- ശ്രീശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയിൽ കുറഞ്ഞ ഫീസില് എം. എസ്. ഡബ്ല്യു. പഠിക്കാം: വാര്ഷിക ട്യൂഷന് ഫീസ് 7500 രൂപ മാത്രം
- കാനഡയിൽ ഇനി കോ-ഓപ്പ് വർക്ക് പെർമിറ്റ് ആവശ്യമില്ല: ഇന്റർനാഷനൽ വിദ്യാർത്ഥികൾക്ക് വൻ ആശ്വാസം
- കാനഡ ഇമിഗ്രേഷൻ 2026: PNP പദ്ധതികളിൽ മാറ്റങ്ങളും യോഗ്യതാ നിർണയത്തിൽ പ്രവിശ്യകൾക്ക് പൂർണ്ണ അധികാരവും
- റോമിലെ കൊളോസിയത്തിൽ കുരിശിന്റെ വഴി: 14 സ്ഥലങ്ങളിലും കുരിശേന്തി മാർപാപ്പ
- 2026 ഏപ്രിൽ 3 ദുഃഖവെള്ളി: ക്രിസ്തുവിന്റെ കുരിശു മരണത്തിന് വർഷങ്ങൾക്കിപ്പുറത്തേക്കുള്ള നിഗൂഢ രഹസ്യം
- ആർട്ടെമിസ് 2 ദൗത്യം എങ്ങനെ ട്രാക്ക് ചെയ്യാം
- ചരിത്രം കുറിക്കാൻ ആർട്ടെമിസ് 2: ഇന്നത്തെ ചന്ദ്രനിലേക്കുള്ള യാത്രാസംഘത്തിൽ കനേഡിയൻ സാന്നിധ്യവും
- ആപ്പിളിന് 50 വയസ്സ്: ഗാരേജിൽ നിന്ന് ആഗോള വിപ്ലവത്തിലേക്ക് മാറിയ അഞ്ച് പതിറ്റാണ്ടുകൾ
Author: Tomy Abraham
Tomy Abraham is a Special Correspondent with the Keralascope News. He is a professional social worker, humanist, and storyteller at heart. He brings a unique perspective to his role as Special Correspondent for Keralascope. Originally from Thodupuzha, Kerala, in India he combines his deep-rooted understanding of community life with an eye for thoughtful journalism. Beyond his profession, Tomy nurtures his passions for acting and farming—interests that keep him connected to both culture and the land. Currently based in Toronto, Canada, he continues to explore and share the stories that connect the Malayali diaspora with their roots while highlighting issues that matter both locally and globally.
കാനഡയും അമേരിക്കയും തമ്മിലുള്ള വ്യാപാര സംഘർഷം തുടരുന്നതിനിടെ, കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപുമായി ടെലിഫോൺ സംഭാഷണം നടത്തി. ഈ സംഭാഷണത്തിൽ കാനഡയുടെ സ്വതന്ത്ര പരമാധികാരത്തെ മാനിക്കുന്നതായി ട്രംപ് സൂചിപ്പിച്ചതായി കാർണി അറിയിച്ചു. കാനഡയെ അമേരിക്കയുടെ 51-ാമത് സംസ്ഥാനമാക്കണമെന്ന ട്രംപിന്റെ ആവർത്തിച്ചുള്ള പ്രസ്താവനകൾക്കെതിരെ കാനഡയിൽ ശക്തമായ എതിർപ്പ് നിലനിൽക്കുന്ന സാഹചര്യത്തിൽ ഈ പ്രസ്താവന ശ്രദ്ധേയമാണ്. തന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ, ട്രംപിന്റെ നിലപാടിനെ “ക്രിയാത്മകം” എന്ന് കാർണി വിശേഷിപ്പിച്ചു. അതേസമയം, ഈ സംഭാഷണത്തെ “വളരെ ഫലപ്രദം” എന്നാണ് ട്രംപ് വിശദീകരിച്ചത്. എന്നാൽ, ഏപ്രിൽ 2 മുതൽ കാനഡയിൽ നിന്നുള്ള വാഹന ഇറക്കുമതിക്ക് 25% നികുതി ഏർപ്പെടുത്താനുള്ള ട്രംപിന്റെ തീരുമാനം കനേഡിയൻ വാഹന വ്യവസായത്തിന് കനത്ത ആഘാതമുണ്ടാക്കുമെന്ന ആശങ്ക നിലനിൽക്കുന്നു. സാധാരണയായി, കാനഡയിൽ പുതിയ പ്രധാനമന്ത്രി ചുമതലയേറ്റ ഉടനെ അമേരിക്കൻ പ്രസിഡന്റുമായി സംഭാഷണം നടത്താറുണ്ട്. എന്നാൽ, മാർച്ച് 14-ന് പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത മാർക്ക് കാർണി, ഒരു ഇടവേളയ്ക്ക് ശേഷം…
ഉറ്റവരെയും ഉടയവരെയും നഷ്ടപ്പെട്ട് തെരുവിൽ നെട്ടോട്ടമോടുന്ന ജനങ്ങൾ… തകർന്നു വീഴുന്ന അംബരചുംബികളായ കെട്ടിടങ്ങൾ… കുലുങ്ങി വിറച്ച് മെട്രോ ട്രെയിനുകൾ… മ്യാൻമറിനെ നടുക്കിയ ഭൂചലനത്തിന്റെ നേർക്കാഴ്ചകളായിരുന്നു ഇവ… മ്യാന്മറിൽ പ്രാദേശിക സമയം വെള്ളിയാഴ്ച (മാർച്ച് 28, 2025) ഉച്ചയ്ക്ക് 12:50 ഓടെ ഉണ്ടായ ശക്തമായ ഭൂചലനത്തിൽ 700 ഓളം ആളുകൾ കൊല്ലപ്പെട്ടതായും ഏകദേശം ആയിരത്തോളം ആളുകൾ പരിക്കേറ്റ് ആശുപത്രിയിൽ ചികിത്സയിലാണെന്നും വിവിധ വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നു. ഭൂകമ്പത്തിന്റെ ഫലമായി നേരിയ ചലനങ്ങൾ അനുഭവപ്പെട്ട തായ്ലന്റിലെ ബാങ്കോക്കിൽ നിര്മാണത്തിലിരുന്ന ബഹുനില കെട്ടിടം തകർന്നു വീണ് പത്തിലേറെ പേർ കൊല്ലപ്പെട്ടതായി നേരത്തെ പുറത്തു വന്ന റിപ്പോർട്ടുകൾ സൂചിപ്പിച്ചിരുന്നു. വൻ നാശനഷ്ടം വിതച്ച ഭൂചലനം 7.7 തീവ്രത രേഖപ്പെടുത്തി. ഇത് മ്യാൻമറിന്റെ ചരിത്രത്തിലെ ഏറ്റവും തീവ്രതയേറിയ ഭൂചലനമാണ്. മ്യാൻമറിന്റെ തെക്കൻ നഗരമായ ബാഗൊയിൽ 1930 ൽ 530 ഓളം ആളുകൾ കൊല്ലപ്പെട്ട, 7.3 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പമായിരുന്നു ഇതിന് മുൻപ് രാജ്യം നേരിട്ട ഏറ്റവും ശക്തമായ…
കഴിഞ്ഞ നവംബറിൽ വെടിനിറുത്തൽ തീരുമാനിച്ചതിനുശേഷം ലെബനോനെ ആക്രമിച്ച് ഇസ്രായേൽ. ലെബനോനിൽ നിന്നും ഇസ്രായേലിലേക്ക് നടത്തിയ റോക്കറ്റ് ആക്രമണത്തിന് മറുപടിയായിട്ടാണ് ഇസ്രായേൽ സൈന്യം ലെബനോനെ ലക്ഷ്യമാക്കി രൂക്ഷമായ വ്യോമാക്രമണം നടത്തിയത്. ഇസ്രയേൽ വ്യോമാക്രമണത്തില് 6 പേർ കൊല്ലപ്പെടുകയും 28 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. കഴിഞ്ഞ നവംബറിൽ വെടിനിർത്തൽ പ്രാബല്യത്തിൽ വന്നതിനുശേഷം നടന്നിട്ടുള്ള ഏറ്റവും ശക്തമായ ആക്രമണം ആയിട്ടാണ് ഇതിനെ കണക്കാക്കുന്നത്.തെക്കൻ ലെബനോനിലെ ഇറാനിയൻ പിന്തുണയുള്ള സായുധ സംഘവും രാഷ്ട്രീയ ഗ്രൂപ്പുമായ ഹിസ്ബുള്ളയുടെ ഡസൻ കണക്കിന് റോക്കറ്റ് ലോഞ്ചറുകളും കമാൻഡ് സെന്ററും ലക്ഷ്യമാക്കി ആക്രമണം നടത്തിയതായി ഇസ്രായേൽ സൈന്യം അറിയിച്ചു.ഇസ്രായേലിന്റെ വ്യോമാക്രമണത്തിൽ ഒരു കുട്ടി ഉൾപ്പെടെ ഏഴുപേർ കൊല്ലപ്പെടുകയും 40 ഓളം പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി ലെബനോൻ ആരോഗ്യമന്ത്രാലയം അറിയിച്ചതായി ബിബിസി ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു.ഹിസ്ബുള്ളയും പലസ്തീൻ വിഭാഗങ്ങളും ഉൾപ്പെടെ നിരവധി സായുധ ഗ്രൂപ്പുകൾ ലെബനോനിൽ പ്രവർത്തിക്കുന്നുണ്ടെങ്കിലും ഇസ്രായേലിന് നേരെ നടന്ന ആക്രമണത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല. ഗാസയിൽ ഹിസ്ബുള്ളയുടെ സഖ്യകക്ഷിയായ ഹമാസിനെതിരെ ഇസ്രായേൽ…
ടൊറന്റൊ: അടുത്ത പ്രവേശന വർഷത്തിൽ ഏകദേശം 18 ബിരുദ കോഴ്സുകൾ താൽക്കാലികമായി നിർത്തിവയ്ക്കാനുള്ള യോർക്ക് യൂണിവേഴ്സിറ്റിയുടെ തീരുമാനം പുനഃ പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട്, നാല് യൂണിവേഴ്സിറ്റി സെനറ്റ് അംഗങ്ങളും അക്കാദമിക് ആൻഡ് പ്ലാനിങ് കമ്മിറ്റിയിലെ ഒരംഗവും കോടതിയെ സമീപിച്ചു. കോഴ്സുകൾ താൽക്കാലികമായി നിർത്തിവയ്ക്കാനുള്ള തീരുമാനം ഏകപക്ഷീയവും നിയമവിരുദ്ധവും ആണെന്നാണ് കോടതിയെ സമീപിച്ച അംഗങ്ങളുടെ വാദം. തദ്ദേശീയ പഠനങ്ങൾ, ലിംഗഭേദം, സ്ത്രീ പക്ഷ പഠനം, പരിസ്ഥിതി ജീവശാസ്ത്ര പ്രോഗ്രാമുകൾ ഉൾപ്പെടെ ഏകദേശം 18 ബിരുദ കോഴ്സുകളിലേക്കുള്ള പുതിയ പ്രവേശനം 2025 സെപ്റ്റംബറിൽ തുടങ്ങുന്ന അധ്യയന വർഷത്തിൽ ഉണ്ടായിരിക്കുകയില്ലെന്ന് യൂണിവേഴ്സിറ്റി മുൻപ് അറിയിച്ചിരുന്നു. യോർക്ക് യൂണിവേഴ്സിറ്റിയുടെ ഈ തീരുമാനം പിൻവലിക്കുവാൻ ഉത്തര വിടണമെന്ന് ആവശ്യപ്പെട്ട് സെനറ്റ് അംഗങ്ങളും അക്കാദമിക് പ്ലാനിംഗ് ആൻഡ് റിസർച്ച് കമ്മിറ്റി അംഗങ്ങളും ഒന്റാറിയോ സുപ്പീരിയർ കോടതിയുടെ ഡിവിഷണൽ ബ്രാഞ്ചിൽ അപേക്ഷ സമർപ്പിച്ചു. യൂണിവേഴ്സിറ്റിയുടെ അക്കാദമിക് കാര്യങ്ങളിൽ അധികാരമുള്ള സെനറ്റിൽ കാര്യമായ ചർച്ചയോ കമ്മിറ്റിയുടെ അംഗീകാരമോ തേടാതെ താൽക്കാലികമായിട്ടാണെങ്കിലും വിവിധ കോഴ്സുകളിലേക്കുള്ള പ്രവേശനം…
കൂടുതൽ നിയന്ത്രണങ്ങളുടെ ഭാഗമായി വിവിധ രാജ്യങ്ങളിൽ നിന്നുള്ള പൗരന്മാർക്ക് അമേരിക്കയിൽ യാത്രാവിലക്കേർപ്പെടുത്താനുള്ള പുതിയ തീരുമാനം ട്രംപ് ഭരണകൂടത്തിന്റെ ആലോചനയിൽ ഉണ്ടെന്ന് വിവിധ സ്രോതസ്സുകളെ ഉദ്ധരിച്ചുകൊണ്ട് റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്യുന്നു. ഏകദേശം 40- ൽ അധികം രാജ്യങ്ങൾ ആ പട്ടികയിൽ ഇടം പിടിച്ചിട്ടുണ്ടെന്നും, അഫ്ഗാനിസ്ഥാൻ, ഇറാൻ, സിറിയ, ക്യൂബ, ഉത്തര കൊറിയ എന്നിങ്ങനെ ആദ്യ പട്ടികയിലെ 10 രാജ്യങ്ങളിൽ നിന്നുള്ള പൗരന്മാർക്ക് പൂർണ്ണമായ വിസ സസ്പെൻഷൻ ഉണ്ടാകുമെന്നുമാണ് സൂചന. യു എസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ ഉൾപ്പെടുന്ന സംഘം ഈ പ്രൊപ്പോസലിന് ഇതുവരെ അംഗീകാരം നൽകിയിട്ടില്ലെന്നും പട്ടികയിൽ ഇനിയും മാറ്റങ്ങൾ ഉണ്ടായേക്കാമെന്നുമാണ് വിശ്വസനീയമായ കേന്ദ്രങ്ങളിൽ നിന്നും പുറത്തുവരുന്ന സൂചനകൾ. രാജ്യ സുരക്ഷ മുൻനിർത്തി ദേശീയ സുരക്ഷാ ഭീഷണികൾ കണ്ടെത്തി തടയുന്നതിന്റെ ഭാഗമായി സുരക്ഷാ പരിശോധനകൾ കർശനമാക്കണമെന്നുള്ള നിർദ്ദേശവുമായി ജനുവരി 20ന് ട്രംപ് ഒരു എക്സിക്യൂട്ടീവ് ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. കൂടാതെ സെക്യൂരിറ്റി പരിശോധനകളുടെയും സ്ക്രീനിങ് സംവിധാനങ്ങളുടെയും അപര്യാപ്തത മൂലം ഭാഗികമായോ പൂർണ്ണമായോ യാത്രാ…
കാനഡയിലെ ഒന്റാരിയോ പ്രവിശ്യയിൽ നിന്ന് അമേരിക്കയിലെ വിവിധ സംസ്ഥാനങ്ങളിലേക്ക് നൽകിവരുന്ന വൈദ്യുതിക്ക് 25 ശതമാനം സർചാർജ് ഇന്ന് (മാർച്ച് 10, 2025) മുതൽ പ്രാബല്യത്തിൽ വന്നു. കനേഡിയൻ ഉൽപ്പന്നങ്ങൾക്ക് മേൽ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ചുമത്തിയ അധിക നികുതികൾക്ക് (താരിഫുകൾ) പ്രതികാരമായാണ് ഒന്റാരിയോ സർക്കാർ ഈ കടുത്ത നടപടിയിലേക്ക് കടന്നത്. വ്യാപാര യുദ്ധം തുടർന്നാൽ സർചാർജ് വർധിപ്പിക്കാനോ ഊർജ്ജ കയറ്റുമതി പൂർണമായും നിർത്താനോ താൻ “മടിക്കില്ല” എന്ന് ഒന്റാരിയോ പ്രീമിയർ ഡഗ് ഫോർഡ് മുന്നറിയിപ്പ് നൽകി. തിങ്കളാഴ്ച പുറത്തിറക്കിയ പ്രസ്താവനയിൽ, ഒന്റാരിയോയിൽ നിന്ന് അമേരിക്കയിലേക്ക് നൽകുന്ന ഓരോ മെഗാവാട്ട്-അവർ വൈദ്യുതിക്കും മണിക്കൂറിന് 10 ഡോളർ അധിക ചാർജ് ഈടാക്കുമെന്ന് അറിയിച്ചു. ഈ നടപടി മൂലം ഒന്റാരിയോയ്ക്ക് പ്രതിദിനം 300,000 മുതൽ 400,000 കനേഡിയൻ ഡോളർ വരെ അധിക വരുമാനം ലഭിക്കുമെന്നും, അമേരിക്കയിലെ ന്യൂയോർക്ക്, മിഷിഗൺ, മിനസോട്ട എന്നീ മൂന്ന് സംസ്ഥാനങ്ങളിലെ ഉപഭോക്താക്കൾക്ക് പ്രതിമാസ വൈദ്യുതി ബില്ലിൽ ഏകദേശം 100 കനേഡിയൻ…
ബാങ്ക് ഓഫ് കാനഡ(BoC) ഈ വർഷം ജനുവരിയിൽ പലിശ നിരക്ക് 0.25 ശതമാനം കുറച്ച് മൂന്ന് ശതമാനം ആക്കിയതിനു ശേഷുള്ള അടുത്ത അപ്ഡേറ്റ് മാർച്ച് 12-ന് പുറത്തുവിടുമെന്ന് കരുതുന്നു. ജനുവരിയിൽ യുഎസിൽ നിന്നുള്ള 25% താരിഫ് ഒരു ഭീഷണി മാത്രമായിരുന്നെങ്കിൽ കഴിഞ്ഞ ആഴ്ച അത് പ്രാബല്യത്തിൽ വരികയും അതിനെ തുടർന്ന് കാർഷിക ഉൽപ്പന്നങ്ങൾ ക്ക് ഇളവ് നൽകുകയും മറ്റു ചില ഉത്പന്നങ്ങളുടെ മേലുള്ള താരിഫ് താൽക്കാലികമായി അടുത്ത ഒരു മാസത്തേക്ക് കൂടി നിർത്തിവെക്കുകയും ചെയ്തിട്ടുണ്ടെങ്കിലും പൊതുവിൽ അനശ്ചിതത്വം നിലനിൽക്കുന്നുണ്ട്. വ്യവസായങ്ങൾക്കും സാമ്പത്തിക വിദഗ്ധർക്കും താരിഫിനെക്കുറിച്ചുള്ള കടുത്ത ആശങ്ക നിലനിൽക്കുന്ന സാഹചര്യത്തിലാണ് ബാങ്ക് ഓഫ് കാനഡയുടെ ഈ വർഷത്തെ രണ്ടാമത്തെ പലിശ നിരക്ക് അപ്ഡേറ്റ് മാർച്ച് 12 ബുധനാഴ്ച വരുന്നത് എന്നുള്ളത് ശ്രദ്ധേയമാണ്. ഈ അനശ്ചിതത്വങ്ങൾക്കിടയിൽ സമ്പദ് വ്യവസ്ഥയെ പരമാവധി ശക്തിപ്പെടുത്തുന്നതിന് മാർച്ച് 12ന് ബാങ്ക് ഓഫ് കാനഡ മറ്റൊരു കാൽ ശതമാനം കൂടി പലിശ നിരക്ക് കുറയ്ക്കുവാനുള്ള സാധ്യത കൂടുതലാണെന്ന് മോർഗേജ്…
കാനഡയിൽ നിന്നുള്ള നിരവധി ഇറക്കുമതികൾക്ക് 25% തീരുവ ഏർപ്പെടുത്തുന്നത് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഒരു മാസത്തേക്ക് മാറ്റിവച്ചെങ്കിലും, യുഎസിനെതിരായ കാനഡയുടെ പ്രാരംഭ പ്രതികാര തീരുവകൾ നിലനിൽക്കുമെന്നും തീരുമാനത്തിൽ നിന്ന് പിന്നോട്ടില്ലെന്നും കനേഡിയൻ ഗവൺമെന്റിന്റെ രണ്ട് ഉയർന്ന ഉദ്യോഗസ്ഥർ അസോസിയേറ്റഡ് പ്രസിനോട് സംസാരിക്കവേ വ്യക്തമാക്കി.അമേരിക്കയിൽ നിർമ്മിച്ച് കാനഡയിലേക്ക് ഇറക്കുമതി ചെയ്യുന്ന ഓറഞ്ച് ജ്യൂസ്, പീനട്ട് ബട്ടർ, കാപ്പി, വീട്ടുപകരണങ്ങൾ, പാദരക്ഷകൾ, സൗന്ദര്യവർദ്ധക വസ്തുക്കൾ, മോട്ടോർ സൈക്കിളുകൾ, ചില പൾപ്പ്, പേപ്പർ ഉൽപ്പന്നങ്ങൾ തുടങ്ങി ഏകദേശം 30 ബില്യൺ കനേഡിയൻ ഡോളർ (21 ബില്യൺ യുഎസ് ഡോളർ) മൂല്യം വരുന്ന ഉൽപ്പന്നങ്ങൾക്കാണ് കാനഡ തുടക്കത്തിൽ പ്രതികാര തീരുവകൾ ഏർപ്പെടുത്തിയിരിക്കുന്നത്.ട്രംപിന്റെ തീരുവകൾക്ക് പ്രതികാര നടപടിയെന്നോണം തിങ്കളാഴ്ച മുതൽ 1.5 ദശലക്ഷം അമേരിക്കക്കാർക്ക് വിതരണം ചെയ്യുന്ന വൈദ്യുതിക്ക് 25% കൂടുതൽ നിരക്ക് ഈടാക്കുമെന്ന് ഒന്റാറിയോ പ്രീമിയർ ഡഗ് ഫോർഡ് വ്യാഴാഴ്ച പറഞ്ഞു. മിനസോട്ട, ന്യൂയോർക്ക്, മിഷിഗൺ എന്നിവിടങ്ങളിലേക്കുള്ള വൈദ്യുതി ഒന്റാരിയോയിൽ നിന്നാണ് നൽകുന്നത്. അമേരിക്ക കനേഡിയൻ ഉൽപ്പന്നങ്ങൾക്ക്…
യുക്രേനിയൻ പ്രസിഡന്റ് സെലൻസ്‌കിയുമായി ഡോണൽഡ് ട്രംപ് വൈറ്റ് ഹൗസിൽ വെച്ച് നടത്തിയ സമാധാന ചർച്ച രൂക്ഷമായ തർക്കത്തെ തുടർന്ന് തീരുമാനമാകാതെ പിരിഞ്ഞതിനു ശേഷം യൂറോപ്യൻ നേതാക്കൾ ഒറ്റക്കെട്ടായി യുക്രൈൻ പ്രസിഡണ്ട് സെലെൻസ്‌കിക്ക് പിന്തുണ പ്രഖ്യാപിച്ചു.ജർമ്മനി,പോളണ്ട്, നെതർലാന്റ്സ്, ഫ്രാൻസ്, സ്പെയിൻ തുടങ്ങി പല യൂറോപ്യൻ രാജ്യങ്ങളുടെ നേതാക്കളും തങ്ങളുടെ സോഷ്യൽ മീഡിയ പോസ്റ്റിലൂടെ യുക്രൈനുള്ള പിന്തുണ പ്രഖ്യാപിച്ചു. റഷ്യ യുക്രൈൻ യുദ്ധത്തിൽ എന്നും യുക്രൈനൊപ്പം നിൽക്കുന്ന യു കെ വാരാന്ത്യത്തിൽ ആതിഥേയത്വം വഹിക്കുന്ന ഉച്ചകോടിയിൽ പങ്കെടുക്കാൻ യുക്രൈൻ പ്രസിഡണ്ട് എത്തുമെന്നാണ് യു കെ പ്രധാനമന്ത്രി സർ കെയർ സ്റ്റാർമറിനെ ഉദ്ധരിച്ച് ഡൗണിംഗ് സ്ട്രീറ്റിൽ നിന്നും റിപ്പോർട്ടുകൾ വരുന്നത്.ഈ കഴിഞ്ഞ ദിവസം ഓവൽ ഓഫീസിൽ വച്ച് നടന്ന ചർച്ചയിൽ അമേരിക്കൻ പ്രസിഡണ്ട് ട്രംപ് യുക്രൈൻ റഷ്യ സംഘർഷം അവസാനിപ്പിക്കാൻ റഷ്യയുമായി ഒരു കരാറിൽ ഏർപ്പെടാൻ (യുക്രൈന്റെ അപൂർവ്വ ധാതു നിക്ഷേപങ്ങളിൽ അമേരിക്കക്ക് മുൻഗണനാപരമായ അവകാശം നൽകുന്ന തരത്തിൽ)യുക്രേനിയൻ പ്രസിഡണ്ടിനോട് ആവശ്യപ്പെടുകയായിരുന്നു. അല്ലാത്തപക്ഷം അമേരിക്ക യുക്രൈനെ…
വിദേശ വിദ്യാർഥികളുടെ വരവ് കുറഞ്ഞത് മൂലം എൻറോൾമെൻ്റീലുണ്ടായ ഇടിവും അതേ തുടർന്നുണ്ടായ സാമ്പത്തിക പ്രതിസന്ധിയും കണക്കിലെടുത്ത് യോർക്ക് യൂണിവേഴ്സിറ്റി 18 പ്രോഗ്രാമുകളിലേക്കുള്ള പുതിയ പ്രവേശനം താൽക്കാലികമായി നിർത്തിവയ്ക്കുകയാണെന്ന് യൂണിവേഴ്സിറ്റി വക്താവ് വാർത്താക്കുറിപ്പിൽ പറയുന്നു. ഉന്നതവിദ്യാഭ്യാസ മേഖലയെ ബാധിക്കുന്ന പ്രൊവിൻഷ്യൽ, ഫെഡറൽ തലങ്ങളിലെ അപ്രതീക്ഷിത നയ മാറ്റങ്ങളുടെ വെളിച്ചത്തിൽ ഉണ്ടായേക്കാവുന്ന സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ സർവ്വകലാശാലയെ സഹായിക്കാനാണ് താൽക്കാലികമായി ചില പ്രോഗ്രാമുകളിലേക്കുള്ള അഡ്മിഷൻ താൽക്കാലികമായി നിർത്തിയതെന്ന് യൂണിവേഴ്സിറ്റി വക്താവ് യാനി ഡഗോനാസ് ചൊവ്വാഴ്ച മാധ്യമങ്ങൾക്ക് അയച്ച ഇമെയിലിൽ വ്യക്തമാക്കിയിരിക്കുന്നത്. താൽക്കാലികമായി നിർത്തിവച്ചിരിക്കുന്ന പ്രോഗ്രാമുകളിലേക്ക് ഇതിനോടകം പ്രവേശനം നേടിയിരിക്കുന്ന വിദ്യാർഥികൾക്ക് കോഴ്സ് തുടർന്ന് പഠിച്ച് ഡിഗ്രി പൂർത്തീകരിക്കുവാനുള്ള അവസരം ഉണ്ടായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. താൽക്കാലികമായി നിർത്തി വച്ചിരിക്കുന്ന കോഴ്സുകളുടെ ലിസ്റ്റ് ചുവടെ ചേർക്കുന്നു: ഇംഗ്ലീഷ് (ഗ്ലെൻഡൻ കോളേജിൽ). ആഗോള ചരിത്രവും നീതിയും (ഗ്ലെൻഡൻ കോളേജിൽ). സ്പാനിഷ്, ലാറ്റിൻ അമേരിക്കൻ സംസ്കാരങ്ങൾ (ഗ്ലെൻഡൻ കോളേജിൽ). സോഷ്യോളജി (ഗ്ലെൻഡൻ കോളേജിൽ). സ്പാനിഷ്. ലിംഗഭേദവും സ്ത്രീ പഠനവും. ക്ലാസിക്കുകളും ക്ലാസിക്കൽ പഠനങ്ങളും.…