Author: Anu Jose

Anu Jose is a Desk Editor at Keralascope News. She brings a unique blend of academic rigor and media expertise to the newsdesk, shaping how Canadian and global stories reach the Malayali diaspora. Parallel to her editorial role, Anu is a doctoral research scholar in English language, specializing in the intricate intersections of migration, diaspora, and culinary practices among Indian migrants abroad. She is a recipient of prestigious Kerala Chief Minister’s Research Scholarship and the Aspire Scholarship, her academic portfolio features multiple publications and presentations alongside experience as a former English educator. She is also active in non-profit sector providing financial aid to nursing students.

മക്ക: പശ്ചിമേഷ്യയിൽ സംഘർഷ സാധ്യതകളും സുരക്ഷാ ആശങ്കകളും വർധിച്ചുവരുന്ന സാഹചര്യത്തിൽ പ്രമുഖ മുസ്ലിം രാഷ്ട്രങ്ങളായ സൗദി അറേബ്യ, തുർക്കി, പാകിസ്താൻ എന്നിവർ ചരിത്രപരമായ സംയുക്ത പ്രതിരോധ കരാറിൽ ഒപ്പുവെച്ചു. കരാർ പ്രകാരം മൂന്ന് രാജ്യങ്ങളിലൊന്നിന് നേരെ ഉണ്ടാകുന്ന ഏതൊരു സൈനിക ആക്രമണവും മൂന്ന് രാജ്യങ്ങൾക്കും നേരെയുള്ള ആക്രമണമായി കണക്കാക്കും. സൗദി അറേബ്യയിലെ വിശുദ്ധ നഗരമായ മക്കയിൽ വെച്ച് നടന്ന ഉച്ചകോടിയിലാണ് സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ, തുർക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉർദുഗാൻ, പാകിസ്താൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് എന്നിവർ നിർണായകമായ ഈ കരാറിൽ ഒപ്പുവെച്ചത്. മക്ക ജോയിന്റ് ഡിഫൻസ് അഗ്രിമെന്റ് (മക്ക സംയുക്ത പ്രതിരോധ കരാർ) എന്ന് നാമകരണം ചെയ്തിരിക്കുന്ന ഈ ഉടമ്പടി മേഖലയിൽ ഉണ്ടാകാനിടയുള്ള അധിനിവേശങ്ങൾക്കെതിരെ ശക്തമായ പ്രതിരോധം തീർക്കാൻ ലക്ഷ്യമിടുന്നു. പങ്കാളിത്ത രാജ്യങ്ങൾ തമ്മിലുള്ള പ്രതിരോധ സഹകരണത്തിന്റെ എല്ലാ മേഖലകളും വിപുലീകരിക്കാൻ കരാർ വ്യവസ്ഥ ചെയ്യുന്നുണ്ട്. എന്നാൽ ഈ പ്രതിരോധ സഖ്യം ഏതെങ്കിലും പ്രത്യേക രാജ്യത്തിന്…

Read More

വിക്ടോറിയ, കാനഡ: ഉപഭോക്താക്കൾക്ക് കൂടുതൽ സാമ്പത്തിക സുതാര്യതയും സംരക്ഷണവും ഉറപ്പാക്കുന്ന ശക്തമായ പുതിയ ഉപഭോക്തൃ സംരക്ഷണ നിയമങ്ങൾ കാനഡയിലെ ബ്രിട്ടീഷ് കൊളംബിയയിൽ പ്രാബല്യത്തിൽ വന്നു. പ്രൊവിൻസ് ‘ബിസിനസ്സ് പ്രാക്ടീസസ് ആൻഡ് കൺസ്യൂമർ പ്രൊട്ടക്ഷൻ ആക്ടിൽ’ വരുത്തിയ നിർണായക ഭേദഗതികൾ ഓഗസ്റ്റ് 1 ശനിയാഴ്ച മുതൽ നടപ്പിലായതോടെ, ഉപഭോക്താക്കളുടെ അനുമതിയില്ലാതെ സബ്‌സ്‌ക്രിപ്‌ഷനുകൾ സ്വയം പുതുക്കുന്ന രീതി തടയപ്പെടുകയും വീട്ടുപകരണങ്ങളുടെ സമ്മർദ്ദ തന്ത്രങ്ങളിലൂടെയുള്ള വാതിൽപ്പടി വിൽപ്പന പൂർണ്ണമായും നിരോധിക്കപ്പെടുകയും ചെയ്തു. പുതിയ നിബന്ധനകൾ അനുസരിച്ച്, സ്ട്രീമിംഗ് സേവനങ്ങൾ, ഫുഡ് ഡെലിവറി ആപ്പുകൾ എന്നിവയുൾപ്പെടെ 60 ദിവസത്തിൽ കൂടുതൽ ദൈർഘ്യമുള്ള കരാറുകൾ ഓട്ടോമാറ്റിക്കായി പുതുക്കുന്നതിന് 30 മുതൽ 60 ദിവസം മുമ്പ് ബിസിനസുകൾ ഉപഭോക്താക്കൾക്ക് നിർബന്ധമായും മുൻകൂട്ടി അറിയിപ്പ് നൽകണം. കൂടാതെ, വരിസംഖ്യ പുതുക്കുന്നതിന് മുമ്പോ ശേഷമോ യാതൊരു വിധ അഡിഷണൽ ചാർജുകളോ പിഴയോ കൂടാതെ ഏതു സമയത്തും കരാർ റദ്ദാക്കാനുള്ള അവകാശവും ഉപഭോക്താക്കൾക്കുണ്ടായിരിക്കും. എയർ കണ്ടീഷണറുകൾ, ഹീറ്റിംഗ് ഫർണസുകൾ തുടങ്ങിയ വലിയ തുക ആവശ്യമുള്ള…

Read More

ഒട്ടാവ: രാജ്യത്തെ രാഷ്ട്രീയ, ഭരണപരമായ നടപടികളിൽ വിദേശ രാജ്യങ്ങളോ പ്രതിനിധികളോ നടത്തുന്ന ഇടപെടലുകളിൽ സുതാര്യത ഉറപ്പാക്കുന്നതിനായി കാനഡയിൽ വിദേശ സ്വാധീന രജിസ്ട്രി (Foreign Influence Registry) ഔദ്യോഗികമായി പ്രവർത്തനമാരംഭിച്ചു. ‘ഫോറിൻ ഇൻഫ്ലുവൻസ് ട്രാൻസ്പരൻസി ആൻഡ് അക്കൗണ്ടബിലിറ്റി ആക്ട്’ (FITAA) പ്രാബല്യത്തിലായതോടെയാണ് പബ്ലിക് രജിസ്ട്രി നിലവിൽ വന്നതെന്ന് കനേഡിയൻ പബ്ലിക് സേഫ്റ്റി മന്ത്രി ഗാരി ആനന്ദസംഗരി അറിയിച്ചു. പുതിയ നിയമമനുസരിച്ച്, വിദേശ ശക്തികളുടെയോ സ്ഥാപനങ്ങളുടെയോ നിർദേശപ്രകാരം കാനഡയിലെ രാഷ്ട്രീയ നയരൂപീകരണത്തെ സ്വാധീനിക്കാൻ പ്രവർത്തിക്കുന്ന വ്യക്തികളും സംഘടനകളും തങ്ങളുടെ വിവരങ്ങൾ ബന്ധപ്പെട്ട അതോറിറ്റിക്ക് മുമ്പാകെ രജിസ്റ്റർ ചെയ്യേണ്ടത് നിർബന്ധമാണ്. വിദേശ ഇടപെടലുകൾ കൃത്യമായി നിരീക്ഷിക്കുന്നതിനും തടയുന്നതിനുമായി സ്ഥാപിതമായ സ്വതന്ത്ര സ്ഥാപനത്തിന്റെ പ്രഥമ ഫോറിൻ ഇൻഫ്ലുവൻസ് ട്രാൻസ്പരൻസി കമ്മീഷണറായി ആന്റൺ ബോയിഗ്മാനെ ചുമതലപ്പെടുത്തി. രജിസ്ട്രേഷൻ വിവരങ്ങൾ പൊതുജനങ്ങൾക്ക് നേരിട്ട് പരിശോധിച്ച് മനസ്സിലാക്കാവുന്ന തരത്തിലാണ് ക്രമീകരിച്ചിരിക്കുന്നത്. വിദേശ ഏജന്റുമാർ ആർക്കു വേണ്ടിയാണ് പ്രവർത്തിക്കുന്നതെന്നും ഏതൊക്കെ കാര്യങ്ങളിലാണ് ഇടപെടുന്നതെന്നും ജനങ്ങൾക്ക് വ്യക്തമായി അറിയാൻ ഇത് അവസരമൊരുക്കും. കാനഡയുടെ ജനാധിപത്യ…

Read More

ഓട്ടാവ: കാനഡയിലെ പ്രമുഖ വിമാനക്കമ്പനിയായ വെസ്റ്റ്‌ജെറ്റിലെ (WestJet) ക്യാബിൻ ക്രൂ ജീവനക്കാരുടെ പണിമുടക്കിന് വിരാമം. ക്യാബിൻ ക്രൂവിനെ പ്രതിനിധീകരിക്കുന്ന കനേഡിയൻ യൂണിയൻ ഓഫ് പബ്ലിക് എംപ്ലോയീസ് (CUPE) മാനേജ്‌മെന്റുമായി താത്കാലിക ധാരണയിലെത്തിയതിനെ തുടർന്ന് വിമാന സർവീസുകളെ ബാധിച്ച പ്രവർത്തന പ്രതിസന്ധികൾക്ക് പരിഹാരമായി. കമ്പനി പ്രഖ്യാപിച്ച ലോക്കൗട്ട് നോട്ടീസും യൂണിയൻ നൽകിയ പണിമുടക്ക് നോട്ടീസും ഇതോടെ പിൻവലിച്ചു. ഇരുവിഭാഗവും തമ്മിൽ ധാരണയായ പുതിയ കരാറിന്മേൽ ക്യാബിൻ ക്രൂ അംഗങ്ങളുടെ ഔദ്യോഗിക വോട്ടെടുപ്പ് അടുത്ത ദിവസങ്ങളിൽ നടക്കും. സമരത്തിന് പരിഹാരമായതോടെ നിർത്തിവെച്ച വിമാന സർവീസുകൾ ഘട്ടങ്ങളായി പുനഃസ്ഥാപിക്കാനുള്ള നടപടികൾ വെസ്റ്റ്‌ജെറ്റ് ആരംഭിച്ചിട്ടുണ്ട്. സർവീസുകൾ റദ്ദാക്കപ്പെട്ടതും തടസ്സപ്പെട്ടതും മൂലം ബുദ്ധിമുട്ടിലായ യാത്രക്കാരോട് വെസ്റ്റ്‌ജെറ്റ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ അലക്‌സിസ് വോൺ ഹോയൻസ്ബ്രോച്ച് ഖേദം പ്രകടിപ്പിച്ചു. ക്യാബിൻ ക്രൂ ജീവനക്കാരുടെ കഠിനാധ്വാനത്തെയും പ്രൊഫഷണലിസത്തെയും മാനിക്കുന്ന കരാറാണ് നിലവിൽ വന്നിരിക്കുന്നതെന്നും, സർവീസുകൾ എത്രയും വേഗം സാധാരണ നിലയിലാക്കാൻ കമ്പനി ഉദ്യോഗസ്ഥർ സജ്ജരായിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ഏകദേശം 4,400-ഓളം വെസ്റ്റ്‌ജെറ്റ്…

Read More

ടൊറന്റോ: ടൊറന്റോ ഐലൻഡുകളിലേക്കുള്ള ഫെറി യാത്രകൾക്കായി വ്യാജ ടിക്കറ്റുകൾ വിൽക്കുന്ന തട്ടിപ്പ് വെബ്സൈറ്റുകൾക്കെതിരെ ജാഗ്രതാ നിർദേശവുമായി നഗരഭരണകൂടം. നഗരസഭയുടേതിന് സമാനമായ വ്യാജ പോർട്ടലുകൾ നിർമിച്ച് യാത്രികരുടെ പണവും ക്രെഡിറ്റ് കാർഡ് വിവരങ്ങളും വ്യക്തിഗത വിവരങ്ങളും ചോർത്തുന്നതായി പരാതികൾ ഉയർന്നതിനെ തുടർന്നാണ് അധികൃതർ അടിയന്തര മുന്നറിയിപ്പ് പുറപ്പെടുവിച്ചത്. ടൊറന്റോ നഗരസഭയുടെ ഔദ്യോഗിക വെബ്സൈറ്റ് വഴി മാത്രമേ ഫെറി ടിക്കറ്റുകൾ വാങ്ങാവൂ എന്നും വ്യാജ ലിങ്കുകളിൽ കുടുങ്ങരുതെന്നും അധികൃതർ പൊതുജനങ്ങളെ ഓർമിപ്പിച്ചു. ഓഗസ്റ്റ് മാസത്തിൽ കുട്ടികൾക്കും യുവാക്കൾക്കും മുതിർന്ന പൗരന്മാർക്കും സൗജന്യ ഫെറി യാത്ര പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ഇത്തരം ഓൺലൈൻ തട്ടിപ്പുകൾ വ്യാപകമായത്. ബില്ലി ബിഷപ്പ് വിമാനത്താവള വികസനവുമായി ബന്ധപ്പെട്ട തർക്കങ്ങൾക്ക് ശേഷമുള്ള വാട്ടർഫ്രണ്ട് വിജയത്തിന്റെ പശ്ചാത്തലത്തിലും, കൂടുതൽ ആളുകൾക്ക് ടൊറന്റോ ഐലൻഡുകളുടെ ഭംഗി ആസ്വദിക്കാനുള്ള അവസരം ഒരുക്കുന്നതിനുമാണ് ഓഗസ്റ്റിൽ സൗജന്യ യാത്രാ പദ്ധതിക്ക് സിറ്റി കൗൺസിൽ അംഗീകാരം നൽകിയത്. ഈ സാഹചര്യം മുതലെടുത്താണ് തട്ടിപ്പുകാർ വ്യാജ വെബ്സൈറ്റുകളിലൂടെ വ്യാജ ടിക്കറ്റുകൾ വിറ്റഴിച്ച് ജനങ്ങളെ…

Read More

വാൻകൂവർ: മാനസികാരോഗ്യ കേന്ദ്രങ്ങളിൽ പ്രവേശിപ്പിക്കപ്പെടുന്ന രോഗികൾക്ക് അവരുടെ അനുമതിയില്ലാതെ നിർബന്ധിത ചികിത്സ നൽകാൻ ഭരണാധികാരികൾക്ക് അധികാരം നൽകുന്ന നിലവിലെ നിയമവ്യവസ്ഥ ഭരണഘടനാ വിരുദ്ധമാണെന്ന് കാനഡയിലെ ബ്രിട്ടീഷ് കൊളംബിയ (ബിസി) സുപ്രീം കോടതി ഉത്തരവിട്ടു. വ്യക്തിസ്വാതന്ത്ര്യവും ഭരണഘടനാ അവകാശങ്ങളും ലംഘിക്കുന്ന ഇത്തരം നിയമങ്ങളിൽ ആവശ്യമായ ഭേദഗതി വരുത്താൻ പ്രൊവിൻസ് സർക്കാരിന് ആറുമാസത്തെ സാവകാശം കോടതി അനുവദിച്ചിട്ടുണ്ട്. കാനഡയിലെ ‘കൗൺസിൽ ഓഫ് കനേഡിയൻസ് വിത്ത് ഡിസെബിലിറ്റീസ്’ നൽകിയ ഹർജിയിലാണ് ജസ്റ്റിസ് ലോറൻ ബ്ലെയ്ക്കിന്റെ നിർണായക ഉത്തരവ്. മാനസികാരോഗ്യ വെല്ലുവിളികൾ നേരിടുന്ന വ്യക്തികൾക്ക് സ്വന്തം ചികിത്സയെക്കുറിച്ച് തീരുമാനമെടുക്കാനുള്ള ശേഷിയില്ലെന്ന പരമ്പരാഗത ധാരണ മുൻനിർത്തിയാണ് നിലവിലെ നിയമങ്ങൾ പ്രവർത്തിക്കുന്നതെന്ന് കോടതി നിരീക്ഷിച്ചു. മാനസികമായി ആരോഗ്യമുള്ളതും എന്നാൽ നിർബന്ധിതമായി ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെടുന്നതുമായ രോഗികൾക്ക് തങ്ങളുടെ ചികിത്സ നിരസിക്കാനോ സ്വീകരിക്കാനോ ഉള്ള അവകാശം നിഷേധിക്കുന്നത് മൗലികാവകാശ ലംഘനമാണ്. സ്വതന്ത്രമായ മേൽനോട്ടമില്ലാതെ ആശുപത്രി അധികൃതർക്ക് ഏകപക്ഷീയമായ അധികാരം നൽകുന്ന കാര്യത്തിൽ കാനഡയിലെ മറ്റു പ്രൊവിൻസുകളെ അപേക്ഷിച്ച് ബ്രിട്ടീഷ് കൊളംബിയ ഏറെ പിന്നിലാണെന്നും…

Read More

ഓട്ടവ: കാനഡയിലെ രണ്ടാമത്തെ വലിയ വിമാനക്കമ്പനിയായ വെസ്റ്റ്‌ജെറ്റിലെ (WestJet) ജീവനക്കാർ പണിമുടക്കിലേക്ക് നീങ്ങുന്നതോടെ രാജ്യത്ത് കടുത്ത യാത്രാദുരിതത്തിന് സാധ്യത തെളിഞ്ഞു. കമ്പനിയിലെ 4,400-ഓളം വരുന്ന ഫ്ലൈറ്റ് അറ്റൻഡന്റുമാരെ പ്രതിനിധീകരിക്കുന്ന കനേഡിയൻ യൂണിയൻ ഓഫ് പബ്ലിക് എംപ്ലോയീസ് (CUPE) മാനേജ്‌മെന്റിന് 72 മണിക്കൂറത്തെ പണിമുടക്ക് നോട്ടീസ് നൽകി. ഇതിന് മറുപടിയായി മാനേജ്‌മെന്റ് ജീവനക്കാർക്ക് ലോക്കൗട്ട് നോട്ടീസും നൽകിയിട്ടുണ്ട്. ഇരുവിഭാഗവും തമ്മിലുള്ള ചർച്ചകളിൽ ധാരണയായില്ലെങ്കിൽ പ്രാദേശിക സമയം ഞായറാഴ്ച പുലർച്ചെ മുതൽ സർവീസുകൾ പൂർണ്ണമായും തടസ്സപ്പെടും. വേതന വ്യവസ്ഥകളെ ചൊല്ലിയും ഗ്രൗണ്ട് ഡ്യൂട്ടികൾക്ക് വേതനം നൽകാത്തതിനെ ചൊല്ലിയുമുള്ള തർക്കങ്ങളാണ് നിലവിലെ പ്രതിസന്ധിക്ക് കാരണം. ബോർഡിംഗ് സമയത്തെ ജോലികൾ ഉൾപ്പെടെയുള്ള ഗ്രൗണ്ട് ഡ്യൂട്ടികൾക്ക് മണിക്കൂർ അടിസ്ഥാനത്തിൽ വേതനം നൽകണമെന്നാണ് യൂണിയൻ ആവശ്യപ്പെടുന്നത്. എന്നാൽ വേതനം നിലവിലുള്ള ക്രെഡിറ്റ് അവർ സംവിധാനം വഴി നൽകുന്നുണ്ടെന്നാണ് മാനേജ്‌മെന്റ് വാദിക്കുന്നത്. സമരം ഒഴിവാക്കാൻ അവസാന നിമിഷവും ചർച്ചകൾ തുടരുകയാണെന്ന് യൂണിയൻ ഭാരവാഹികൾ വ്യക്തമാക്കിയിട്ടുണ്ട്. വേനൽക്കാല അവധിക്കാല തിരക്ക് രൂക്ഷമായ സമയത്ത്…

Read More

വാൻകൂവർ: കാനഡയിൽ യോഗ്യരായ എല്ലാ മുതിർന്ന പൗരന്മാർക്കും ഇനി പാസ്‌പോർട്ട് പുതുക്കലിനായി പൂർണ്ണമായും ഓൺലൈൻ സംവിധാനം ഉപയോഗപ്പെടുത്താമെന്ന് കനേഡിയൻ സർക്കാർ അറിയിച്ചു. ഇതുവരെ ഓൺലൈൻ അപേക്ഷകളിൽ ഏർപ്പെടുത്തിയിരുന്ന എണ്ണത്തിലെ പരിധികൾ നീക്കി, സേവനം പൂർണ്ണതോതിൽ ലഭ്യമാക്കിയതായി കുടിയേറ്റ, അഭയാർത്ഥി, പൗരത്വ കാര്യ മന്ത്രി ലെന മെറ്റ്‌ലെഗ് ദിയാബ് പ്രഖ്യാപിച്ചു. കനേഡിയൻ പൗരന്മാർക്ക് സർവീസ് കാനഡ കേന്ദ്രങ്ങളിൽ നേരിട്ടെത്തുകയോ തപാൽ വഴി രേഖകൾ അയക്കുകയോ ചെയ്യാതെ തന്നെ എളുപ്പത്തിലും സുരക്ഷിതമായും പാസ്‌പോർട്ട് പുതുക്കാൻ ഈ നീക്കം വഴിയൊരുക്കും. പുതിയ സംവിധാനം അനുസരിച്ച് അപേക്ഷകർക്ക് അവരുടെ അപേക്ഷാ ഫോമുകളും ഡിജിറ്റൽ ചിത്രങ്ങളും പണമടച്ചതിന്റെ വിവരങ്ങളും പൂർണ്ണമായും ഡിജിറ്റലായി സമർപ്പിക്കാം. അംഗീകൃത ഫോട്ടോഗ്രാഫർമാർ പകർത്തിയ ഡിജിറ്റൽ ചിത്രങ്ങളാണ് ഇതിനായി ഉപയോഗിക്കേണ്ടത്. ഗ്രാമീണ അല്ലെങ്കിൽ വിദൂര മേഖലകളിൽ ജീവിക്കുന്നവർക്കും ശാരീരിക പരിമിതികൾ ഉള്ളവർക്കും സർവീസ് സെന്ററുകളിൽ നേരിട്ടെത്താതെ അനായാസം സേവനം ലഭിക്കുമെന്നത് വലിയ ആശ്വാസമാകും. അതേസമയം, ഓൺലൈൻ സേവനങ്ങൾക്ക് പുറമെ മുൻപത്തെപ്പോലെ തന്നെ സർവീസ് സെന്ററുകൾ വഴിയും…

Read More

കാനഡയിലെ ആൽബർട്ട പ്രൊവിൻസ്യിൽ ഡോക്ടറുടെയോ നഴ്സിന്റെയോ പ്രത്യേക റഫറലില്ലാതെ പൊതുജനങ്ങൾക്ക് സ്വന്തം ചിലവിൽ എംആർഐ, സിടി സ്കാൻ, എക്സ്-റേ, അൾട്രാസൗണ്ട് തുടങ്ങിയ നിർണായക രോഗനിർണയ പരിശോധനകൾ നടത്താൻ അനുമതി നൽകി. വരാനിരിക്കുന്ന വെള്ളിയാഴ്ച (ജൂലൈ 31) മുതൽ പ്രാബല്യത്തിൽ വരുന്ന പുതിയ സംവിധാനം അനുസരിച്ച്, മുൻകൂട്ടി ഡോക്ടറെ കണ്ട് കുറിപ്പടി വാങ്ങാതെ തന്നെ രോഗികൾക്ക് നേരിട്ട് സ്വകാര്യ ഡയഗ്നോസ്റ്റിക് കേന്ദ്രങ്ങളെ സമീപിച്ച് പണം നൽകി പരിശോധന നടത്താവുന്നതാണ്. കാൻസർ അടക്കമുള്ള ഗുരുതര രോഗങ്ങൾ പ്രാരംഭ ഘട്ടത്തിൽ തന്നെ കണ്ടെത്തുന്നതിനും ജനങ്ങൾക്ക് വേഗത്തിൽ വിദഗ്ധ പരിശോധനാ ഫലങ്ങൾ ലഭ്യമാക്കുന്നതിനുമാണ് ഈ പദ്ധതിയെന്ന് പ്രീമിയർ ഡാനിയൽ സ്മിത്ത് വാർത്താ സമ്മേളനത്തിൽ അറിയിച്ചു. പുതിയ നിയമപ്രകാരം സ്വയം മുൻകൈയെടുത്ത് പരിശോധന നടത്തുന്ന രോഗികളിൽ പരിശോധനാ ഫലത്തിലൂടെ കാൻസർ രോഗബാധ സ്ഥിരീകരിക്കപ്പെടുകയാണെങ്കിൽ, അവർ പരിശോധനയ്ക്കായി മുടക്കിയ തുക സർക്കാർ തിരികെ നൽകുന്നതായിരിക്കും. രോഗനിർണയം നടന്ന് ഒരു വർഷത്തിനകം ഇതിനായി അപേക്ഷിക്കാമെന്നും,പ്രൊവിൻസ് നിശ്ചയിച്ചിട്ടുള്ള പൊതു ആരോഗ്യ നിരക്കിന് വിധേയമായായിരിക്കും…

Read More

ബെൽജിയത്തിലെ നാറ്റോ (NATO) സൈനിക ആസ്ഥാനത്ത് പ്രവർത്തിച്ചിരുന്ന കനേഡിയൻ വനിതാ ഇന്റേൺ ചാരപ്രവർത്തനത്തിന് അറസ്റ്റിലായി. ബെൽജിയം തലസ്ഥാനമായ ബ്രസൽസിന് സമീപമുള്ള മോൺസിലെ ‘സുപ്രീം ഹെഡ്ക്വാർട്ടേഴ്സ് അലൈഡ് പവേഴ്സ് യൂറോപ്പ്’ (SHAPE) കേന്ദ്രത്തിൽ പ്രവർത്തിച്ചിരുന്ന ചൈനീസ് വംശജയായ യുവതിയെയാണ് ഫെഡറൽ പ്രോസിക്യൂട്ടറുടെ നിർദ്ദേശപ്രകാരം കസ്റ്റഡിയിലെടുത്തത്. മൂന്നാമതൊരു രാജ്യത്തിന് വേണ്ടി ചാരവൃത്തി നടത്തുകയും ക്രിമിനൽ സംഘത്തിൽ അംഗമായി പ്രവർത്തിക്കുകയും ചെയ്തു എന്ന ഗുരുതരമായ ആരോപണമാണ് ഇവർക്കെതിരെ ചുമത്തിയിട്ടുള്ളത്. നാറ്റോയുടെ സുരക്ഷാ വിഭാഗത്തിന് യുവതിയുടെ പ്രവർത്തനങ്ങളിൽ സംശയം തോന്നിയതിനെ തുടർന്ന് വിവരം ബെൽജിയൻ രഹസ്യാന്വേഷണ ഏജൻസികളെ അറിയിക്കുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ യുവതിയുടെ വസതിയിലും നാറ്റോ ആസ്ഥാനത്തെ ജോലിസ്ഥലത്തും അധികൃതർ വിശദമായ പരിശോധന നടത്തി. വെള്ളിയാഴ്ച രേഖപ്പെടുത്തിയ അറസ്റ്റിനു ശേഷം പ്രതിയെ കൂടുതൽ ചോദ്യം ചെയ്യലിനായി തടങ്കലിൽ വച്ചിരിക്കുകയാണ്. എന്നാൽ സുരക്ഷാ കാരണങ്ങളാൽ അറസ്റ്റിലായ ആളുടെ പേരോ മറ്റ് വ്യക്തിഗത വിവരങ്ങളോ ഏജൻസികൾ പുറത്തുവിട്ടിട്ടില്ല. സംഭവം നാറ്റോയുടെ ദൈനംദിന പ്രവർത്തനങ്ങളെയോ സുരക്ഷാ സജ്ജീകരണങ്ങളെയോ ബാധിച്ചിട്ടില്ലെന്ന് നാറ്റോ…

Read More