Author: Tomy Abraham

Tomy Abraham is a Special Correspondent with the Keralascope News. He is a professional social worker, humanist, and storyteller at heart. He brings a unique perspective to his role as Special Correspondent for Keralascope. Originally from Thodupuzha, Kerala, in India he combines his deep-rooted understanding of community life with an eye for thoughtful journalism. Beyond his profession, Tomy nurtures his passions for acting and farming—interests that keep him connected to both culture and the land. Currently based in Toronto, Canada, he continues to explore and share the stories that connect the Malayali diaspora with their roots while highlighting issues that matter both locally and globally.

ഓട്ടവ, കാനഡയിലെ ഓരോ പൗരനും സ്വയം പ്രതിരോധത്തിനുള്ള  “ന്യായമായ” ആവശ്യം വ്യക്തമായി ക്രിമിനൽ കോഡിൽ നിർവചിക്കണമെന്ന് കൺസർവേറ്റീവ് പാർട്ടി നേതാവ് പിയർ പൊലിയേവ് ആവശ്യപ്പെട്ടു. വീട്ടിൽ അനധികൃതമായി കടന്നു കയറി ജീവനും സ്വത്തിനും ഭീഷണിയാകുന്നവർക്കെതിരെ സ്വയം പ്രതിരോധിക്കുന്നതിനുള്ള അവകാശം തികച്ചും ന്യായമായി കണക്കാക്കപ്പെടണമെന്നാണ് അദ്ദേഹത്തിന്റെ നിലപാട്. ഒന്റാറിയോയിലെ ബ്രാംപ്ടണിൽ നടത്തിയ വാർത്താസമ്മേളനത്തിൽ ഇത്തരത്തിലുള്ള ഒരു മാറ്റത്തിന് സർക്കാർ തയ്യാറാകാത്തപക്ഷം, തന്റെ പാർട്ടി ഈ വർഷം ശരത്കാല സഭാ സമ്മേളനം നടക്കുന്ന അവസരത്തിൽ ഒരു സ്വകാര്യ ബിൽ അവതരിപ്പിക്കുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു. ഒന്റാറിയോയിലെ ലിൻഡ്സിയിൽ ഓഗസ്റ്റ് 18-ന് നടന്ന സംഭവ വികാസങ്ങളെ തുടർന്നാണ് കുറച്ചുനാളുകളായി ചർച്ചകളിൽ നിലനിന്നിരുന്ന ഈ ആവശ്യം വീണ്ടും ഉയർന്നുവന്നത്. 44 വയസ്സുള്ള ജെറമി ഡേവിഡ് മക്‌ഡോണൽൾഡിന്റെ അപ്പാർട്ട്‌മെന്റിൽ മൈക്കൽ കൈൽ ബ്രീൻ എന്നൊരാൾ ഒരു ക്രോസ്ബോയുമായി അതിക്രമിച്ചു കടന്നതിനെ തുടർന്ന്, ഉണ്ടായ ഏറ്റുമുട്ടലിൽ മക്‌ഡൊണാൾഡിനെതിരെ ആക്രമണത്തിന് കേസെടുത്തിരുന്നു. ബ്രീനിന് ഗുരുതരമായ പരിക്കുകൾ ഏറ്റതിനാൽ അദ്ദേഹത്തെ ടൊറോന്റോയിലെ ആശുപത്രിയിലേക്ക് എയർലിഫ്റ്റ്…

Read More

ടൊറൊന്റോ: ടൊറൊന്റോ പോലീസ് സർവീസ് (TPS) മൈക്രോമൊബിലിറ്റി വാഹനങ്ങളുടെ സുരക്ഷാ നടപടികൾ കർശനമാക്കുന്നതിന് അടുത്ത മൂന്നാഴ്ച നീണ്ടുനിൽക്കുന്ന പ്രത്യേക ബോധവൽക്കരണ, പരിശോധനാ പദ്ധതി ആവിഷ്കരിച്ചു നടപ്പിലാക്കി വരുന്നു. 2025 ഓഗസ്റ്റ് 25 മുതൽ സെപ്റ്റംബർ 13 വരെ നീണ്ടുനിൽക്കുന്ന ഈ പദ്ധതി, ഇ-ബൈക്കുകൾ, ഇ-സ്കൂട്ടറുകൾ, പരമ്പരാഗത സൈക്കിളുകൾ തുടങ്ങിയ “കുറഞ്ഞ വേഗതയിൽ സഞ്ചരിക്കുന്ന ചെറുതും ഭാരം കുറഞ്ഞതമായ” വാഹനങ്ങളുടെ സുരക്ഷിതമായ ഉപയോഗം ഉറപ്പാക്കാനാണ് ലക്ഷ്യമിടുന്നത്. ടൊറോന്റോ സിറ്റി കൗൺസിലിന്റെ ശുപാർശയെ തുടർന്നാണ് ഈ പദ്ധതിക്ക് തുടക്കം കുറിച്ചിരിക്കുന്നത്. നടപ്പാതയിലൂടെയുള്ള വാഹനമോടിക്കൽ, തെറ്റായ ദിശയിൽ സൈക്കിൾ പാതകളിലൂടെയുള്ള യാത്ര, ഇ-മോപ്പെഡുകളുടെ അനധികൃത ഉപയോഗം, സൈക്കിൾ പാതകളിൽ നിയമവിരുദ്ധമായ പാർക്കിംഗ് തുടങ്ങി സുരക്ഷയ്ക്ക് ഭീഷണിയാകുന്ന പ്രശ്നങ്ങൾ പരിഹരിക്കാൻ ഈ പദ്ധതി ലക്ഷ്യമിടുന്നു. ഹൈവേ ട്രാഫിക് ആക്ടിനെ കുറിച്ചും ടൊറന്റോ സിറ്റി നിയമ സംവിധാനങ്ങളെക്കുറിച്ചും ജനങ്ങൾക്ക് വിദ്യാഭ്യാസവും കൂടുതൽ അവബോധവും പകർന്നു കൊടുക്കുക എന്നതാണ് ഈ പദ്ധതിയുടെ പ്രധാന ലക്ഷ്യം. സ്കൂൾ സുരക്ഷാ മേഖലകളിലാണ് പോലീസ്…

Read More

മോൺട്രിയാൽ, ഓഗസ്റ്റ് 13, 2025 – കാനഡയിലെ ഏറ്റവും വലിയ വിമാനക്കമ്പനിയായ എയർ കാനഡ പണിമുടക്ക് ഭീഷണിയിൽ. 10,000-ലധികം ഫ്ലൈറ്റ് അറ്റൻഡന്റുമാരെ പ്രതിനിധീകരിക്കുന്ന കനേഡിയൻ യൂണിയൻ ഓഫ് പബ്ലിക് എംപ്ലോയീസ് (CUPE) നൽകിയ 72 മണിക്കൂർ പണിമുടക്ക് നോട്ടീസിനെ തുടർന്ന് പ്രവർത്തനങ്ങൾ ക്രമേണ നിർത്തിവയ്ക്കാനുള്ള തയ്യാറെടുപ്പിലാണ് എയർ കാനഡ. പുറത്തുവരുന്ന റിപ്പോർട്ടുകൾ പ്രകാരം പണിമുടക്ക് ഓഗസ്റ്റ് 16 ശനിയാഴ്ച മുതൽ ആരംഭിച്ചേക്കാമെന്നാണ് സൂചന. എയർ കാനഡയും എയർ കാനഡ റൂജും ഓഗസ്റ്റ് 14 മുതൽ വിമാന സർവീസുകൾ ക്രമേണ റദ്ദാക്കിത്തുടങ്ങും, ഓഗസ്റ്റ് 15-ന് കൂടുതൽ റദ്ദാക്കലുകൾ നടക്കും എന്നാണ് സൂചന. ശനിയാഴ്ചയോടെ എല്ലാ പ്രവർത്തനങ്ങളും പൂർണമായി നിർത്തിവയ്ക്കും. എട്ട് മാസത്തിലേറെ നീണ്ട ചർച്ചകൾക്ക് ശേഷം, ശമ്പളവർദ്ധനവും ജോലിസമയത്തിന് പുറമെയുള്ള സേവനങ്ങൾ ഉൾപ്പെടെ പ്രധാന വിഷയങ്ങളിൽ എയർ കാനഡയും CUPE-യും തമ്മിൽ ചർച്ചയിലൂടെ പരിഹാരം കണ്ടെത്താൻ കഴിഞ്ഞില്ല. നാല് വർഷത്തേക്ക് 38% ശമ്പളവർദ്ധനവ് എയർ കാനഡ വാഗ്ദാനം ചെയ്തെങ്കിലും, വർദ്ധനവ് പണപ്പെരുപ്പത്തിന് അനുപാതികമായുള്ള…

Read More

2025 ജൂലൈ 25-ന് ഛത്തീസ്ഗഢിലെ ദുർഗ് റെയിൽവേ സ്റ്റേഷനിൽ രണ്ട് കത്തോലിക്കാ സന്യാസിനികളായ സിസ്റ്റർ പ്രീതി മേരി, സിസ്റ്റർ വന്ദന ഫ്രാൻസിസ്, കൂടെയുണ്ടായിരുന്ന തദ്ദേശീയ വിഭാഗക്കാരനായ സുഖ്മാൻ മാണ്ഡവി എന്നിവരെ മനുഷ്യക്കടത്ത്, മതപരിവർത്തനം എന്നീ ആരോപണങ്ങളുന്നയിച്ച് അറസ്റ്റ് ചെയ്ത സംഭവം കേരളത്തിൽ വലിയ വിവാദമായി മാറി. അസീസി സിസ്റ്റേഴ്സ് ഓഫ് മേരി ഇമ്മാക്കുലേറ്റിന്റെ ഭാഗമായ ഈ സന്യാസിനികൾ, 18 വയസ്സിന് മുകളിലുള്ള മൂന്ന് യുവതികളെ ആഗ്രയിലെ ഒരു സ്ഥാപനത്തിൽ ജോലിക്കായി കൊണ്ടുപോകുന്നതിനിടെ, ബജ്റംഗ് ദൾ പ്രവർത്തകരുടെ പരാതിയെ തുടർന്നാണ് പോലീസ് ഇടപെട്ടത്. ഇക്കഴിഞ്ഞ ദിവസങ്ങളിൽ വൈദികർക്കും സന്യാസിനികൾക്കും എതിരെ ഒഡീഷയിൽ കയ്യേറ്റശ്രമങ്ങൾ നടന്നിരുന്നു. ഈ സംഭവങ്ങൾ ഒക്കെ തന്നെയും ഇന്ത്യൻ ഭരണഘടന ഉറപ്പുനൽകുന്ന മതസ്വാതന്ത്ര്യത്തിനും ന്യൂനപക്ഷ അവകാശങ്ങൾക്കും മേലുള്ള കടന്നുകയറ്റമായി വിമർശിക്കപ്പെടുന്നു. വസ്തുതകൾ: ആരോപണങ്ങളും തെളിവുകളും യുവതികളെ ആഗ്രയിലേക്ക് ജോലിക്കായി കൊണ്ടുപോകുന്നതിനിടെ ബജ്റംഗ് ദൾ പ്രവർത്തകർ ഉന്നയിച്ച പരാതിയാണ് അറെസ്റ്റിന് കാരണമായ സംഭവം. യുവതികൾ മൂവരും 18 വയസ്സിന് മുകളിലുള്ളവരാണെന്നും, മാതാപിതാക്കളുടെ…

Read More

കാനഡയിൽ ഇന്ത്യൻ കോൺസുലേറ്റിന്റെ സേവനങ്ങൾ നൽകുന്ന ഏക ഏജൻസിയായ ബിഎൽഎസ് ഇന്റർനാഷണലിനെതിരെ നിരവധി പരാതികളാണ് ദിനംപ്രതി ഉയരുന്നത്. വിസ, പാസ്‌പോർട്ട് പുതുക്കൽ, ഓവർസീസ് സിറ്റിസൺഷിപ്പ് ഓഫ് ഇന്ത്യ (OCI) കാർഡുകൾ തുടങ്ങിയ സേവനങ്ങൾക്കായി ബിഎൽഎസിനെ ആശ്രയിക്കുന്നവരെ അപേക്ഷകളിലെ ചെറിയ പിഴവുകൾ കണ്ടെത്തി തിരിച്ചയക്കുകയോ അതുമല്ലെങ്കിൽ അനാവശ്യമായി ഫീസ് ഈടാക്കുന്നതിനെക്കുറിച്ചും അധിക സേവനങ്ങൾ വിൽക്കാൻ ശ്രമിക്കുന്നതിനെക്കുറിച്ചും ആരോപണങ്ങൾ ഉന്നയിച്ചിട്ടുണ്ട്. അത്യാവശ്യ ഘട്ടങ്ങൾ ഉളവാക്കുന്ന ഉപഭോക്താക്കളുടെ അവസ്ഥ മുതലെടുത്ത് അവരിൽ നിന്നും കൂടുതൽ ഫീസ് ഈടാക്കി അപേക്ഷകൾ പുതിയത് സൃഷ്ടിക്കുകയും അമിതമായ കൊറിയർ ചാർജുകൾ ഈടാക്കുകയും ചെയ്യുന്നത് ഒരു നിത്യസംഭവമായി മാറിയിട്ടുണ്ട്. കൂടാതെ നീണ്ട കാത്തുനിൽപ്പ് ഒഴിവാക്കാൻ അധികത്തുക കൊടുത്ത് ‘പ്രീമിയം ലോഞ്ച് സൌകര്യം’ ഉപയോഗിക്കാൻ ഉപഭോക്താക്കൾ നിർബന്ധിതരാകുന്നു. തിരക്കൊഴിവാക്കാൻ കൂടുതൽ സൌകര്യങ്ങൾ ഒരുക്കുന്നതിന് പകരമാണ് പ്രീമിയം, നോൺ-പ്രീമിയം തരംതിരുവുകൾ കൊണ്ടുവന്ന് ഇന്ത്യൻ വംശജർക്കും, പൌരന്മാർക്കും അവർക്ക് ലഭിക്കേണ്ട സേവനങ്ങൾക്കായുള്ള അപേക്ഷപ്രക്രിയ പ്രായസമേറിയതാക്കുന്നത്. ഉദാഹരണമായി, പ്രശാന്ത് വശിഷ്ഠ എന്നയാൾ, തന്റെ മാതാവിന്റെ മരണത്തെ…

Read More

ഓട്ടവ, ഓഗസ്റ്റ് 3, 2025: ഓട്ടവയിൽ ഹൈവേ 417-ൽ അമിത വേഗതയിൽ വാഹനമോടിച്ചതിന് ഒരു ഡ്രൈവർക്ക് 500 ഡോളറിലധികം പിഴ ചുമത്തി. ഒന്റാറിയോ പ്രൊവിൻഷ്യൽ പോലീസ് (OPP) ശനിയാഴ്ച വൈകുന്നേരം ടെറി ഫോക്സ് ഡ്രൈവിന് സമീപം 149 കിലോമീറ്റർ വേഗതയിൽ സഞ്ചരിച്ച വാഹനം തടഞ്ഞു പരിശോധിച്ചപ്പോൾ, സീറ്റ് ബെൽറ്റുകളുടെ എണ്ണത്തേക്കാൾ കൂടുതൽ ആളുകൾ വാഹനത്തിലുണ്ടായിരുന്നതായി ഉദ്യോഗസ്ഥർ കണ്ടെത്തി. ഒൻപത് വയസ്സുള്ള ഒരു കുട്ടി ഉൾപ്പെടെ, വാഹനത്തിലുണ്ടായിരുന്ന ആരും സീറ്റ് ബെൽറ്റ് ധരിച്ചിരുന്നില്ല. അമിത വേഗതയ്ക്ക് 295 ഡോളർ പിഴയും 16 വയസ്സിന് താഴെയുള്ള യാത്രക്കാരൻ സീറ്റ് ബെൽറ്റ് ധരിക്കാതിരുന്നതിന് 240ഡോളർ പിഴയും പോലീസ് ഡ്രൈവർക്ക് ചുമത്തി. സീറ്റ് ബെൽറ്റ് ധരിക്കാതിരുന്ന മറ്റ് യാത്രക്കാർക്കും പിഴ ഈടാക്കിയിട്ടുണ്ട്.

Read More

പൂഞ്ച്, ജമ്മു കശ്മീർ (ജൂലൈ 30, 2025): കോൺഗ്രസ് നേതാവും ലോക്സഭയിലെ പ്രതിപക്ഷ നേതാവുമായ രാഹുൽ ഗാന്ധി, ജമ്മു കശ്മീരിലെ പൂഞ്ച് ജില്ലയിൽ ഓപ്പറേഷൻ സിന്ദൂർ സമയത്ത് പാകിസ്ഥാൻ്റെ ആക്രമണത്തിൽ മാതാപിതാക്കളെ നഷ്ടപ്പെട്ട 22 കുട്ടികളെ ദത്തെടുക്കാൻ തീരുമാനിച്ചു. ഈ കുട്ടികളുടെ വിദ്യാഭ്യാസ ചെലവുകൾ പൂർണമായും വഹിക്കുമെന്ന് അദ്ദേഹം വാഗ്ദാനം ചെയ്തിട്ടുണ്ട്. ഏപ്രിൽ 22-ന് പഹൽഗാം ഭീകരാക്രമണത്തിന് ശേഷം, ഇന്ത്യൻ സൈന്യം മേയ് 7-ന് ഓപ്പറേഷൻ സിന്ദൂർ ആരംഭിച്ചിരുന്നു. ഇതിന് പ്രതികാര നടപടിയെന്നോണം പാകിസ്ഥാൻ നടത്തിയ ആക്രമണത്തിൽ പൂഞ്ചിൽ 13 സാധാരണക്കാർ കൊല്ലപ്പെടുകയും ഏകദേശം നൂറോളം പേർക്ക് പരിക്കേൽക്കുകയും അനേകം വീടുകൾക്കും സ്ഥാപനങ്ങൾക്കും നാശനഷ്ടം സംഭവിക്കുകയും ചെയ്തിരുന്നു. ഈ ആക്രമണത്തിൽ മാതാപിതാക്കളെയോ കുടുംബത്തിന്റെ ഏക വരുമാനദായകനെയോ നഷ്ടപ്പെട്ട കുട്ടികളെയാണ് രാഹുൽ ഗാന്ധി ദത്തെടുക്കാൻ തീരുമാനിച്ചിരിക്കുന്നത്. മേയ് 24-ന് പൂഞ്ച് സന്ദർശിച്ച രാഹുൽ ഗാന്ധി, ദുരന്തബാധിത കുടുംബങ്ങളെ സന്ദർശിക്കുകയും അവരുടെ പ്രശ്നങ്ങൾ മനസ്സിലാക്കുകയും ചെയ്തിരുന്നു. ഈ സന്ദർശനവേളയിൽ, അനാഥരായ കുട്ടികളെ കണ്ടെത്തി അവരുടെ…

Read More

മിസ്സിസ്സാഗ, ഒന്റാറിയോ: മിസ്സിസ്സാഗയിലെ സെന്റ് അൽഫോൻസാ സീറോമലബാർ കത്തീഡ്രൽ ഇടവകയിൽ വിശുദ്ധ അൽഫോൻസാമ്മയുടെ തിരുനാൾ വിവിധ പരിപാടികളോടെ ജൂലൈ 18 ന് ആരംഭിച്ച് ജൂലൈ 27ന് സമാപിക്കും. സീറോമലബാർ സഭയിലെ ആദ്യ വിശുദ്ധയായ സെന്റ് അൽഫോൻസാമ്മയുടെ ഈ തിരുനാൾ, വിശ്വാസികളുടെ ആത്മീയ ഉണർവിനും സമൂഹ ഐക്യത്തിനും വേദിയാകുമെന്ന് ഇടവക വികാരി ഫാ. അഗസ്റ്റിൻ കല്ലുങ്കത്തറയിൽ അറിയിച്ചു. തിരുനാൾ ആഘോഷങ്ങൾ ജൂലൈ 18 വൈകുന്നേരം സീറോ മലബാർ സഭയുടെ പാരമ്പര്യവും വിശ്വാസവും ഉയർത്തിപ്പിടിച്ച് ഇടവക വികാരിയുടെ നേതൃത്വത്തിൽ കൊടിയേറ്റു ശുശ്രൂഷയോടു കൂടി ആരംഭിച്ചു. തുടർന്ന് മാനന്തവാടി രൂപതാ അധ്യക്ഷൻ മാർ ജോസ് പൊരുന്നേടത്തിന്റെ മുഖ്യ കാർമികത്വത്തിൽ വിശ്വാസ സമൂഹത്തിനായി ദിവ്യബലിയും നൊവേനയും അർപ്പിച്ചു പ്രാർത്ഥിച്ചു. ജൂലൈ 19 മുതൽ 26 വരെ ഇടവക സമൂഹത്തിൻ്റെ വിവിധ നിയോഗങ്ങൾക്കായി വൈകുന്നേരങ്ങളിൽ പ്രത്യേക ദിവ്യബലിയും നൊവേനയും ഉണ്ടായിരിക്കും ഈ ദിവസങ്ങളിൽ ഇടവകയിലെ കുടുംബ കൂട്ടായ്മകളുടെ നേതൃത്വത്തിൽ ആയിരിക്കും ദേവാലയത്തിൽ പ്രാർത്ഥനകളും മറ്റു ചടങ്ങുകളും നടക്കുക. ജൂലൈ…

Read More

ഓട്ടവ, ജൂലൈ 15, 2025 – കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണി, തന്റെ ബ്ലൈൻഡ് ട്രസ്റ്റിലെ എല്ലാ ആസ്തികളും വിറ്റ് സാമ്പത്തിക കാര്യങ്ങളിൽ സുതാര്യത ഉറപ്പാക്കണമെന്ന് കൺസർവേറ്റീവ് പാർട്ടി നേതാവ് പിയർ പൊലിയേവ് ആവശ്യപ്പെട്ടു. കാർണിയുടെ ബ്ലൈൻഡ് ട്രസ്റ്റ് സംവിധാനം ഭിന്നതാൽപര്യം (conflict of interest) ഒഴിവാക്കാൻ പര്യാപ്തമല്ലെന്നാണ് പൊലിയേവിന്റെ വാദം. മാർച്ചിൽ പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ട കാർണി, ബ്രൂക്ഫീൽഡ് അസറ്റ് മാനേജ്മെന്റ്, ബ്രൂക്ഫീൽഡ് കോർപ്പറേഷൻ, സ്ട്രൈപ്പ് എന്നിവയുമായി ബന്ധപ്പെട്ട തന്റെ നിക്ഷേപങ്ങളിൽ നിന്ന് സാധ്യമായ ഭിന്നതാൽപര്യങ്ങൾ ഒഴിവാക്കാൻ ബ്ലൈൻഡ് ട്രസ്റ്റ് സ്ഥാപിച്ചിരുന്നു. എന്നാൽ, ഈ ട്രസ്റ്റ് രൂപീകരിക്കുമ്പോൾ കാർണിക്ക് അതിലെ ആസ്തികളെക്കുറിച്ച് അറിവുണ്ടായിരുന്നുവെന്നും, ബ്രൂക്ഫീൽഡിന്റെയോ സ്ട്രൈപ്പിന്റെയോ വിപുലമായ ബിസിനസ്സ് സംബന്ധമായ തീരുമാനങ്ങളിൽ നിന്നും അദ്ദേഹത്തിന് വ്യക്തിപരമായ നേട്ടം ലഭിച്ചേക്കുവാനുള്ള സാധ്യതകളിലേക്കാണ് കാര്യങ്ങൾ പോകുന്നതെന്നും ജൂലൈ 14-ന് ഓട്ടവയിൽ നടന്ന വാർത്താസമ്മേളനത്തിൽ പങ്കെടുക്കവെ ഓട്ടവയിൽ പൊലിയേവ് ആരോപിച്ചു. പ്രധാനമന്ത്രി തന്റെ നിക്ഷേപങ്ങൾ പൂർണമായും വിറ്റ് ഒരു ട്രസ്റ്റിന് കൈമാറി, അദ്ദേഹത്തിന്റെ എല്ലാവിധ സാമ്പത്തിക…

Read More

വാഷിംഗ്ടൺ DC : അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കാൻ റഷ്യക്ക് 50 ദിവസത്തെ സമയപരിധി നൽകി. അല്ലാത്തപക്ഷം കനത്ത തീരുവ നടപടികൾ നേരിടേണ്ടിവരുമെന്ന് ട്രംപ് മുന്നറിയിപ്പ് നൽകി. നാറ്റോ സെക്രട്ടറി ജനറൽ മാർക്ക് റുട്ടെയുമായി വൈറ്റ് ഹൗസിൽ നടന്ന കൂടിക്കാഴ്ചയ്ക്കിടെയാണ് ട്രംപ് ഇക്കാര്യം പ്രഖ്യാപിച്ചത്. “50 ദിവസത്തിനുള്ളിൽ ഒരു കരാർ ഉണ്ടാകാത്തപക്ഷവളരെ കർശനമായ ‘സെക്കൻഡറി’ തീരുവകൾ അമേരിക്ക റഷ്യക്ക് മേൽ  ഏർപ്പെടുത്തുമെന്ന് ട്രംപ് മുന്നറിയിപ്പു നൽകി. ഈ തീരുവകൾ 100 ശതമാനം വരെ ഉയർന്നേക്കാമെന്നും, റഷ്യയുമായി വ്യാപാരം നടത്തുന്ന രാജ്യങ്ങളെ ലക്ഷ്യമിട്ടായിരിക്കും ഈ നടപടിയെന്നും അദ്ദേഹം വ്യക്തമാക്കി. ഈ നീക്കം റഷ്യയെ സാമ്പത്തികമായി ഒറ്റപ്പെടുത്താനുള്ള ശ്രമത്തിൻ്റെ ഭാഗമായാണ് കാണേണ്ടത്. 2022-ൽ റഷ്യ യുക്രെയ്നിൽ ആക്രമണം ആരംഭിച്ചതിനുശേഷം അമേരിക്കയും റഷ്യയും തമ്മിലുള്ള നേരിട്ടുള്ള വ്യാപാരം ഗണ്യമായി കുറഞ്ഞിരുന്നു. എന്നാൽ, ചൈന, ഇന്ത്യ തുടങ്ങിയ രാജ്യങ്ങൾ റഷ്യയിൽ നിന്നും എണ്ണ വാങ്ങുന്നത് തുടരുന്നുണ്ട്. ഈ രാജ്യങ്ങളെ ലക്ഷ്യമിട്ടാണ് പ്രധാനമായും ട്രംപിന്റെ ‘സെക്കൻഡറി’ തീരുവകൾ.…

Read More