കഴിഞ്ഞ നവംബറിൽ വെടിനിറുത്തൽ തീരുമാനിച്ചതിനുശേഷം ലെബനോനെ ആക്രമിച്ച് ഇസ്രായേൽ. ലെബനോനിൽ നിന്നും ഇസ്രായേലിലേക്ക് നടത്തിയ റോക്കറ്റ് ആക്രമണത്തിന് മറുപടിയായിട്ടാണ് ഇസ്രായേൽ സൈന്യം ലെബനോനെ ലക്ഷ്യമാക്കി രൂക്ഷമായ വ്യോമാക്രമണം നടത്തിയത്. ഇസ്രയേൽ വ്യോമാക്രമണത്തില് 6 പേർ കൊല്ലപ്പെടുകയും 28 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. കഴിഞ്ഞ നവംബറിൽ വെടിനിർത്തൽ പ്രാബല്യത്തിൽ വന്നതിനുശേഷം നടന്നിട്ടുള്ള ഏറ്റവും ശക്തമായ ആക്രമണം ആയിട്ടാണ് ഇതിനെ കണക്കാക്കുന്നത്.
തെക്കൻ ലെബനോനിലെ ഇറാനിയൻ പിന്തുണയുള്ള സായുധ സംഘവും രാഷ്ട്രീയ ഗ്രൂപ്പുമായ ഹിസ്ബുള്ളയുടെ ഡസൻ കണക്കിന് റോക്കറ്റ് ലോഞ്ചറുകളും കമാൻഡ് സെന്ററും ലക്ഷ്യമാക്കി ആക്രമണം നടത്തിയതായി ഇസ്രായേൽ സൈന്യം അറിയിച്ചു.
ഇസ്രായേലിന്റെ വ്യോമാക്രമണത്തിൽ ഒരു കുട്ടി ഉൾപ്പെടെ ഏഴുപേർ കൊല്ലപ്പെടുകയും 40 ഓളം പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി ലെബനോൻ ആരോഗ്യമന്ത്രാലയം അറിയിച്ചതായി ബിബിസി ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു.
ഹിസ്ബുള്ളയും പലസ്തീൻ വിഭാഗങ്ങളും ഉൾപ്പെടെ നിരവധി സായുധ ഗ്രൂപ്പുകൾ ലെബനോനിൽ പ്രവർത്തിക്കുന്നുണ്ടെങ്കിലും ഇസ്രായേലിന് നേരെ നടന്ന ആക്രമണത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല. ഗാസയിൽ ഹിസ്ബുള്ളയുടെ സഖ്യകക്ഷിയായ ഹമാസിനെതിരെ ഇസ്രായേൽ പ്രതിരോധം ശക്തിപ്പെടുത്തിയതിന് ദിവസങ്ങൾക്കുള്ളിൽ ശനിയാഴ്ച ലബനോനിൽ നിന്ന് ഇസ്രായേലിന് നേരെ റോക്കറ്റ് ആക്രമണം ഉണ്ടായത് എന്നുള്ളത് ശ്രദ്ധേയമാണ്. വടക്കൻ ഇസ്രായേലി പട്ടണമായ മെറ്റുലയിൽ ലെബനോൻ തൊടുത്ത മൂന്ന് റോക്കറ്റുകളും പ്രതിരോധിച്ചതായും ആളപായമൊന്നും ഉണ്ടായിട്ടില്ലെന്നും ഇസ്രായേൽ സൈന്യം അറിയിച്ചു.
Trending
- കനേഡയിൽ കുട്ടികളുടെ മാനസികസമ്മർദ്ദം കുറയുന്നു; എന്നാൽ ഓൺലൈൻ ചൂതാട്ടം കുത്തനെ കൂടി: CAMH റിപ്പോർട്ട്
- ഓക്ക്വില്ലിലെ പുതിയ സ്കൂളിന് പേരിടാം: പൊതുജനങ്ങളിൽ നിന്ന് നിർദ്ദേശങ്ങൾ ക്ഷണിച്ച് ഹാൽട്ടൺ ഡിസ്ട്രിക്റ്റ് സ്കൂൾ ബോർഡ്
- ടൊറന്റോയിൽ മരംമുറിക്കൽ നിയമങ്ങൾ കർശനമാക്കുന്നു: നിയമലംഘകർക്ക് വൻപിഴ, സെപ്റ്റംബർ 1 മുതൽ പുതിയ നിബന്ധനകൾ
- കാനഡ-യുഎസ് വ്യാപാര ചർച്ചകൾ പരാജയപ്പെട്ടു: 50 ശതമാനം അധിക താരിഫ് പ്രാബല്യത്തിൽ; തിരിച്ചടിച്ച് കാനഡ
- കാനഡയിലെ ഒന്റാറിയോയിൽ പ്രമുഖ ഹൈവേകളിലെ വേഗപരിധി മണിക്കൂറിൽ 110 കിലോമീറ്ററായി ഉയർത്തി.
- ലോകത്തിലെ മികച്ച 100 സർവകലാശാലകളുടെ പട്ടികയിൽ കാനഡയിലെ മൂന്ന് സ്ഥാപനങ്ങൾ; ടൊറന്റോ യൂണിവേഴ്സിറ്റിക്ക് നാലാം റാങ്ക്
- മൂന്ന് ഹോം റണ്ണുകൾ, ബീബറുടെ തകർപ്പൻ പിച്ചിംഗ്; ബ്ലൂ ജെയ്സിന് പ്ലേ ഓഫ് പ്രതീക്ഷയേകി മിന്നും ജയം
- കാനഡയിൽ മലയാളി സംരംഭക മുന്നേറ്റം: ‘മലയാളി മാർക്കറ്റ് പ്ലേസ്’ ഓഗസ്റ്റ് 22, 23 തീയതികളിൽ



