തിരുവനന്തപുരം, കേരളം – 2025 ഫെബ്രുവരി 24
തലസ്ഥാന നഗരത്തെ ഞെട്ടിച്ച് കൊണ്ട് 5 കൊലപാതകങ്ങളുടെ വാർത്തയാണ് പുറത്ത് വന്നത്. മൂന്ന് വ്യത്യസ്ത സ്ഥലങ്ങളിൽ നടന്ന ഈ ആക്രമണം നാടിനെ അക്ഷരാർത്ഥത്തിൽ നടുക്കുന്നതായിരുന്നു.

തിങ്കളാഴ്ച വൈകിട്ട് 6:15-ന് പോലീസ് സ്റ്റേഷനിൽ എത്തിയ അഫാൻ, താൻ ആറ് പേരെ കൊലപ്പെടുത്തിയതായി കുറ്റസമ്മതം നടത്തി. വീട്ടിലെ ഗ്യാസ് സിലിണ്ടർ തുറന്നിട്ടതായും യുവാവ് പൊലീസിനെ അറിയിച്ചു. ഉടൻ പെരുമാലയിലെ വീട്ടിൽ എത്തിയ പൊലീസ് കണ്ടത് രക്തത്തിൽ കുളിച്ച് കിടക്കുന്ന രണ്ട് മൃതദേഹങ്ങളും, അഫാന്റെ അമ്മ ഷെമി പരുക്കുകളോടെ ജീവനുവേണ്ടി പിടയുന്നതുമാണ്. പിന്നീട് നടത്തിയ അന്വേഷണത്തിൽ, അഫാന്റെ 13 വയസ്സുള്ള സഹോദരൻ അഫ്സാൻ, മുത്തശ്ശി സൽമാബീബി, അമ്മാവൻ ലത്തീഫ്, അമ്മായി ഷഹീദ, പെൺസുഹൃത്തെന്ന് കരുതുന്ന ഫർസാന എന്നിവരാണ് കൊല്ലപ്പെട്ടതെന്ന് തിരിച്ചറിഞ്ഞു. കാൻസർ ബാധിത കൂടിയായ ഷെമി ഇപ്പോൾ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്.

കൊലപാതകത്തിന് ശേഷം എലിവിഷം കഴിച്ചതായി അഫാൻ പറഞ്ഞതിനെ തുടർന്ന് പ്രതിയെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പോലീസ് കാവലിലുള്ള പ്രതിയുടെ നില തൃപ്തികരമാണ്. തിങ്കളാഴ്ച ഉച്ച മുതൽ കൊലപാതകങ്ങൾ ആരംഭിച്ചതാകാമെന്ന് പോലീസ് സംശയിക്കുന്നു.

കൊലപാതകങ്ങൾക്ക് പ്രേരണയായതെന്ത്?
വിദേശത്ത് നിന്ന് മടങ്ങിയെത്തിയ അഫാന്റെ കുടുംബം സാമ്പത്തിക പ്രശ്നങ്ങളിലായിരുന്നതായി പോലീസ് പറയുന്നു. അഫാന്റെ പിതാവ് റഹീം ഗൾഫിൽ ബിസിനസ് നടത്തുന്നുണ്ടെങ്കിലും അത് നഷ്ടത്തിലാണെന്ന് അഫാൻ സൂചിപ്പിച്ചു. യുവാവിന്റെ പെരുമാറ്റത്തിലുള്ള അസ്വാഭാവികത ലഹരിമരുന്ന് ഉപയോഗത്തിന്റെ സൂചനയാകാമെന്ന് പോലീസ് സംശയിക്കുന്നു. പ്രതിയുടെ മൊബൈലിൽ നിന്ന് ലഭിച്ച സന്ദേശങ്ങൾ ഈ സംശയത്തെ ശക്തിപ്പെടുത്തുന്നു.

നടുക്കം മാറാതെ നാട്ടുകാർ
പെരുമാലയിൽ ഇതുപോലൊരു സംഭവം ആദ്യമാണ്. “അഫാൻ ശാന്തനായിരുന്നു, ഇത് വിശ്വസിക്കാനാകുന്നില്ല,” എന്ന് ഒരു പ്രദേശവാസി മാധ്യമങ്ങളോട് പറഞ്ഞു. ബൈക്കിൽ സഞ്ചരിച്ചാണ് പ്രതി ഈ ആക്രമണങ്ങൾ നടത്തിയത്. മഴു പോലെയുള്ള ആയുധമെന്തെങ്കിലും ഉപയോഗിച്ചാവാം കൊലപാതകങ്ങൾ നടത്തിയതെന്ന് അനുമാനിക്കപ്പെടുന്നു.

പുതിയ വിവരങ്ങൾ
ഫോറൻസിക് സംഘം തെളിവുകൾ ശേഖരിച്ച് വരികയാണ്. അഫാന്റെ സുഹൃത്തുക്കളെ ചോദ്യം ചെയ്തതിൽ നിന്ന് അവൻ ലഹരി വിൽപ്പനയുമായി ബന്ധപ്പെട്ടിരുന്നതായി സൂചന ലഭിച്ചു. ഷെമിയുടെ നിലയിൽ നേരിയ പുരോഗതിയുണ്ടെങ്കിലും, അപകടനില തരണം ചെയ്തിട്ടില്ല.

സംഭവത്തിൽ പോലീസ് സമഗ്രമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. എന്താണ് അഫാനെ ഇതിന് പ്രേരിപ്പിച്ചതെന്നതിനെ സംബന്ധിച്ച് കൂടുതൽ വ്യക്തമായ വിവരങ്ങൾ ലഭ്യമായിട്ടില്ല.

Share.
Leave A Reply Cancel Reply

Exit mobile version
Privacy Overview

This website uses cookies so that we can provide you with the best user experience possible. Cookie information is stored in your browser and performs functions such as recognising you when you return to our website and helping our team to understand which sections of the website you find most interesting and useful.

Strictly Necessary Cookies

Strictly Necessary Cookie should be enabled at all times so that we can save your preferences for cookie settings.