേപ്പാൾ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് സുഷീല കർക്കി, നേപ്പാളിന്റെ ആദ്യ വനിതാ പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുകയും ചെയ്തു. പ്രക്ഷോഭം “ഹൈജാക്ക്” ചെയ്യപ്പെട്ടുവെന്ന് ചില യുവാക്കൾ ആരോപിക്കുന്നുണ്ടെങ്കിലും, അവർ തങ്ങളുടെ ഉത്തരവാദിത്തം തിരിച്ചറിഞ്ഞ് തെരുവുകളിലേക്ക് മടങ്ങിയെത്തിയിരിക്കുകയാണ്—ഈ തവണ, തെരുവ് വൃത്തിയാക്കുക എന്ന ദൗത്യമേറ്റെടുത്താണെന്ന് മാത്രം. ഇത്തരം പ്രവർത്തികൾ കാണുകയും, കേൾക്കുകയും ചെയ്യുമ്പോൾ, ഒരു സമൂഹമെന്ന…
മാൻചെസ്റ്റർ: പ്രശസ്ത ബ്രിട്ടീഷ് ബോക്സിങ് താരം റിക്കി ഹാറ്റൺ (46) മരണമടഞ്ഞു. ‘ദി ഹിറ്റ്മാൻ’ എന്ന വിളിപേരിൽ പ്രശസ്തനായ ഹാറ്റണിന്റെ മൃതദേഹം ഞായറാഴ്ച രാവിലെ (സെപ്റ്റംബർ 14) ഗ്രേറ്റർ മാൻചചെസ്റ്ററിലെ ഹൈഡിലെ വീട്ടിൽ കണ്ടെത്തി. മരണത്തിന് പിന്നിൽ സംശയാസ്പദമായ സാഹചര്യങ്ങൾ ഒന്നുമില്ലെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ബോക്സിങ് ലോകത്ത് ‘ഹിറ്റ്മാൻ’ എന്ന പേരിൽ അറിയപ്പെട്ട റിക്കി ഹാറ്റൺ 2001-2004 കാലയളവിൽ WBU ലൈറ്റ്-വെൽറ്റർവെയ്റ്റ് ടൈറ്റിൽ വിജയകരമായി നിലനിർത്തി. IBF, WBA തുടങ്ങിയ ലോക ടൈറ്റിലുകൾ നേടിയ അദ്ദേഹം ലൈറ്റ്-വെൽട്ടർവെയ്റ്റിലും വെൽട്ടർവെയ്റ്റിലും ജേതാവായിട്ടുണ്ട്. കോസ്റ്റ്യ സിസു, ഫ്ലോയിഡ് മെയ്‌വെതർ, മാനി പാക്ക്വിയോ തുടങ്ങിയ പ്രശസ്തരുമായി പോരാടിയ ഹാറ്റൺ 2012ൽ വിരമിച്ചെങ്കിലും, ഡിസംബർ 2-ന് ദുബായിൽ നടക്കാനിരുന്ന എക്സിബിഷൻ മത്സരത്തിനായി പരിശീലനത്തിലായിരുന്നു. സ്റ്റോക്ക്‌പോർട്ടിൽ ജനിച്ച ഹാറ്റൺ, 43 തുടർവിജയങ്ങളോടെ തന്റെ കരിയർ തുടങ്ങി, ബ്രിട്ടനിലെ ഏറ്റവും പ്രശസ്തരായ ബോക്സർമാരിൽ ഒരാളായി മാറി. 2015ൽ ഫൈറ്റർ ഓഫ് ദി ഇയർ അവാർഡ് നേടിയ അദ്ദേഹം ഡിപ്രഷനും…
ലണ്ടൻ: കുടിയേറ്റ വിരുദ്ധതയുടെ പേരിൽ ശനിയാഴ്ച ലണ്ടനിൽ നടന്ന പ്രതിഷേധത്തിൽ ഏകദേശം 1.5 ലക്ഷത്തോളം ആളുകൾ പങ്കെടുത്തു. ബ്രിട്ടീഷ് വലതുപക്ഷ പ്രവർത്തകനായ സ്റ്റീഫൻ യാക്സ്ലി-ലെനൺ (ടോമി റോബിൻസൺ എന്ന പേരിലാണ് അറിയപ്പെടുന്നത്) സംഘടിപ്പിച്ച പ്രതിഷേധം, അടുത്ത കാലത്തെ ഏറ്റവും വലിയ റാലികളിലൊന്നായി മാറി. സംഘർഷവും അറസ്റ്റും റാലിക്കിടെ പ്രതിഷേധക്കാരും പോലീസും തമ്മിൽ സംഘർഷം ഉണ്ടായി. പോലീസിന്റെ റിപ്പോർട്ടനുസരിച്ച് 25 പേരെ അറസ്റ്റ് ചെയ്യുകയും, ഇരുപതിലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തു. പരിക്കേറ്റവരിൽ എത്ര പേർ പോലീസുകാരാണെന്നും എത്ര പേർ പ്രതിഷേധക്കാരാണെന്നും വ്യക്തമാക്കിയിട്ടില്ല. റാലിയുടെ പശ്ചാത്തലം ടോമി റോബിൻസൺ ബ്രിട്ടനിലെ വലതുപക്ഷ രാഷ്ട്രീയത്തിലെ വിവാദമുഖം ആണ്. ഇമിഗ്രേഷൻ വിഷയത്തെ തന്റെ പ്രധാന രാഷ്ട്രീയ ആയുധമാക്കിയാണ് അദ്ദേഹം ഏറെക്കാലമായി രംഗത്തെത്തുന്നത്. റാലിയിൽ പങ്കെടുത്തവർ കുടിയേറ്റ വിരുദ്ധ മുദ്രാവാക്യങ്ങളുമായി മുന്നേറി. എന്നാൽ വിമർശകർ ആരോപിക്കുന്നത്, ഇത്തരം റാലികൾ സമൂഹത്തിൽ വിഭജനവും വിദ്വേഷവും വർദ്ധിപ്പിക്കുന്നുവെന്നാണ്.