ന്യൂഡൽഹി: ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം (MEA) ബി.എൽ.എസ് ഇന്റർനാഷണൽ സർവീസസ് ലിമിറ്റഡിന് രണ്ടു വർഷത്തേക്ക് വിദേശ ഇന്ത്യൻ ദൗത്യ മിഷനുകൾക്കും സ്ഥാനപതിമാരുടെ ഓഫീസുകൾക്കും വേണ്ടി ടെൻഡറുകളിൽ പങ്കെടുക്കുന്നതിന് നിരോധനം ഏർപ്പെടുത്തി.

വെള്ളിയാഴ്ച പുറപ്പെടുവിച്ച ഉത്തരവ് പ്രകാരം, ബി.എൽ.എസ് ന് ഇനി പുതിയ പ്രോജക്ടുകൾക്കായി ഇന്ത്യൻ എംബസികളുമായോ കോൺസുലേറ്റുകളുമായോ സഹകരിക്കാൻ കഴിയില്ല. കമ്പനി നൽകിയ പ്രസ്താവനയിൽ, ചില കോടതി കേസുകളും അപേക്ഷകരുടെ പരാതികളുമാണ് ഈ നടപടിക്ക് കാരണം എന്ന് വ്യക്തമാക്കി, എന്നാൽ വിശദാംശങ്ങൾ വെളിപ്പെടുത്തിയിട്ടില്ല.

എന്തൊരു കത്തി! കാനഡയിലെ ബി.എൽ.എസ്. ഏജൻസിക്കെതിരെ പരാതി പ്രളയം; കണ്ണു തുറക്കാതെ അധികൃതർ

പ്രഖ്യാപനത്തിന് പിന്നാലെ ബി.എൽ.എസ് ഓഹരികൾ 11 ശതമാനം വരെ ഇടിഞ്ഞു, നിക്ഷേപകരിൽ ഇത് ആശങ്ക ഉയർത്തി.

അതേസമയം, നിലവിലുള്ള കരാറുകൾക്ക് ബാധകമല്ലെന്നും, വിദേശത്ത് ഉള്ള ഇന്ത്യൻ പൗരന്മാർക്കുള്ള വിസ, പാസ്‌പോർട്ട്, ബയോമെട്രിക് സേവനങ്ങൾ തുടരുമെന്നും കമ്പനി വ്യക്തമാക്കി. മന്ത്രാലയത്തിന്റെ ഉത്തരവ് ഭാവിയിലേക്കുള്ള ടെൻഡറുകൾക്ക് മാത്രമേ ബാധകമായിരിക്കൂ എന്നും കമ്പനി പ്രസ്താവനയിൽ പറഞ്ഞു.

ഈ നടപടിക്കെതിരെ നിയമനടപടി പരിഗണനയിലാണെന്നും ഈ തീരുമാനം വിസ ഔട്ട്സോഴ്സിംഗ് മേഖലയിലെ “സാധാരണ നടപടിക്രമത്തിന്റെ ഭാഗം” മാത്രമാണെന്നും ബി.എൽ.എസ് ഇന്റർനാഷണൽ അറിയിച്ചു.

Share.
Leave A Reply Cancel Reply

Exit mobile version
Privacy Overview

This website uses cookies so that we can provide you with the best user experience possible. Cookie information is stored in your browser and performs functions such as recognising you when you return to our website and helping our team to understand which sections of the website you find most interesting and useful.

Strictly Necessary Cookies

Strictly Necessary Cookie should be enabled at all times so that we can save your preferences for cookie settings.