യൂറോപ്പിലേക്ക് കൊച്ചിയിൽ നിന്നുമുള്ള ഏക വിമാന സർവീസ് 2025 മാർച്ച് 28 മുതൽ നിർത്തിവയ്ക്കും എന്നുള്ള തീരുമാനത്തിൽ നിന്നും എയർ ഇന്ത്യ പിന്മാറി. സർവീസ് അവസാനിപ്പിക്കാനുള്ള എയർ ഇന്ത്യയുടെ തീരുമാനത്തെ തുടർന്ന് സിയാൽ അധികൃതർ എയർ ഇന്ത്യ കമ്പനിയുമായി നടത്തിയ ചർച്ചയിലാണ് സർവീസ് തുടരുന്നതിന് ധാരണയായത്. കൊച്ചിയിൽ നിന്നും ചൊവ്വ വ്യാഴം ശനി ദിവസങ്ങളിൽ ആണ് ലണ്ടനിലെ ഗാറ്റ് വിക്കിലേക്ക് എയർ ഇന്ത്യ സർവീസ് നടത്തിയിരുന്നത്. കേരള സർക്കാർ പ്രശ്നത്തിൽ ഇടപെട്ടതിനെ തുടർന്ന് സിയാൽ അധികൃത എയർ ഇന്ത്യയുടെ ആസ്ഥാനത്ത് എത്തി ചർച്ച നടത്തുകയായിരുന്നു. ലണ്ടൻ വിമാന സർവീസ് ലാഭകരമാക്കാനുള്ള പദ്ധതികളെക്കുറിച്ചും, സർവീസ് മുടങ്ങാതിരിക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ചും യോഗത്തിൽ ഏകദേശം ധാരണയായി. സിയാൽ മാനേജർ ഡയറക്ടർ എസ് സുഹാസ് , എയർ ഇന്ത്യ ഗ്രൂപ്പ് ഹെഡ് പി ബാലാജി, എയർപോർട്ട് ഡയറക്ടർ ജി മനു എന്നിവർ യോഗത്തിൽ പങ്കെടുത്തു.
Trending
- കാനഡയിൽ 32,000 സെൻസസ് തൊഴിൽ അവസരം: ഇപ്പോൾ അപേക്ഷിക്കാം
- ഒന്റാറിയോ പ്രീമിയർ ഡഗ് ഫോർഡുമായി ഇന്ത്യൻ ഹൈക്കമ്മീഷണർ കൂടിക്കാഴ്ച നടത്തി
- സിസിഎംഎ ആൽബർട്ട ചാപ്റ്റർ ഫെബ്രുവരിയിൽ
- വെനസ്വേല അമേരിക്കയുടെ നിയന്ത്രണത്തിൽ: പ്രസിഡന്റ് ട്രംപ്
- കൃത്യനിഷ്ഠ ഒരു ആനുകൂല്യമോ? പാശ്ചാത്യ ശീലങ്ങളെക്കുറിച്ചുള്ള മലയാളി പ്രൊഫസറുടെ നിരീക്ഷണം കാനഡയിൽ ശ്രദ്ധേയമാകുന്നു
- ശൈത്യകാലത്തെ ആരോഗ്യവും വീടിന്റെ സംരക്ഷണവും: അന്തരീക്ഷത്തിലെ ഈർപ്പം എങ്ങനെ ക്രമീകരിക്കാം?
- ന്യൂനപക്ഷ ഗവേഷകർക്ക് ചീഫ് മിനിസ്റ്റേഴ്സ് റിസേർച് ഫെലോഷിപ്പ്: ജനുവരി 15 വരെ അപേക്ഷിക്കാം
- 2026-ലെ ബാങ്ക് ഓഫ് കാനഡ പലിശ നിരക്ക് പ്രഖ്യാപന തീയതികൾ



